ഇതതു തന്നെ പ്രേമം , പ്രേമം തുടങ്ങിയ വിശപ്പൊക്കെ പോകുമെന്നു കേട്ടതു നേരാ ആരോടെന്നില്ലാതെ നിത്യ പറഞ്ഞു. ഞാനതു കേട്ടതായി ഭാവിച്ചില്ല ഇപ്പോ അവൾക്കുള്ള സംശയം മാത്രം അതങ്ങനെ തന്നെ നിക്കട്ടെ ഞാൻ ചൂടായാൽ അതവൾ ഉറപ്പിക്കു അത് വേണ്ട.
ഞാൻ: ടീ നമുക്ക് പോവട്ടെ
നിത്യ: എന്താ മോനെ നേരത്തെ , ഇന്നലെ എന്തെക്കാരുന്നു ബലം പിടുത്തം
ഞാൻ: എ ടി പുല്ലെ, എനിക്ക് ജിഷ്ണുനെ കൂടാൻ പോകണം നിന്നെ കോളേജിൽ ഇറക്കി വിട്ടിട്ടു പോവാന്നു വച്ചു അല്ലേ വേണ്ട മോൾ ബസ്സിൽ പോര്
നിത്യ: ഇമ്മിണി പുളിക്കും മോനെ
ഞാൻ: എന്നാ അതു കാണാലോ
നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട
ഞാൻ : എന്നാ വാടി വേഗം കഴുതെ
നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ
അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു.
നിത്യ: ടാ പന്നി
ഞാൻ: എന്താടി
നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ
ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ
നിത്യ: ശരി ശരി പൊക്കോ
ഞാൻ വണ്ടി നേരെ പായിച്ചു . ഇന്നലെ ജിൻഷയെ കണ്ട ആ വഴിവക്കിൽ നിത്യയെ മാറോടണച്ച ആ വഴിവക്കിൽ ഞാൻ ജിൻഷക്കായി കാത്തിരുന്നു.. സമയം ഒച്ചിനെക്കാൾ പതിയെ ഇഴയുന്ന പോലെ. ഹൃദയത്തിൽ എന്തോ വിങ്ങുന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ കാലുകൾ തളരുന്നുണ്ട് . നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിച്ചു തുടങ്ങി. ശരീര പേശികൾ വലിഞ്ഞു മുറുകുന്നു ഹൃദയത്താളം താളം തെറ്റി ഒഴുകുന്നു. ഈ വഴിയോരത്ത് കാത്തു നിൽക്കുന്ന ഈ നിമിഷം തന്നിൽ വരുന്ന മാറ്റങ്ങൾ അവൻ സ്വയം വിലയിരുത്തുകയാണ്.
തൻ്റെ ഹൃദയം ക്രമാതീതമായി തുടിക്കാൻ തുടങ്ങിയപ്പോ പരവശത്തോടെ നാലുപാടും നോക്കിയ അവൻ കണ്ടു തല കുനിച്ച് പതിയെ കാലടികൾ വെച്ചു നടന്നു വരുന്ന തൻ്റെ പ്രണയിനിയെ. തൻ്റെ കാൽപാദം ഭൂമിയെ നോവിക്കരുത് എന്ന പോലെ അവൾ മന്ദം മന്ദം കാലടികൾ വെക്കുന്നത് അവൻ നോക്കി നിന്നു . തൻ്റെ കാൽച്ചുവട്ടിൽ ഒരു ജീവൻ്റെ കണികയും ഞരിഞ്ഞമരരുതെ എന്നാഗ്രഹിക്കുന്ന ആ മിഴികൾ സസൂക്ഷമം താഴേക്കു നോക്കിയാണ് നടത്തം. മാറിൽ പിണച്ചുവെച്ച ബുക്കും അവളുടെ ആ നടത്തവും അവൻ തൻ്റെ മനസിലേക്ക് ആവാഹിച്ചു
അവൾ നടന്നടുക്കും തോറും അവൻ്റെ ഹൃദയതാളം ഉയർന്നു കേട്ടു, ശരിരതാപനില ഉയർന്നു വന്നു വിയർപ്പുകണങ്ങൾ ഒഴുകി ചാലായി തൊണ്ട വരണ്ടുണങ്ങി കാലുകൾ ക്ഷയിച്ചിരുന്നു. ആ അവസ്ഥകൾ അവളുടെ കാലടിക്കനുസരിച്ച് കൂടി വന്നു. അവൾ അവനരികിലെത്തിയതും തലയുയർത്തി നോക്കി . തനിക്കറിയുന്ന ആളായതിനാലാവണം ഒരു പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. അവനും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ കാലടികൾ അവനെ കടന്നു പോയതും
അവൻ: ജിൻഷ
അവളുടെ കാലടികൾ ഒരു നിമിഷം നിന്നു. ശബ്ദം ഒന്നും പിന്നെ തേടിയെത്താത്തതിനാലാവും സംശയഭാവത്തോടെ അവൾ അവനെ തിരിഞ്ഞു നോക്കി. വിളറിയ മുഖവുമായി തന്നോടെന്തോ പറയാൻ ശ്രമിക്കുന്ന അവനെ അവൾ നോക്കി നിന്നു. അവളുടെ അടുത്തു പറയാൻ ആയിരം കാര്യങ്ങളുണ്ട്. എന്നാൽ അവൻ്റെ സ്വര വീചികൾ അവനോടൊപ്പം നിന്നില്ല. അവൻ നിന്നു വിയർത്തു
ജിൻഷ: ഉം എന്താ
അവൻ ഒരു ദീർഘശ്വാസം വലിച്ചു അത് ആശ്ചര്യത്തോടെ ആണ് അവൾ നോക്കി നിന്നത്.
അവൻ: അതെ എന്നെ ഇവിടെ കണ്ടത് നിത്യയോടു പറയണ്ട
ജിൻഷ: അതെന്താ
അവൻ: ഞാൻ ഒരുത്തനെ വിളിക്കാൻ അവൻ്റെ വീട്ടി പോവാനിരുന്ന അപ്പോ അവൻ ഇവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു
ജിൻഷ: അതവൾ അറിഞ്ഞ എന്താ പ്രശ്നം
അവൻ: രാവിലെ നേരത്തെ ഇതിൻ്റെ പേരിൽ കുത്തി പൊക്കി കൊണ്ടേന്നതാ അതാ
ജിൻഷ: ഓ ശരി ഞാൻ പറയുന്നില്ല പോരെ
ഞാൻ : താങ്ക്സ്
അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് നടന്നു. തുള്ളി തുളുമ്പുന്ന ആ നിതംബവും അവയുടെ പിന്നഴകും നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അവൾ തിരിഞ്ഞു നോക്കി. പൊടുന്നനെ ഞാൻ എൻ്റെ മുഖം തിരിച്ചെങ്കിലും ഞാൻ നോക്കുന്നത് അവൾ കണ്ടെന്നെനിക്ക് ഉറപ്പായിരുന്നു. പിന്നെ ഞാൻ അവളെ ഒന്നൂടി നോക്കിയപ്പോ അവൾ വീണ്ടും തിരിഞ്ഞു നോക്കി. രണ്ടു വട്ടം അതാവർത്തിച്ചു. അവൾ അപ്പോഴേക്കും കണ്ണകലത്തിൽ നിന്നും മാഞ്ഞിരുന്നു. പിന്നെയും കുറച്ചു നേരം അവിടെ നിന്നു പിന്നെ ബൈക്ക് എടുത്ത് നേരെ കോളേജിലേക്കു വിട്ടു.
കോളേജ് പടിക്കൽ ഞാൻ എത്തുമ്പോ ജീൻഷയും മെയിൽ ഗേറ്റ് എത്തിയതെ ഉള്ളു. ഞാൻ മാത്രം തനിച്ച് ബൈക്കിൽ വരുന്നത് കണ്ട അവൾ രൂക്ഷമായി എന്നെ നോക്കി. ആ നോട്ടം കണ്ടതിനാൽ ഞാൻ ബൈക്കു വേഗത്തിൽ പായിച്ചു. അവളുടെ ആ നോട്ടം മനസിൻ്റെ കോണിൽ തറച്ചിരുന്നു.
പതിവു പോലെ ക്ലാസിലെത്തി. ബഞ്ചിൽ നമ്മുടെ പടയുണ്ട് . എല്ലാം പതിവു പോലെ ഇടവേള സമയങ്ങളിൽ ഞാൻ B Com ബാച്ചിലൂടെ നടന്നു കളിക്കാൻ തുടങ്ങി. എനിക്കു കൂട്ടിനു ഹരി വന്നു. എന്തോ ജിഷ്ണുവിനും അജുവിനും എന്നെ ഈ കാര്യത്തിൽ പെട്ടെന്നു ഉൾകൊള്ളാൻ ആയില്ല
ഉച്ച സമയം ഭക്ഷണം കഴിക്കാനായി കാൻ്റീനിലെത്തി . നമ്മുടെ സഹോദരിയും പ്രിയതമയും നേരത്തെ സിറ്റ് പിടിച്ചിട്ടുണ്ട് . അവർ എന്നെ കാണാതെ വലിയാൻ ഞാൻ ശ്രമിച്ചെങ്കിലും ആ കുറുനരി എന്നെ കണ്ടെത്തി.
നിത്യ: ടാ ഞങ്ങളിവിടുണ്ട് . ഇങ്ങ് വാ
ഓ പെട്ട് എനി മുങ്ങിയാ നാറും ജിൻഷയുടെ രാവിലത്തെ നോട്ടം ഓർത്ത് മടിച്ചു മടിച്ചു ഞാൻ അവർക്കരികിലെത്തി. ഫുഡ് ഓർഡർ ചെയ്തു. അവരും വെയ്റ്റ് ചെയ്തിരിക്കാണ്.
നിത്യ: എന്നാ മോനെ പറ്റിയെ
ഞാൻ: എന്ത്
നിത്യ: അല്ലടാ നിനക്കെന്നാടാ അക്കൗണ്ട്സ് ഇഷ്ടായി തുടങ്ങിയത്
ഞാൻ : നിനക്കെന്താടി വട്ടായാ
നിത്യ: അല്ല ഒന്നു രണ്ടു വട്ടം ഞങ്ങടെ ബാച്ചിൻ്റെ അവിടെ തിരിഞ്ഞു കളിച്ചതോ
ഞാൻ: ഓ അതോ അതാ ഹരി നോക്കുന്ന മോൾ ഏത് ക്ലാസിലാന്നറിയാൻ
നിത്യ : അല്ലാണ്ടെ നിനക്കല്ല
ഞാൻ: ഒന്നു പോയേടി
നിത്യ: കേട്ടോ ജിൻഷാ , ഇവിടെ ഒരാൾക്ക് പ്രേമത്തിൻ്റെ സുക്കേട് തൊടങ്ങിയോ എന്നൊരു സംശയം
ഞാൻ – ടീ ടീ വേണ്ട ട്ടോ
ജിൻഷ : എടി നിത്യ ആ സംശയം എനിക്കുമുണ്ട്
അവളെന്നെ ഒന്നു നോക്കി കൊണ്ടാണ് ആ പറച്ചില് പറഞ്ഞത്. ഞാൻ അങ്ങു വല്ലാണ്ടായി പോയി.
നിത്യ: അതെന്താടി നിനക്കങ്ങനെ തോന്നിയെ
ജിൻഷ: ആളുടെ നോട്ടം ശരിയില്ല അപ്പോ ഒരു സംശയം
നിത്യ: അവനല്ലേലും കള്ളനോട്ടാ
ഞാൻ പതിയെ അവിടുന്നു വലിയാൻ നോക്കിയപ്പോ നിത്യ എൻ്റെ കൈയ്യിൽ പിടിച്ചു ഇരുത്തി.
നിത്യ: എടാ ഇതൊക്കെ ഒരു തമാശയല്ലേ നീ പിണങ്ങി പോവാ
ഞാൻ: അമ്പട മനമേ കൊള്ളാലോ പൂതി . കടപ്പറത്തേക്ക് പൂഴി കടത്തല്ലെ , എൻ്റെ ക്ലാസിലെ പയ്യൻമാരാ അവിടെ ഞാൻ അങ്ങോട്ടൊന്നു പോവാന്നു വെച്ചതാ
സത്യത്തിൽ എങ്ങനേലും അവിടുന്നു മുങ്ങിയ മതി എന്നായിരുന്നു . പക്ഷെ അതു പുറത്തു കാട്ടിയാ നമ്മുടെ പ്രിയതമയുടെ മുന്നിൽ വില പോകും
നിത്യ : എടി ഇവനാരോടോ കട്ട പ്രേമം ഉണ്ട്. ഇന്നു രാവിലെ ഉറക്കത്ത് പിച്ചും പേയും എൻ്റെ അമ്മോ ഒന്നും പറയണ്ട
ഞാൻ : എടി സാമദ്രോഹി . ഒരു മൈക്ക് വെച്ചു എല്ലാരോടും പറഞ്ഞോ
നിത്യ : ഗുഡ് ഐഡിയാ
ജിൻഷ : എടി നിനക്കു കുറച്ചു കൂടുന്നുണ്ട് കൊറച്ചൊക്കെ വിട്ടു കൊടുക്ക്
അതവൾ രഹസ്യം പോലെ നിത്യയോടു പറഞ്ഞു. അപ്പോ നിത്യ ഒന്നടങ്ങി. അപ്പോയേക്കു ഫുഡ് ഞങ്ങളുടെ ടേബിളിൽ എത്തി . ഞാൻ വേഗം കഴിച്ചു തീർക്കാൻ നോക്കി. എനിക്കെങ്ങനേലും കഴിച്ചു തീർത്തു അവിടെ നിന്നും രക്ഷപ്പെട്ട മതി എന്നായി.
നിത്യ: ടാ നിൻ്റെന്നാരും കൈയ്യിട്ടു വാരാൻ വരൂല്ല. ചങ്കി തട്ടണ്ട പന്നി
ഞാൻ: നി പോടി കഴുതെ എനിക്കറിയാ എങ്ങനെ തിന്നണമെന്ന് .
പിന്നെ എന്തോ അവൾ അതിന് മറുപടി ഒന്നും തന്നില്ല . ഇടക്കിടെ എൻ്റെ മിഴികൾ ഞാൻ പറയുന്നത് കേൾക്കാൻ വിസമ്മതിച്ചത് എനിക്കു തന്നെ വിനയായി.
എൻ്റെ മിഴികൾ ജിൻഷയെ തഴുകുന്ന ഓരോ ഞൊടിയും അവളെന്നെ രൂക്ഷമായി നോക്കി. എത്ര തന്നെ പറഞ്ഞാലും എൻ്റെ മിഴികൾ അതൊന്നും ചെവികൊണ്ടില്ല. അത് അവളുടെ മുഖത്ത് നീരസത്തിൻ്റെ മാറ്റൊലിയായി തെളിയുന്നതും ഞാൻ കണ്ടു.
ജിൻഷ: നിത്യ എടി ഈ വഴിയരികിൽ ഒരു പെണ്ണ് വരുമ്പോ ഒരുത്തൻ കാത്തു നിക്കുന്നു. ചോദിച്ചപ്പോ ഫ്രണ്ടിനെ കാത്തു നിക്കാ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി.
ആ വാക്കുകൾ കേട്ട നിമിഷം വായിലേക്കു ചലിച്ച കൈകൾ നിശ്ചലമായി. എൻ്റെ മിഴികൾ അവൾക്കു നേരെ ഉയർന്നു. ഒന്നും പറയല്ലേ എന്നൊരു ദയനീയ ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഈ സമയം നിത്യയും അവളിൽ ശ്രദ്ധ കേന്ദ്രീകരച്ചിരുന്നതിനാൽ എൻ്റെ പരിഭ്രമം അവൾ അറിഞ്ഞില്ല.
ജിൻഷ : എടി അവൻ പറഞ്ഞത് സത്യമായിരിക്കോ
നിത്യ: എവിടെ, നിനക്കെന്താ വട്ടാണോ പെണ്ണെ
ജിൻഷ: സത്യം ആയിക്കുടേടി.
നിത്യ : ഒന്നു പോയേടി എനിക്കുറപ്പാ ആ ചെക്കൻ പെണ്ണിനെ റൂട്ടിടാനാ വന്നേ
ജിൻഷ: ആണോ
അപ്പോ ഞാൻ കയറി പറഞ്ഞു
ഞാൻ.: അവൻ അവൻ്റെ ഫ്രണ്ട്സിനെ വെയ്റ്റ് ചെയ്തതായിക്കൂടെ.
നിത്യ: ഇല്ല ഏട്ടാ അതെനിക്കൊറപ്പാ
ഞാൻ: അതെന്താടി
നിത്യ: എടാ നോക്ക് ആ പെണ്ണിന് ആ ചെക്കനെ മുന്നെ അറിയാ അതോണ്ടാണല്ലോ അവൾ അവനോട് സംസാരിച്ചത് അപ്പോ ഉറപ്പാ അവളെ കാത്തു തന്നെ നിന്നതാ
ഞാൻ: എടി പൊടിക്കാളി ഇന്നലെ നമ്മൾ കെട്ടിപ്പിടിച്ചു നിന്നപ്പോ ഇവൾ വന്നത് അപ്പോ ഇവളെ കാണിക്കാനാ കെട്ടിപ്പിടിച്ചത് എന്നു പറഞ്ഞാ ശരിയാവോ
നിത്യ : അതില്ല പക്ഷെ ഇതുപോലെ ആണോ
ഞാൻ: പിന്നല്ലാതെ അറിയുന്ന ഒരാളെ കണ്ടാ അരായാലും സംസാരിക്കും
ജിൻഷ: പക്ഷെ ആ ആൾ സംസാരിക്കുന്നത് പേടിച്ചു കൊണ്ടാ. കള്ളത്തരം ഇല്ലേ പേടിക്കണ്ട കാര്യം എന്താ
നിത്യ : കണ്ടൊ കണ്ടൊ ഞാൻ പറഞ്ഞതാ ശരി
ഞാൻ: എടി ഇപ്പോ ഞാനാണ് നിന്നതെന്നു കരുതാ
നിത്യ: ഒക്കെ
ഞാൻ: ജിൻഷയാണ് ആ പെണ്ണ്
നിത്യ : ഒക്കെ
ഞാൻ : ഇവളെ കണ്ടാ ഞാൻ പേടിച്ചല്ലെ സംസാരിക്കൂ
നിത്യ: എടാ പൊട്ടാ ഇവളെ കണ്ടാ നീ എന്തിനാടാ പേടിക്കുന്നത്. മാങ്ങാതൊലി
ഞാൻ: എടി മരക്കഴുതെ ഇവളു നിൻ്റെ ഫ്രണ്ട് അല്ലെ അപ്പോ എന്നെ വഴിക്കണ്ടത് നിന്നോട് പറയില്ലെ. നീ പാര വെക്കുമെന്നത് ഉറപ്പാണെ
നിത്യ: അതിലെന്തിത്ര സംശയം
ഞാൻ: അപ്പോ ഇവളെ കണ്ടാ ഞാൻ പേടിക്കില്ലെ
നിത്യ: അതുള്ളതാ
ഞാൻ: അതാ ഞാൻ പറഞ്ഞത്
ജിൻഷ എൻ്റെ മുഖത്തേക്ക് ഒരു വശ്യമായ ചിരി ചിരിച്ചു കൊണ്ട് അടുത്ത പടക്കത്തിനു തിരി കൊളുത്തി.
ജിൻഷ: പക്ഷെ ആ ചെറുക്കൻ കാത്തിരുന്ന ആളെ കൂട്ടാതെ കോളേജിലേക്കു വന്നു കയറി എങ്കിലോ
ഇവളെക്കൊണ്ട് ഞാൻ തോറ്റു ഏതു നേരത്താണോ അവിടെ പോയി നിക്കാൻ തോന്നിയത്. അല്ലെ തന്നെ കൂടെ ഉള്ള ഒന്നിൻ്റെ നാവിനു എല്ലില്ല അതു സഹിക്കാൻ തന്നെ ആവുന്നില്ല അപ്പോയാ പുതിയൊന്നും കൂടെ ഇവള് കാണുന്ന പോലെയൊന്നും അല്ല.
നിത്യ : എടാ അവൾ പറഞ്ഞത് കേട്ടില്ലേ
ഞാൻ : കാത്തു നിന്നവൻ പോസ്റ്റ് ആക്കിയതാണെങ്കിൽ മടുക്കുമ്പോ അവൻ തിരിച്ചു വരില്ലെ.
ജിൻഷ: അങ്ങനെ വരുന്നവൻ്റെ മുഖത്ത് സന്തോഷമുണ്ടാവില്ല
പുല്ല് ഇവളു കൊറച്ചു നേരായല്ലോ ഒരു പണി കൊടുക്കണം
ഞാൻ: എടി നിത്യാ അപ്പോ നീ പറഞ്ഞത് ‘ തന്നെ അവൻ ലൈനടിക്കാൻ നിന്നതാ
ജിൽഷയുടെ മുഖത്ത് ചെറിയൊരു മന്ദഹാസം വിരിഞ്ഞോ അതോ ഇല്ലയോ വ്യക്തമായി പിടി തരാത്ത ഒരു സ്വഭാവമാണ് അവളുടേത് എന്നെനിക്കു മനസിലായി
നിത്യ : ഞാൻ അപ്പോയേ പറഞ്ഞില്ലേ മോനെ.
ഞാൻ: പക്ഷെ നിത്യ നിനക്കു തെറ്റി
നിത്യയും ജിനുഷയും ഒരു പോലെ എൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി
ഞാൻ: എടി ഒന്നുറപ്പാ ആ സംസാരിച്ച പെണ്ണിനെ അല്ല വേറെ പെണ്ണിനെ ലൈനടിക്കാനാവും അവൻ നിന്നത്. അതാ അവൾ പോയി കഴിഞ്ഞ് പിന്നിട് അവൻ തിരിച്ചു വന്നപ്പോ സന്തോഷത്തോടെ ഇരുന്നത്.
നിത്യ: അതിനും ചാൻസ് ഉണ്ട്
ജിൻഷയുടെ മുഖത്ത് നിരാശയുടെ കരിനിഴൽ വീണത് ഞങ്ങൾക്കു മുന്നിൽ അനാവൃതമായി. ആ മുഖത്ത് ദേഷ്യമോ സങ്കടമോ പറഞ്ഞറിയിക്കാനാവാത്ത ഭാവ പകർച്ചകൾ മിന്നി മറയുന്നത് ഞങ്ങൾ നോക്കി നിന്നു.
നിത്യ: നിനക്കെന്തു പറ്റിയെടി
ജിൻഷ: ഒന്നുമില്ലെടി എന്നാ ഞാൻ എഴുന്നേക്കട്ടെ
നിത്യ : എടി അതിനു നീ ഒന്നും കഴിച്ചില്ലല്ലോ
ജിൻഷ: എന്തോ വിശപ്പില്ലെടി
നിത്യ: നിനക്കെന്താടി പറ്റിയെ
ജിൻഷ: എടി ഒരു തലവേദന
നിത്യ: എന്തേ ടൈം ആവാറായോ
ജിൻഷ: ടീ
അതും പറഞ്ഞവൾ അവളെ രൂക്ഷമായി നോക്കി.
നിത്യ: ഓ ഇവനല്ലെ . ടീ പാഡ് വേണേ പറ ഇവനെക്കൊണ്ട് വാങ്ങിക്ക
ജിൻഷ: നി ഒന്നു വായ അടക്കോ ഞാൻ പോവാ
അതും പറഞ്ഞവൾ എഴുന്നേറ്റു പോയി
നിത്യ: ഇതതു തന്നെ
ഞാൻ: എന്താടി
നിത്യ: മെൻസസിൻ്റെ തൊടക്കാ . ചിലർക്ക് ആ സമയം ദേഷ്യം കൂടും കണ്ടില്ലെ എന്നോടു ചുടായി പോയത്
ഞാൻ.: ഓ പിന്നെ ഇതു നിൻ്റെ നാവുകൊണ്ടാ
നിത്യ: ഒന്നു പോയേടാ ഇവളെ കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ ആദ്യായിട്ട എന്നോട് ചുടാവുന്നെ
ഞാൻ: എങ്ങനെ രണ്ട് കൊല്ലോ
നിത്യ: ടാ പ്ലസ് വൺ ടുഷ്യൻ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾ നമ്മുടെ വീട്ടിലൊക്കെ വന്നിട്ടുള്ളതാ
ഞാൻ: എന്നിട്ടു ഞാനിതു വരെ കണ്ടിട്ടില്ലല്ലോ
നിത്യ: അതിനു മോനെപ്പോയാ വീട്ടിൽ ഉണ്ടാവാറ് തെണ്ടലല്ലെ മോൻ്റെ മെയിൻ പണി.
സത്യമായ കാര്യമാണ് അവൾ പറഞ്ഞത് വീട്ടിൽ ഞാൻ അങ്ങനെ ഉണ്ടാവാറില്ല മെയിൽ ഫങ്ങ്ഷൻ സമയം നോക്കി ടൂർ പ്ലാൻ ചെയ്ത് മുങ്ങും പക്ഷെ അന്നൊന്നും തോന്നാത്ത ഒരു കുറ്റബോധം ഇന്ന് തോന്നാതിരുന്നില്ല. എത്രയോ മുന്നെ കണ്ടു മുട്ടേണ്ട ആ സംഗമം ഇത്രയും വൈകിച്ചത് താനാണല്ലോ തൻ്റെ ശീലങ്ങളാണല്ലോ. പ്രണയത്തിൻ്റെ മുത്തുകൾ വാരിക്കൂട്ടേണ്ട എത്രയെത്ര നിമിഷങ്ങൾ അർത്ഥഹീനമായിപ്പോയി. ഞാനും നിത്യയും ഭക്ഷണം കഴിഞ്ഞു അവരവരുടെ ക്ലാസിൽ പോയി. സാധാരണ പോലെ ആ ക്ലാസ്സും കഴിഞ്ഞു. വീട്ടിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാവരും സന്തോഷത്തോടെ പോകുന്നു ചില പ്രണയജോഡികൾ തോളുരുമിയും മറ്റു ചിലർ കൈകോർത്തും നടന്നകലുന്നു. സുഹൃത്തുക്കൾ പുറത്തടിച്ചും തോളിൽ കൈയിട്ടും കല പില വർത്താനം പറഞ്ഞു നടന്നകലുന്നു. നമ്മുടെ കക്ഷി ഏകയായി പതിയെ മന്ദം മന്ദം നടക്കുന്നത് ഞാൻ കണ്ടു.
പതിയെ നടന്നകലുന്ന ഒരു അരയന്നമാണ് അവൾ, അവളുടെ ആ അന്ന നട കണ്ടു നിന്നാൽ പുറമെ ഒന്നും ശ്രദ്ധിക്കുവാൻ തോന്നില്ല. താളത്തിൽ തുളുമ്പുന്ന ആ നിതംബങ്ങൾ അവളുടെ ചലനത്തിന് മാറ്റു കൂട്ടുന്നു. അവളെ തന്നെ നോക്കി നിന്ന എന്നെ ഒരു നിമിഷം അവൾ തിരിഞ്ഞു നോക്കിയ നിമിഷം ഞാൻ മുഖം തിരിച്ചു പാർക്കിംഗിലേക്കു നടന്നു. അവൾ കണ്ടിട്ടുണ്ടാകുമോ എന്നു ഞാൻ ഭയന്നു. ബൈക്ക് എടുത്ത് ഞാൻ നിത്യയെയും കയറ്റി വിട്ടിലേക്ക് വിട്ടു.
നിത്യ: ടാ ജിൻഷയെ ആരോ ശല്യപ്പെടുത്തുന്നുണ്ട്
അതു കേട്ടതും എൻ്റെ രക്തം ചൂടു പിടിച്ചു എന്തു പറയണമെന്നറിയാതെ എങ്ങനെ ആ വികാരം കടിച്ചമർത്തണമെന്നറിയാതെ ഞാൻ വിയർത്തു
ഞാൻ: ആര്
നിത്യ: അറിയില്ല, പക്ഷെ
ഞാൻ : എന്താ ഒരു പക്ഷെ
നിത്യ: എടാ ഇന്നു ഉച്ചക്ക് അവൾ പറഞ്ഞത് അവളുടെ കാര്യമാ
ഞാൻ: ആണെന്ന് അവൾ പറഞ്ഞൊ
നിത്യ: എടാ പൊട്ടാ ഒരു പെണ്ണിൻ്റെ മനസ്സ് ഒരു പെണ്ണിനെ അറിയു
ഞാൻ.: ഈ വേതാന്തം ഒക്കെ രാത്രി പറയുവാണെ ഉറങ്ങാൻ നല്ല സുഖമായിരുന്നേനെ
നിത്യ: ഒന്നു പോടാ, ഒന്നെനിക്കു ഉറപ്പാ അവക്കാ ചെക്കനെ ഇഷ്ടാ
ആ വാക്കുകൾ എൻ്റെ ഹൃദയത്തെ തൊട്ടു . വസന്ത കാലം എനിക്കായി പൂമാരി തീർത്ത പ്രതീതി. ഈ നിമിഷം നിത്യയെ വാരിപ്പുണർന്ന് ആ കവിളിൽ മുത്തമിടാൻ വിതുമ്പി എൻ്റെ മനസ് ഇത്രയും സന്തോഷമായ വാർത്ത പറഞ്ഞ അവൾക്കു നൽകാൻ മറ്റൊന്നുമില്ല ഇപ്പോ. സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് ചോദിച്ചു .
ഞാൻ: അവൾ പറഞ്ഞോ ഇഷ്ടാണെന്ന്
നിത്യ: ഇല്ലെടാ പക്ഷെ അതുറപ്പാ
ഞാൻ: അതെങ്ങനെ
നിത്യ: നീ കാൻറ്റീനിൽ വെച്ച് പറഞ്ഞതോർമ്മ ഇല്ലേ
ഞാൻ: എന്ത്
നിത്യ: എനിക്കു തെറ്റുപറ്റിയതാ ആ ചെക്കൻ വേറെ പെണ്ണിനെ ആണ് കാത്തു നിന്നത് എന്നൊക്കെ
ഞാൻ: ആ ഞാൻ ഓർക്കുന്നു അതും ഇതും തമ്മിലെന്താ ബന്ധം
നിത്യ: എടാ നീ അത് പറഞ്ഞപ്പോ അവളുടെ മുഖഭാവം ശ്രദ്ധിച്ചില്ലെ
ഞാൻ.: ആ ഞാൻ നോക്കാനൊന്നും പോയില്ല
നിത്യ: എന്നാ ഞാൻ നേക്കിനി ഒരു നിരാശയും ഒരു സങ്കടവും ആ മുഖത്തുണ്ടായിരുന്നു
ഞാൻ: ഓ പിന്നെ
നിത്യ: ടാ ഞാൻ ഇന്നും ഇന്നലെയുമല്ല അവളെ കാണുന്നത് അതെനിക്കു മനസിലാവും പിന്നെ അവളുടെ ദേഷ്യം
ഞാൻ: അത് പിരീഡ്സിൻ്റെ എന്നല്ലെ നീ പറഞ്ഞെ
നിത്യ: ഞാനും അതാ കരുതിയെ പക്ഷെ അതല്ല അവളുടെ കഴിഞ്ഞു അതു പിന്നെ അറിഞ്ഞു
ഞാൻ: ഓ
നിത്യ: എടാ അവളെന്നോട് കൊറെ വട്ടം ചോദിച്ചു അവൻ വേറെ പെണ്ണിനെ കാത്തു നിന്നതാവോ എന്നൊക്കെ . പെണ്ണിൻ്റെ കുശുമ്പു തല പൊക്കുന്നത് കണ്ടപ്പോയെ എനിക്കു കത്തി.
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: എന്തു പറയാൻ ഞാൻ ആ എരുതീയിലണ്ണ ഒഴിച്ചു കൊടുത്തു
ഞാൻ : പാവം കിട്ടുമെടി
നിത്യ: ഓ പിന്നെ അതിനവൾ എന്നോടു കൊറെ ചൂടായി പിന്നെ ചോദിക്കുവാ
അവൾ ഒന്നു നിർത്തി പിന്നെ ചിരിക്കുവാൻ തുടങ്ങി.
ഞാൻ: എന്താടി പറ
നിത്യ : നിനക്കു ലൈൻ ഉണ്ടോ എന്ന്
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: രണ്ടെണ്ണത്തിനു വയറ്റിലുണ്ടാക്കിട്ടു മുങ്ങിയ കക്ഷിയാന്നു പറഞ്ഞു
ഞാൻ: എടി പുല്ലേ നിന്നെ ഞാൻ
നിത്യ: പെണങ്ങല്ലെ മുത്തെ ഞാൻ വെറുതെ പറഞ്ഞതാ
അതു കേട്ടപ്പോയാണ് എൻ്റെ ശ്വാസം നേരെ വീണത്. ജിൻഷയുടെ അടുത്ത് എൻ്റെ ഇമേജ് മോഷമായാൽ എനിക്കു സഹിക്കുമോ.
ഞാൻ: പിന്നെന്തു പറഞ്ഞു
നിത്യ: ഇതുവരെ അങ്ങനെ ഒന്നില്ല, ഞാനായിരുന്നു അവൻ്റെ ഇന്നലെ വരെ ഉള്ള ലൈന് ബിച്ചിപ്പോക്ക് ചുറ്റും ഒക്കെ എൻ്റെ ഒപ്പായിരുന്നു. പിന്നെ നീ എന്നെ തേച്ചെന്നും പറഞ്ഞു
ഞാൻ: ഞാനോ
നിത്യ: ആ നീ തന്നെ , ഇന്നലെ മുതൽ നിനക്കൊരു ഇളക്കമുണ്ടെന്നും കോളേജിൽ ഏതോ ഒരു മൊതലിനെ നി നോക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു
ഞാൻ: ദുഷ്ട എൻ്റെ ഇമേജ് മൊത്തം കളഞ്ഞില്ലെ
നിത്യ: എന്നാലും നീ എന്നെ തേച്ചില്ലെ മോനെ
ഞാൻ: അച്ചോടാ പാവം
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞാൻ എൻ്റെ റൂമിലേക്കും അവൾ അടുക്കലയിലേക്കും പോയി. ഞാൻ പതിയെ കിടക്കയിൽ കിടന്നു. ചിന്തകൾ കാടു കയറുന്നു.
അതെ നിത്യയുടെ വാക്കുകൾ ആണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്ന് തൻ്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നത്. ഇന്ന് ജീൻഷയുടെ ആ വാക്കുകൾ അതെ അവൾക്കു മനസിലായിട്ടുണ്ട് താൻ അവളെയാണ് അവിടെ കാത്തു നിന്നത് എന്ന് അല്ലെങ്കിൽ അവളത് സംശയിക്കുന്ന പോലെ. അവളുടെ വാക്കുകൾക്ക് മൂർച്ചയേറെയാണ് ആ കണ്ണുകളിലെ തീക്ഷണതയ്ക്ക് മുന്നിൽ താൻ പോലും അടിയറവു പറഞ്ഞു.
എനി നിത്യ പറഞ്ഞ പോലെ അവൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടൊ? ഞാൻ മറ്റൊരു പെണ്ണിനെ കുറിച്ചു പറഞ്ഞപ്പോ അവളിൽ നിരാശയുണർന്നിരുന്നോ? അവളിൽ ദു:ഖത്തിൻ കനലെരിഞ്ഞിരുന്നൊ? ആയിരം ആയിരം ചോദ്യങ്ങൾ ഉത്തരം തേടുന്നതെങ്ങനെ അതും ഒരു ചോദ്യചിഹ്നം . ആ ദേഷ്യം അവളുടെ മുഖമൂടി ആയിരുന്നില്ലെ തൻ്റെ വികാരങ്ങളെ മറ്റുള്ളവരിൽ നിന്നും മറക്കാൻ അവളണിഞ്ഞ ദേഷ്യത്തിൻ്റെ മുഖമൂടി.
മുറിയിൽ ഫാൻ കറങ്ങുന്നുണ്ട് നല്ല സ്പീഡിൽ തന്നെ എന്നാൽ കാറ്റിൻ്റെ ഒരു കണിക പോലും എന്നെ തേടിയെത്തിയില്ല. ശരീര താപനില ഉയരുന്നു വിയർപ്പു കണങ്ങൾ ഒഴുകി അകലുന്നു. ശരീരമാസകലം വിങ്ങുന്നപ്പോലെ എന്തിനോ വേണ്ടി . ഇതെല്ലാം തനിക്ക് പുതിയ അനുഭൂതികളാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആദ്യമായി അവളെ കണ്ട അന്ന് താൻ അവളെ നോക്കിയിരുന്നില്ല. രണ്ടാമത് ആ വഴിയോരത്ത് കണ്ടപ്പോഴും താൻ അവളെ നോക്കിയില്ല ആ സമയമത്രയും സഹോദരസ്നേഹത്തിൻ്റെ വിങ്ങലായിരുന്നു രക്തബന്ധത്തിൻ്റെ ബന്ധനത്തിൻ്റെ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.