അങ്ങാടിയിൽ ഞങ്ങടെ ബിൽഡിംഗ്‌ൽ കയറി നോക്കി അവിടെ ഉള്ളവരോടെല്ലാം സംസാരിച്ചു നിന്നപ്പോയെക്കും വാടകയുമായി കടയുടെ മുതലാളിമാർ വന്നു.
ഓരോ കടയിൽ നിന്നും തരക്കേടില്ലാത്ത വാടക കിട്ടുന്നതാണ്.
അതാകട്ടെ എന്റെ പേരിലുമാണ്.
അതെല്ലാം വാങ്ങിക്കൊണ്ടു ഞാൻ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.
വീട്ടിലെത്തിയതും ക്യാഷ് എല്ലാം ഉമ്മയെ ഏല്പിച്ചു കൊണ്ട് ഞാൻ നിന്നു പരുങ്ങി.
ഉമ്മാക്കറിയാം ഞാൻ എന്തിനാ പരുങ്ങുന്നത് എന്ന്.
കിട്ടിയ വാടകയിൽ നിന്നും അയ്യായിരം രൂപ എന്റെ കയ്യിൽ തന്നുകൊണ്ട്. ഇനി ഇത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോയി തീർക്കേണ്ട.
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് എന്റെ പോന്നു ഉമ്മച്ചിയ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ കൂട്ടിപിടിച്ചു മുത്തം കൊടുത്തു.
അത് കണ്ടോണ്ടാണ് ഇത്ത അങ്ങോട്ട് വന്നത്.
അല്ല എന്താണ് മോൻ ഉമ്മയെ നല്ലോണം സോപ്പിടുന്നുണ്ടല്ലോ എന്തിനാണാവോ അതിന്നു ഞാൻ ചിരിച്ചോണ്ട് എന്റെ ഉമ്മച്ചിയാ അല്ലെ ഉമ്മ എന്ന് പറഞ്ഞു വീണ്ടും ഉമ്മ വെച്ചു. ഇതുപക്ഷെ ഇത്തയെ ചൊടിപ്പിക്കാൻ വേണ്ടിയായിരുന്നു.
ഹോ ഉമ്മച്ചിയുടെ പൊന്നുമോനെ മോൻ ഈ ക്യാഷ് കൊണ്ടുപോയി കളിച്ചു കളയണ്ട. കേട്ടോ.
എന്നു പറഞ്ഞു.
അതെന്താ ഉമ്മയും മോനും ഞങ്ങളറിയാത്ത ഒരു രഹസ്യം..
അതൊന്നുമില്ലെടി കടയുടെ വാടക കൊണ്ട് വന്നു തന്നതാ അവൻ.
അതിൽ നിന്നും ഒരു പങ്ക് അവന് എല്ലാ മാസവും കൊടുക്കുന്നതാണ്.
അത് കൊടുത്തില്ലേൽ ഇവനെക്കാളും ദേഷ്യമാ ഇവന്റെ ഉപ്പാക്ക്. അവന് ചിലവിനുള്ളത് എടുത്തിട്ട് കൊടുത്താൽ മതിയെന്ന മൂപര് പറഞ്ഞിട്ടുള്ളത്.
പിന്നെ എന്റെ വാശി കാരണം ആണ് അത് വേണ്ടേ അയ്യായിരം രൂപ മാസ മാസം അവന് കൊടുക്കാൻ നിർദേശം വെച്ചത്..
അത് കേട്ട് ഇത്ത ചിരിച്ചോണ്ട് അതാണല്ലേ ഇന്നൊരു സന്തോഷം.
അത് ഇതിനായിരിക്കില്ല മോളെ. ചിലപ്പോ അവന്റെ ഉപ്പ എന്തെങ്കിലും അയച്ചു കാണും.
ഞാനറിയില്ലല്ലോ അതൊന്നും.
എന്നെ അറിയിക്കാതെ അവന് വേണ്ടത് അങ്ങേര് അയച്ചു കൊടുക്കും അതും പോരാഞ്ഞ ഇത്.
ഹ്മ്മ് ഇങ്ങിനത്തെ വാപ്പയെ കിട്ടാനും വേണം ഒരു ഭാഗ്യം അല്ലെ അമ്മായി.
ഹോ ആയിക്കോട്ടെ എന്റെ ബാപ്പ എനിക്ക് വേണ്ടിയല്ലേ ഈ കഷ്ട പെടുന്നത് മുഴുവൻ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങിയതും.
ഹ്മ്മ് ആ ഓർമ ഞങ്ങൾക്ക് വയസ്സാകുമ്പോഴും മോന് ഉണ്ടായാൽ മതി.
എന്ന് പറഞ്ഞോണ്ട് ഇതോയോടായി.
ഞാൻ ഇങ്ങിനെ ക്യാഷ് കൊടുത്തു മോനെ വഷളാക്കേണ്ട എന്ന് പറഞ്ഞതാ. അപ്പോയൊക്കെ.
എനിക്കൊരു മോനെയെ ദൈവം തന്നൊള്ളു അവന്റെ സന്തോഷം അല്ലേടി എനിക്കും നിനക്കും കാണേണ്ടത്. പിന്നെ നമ്മളെ മോന് അങ്ങിനെ ഒന്നും വഷളാകില്ല അവനെ എന്റെ മോനാ. അല്ലാതെ നിങ്ങടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല എന്ന് പറയും. പിന്നെ ബാപ്പയും മോനും എന്താന്ന് വെച്ച ആയിക്കോ എന്നെയും എന്റെ വീട്ടുകാരെയും വെറുതെ വിട്ടാൽ മതി എന്ന് പറഞ്ഞോണ്ട് ഞാനും പോകും.
ഇതുവരെ ഒരു പേരുദോഷവും വരുതിയിട്ടില്ല അവൻ ഇനിയും ഇതുപോലെ നല്ലവനാ എന്ന് ആൾക്കാരെ കൊണ്ട് പറയിപ്പിച്ചാൽ മതി.
പിന്നെ പഠനത്തിന്റെ കാര്യമെടുത്താലും ഒരു സമാധാനം ആണ് അവന്റെ സ്കൂളിൽ ആയാലും ശരി ഇപ്പോ പഠിക്കുന്ന കോളേജിലായാകും ശരി എന്നെ കണ്ടാൽ മാഷ് മാരും ടീച്ചർമാരും ബഹുമാനത്തോടെയെ സംസാരിക്കും സൈനുവിന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞുകൊണ്ട്.
അതിലൊക്കെ എന്റെ കുട്ടി മിടുക്കനാ അതെപ്പോഴും അവന്റെ ഉപ്പയും പറയും ആകെപ്പാടെ രണ്ടോ മൂന്നോ തവണയേ അങ്ങേര് ഇവൻ പഠിക്കുന്ന സ്ഥലത്തു പോയിട്ടുള്ളൂ. അന്ന് ഇവനെ പറ്റി പറയുന്നത് കെട്ടിട്ടാണ് അങ്ങേര് ബൈക്കും കാറുമെല്ലാം വാങ്ങിച്ചത്. എന്തൊരു മതിപ്പാണെടി എന്റെ മോനെ പറ്റി അവർക്കെല്ലാം നിനക്കു മാത്രമേ അവനെ പറ്റി കുറ്റമുള്ളൂ.
എന്ന് പറഞ്ഞോണ്ട് എന്നെ കളിയാക്കും.
ഹ്മ്മ് അത് ശരിയാ അമ്മായി ഞാൻ അന്ന് പോയപ്പോഴും കണ്ടതല്ലേ അവർക്കെല്ലാം ഭയങ്കര കാര്യമാ..
അല്ല എക്സാം അടുത്തില്ല ഇത് കഴിഞ്ഞു എന്താ പ്ലാനിങ് അവൻ വല്ലതും പറഞ്ഞോ അമ്മായിയോട്.
