ആയുരാഗ്നി 23

വാസുകിയും ദേവരാജനും എന്ത് ചെയ്യേണ്ണ്ടു ഏതു ചെയ്യേണ്ടു എന്നറിയാതെ നിന്നു തന്റെ പൊന്നു മക്കൾ. അവർക്കിങ്ങനൊരു വിധി.

രാമനാഥൻ തിരുമേനി യാത്ര പറഞ്ഞു തന്റെ ജ്യോതിഷത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അവരുടെ ജാതകവുമായി പോകാം എന്ന് പറഞ്ഞു അദ്ദേഹം.

അദ്ദേഹത്തെ വിശ്വാസമാണെങ്കിലും ദേശമായ ദേശം മൊത്തം ദേവരാജനും വാസുകിയും കുട്ടികളുടെ ജാതകവുമായി നടന്നു എല്ലായിടത്തു നിന്നും ഒരേ മറുപടി മറ്റു പരിഹാരങ്ങളൊന്നുമില്ല. ഒടുവിൽ ദേവരാജ വർമ തീരുമാനിച്ചു അകലെയാണെങ്കിലും മക്കൾ ജീവനോടെയിരുന്നാൽ മതി. പിന്നെ രണ്ടു പേർക്കും കൂടി ഒരു ഭർത്താവ് കേട്ടു കേൾവി ഇല്ലെങ്കിലും കിട്ടുന്നതെല്ലാം കുഞ്ഞ്ന്നാൾ തൊട്ട് പങ്കു വെച്ച് മാത്രം ശീലമുള്ള മക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്കൊരിക്കലും പിരിയേണ്ടി വരില്ലല്ലോ അച്ഛാ എന്ന് പറഞ്ഞു ആ മക്കൾ.

18ആം വയസിലെ കല്യാണത്തിന് വേണ്ടി 17ആം വയസ്സിലെ ആലോചനകൾ നോക്കാനും സ്വീകരിക്കാനും തുടങ്ങി ദേവരാജ വർമ.

സ്വദേശത്തു നിന്നും അയൽ ദേശത്തു നിന്നുമൊക്കെ ഒരുപാടു ആലോചനകൾ വന്നു കാരണം ഓത്താൽ രണ്ടു മാധകതിടമ്പുകളെയാണ് കിട്ടുക. അവിടെയും ജാതകങ്ങൾ പ്രശ്നമായി ചേരുന്ന ജാതകമില്ല. അന്വേഷണങ്ങൾക്കൊടുവിൽ 18ആം പിറന്നാളിന് ഒരു മാസം ബാക്കി നിൽക്കെ രാമനാഥൻ തിരുമേനിയുടെ ചെറുമകന്റെ ജാതകം പെൺകുട്ടികളുടെ ജാതകവുമായി ചേർന്നു നോക്കിയതാകട്ടെ രാമനാഥൻ തിരുമേനിയും.

ദേവനാരായണൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി ഡോക്ടർ ദേവനാരായണൻ ജോലിയോടൊപ്പം തന്നെ എംഡി എടുക്കാൻ വേണ്ടി അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്നു.

10ഇൽ 9 പൊരുത്തം വിവാഹത്തിന് ശേഷം നാട്ടിൽ നിന്നു മാറി നിൽക്കാം. പെൺകുട്ടികളുടെ ബാക്കി പഠനമൊക്കെ അമേരിക്കയിൽ എല്ലാം കൊണ്ടും ആ വിവാഹം ഒത്തു വന്നു.

വിവാഹത്തിന് ശേഷം സമീക്ഷയും സമീരയും നാടിനോടും വീട്ടുകാരോടും വിട പറഞ്ഞു.

ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു കുട്ടികാലം മുതൽ എല്ലാം പങ്കിട്ടു ശീലിച്ച സമീക്ഷയും സമീരയും ഭർത്താവിനെയും തുല്യമായി പങ്കിട്ടു.

രണ്ടു അപ്സരസുകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവനാരായണൻ രണ്ടു പേരെയും ഒരേ പോലെ ഗർഭിണികൾ ആക്കി നാട്ടിൽ നിന്നു ദേവനാരായണൻറെ അമ്മ എത്തി മരുമക്കളെ നോക്കാൻ. ഗർഭ കാലത്തു തന്നെ ബിസിനസ് മാനേജ്മെന്റ് പഠിച്ചു പെൺകുട്ടികൾ രണ്ടും 8ആം മാസത്തിനവസാനം മില്ലിസെക്കണ്ടുകളുടെ പോലും വ്യത്യാസമില്ലാതെ രണ്ടു ആൺകുട്ടികൾക്ക് ജന്മം നൽകി സമീക്ഷയും സമീരയും അഗ്നിദേവ് എന്നും ആയുർദേവ് എന്നും യഥാവിധി പേരുകൾ ഇട്ടു അവർക്കു വീട്ടിൽ അച്ചുവും കിച്ചുവും. രണ്ടും പേരെയും ഒരു വേർ വ്യത്യാസവും ഇല്ലാതെ ജീവനെപ്പോലെ സ്നേഹിച്ചു സമീക്ഷയും സമീരയും.അക്കൂടെ തന്നെ ബിസിനസ് മാനേജ്മെന്റ് കോഴ്സും കംപ്ലീറ്റ് ചെയ്തു രണ്ടു പേരും.

കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ വീട്ടിലിരുന്നു ബോറടിച്ച സമീക്ഷയും സമീരയും കുട്ടികാലം മുതൽ പഠിച്ചിരുന്ന നൃത്തം പിന്നെയും പൊടി തട്ടിയെടുത്തു അത്യാവിശം പ്രാക്ടിസും കാര്യങ്ങളുമൊക്കെയായി പൊക്കൊണ്ടിരുന്നപ്പോ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചാലോ എന്നൊരാലോചനയായി രണ്ടു പേർക്കും ദേവ നാരായണനും ഫുൾ സപ്പോർട്. അങ്ങനെ ആയുരാഗ്നി നൃത്ത വിദ്യാലയം നിലവിൽ വന്നു 10 കുട്ടികളിൽ തുടങ്ങിയത് 3 വർഷം കൊണ്ട് 85 കുട്ടികളിലേക്കെത്തി.

അഗ്നിദേവിനും ആയുർദേവിനും 10 വയസുള്ളപ്പോൾ ആണ് ഒരു ആക്‌സിഡന്റിൽ ദേവ നാരായണൻ മരിക്കുന്നതു. അമ്മമാർക്കും മക്കൾക്കും അത് വലിയ ഒരു ആഗാതമായിരുന്നു. മാസങ്ങൾ എടുത്തു ആ ദുഃഖത്തിൽ നിന്നും അവർ കര കയറാൻ അച്ചുവിന്റേം കിച്ചുവിന്റേം കുസൃതികളിൽ സമീക്ഷയും സമീരയും ഭർത്താവിന്റെ വിയോഗം മറക്കാൻ ശ്രമിച്ചു. അച്ചുവിന്റേം കിച്ചുവിന്റേം ബെസ്റ്റ് ഫ്രെണ്ട്സ് അവരുടെ അമ്മമാർ തന്നെയാണ് അച്ചുവിന്റെയും കിച്ചുവിന്റെയും സമ്മുവും (സമീക്ഷ) സരുവും (സമീര). സ്നേഹം കൂടുമ്പോ അച്ചുവും കിച്ചുവും സാമ്മുമ്മേ സരുമ്മേന്നു വിളിക്കും.

വീട്ടിൽ മലയാളം സംസാരിക്കണമെന്ന് സമീക്ഷക്കും സമീരക്കും നിർബന്ധമായിരുന്നു കാരണം മക്കൾക്ക്‌ 18 വയസാവുമ്പോ തിരികെ നാട്ടിലേക്കു പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അതിനു നാടും വീടും ബന്ധുക്കളെയും അമ്മമ്മയെയും അമ്മച്ചാനെയുമൊക്കെ മക്കൾക്ക്‌ വാക്കുകളിലൂടെ സുപരിചിതരാക്കി.

ഇന്നിലേക്ക്

ലാൻഡ് റോവർ ഡിഫെൻഡർ പാലോട്ടുമംഗലമെന്ന് സ്വർണലിപികളിൽ എഴുതിയ ഗേറ്റിനു മുന്നിൽ നിന്നു.സുധി ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കൊടുത്തു.സുധിക്കു വണ്ടിയിലിരുന്നു തന്നെ കിച്ചു ഷേക്ക്‌ ഹാൻഡ് നൽകി കാണാം എന്ന് പറഞ്ഞു തറവാട്ടു മുറ്റത്തേക്ക് വണ്ടി എടുത്തു.

