ഇണക്കുരുവികൾPart – 6 1

ഒഴുകി അകലുന്നു നീ ആ സൂര്യനെ തേടി
നിന്നിലെ പ്രണയത്തെ തേടി
അന്ധമാണ് നിൻ്റെ മിഴികൾ
അകലുന്ന അവനെ സ്വന്തമാക്കാൽ നീ
അലഞ്ഞു തിർക്കുന്നത് നിൻ്റെ യവ്വനം
നി അറിയാതെ പോയ പ്രണയം
നിനക്കു പിന്നിലുണ്ട് നിന്നെയും തേടി
ഒരിക്കും തിരിഞ്ഞു നോക്കാതെ
നീ കളഞ്ഞൊരു ജീവിതമുണ്ട്
നിനക്കു പിന്നിൽ നിനക്കു കൂട്ടായി

ശ്യാം അവൻ്റെ മനസിലെ വരികൾ ചെല്ലുന്നത് പതിവാണ് ഇങ്ങനെ ഇരിക്കുന്ന വേളയിൽ ഇത് കേട്ടു തവമ്പിച്ചതാണെങ്കിലും ഇന്ന് അവൻ ചെല്ലിയ വരികൾ എൻ്റെ ഹൃദയത്തെ സ്പർഷിച്ചു. അവൻ വീണ്ടും മൗനമായി പ്രകൃതി ഭംഗി
ആസ്വദിച്ചു.
എൻ്റെ ജീവിതവും ആയി ആ വരികൾക്ക് സാമ്യമില്ലെ എത്രയോ പേർ പിന്നാലെ നടന്നു ഒരിക്കലും ഒന്നും തോന്നിയില്ല. ഒടുക്കം പ്രേമം തോന്നിയപ്പോ ആ ആൾ അകന്നു പോയി. പിന്നെയും തേടി വന്നു ഒരു കൈത്താങ്ങായി ആളറിയാത്ത പേരറിയാത്ത ഒരു മെസേജു മാത്രമായി അവൾ. അവൾ ആരായിരിക്കും. മനസിൽ വിങ്ങുന്ന വാക്കുകൾ പതിയെ പുറത്തേക്ക് ഒഴുകുമെന്ന് ഞാനും കരുതിയിരുന്നില്ല.
തകർന്നൊരു രാജകൊട്ടാരം ഇന്നെൻ ഹൃദയം
അന്തപ്പുര റാണിയെ തേടി ഞാൻ
മനസിൽ വിരിഞ്ഞൊരു ദേവി സങ്കൽപ്പം
മായയിൽ ലയിച്ചിടവേ..
തേടി വന്നു നിൻ പ്രണയഹംസം എനിക്കായി
ഒരു പ്രണയ ലേഖനവുമായി
ഹൃദയരക്കത്തിൽ ചുവപ്പാൽ നി എഴുതിയ
മുലപ്പാലിൽ മാധുര്യം പോൽ സത്യമാം
പ്രണയ കാവ്യം ഇന്നെൻ മുന്നിൽ

മനസു ശാന്തമായ ഒരു പ്രതീതി. തൻ്റെ മനസിലെ വരികൾ താൻ പോലും അറിയാതെ ഒഴുകി ഇടക്കൊക്കെ ശ്യാമിനെ കളിയാക്കാൻ താനും ചെയ്യാറുള്ളതാണ്. പക്ഷെ ഇത് ഹൃദയത്തിൻ്റെ ഗർത്തങ്ങളിൽ ഉടലെടുത്ത വിങ്ങലിൻ്റെ തേങ്ങലാണ് വാക്കുകൾ ആയി തന്നിലെ വികാരങ്ങൾ ആണ് പുറത്തു വന്നത് . ശ്യാമിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
ശ്യാം: ആരൊക്കാ കക്ഷികൾ പേര് പറ
ഞാൻ: കക്ഷികളോ എന്താടാ
ശ്യാം : ടാ പൊട്ടൻ കളിക്കണ്ട രണ്ടാളുടെയും പേരു പറ
ഞാൻ: ഏതു രണ്ടാളുടെ
ശ്യാം: ഒന്നു നിനക്ക് പണി തന്നവളുടെ പേര് രണ്ട് ഇപ്പോ നീ പ്രേമിക്കുന്നവളുടെ പേര്
ഞാൻ: ഒന്നു പോയടാ ഞാൻ ആരെയും പ്രേമിക്കുന്നില്ല അത് സത്യം
ശ്യാം: ശരി, ശരി നി സംഭവം പറ
ഞാൻ: എന്ത് പറയാൻ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നി അത് പൊളിഞ്ഞു
ശ്വാം : പേരെന്താ
ഞാൻ: ജിൻഷ
ശ്യാം : അപ്പോ മറ്റേതോ
ഞാൻ: മാളൂട്ടി
ശ്യാം: കണ്ട കണ്ട ഇപ്പോ എങ്ങനെ ആ പേര് പറയുമ്പോ എന്താ ഒരു ഇത്
ഞാൻ: ടാ അത് പ്രേമമൊന്നുമല്ല. അവൾക്ക് എന്തോ പ്രത്യേകത ‘ ഉണ്ട്, ഒരിക്കലെങ്കിലും എനിക്കൊന്ന് കാണണം അവളെ. അതൊരാഗ്രഹം ആണ്.
ശ്യാം: എന്താ മോനെ ഒന്നും അങ്ങോട്ടു ക്ലിയറാവണില്ല
ഞാൻ അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. എല്ലാം കെട്ടു ഒരു മന്ദസ്മിതം അവൻ്റെ അവൻ്റെ മുഖത്തു വിരിഞ്ഞു.

ഗോപികമാരുടെ ഹൃദയം നിനക്കാ കണ്ണാ
നിൻ ഹൃദയമോ രാധയല്ലോ
കാർമുകിൽ വർണ്ണൻ നിൻ ഓടക്കുഴൽ
നാദം കേൾക്കും നിമിഷം
ആനന്ദ നടനം ആടിടും രാധ

വറുതെ വരികൾ എന്തോ മൊഴിഞ്ഞ, അവൻ പിന്നെ എന്നോടായി പറഞ്ഞു.
” കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം നീ കേട്ടിട്ടുണ്ടോ അതാടാ പ്രണയം. ആയിരം ഗോപികമാർ മനസിലേറ്റിയവനെ സ്വന്തം ആക്കിയ സൗഭാഗിനിയാണ് രാധ. ഒരായിരം ഗോവികമാരോടൊത്ത് കളിച്ചും രസിച്ചു നടന്നാലും രാധയ്ക്കു മാത്രമായി ജീവിച്ചവനാണ് കൃഷ്ണൻ ” ‘.

എന്തോ നിൻ്റെ വാക്കുകൾ കേൾക്കുമ്പോ ആ ഫോൺ മെസേജ് അയച്ച പെണ്ണ് നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നൊരു തോന്നൽ. ഏതൊരു പെണ്ണും അവളുടെ പുരഷൻ്റെ മനസിൽ അവൾക്കു മാത്രം സ്ഥാനം വേണമെന്നേ ആഗ്രഹിക്കു എന്നാൽ ഇവൾ നിൻ്റെ മനസ് വേറൊരാൾ സ്വന്തമാക്കിയതറിയാം എന്നാലും നിന്നെ സ്നേഹിക്കുന്നു കളങ്കമില്ലാതെ. വിട്ടു കളയല്ലെ പൊന്നു മോനെ പിന്നെ ഒരിക്കലും ഇങ്ങനെ ഒന്നിനെ കിട്ടില്ല.

അവൻ്റെ വാക്കുകൾ അപ്പുവിനെ വല്ലാതെ ഒരു തരം അവസ്ഥയിലെത്തിച്ചു. ആ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണമെന്നറിയില്ല.
ഞാൻ: ടാ ഞാൻ പോട്ടെ നേരായി
ശ്യാം: ശരിടാ പിന്നെ ഞാൻ പറഞ്ഞത് ഒന്നാലോചിക്ക്
ഞാൻ: ആടാ

Leave a Reply

Your email address will not be published. Required fields are marked *