ഇണക്കുരുവികൾPart – 6

ഒഴുകി അകലുന്നു നീ ആ സൂര്യനെ തേടി
നിന്നിലെ പ്രണയത്തെ തേടി
അന്ധമാണ് നിൻ്റെ മിഴികൾ
അകലുന്ന അവനെ സ്വന്തമാക്കാൽ നീ
അലഞ്ഞു തിർക്കുന്നത് നിൻ്റെ യവ്വനം
നി അറിയാതെ പോയ പ്രണയം
നിനക്കു പിന്നിലുണ്ട് നിന്നെയും തേടി
ഒരിക്കും തിരിഞ്ഞു നോക്കാതെ
നീ കളഞ്ഞൊരു ജീവിതമുണ്ട്
നിനക്കു പിന്നിൽ നിനക്കു കൂട്ടായി

ശ്യാം അവൻ്റെ മനസിലെ വരികൾ ചെല്ലുന്നത് പതിവാണ് ഇങ്ങനെ ഇരിക്കുന്ന വേളയിൽ ഇത് കേട്ടു തവമ്പിച്ചതാണെങ്കിലും ഇന്ന് അവൻ ചെല്ലിയ വരികൾ എൻ്റെ ഹൃദയത്തെ സ്പർഷിച്ചു. അവൻ വീണ്ടും മൗനമായി പ്രകൃതി ഭംഗി
ആസ്വദിച്ചു.
എൻ്റെ ജീവിതവും ആയി ആ വരികൾക്ക് സാമ്യമില്ലെ എത്രയോ പേർ പിന്നാലെ നടന്നു ഒരിക്കലും ഒന്നും തോന്നിയില്ല. ഒടുക്കം പ്രേമം തോന്നിയപ്പോ ആ ആൾ അകന്നു പോയി. പിന്നെയും തേടി വന്നു ഒരു കൈത്താങ്ങായി ആളറിയാത്ത പേരറിയാത്ത ഒരു മെസേജു മാത്രമായി അവൾ. അവൾ ആരായിരിക്കും. മനസിൽ വിങ്ങുന്ന വാക്കുകൾ പതിയെ പുറത്തേക്ക് ഒഴുകുമെന്ന് ഞാനും കരുതിയിരുന്നില്ല.
തകർന്നൊരു രാജകൊട്ടാരം ഇന്നെൻ ഹൃദയം
അന്തപ്പുര റാണിയെ തേടി ഞാൻ
മനസിൽ വിരിഞ്ഞൊരു ദേവി സങ്കൽപ്പം
മായയിൽ ലയിച്ചിടവേ..
തേടി വന്നു നിൻ പ്രണയഹംസം എനിക്കായി
ഒരു പ്രണയ ലേഖനവുമായി
ഹൃദയരക്കത്തിൽ ചുവപ്പാൽ നി എഴുതിയ
മുലപ്പാലിൽ മാധുര്യം പോൽ സത്യമാം
പ്രണയ കാവ്യം ഇന്നെൻ മുന്നിൽ

മനസു ശാന്തമായ ഒരു പ്രതീതി. തൻ്റെ മനസിലെ വരികൾ താൻ പോലും അറിയാതെ ഒഴുകി ഇടക്കൊക്കെ ശ്യാമിനെ കളിയാക്കാൻ താനും ചെയ്യാറുള്ളതാണ്. പക്ഷെ ഇത് ഹൃദയത്തിൻ്റെ ഗർത്തങ്ങളിൽ ഉടലെടുത്ത വിങ്ങലിൻ്റെ തേങ്ങലാണ് വാക്കുകൾ ആയി തന്നിലെ വികാരങ്ങൾ ആണ് പുറത്തു വന്നത് . ശ്യാമിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
ശ്യാം: ആരൊക്കാ കക്ഷികൾ പേര് പറ
ഞാൻ: കക്ഷികളോ എന്താടാ
ശ്യാം : ടാ പൊട്ടൻ കളിക്കണ്ട രണ്ടാളുടെയും പേരു പറ
ഞാൻ: ഏതു രണ്ടാളുടെ
ശ്യാം: ഒന്നു നിനക്ക് പണി തന്നവളുടെ പേര് രണ്ട് ഇപ്പോ നീ പ്രേമിക്കുന്നവളുടെ പേര്
ഞാൻ: ഒന്നു പോയടാ ഞാൻ ആരെയും പ്രേമിക്കുന്നില്ല അത് സത്യം
ശ്യാം: ശരി, ശരി നി സംഭവം പറ
ഞാൻ: എന്ത് പറയാൻ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നി അത് പൊളിഞ്ഞു
ശ്വാം : പേരെന്താ
ഞാൻ: ജിൻഷ
ശ്യാം : അപ്പോ മറ്റേതോ
ഞാൻ: മാളൂട്ടി
ശ്യാം: കണ്ട കണ്ട ഇപ്പോ എങ്ങനെ ആ പേര് പറയുമ്പോ എന്താ ഒരു ഇത്
ഞാൻ: ടാ അത് പ്രേമമൊന്നുമല്ല. അവൾക്ക് എന്തോ പ്രത്യേകത ‘ ഉണ്ട്, ഒരിക്കലെങ്കിലും എനിക്കൊന്ന് കാണണം അവളെ. അതൊരാഗ്രഹം ആണ്.
ശ്യാം: എന്താ മോനെ ഒന്നും അങ്ങോട്ടു ക്ലിയറാവണില്ല
ഞാൻ അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. എല്ലാം കെട്ടു ഒരു മന്ദസ്മിതം അവൻ്റെ അവൻ്റെ മുഖത്തു വിരിഞ്ഞു.

ഗോപികമാരുടെ ഹൃദയം നിനക്കാ കണ്ണാ
നിൻ ഹൃദയമോ രാധയല്ലോ
കാർമുകിൽ വർണ്ണൻ നിൻ ഓടക്കുഴൽ
നാദം കേൾക്കും നിമിഷം
ആനന്ദ നടനം ആടിടും രാധ

വറുതെ വരികൾ എന്തോ മൊഴിഞ്ഞ, അവൻ പിന്നെ എന്നോടായി പറഞ്ഞു.
” കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം നീ കേട്ടിട്ടുണ്ടോ അതാടാ പ്രണയം. ആയിരം ഗോപികമാർ മനസിലേറ്റിയവനെ സ്വന്തം ആക്കിയ സൗഭാഗിനിയാണ് രാധ. ഒരായിരം ഗോവികമാരോടൊത്ത് കളിച്ചും രസിച്ചു നടന്നാലും രാധയ്ക്കു മാത്രമായി ജീവിച്ചവനാണ് കൃഷ്ണൻ ” ‘.

എന്തോ നിൻ്റെ വാക്കുകൾ കേൾക്കുമ്പോ ആ ഫോൺ മെസേജ് അയച്ച പെണ്ണ് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഏതൊരു പെണ്ണും അവളുടെ പുരഷൻ്റെ മനസിൽ അവൾക്കു മാത്രം സ്ഥാനം വേണമെന്നേ ആഗ്രഹിക്കു എന്നാൽ ഇവൾ നിൻ്റെ മനസ് വേറൊരാൾ സ്വന്തമാക്കിയതറിയാം എന്നാലും നിന്നെ സ്നേഹിക്കുന്നു കളങ്കമില്ലാതെ. വിട്ടു കളയല്ലെ പൊന്നു മോനെ പിന്നെ ഒരിക്കലും ഇങ്ങനെ ഒന്നിനെ കിട്ടില്ല.

അവൻ്റെ വാക്കുകൾ അപ്പുവിനെ വല്ലാതെ ഒരു തരം അവസ്ഥയിലെത്തിച്ചു. ആ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല.
ഞാൻ: ടാ ഞാൻ പോട്ടെ നേരായി
ശ്യാം: ശരിടാ പിന്നെ ഞാൻ പറഞ്ഞത് ഒന്നാലോചിക്ക്
ഞാൻ: ആടാ

അവനു മറുപടി കൊടുത്തു ഞാൻ ബൈക്ക് എടുത്ത് നേരെ വിട്ടിലേക്കു പിടിച്ചു. ഞാൻ വീട്ടിലെത്തുമ്പോ അനു വിളക്കുമായി കൊലായിലേക്കു വരുന്നു.
ദീപം .,,,,,,,
ദീപം ………..
ദീപം………
ആ ശബ്ദം കേൾക്കുവാൻ തന്നെ നല്ല രസം വിളക്കു വെക്കുന്നത് കാണുക എന്നത് നല്ലൊരു ഫീൽ ആണെന്ന് ഇന്നു ഞാൻ അറിഞ്ഞു. സാധാരണ ഏഴര കഴിയാതെ ഞാൻ വരാറില്ല. ദീപത്തിൻ്റെ വെളിച്ചത്തിൽ അനുവിൻ്റെ മുഖകാന്തി കൂടിയിരുന്നു. അവൾ അവിടിരുന്നു നാമജപം ചെയ്യുന്നു ഇടക്കിടെ തിരി നീട്ടി കൊടുക്കുന്നു വിരൽ തുമ്പിൽ പടർന്ന എണ്ണ അവൾ തൻ്റെ കാർകൂന്തലിൽ തേക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.

എന്തോ ഓർമ്മ വന്ന പോലെ അപ്പു വിളക്കിനെ തൊഴുത് അകത്തേക്ക് പോയി മുറിയിലിരുന്നു. സ്വയം ആശയക്കുഴപ്പത്തിലാണ് താൻ. ആദ്യമായി തോന്നിയ പ്രണയം അവൾ തിരസ്ക്കരിച്ച നിമിഷം മുതലാണ് തൻ്റെ മനസ് ദുർബലമായത് . പ്രണയമെന്ന വികാരത്തെ താൻ വെറുത്തു . ഒരു പെണ്ണും തൻ്റെ കാമുകി ആവില്ലെന്നും ശപദം ചെയ്തു.
പക്ഷെ തനിക്കെന്തു പറ്റി താൻ ഏറെ വെറുക്കുന്ന അനുവിൻ്റെ സൗന്ദര്യം പോലും താൻ ആസ്വദിച്ചില്ലെ. മാളൂട്ടി അവൾ ആരാണ് അവൾ ശരിക്കും തൻ്റെ മനസിനെ സ്വാധീനിക്കുന്നു ‘. തന്നെ അധീനതയിൽ ആക്കാൻ അവൾ ശ്രമിക്കുന്നില്ലെ. എല്ലാവരുടെയും അടുത്ത് ചുടാവുന്ന ഞാൻ എന്ത് കൊണ്ട് അവളുടെ അടുത്ത് ചുടാന്നുന്നില്ല. അവളെ കാണുവാൻ മനസ് വിതുമ്പുന്നത് എന്തു കൊണ്ടാണ് ഇതാണോ പ്രണയം. പ്രണയിക്കാൻ അവളെ കുറിച്ച് തനിക്കെന്തറിയാം ആദ്യം അറിയണം അവളാരെന്ന്
താഴെ ചെന്ന് ഞാൻ ഭക്ഷണം കഴിച്ചു . അനു എന്നെ ചുറ്റി പറ്റി നടക്കുന്നുണ്ടെങ്കിലും പരുന്തിൻ്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒളുപ്പിച്ച തള്ളക്കൊഴി പോലെ നിത്യ എനിക്കരികിൽ പാറി പറന്നു. അനുവിൻ്റെയും എൻ്റെയും ദൃഷ്ടി ഒരിക്കലും ഒന്നു ചേരാതിരിക്കാൻ നിത്യ നടത്തുന്ന പരാക്രമങ്ങൾ എന്നിൽ പുഞ്ചിരി വിടർത്തി. ഇടക്കിടെ അവളെന്നെ കണ്ണുരുട്ടുന്നുണ്ട്.ഞാൻ വേഗം ഭക്ഷണം കഴിച്ച് റൂമിൽ ചെന്ന് വാതിലടച്ചു കട്ടിലിൽ കിടന്നു.

മാളൂട്ടി അവൾ മനസിനെ കീഴ്പ്പെടുത്തുന്നുവോ . അവൾ , എന്തുകൊണ്ടാണ് താൻ അവളെ കുറിച്ച് ചിന്തിക്കുന്നത്. ശ്യാം അവൻ്റെ വാക്കുകൾ അതാണൊ തന്നെ കൂടുതൽ ചഞ്ചലമാക്കിയത്. ഒരു പക്ഷെ തൻ്റെ കുറച്ചു മുന്നത്തെ ദുഃഖങ്ങൾക്ക് അവൾ ഒരു സ്വാന്തനമായി ഭവിച്ചോ. ജിൻഷ തൻ്റെ മനസിലുണ്ടാക്കിയ മുറിവുകളുടെ മരുന്നാണോ ഇവൾ.
പാടില്ല ഒരിക്കലും താൻ അങ്ങനെ ചിന്തിക്കരുത് തൻ്റെ മനസ് ആദ്യമായും അവസാനമായും ഒരുത്തിക്ക് സമർപ്പിച്ചതാണ്. അവൾ അത് ചവറു പോലെ ചുരുട്ടി കൂട്ടിയെറിഞ്ഞു എന്നാലും അവളോടുള്ള തൻ്റെ പ്രണയത്തിന് അന്ത്യമില്ല അത് അനശ്വരമാണ്. ജിൻഷ അവൾ തൻ്റെ പ്രണയത്തിൻ്റെ ദേവീ ഭാവമാണ് മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞതാണ് . കടലാസിൽ കുത്തിക്കുറിച്ച ബാല്യത്തിലെ ഓർമ്മകളല്ല അവ യവ്വനത്തിൻ്റെ മാറിൽ പ്രണയമാം തൂലികയിൽ സ്വപ്നങ്ങൾ തൽ മഷിയിൽ ചാലിച്ച് സ്വന്തം മനസിൽ പച്ചക്കുത്തിയ ശില്പമാണവൾ അതു മായില്ല.
ടാ കോപ്പേ നീ വല്യ ഷാജഹാനല്ലേ അവക്കായി മനസിൽ താജ്മഹൽ കെട്ടിയതാ നി
ദേ നീ എൻ്റെ അടുത്ത് മിണ്ടാൻ നിക്കണ്ട
ഉളുപ്പ് ഉണ്ടോടാ നിനക്ക് കുറച്ചെങ്കിലും
അതെന്താടാ നീ ഇങ്ങനെ ഒക്കെ പറയുന്നെ
പിന്നെ എങ്ങനെ പറയണം കൊറച്ചു മുന്നെ ആ അനുനെ നോക്കി നി വെള്ളമിറക്കിലേ ബടുവാ
അതു പിന്നെ അങ്ങനെ കണ്ടപ്പോ
അതാ പറഞ്ഞത് നിൻ്റെ ദിവ്യ പ്രേമമൊന്നുമല്ല അതാദ്യം മനസിലാക്കാ
ആയിരിക്കാം പക്ഷെ എനിക്ക്
ഒന്നു നിരത്തെടാ പുല്ലെ ആ കൊച്ചില്ലെ മാളൂട്ടി അവളാടാ പെണ്ണ്
അതെന്താ ജിൻഷ പെണ്ണല്ലേ
ഓ ആ എരണം കെട്ടവളുടെ പേരു പറയല്ലേ
ദേ എനിക്കു ദേഷ്യം വരുന്നുണ്ടേ
ടാ എനിക്കും വരുന്നുണ്ട് ദേഷ്യം. അവളോട് ഇഷ്ടാന്നു നി പറഞ്ഞോ
പറഞ്ഞല്ലോ ഞാൻ
ഒന്നു ചിന്തിച്ചു നോക്കാതെ നിന്നെ തൂക്കി എറിഞ്ഞോ അവൾ
അതു ശരിയാ നി വെറുതെ എന്നെ കരയിക്കല്ലേ
ടാ ഈ മാളൂട്ടിക്ക് നിന്നെ ഇഷ്ടാണോ
ആണെന്നാ അവൾ പറഞ്ഞത്
നിനക്ക് മറ്റവളെ ഇഷ്ടമാണെന്നവക്ക് അറിയാമല്ലോ
അതറിയാം
എന്നിട്ടും അവൾ നിന്നെ സ്നേഹിക്കുന്നുണ്ടോ
ഉണ്ട്
അപ്പോ ആരുടെ പ്രേമമാടാ ദിവ്യ പ്രേമം
അങ്ങനൊക്കെ ചോദിച്ചാ
ടാ നീ പൊട്ടനാ ഞാൻ പറയുന്നത് കേക്ക് അവക്ക് മെസേജ് അയക്ക്
അതു ശരിയാവില്ല
ശരിയാവും ഞാനാ നിൻ്റെ മനസാക്ഷിയാ പറയുന്നത് അതേ ശരിയാവു അണക്കെടാ മെസേജ് അവക്ക് അയക്ക്’.

Leave a Reply

Your email address will not be published. Required fields are marked *