പാലോട്ട്മംഗലത്തെ പുറം പണിക്കാരും കാര്യസ്ഥൻ കുട്ടൻ പിള്ളയും പൂമുകത്തു ചാരുകസേരയിൽ കിടന്നു മുറുക്കി ചവച്ചുകൊണ്ടിരുന്ന ദേവരാജ വർമയും വണ്ടിയുടെ ശബ്ദം കേട്ടു വെളിയിലേക്ക് വന്ന വാസുകിയുമൊക്കെ ഇതാരപ്പാ ഇത്രേം വലിയ വണ്ടിയെലിങ്ങോട്ട് എന്നുള്ള രീതിയിൽ നോക്കി

അച്ചുവും കിച്ചുവും വണ്ടിയിലിരുന്നു തന്നെ ചുറ്റുമൊന്നു നോക്കി അമ്മമാരു ജനിച്ചു വളർന്ന വീട്. വാക്കുകളിലൂടെ സംമുമ്മേം സാരുമ്മേം പറഞ്ഞു തന്ന സ്വർഗം. നോക്കി നോക്കി അവസാനം പുറകിലേക്ക് നോക്കി പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നു പറഞ്ഞ പോലെ കെട്ടിപ്പിച്ചു കിടന്നുറങ്ങുന്ന രണ്ടെണ്ണം.

” ആരാപ്പോ ഇത്രേം വല്യ വണ്ടിയിലൊക്കെ ഇങ്ങോട്ടു വരാൻ ” ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ഇങ്ങനൊരു വണ്ടി”. ദേവരാജ വർമ സ്വർണത്തിന്റെ പിടിയോടു കൂടിയ വടിയും കുത്തി ചാരുകസേരയിൽ നിന്ന് എണീറ്റു.

അച്ചുവും കിച്ചുവും ഡോർ തുറന്നിറങ്ങി കുംഭകർണികളെ അപ്പോഴും വിളിച്ചെണീപ്പിച്ചില്ല. ദേവരാജനും വാസുകിയും സൂക്ഷിച്ചു നോക്കി കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ടു ആൺകുട്ടികൾ 19 ഓ 20 ഓ വയസു കാണും. ദേവരാജന് ഓർമ വന്നത് തന്റെ അച്ഛനെയാണ് വീരഭദ്ര വർമ വാസുകിയെ നോക്കിയപ്പോൾ മനസിലായി അവിടുത്തെ ചിന്തയും അത് തന്നെയാണ് പുറകിലേക്ക് ഒന്ന് നോക്കി വീരഭദ്രന്റെയും അനിയന്മാരുടെയും ചെറുപ്പത്തിലേ ഒരു ഫോട്ടോ ഭിത്തിയിലിരിക്കുന്നു അതുപോലെ തന്നെ നല്ല സാമ്യമുള്ള രണ്ടു കുട്ടികൾ. പെട്ടെന്ന് ദേവരാജൻ ഒന്ന് ഞെട്ടി അച്ചുവും കിച്ചുവും ചെറുമക്കളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോട്ടോയും കണ്ടിട്ടില്ല രാമനാഥൻ തിരുമേനി പറഞ്ഞുള്ള അറിവുകളെയുള്ളു.

“വാസുകി നമ്മുടെ കുട്ട്യോൾ അച്ചും കിച്ചും” കേട്ട പാതി വാസുകി എന്റെ മക്കളെ എന്നും വിളിച്ചു നെഞ്ചത്തടിച്ചു ഒറ്റ ഓട്ടം. അച്ചും കിച്ചും പരസ്പരം നോക്കി അമ്മമ്മ എന്ന് പറഞ്ഞു. അപ്പോഴേക്കും അലച്ചു കൊട്ടി വാസുകി വന്നു അവരെ കെട്ടിപിടിച്ചു ഞെക്കി പൊട്ടിച്ചു.അച്ചുന്റേം കിച്ചുന്റേം കണ്ണ് നിറഞ്ഞു ആദ്യമായി കാണുകയാണ് തങ്ങളെ മനസിലാക്കി അപ്പോഴേക്കും ദേവരാജനും ഓടിയെത്തി അവരെ പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *