ഇണക്കുരുവികൾPart – 4 2

ഇതതു തന്നെ പ്രേമം , പ്രേമം തുടങ്ങിയ വിശപ്പൊക്കെ പോകുമെന്നു കേട്ടതു നേരാ ആരോടെന്നില്ലാതെ നിത്യ പറഞ്ഞു. ഞാനതു കേട്ടതായി ഭാവിച്ചില്ല ഇപ്പോ അവൾക്കുള്ള സംശയം മാത്രം അതങ്ങനെ തന്നെ നിക്കട്ടെ ഞാൻ ചൂടായാൽ അതവൾ ഉറപ്പിക്കു അത് വേണ്ട.
ഞാൻ: ടീ നമുക്ക് പോവട്ടെ
നിത്യ: എന്താ മോനെ നേരത്തെ , ഇന്നലെ എന്തെക്കാരുന്നു ബലം പിടുത്തം
ഞാൻ: എ ടി പുല്ലെ, എനിക്ക് ജിഷ്ണുനെ കൂടാൻ പോകണം നിന്നെ കോളേജിൽ ഇറക്കി വിട്ടിട്ടു പോവാന്നു വച്ചു അല്ലേ വേണ്ട മോൾ ബസ്സിൽ പോര്
നിത്യ: ഇമ്മിണി പുളിക്കും മോനെ
ഞാൻ: എന്നാ അതു കാണാലോ
നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട
ഞാൻ : എന്നാ വാടി വേഗം കഴുതെ
നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ
അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു.
നിത്യ: ടാ പന്നി
ഞാൻ: എന്താടി
നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ
ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ
നിത്യ: ശരി ശരി പൊക്കോ
ഞാൻ വണ്ടി നേരെ പായിച്ചു . ഇന്നലെ ജിൻഷയെ കണ്ട ആ വഴിവക്കിൽ നിത്യയെ മാറോടണച്ച ആ വഴിവക്കിൽ ഞാൻ ജിൻഷക്കായി കാത്തിരുന്നു.. സമയം ഒച്ചിനെക്കാൾ പതിയെ ഇഴയുന്ന പോലെ. ഹൃദയത്തിൽ എന്തോ വിങ്ങുന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ കാലുകൾ തളരുന്നുണ്ട് . നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിച്ചു തുടങ്ങി. ശരീര പേശികൾ വലിഞ്ഞു മുറുകുന്നു ഹൃദയത്താളം താളം തെറ്റി ഒഴുകുന്നു. ഈ വഴിയോരത്ത് കാത്തു നിൽക്കുന്ന ഈ നിമിഷം തന്നിൽ വരുന്ന മാറ്റങ്ങൾ അവൻ സ്വയം വിലയിരുത്തുകയാണ്.
തൻ്റെ ഹൃദയം ക്രമാതീതമായി തുടിക്കാൻ തുടങ്ങിയപ്പോ പരവശത്തോടെ നാലുപാടും നോക്കിയ അവൻ കണ്ടു തല കുനിച്ച് പതിയെ കാലടികൾ വെച്ചു നടന്നു വരുന്ന തൻ്റെ പ്രണയിനിയെ. തൻ്റെ കാൽപാദം ഭൂമിയെ നോവിക്കരുത് എന്ന പോലെ അവൾ മന്ദം മന്ദം കാലടികൾ വെക്കുന്നത് അവൻ നോക്കി നിന്നു . തൻ്റെ കാൽച്ചുവട്ടിൽ ഒരു ജീവൻ്റെ കണികയും ഞരിഞ്ഞമരരുതെ എന്നാഗ്രഹിക്കുന്ന ആ മിഴികൾ സസൂക്ഷമം താഴേക്കു നോക്കിയാണ് നടത്തം. മാറിൽ പിണച്ചുവെച്ച ബുക്കും അവളുടെ ആ നടത്തവും അവൻ തൻ്റെ മനസിലേക്ക് ആവാഹിച്ചു
അവൾ നടന്നടുക്കും തോറും അവൻ്റെ ഹൃദയതാളം ഉയർന്നു കേട്ടു, ശരിരതാപനില ഉയർന്നു വന്നു വിയർപ്പുകണങ്ങൾ ഒഴുകി ചാലായി തൊണ്ട വരണ്ടുണങ്ങി കാലുകൾ ക്ഷയിച്ചിരുന്നു. ആ അവസ്ഥകൾ അവളുടെ കാലടിക്കനുസരിച്ച് കൂടി വന്നു. അവൾ അവനരികിലെത്തിയതും തലയുയർത്തി നോക്കി . തനിക്കറിയുന്ന ആളായതിനാലാവണം ഒരു പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. അവനും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ കാലടികൾ അവനെ കടന്നു പോയതും
അവൻ: ജിൻഷ
അവളുടെ കാലടികൾ ഒരു നിമിഷം നിന്നു. ശബ്ദം ഒന്നും പിന്നെ തേടിയെത്താത്തതിനാലാവും സംശയഭാവത്തോടെ അവൾ അവനെ തിരിഞ്ഞു നോക്കി. വിളറിയ മുഖവുമായി തന്നോടെന്തോ പറയാൻ ശ്രമിക്കുന്ന അവനെ അവൾ നോക്കി നിന്നു. അവളുടെ അടുത്തു പറയാൻ ആയിരം കാര്യങ്ങളുണ്ട്. എന്നാൽ അവൻ്റെ സ്വര വീചികൾ അവനോടൊപ്പം നിന്നില്ല. അവൻ നിന്നു വിയർത്തു
ജിൻഷ: ഉം എന്താ
അവൻ ഒരു ദീർഘശ്വാസം വലിച്ചു അത് ആശ്ചര്യത്തോടെ ആണ് അവൾ നോക്കി നിന്നത്.
അവൻ: അതെ എന്നെ ഇവിടെ കണ്ടത് നിത്യയോടു പറയണ്ട
ജിൻഷ: അതെന്താ
അവൻ: ഞാൻ ഒരുത്തനെ വിളിക്കാൻ അവൻ്റെ വീട്ടി പോവാനിരുന്ന അപ്പോ അവൻ ഇവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു
ജിൻഷ: അതവൾ അറിഞ്ഞ എന്താ പ്രശ്നം
അവൻ: രാവിലെ നേരത്തെ ഇതിൻ്റെ പേരിൽ കുത്തി പൊക്കി കൊണ്ടേന്നതാ അതാ
ജിൻഷ: ഓ ശരി ഞാൻ പറയുന്നില്ല പോരെ
ഞാൻ : താങ്ക്സ്
അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് നടന്നു. തുള്ളി തുളുമ്പുന്ന ആ നിതംബവും അവയുടെ പിന്നഴകും നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അവൾ തിരിഞ്ഞു നോക്കി. പൊടുന്നനെ ഞാൻ എൻ്റെ മുഖം തിരിച്ചെങ്കിലും ഞാൻ നോക്കുന്നത് അവൾ കണ്ടെന്നെനിക്ക് ഉറപ്പായിരുന്നു. പിന്നെ ഞാൻ അവളെ ഒന്നൂടി നോക്കിയപ്പോ അവൾ വീണ്ടും തിരിഞ്ഞു നോക്കി. രണ്ടു വട്ടം അതാവർത്തിച്ചു. അവൾ അപ്പോഴേക്കും കണ്ണകലത്തിൽ നിന്നും മാഞ്ഞിരുന്നു. പിന്നെയും കുറച്ചു നേരം അവിടെ നിന്നു പിന്നെ ബൈക്ക് എടുത്ത് നേരെ കോളേജിലേക്കു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *