അവർ മുതലാളിയെ ആനയിച്ച് അകത്തേക്ക് കയറ്റി.. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീടാണ്.. മുന്നിലൊരു വരാന്തയും, ചെറിയൊരു ഹാളും.. ഹാളിൽ തന്നെ ഒരു മൂലക്ക് ഒരു സോഫയുണ്ട്.. മറ്റേ മൂലയിൽ ചെറിയൊരു ടൈനിംഗ് ടേബിളും..
കരീംക്ക സോഫയിലേക്കിരുന്നു..
“എവിടെ..പിറന്നാള് കാരിയെവിടെ… ?”..
നല്ല മനോഹരമായ ശബ്ദത്തിൽ കരീംക്ക ചോദിച്ചത് കേട്ട് റീന, അകത്തെ മുറിയിൽ നിന്നും മോളെ പിടിച്ച് ഇക്കാന്റെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി…
“മോളെ പേരെന്താ… ?”..
കൊഞ്ചലോടെ ഇക്ക ചോദിച്ചത് കേട്ട് റീന അമ്പരന്നു.. മുതലാളിമാര് ഇങ്ങിനെയൊക്കെ സംസാരിക്കോ… ?..
“ലച്ചു…”
കൊഞ്ചലോടെ മോള് പറഞ്ഞു..
“ ലക്ഷ്മീന്നാ ഇക്കാ പേര്… ഞങ്ങള് വീട്ടീ വിളിക്കുന്നതാ ലച്ചൂന്ന്…. “
അടുത്ത് നിന്ന വിജയൻ ഭവ്യതയോടെ പറഞ്ഞു…
“നല്ല പേര്… മോളും നല്ല സുന്ദരിയാട്ടോ…”
ഇക്ക പറഞ്ഞത് കേട്ട് റീനയൊന്ന് പതറി.. കാരണം അയാളത് പറഞ്ഞത് അവളുടെ മുഖത്തേക്ക് നോക്കിയായിരുന്നു..
“മോളിങ്ങ് വന്നേ…”
ഇക്ക രണ്ട് കയ്യും നീട്ടി മോളെ വിളിച്ചു..
അടുത്ത് ചെന്ന അവളെ പൊക്കിയെടുത്ത് ഇരു കവിളിലും ഓരോ മുത്തം കൊടുത്തു,..
റീനക്ക് ദേഹമാസകലം ഒരു വിറയലുണ്ടായി..
അവളുടെ കണ്ണിലേക്ക് നോക്കിയായിരുന്നു മോൾക്കയാൾ മുത്തം കൊടുത്തത്..
“ഇതെന്റെ വക മോൾക്കുള്ള പിറന്നാൾ സമ്മാനം…”
അയാൾ കൊണ്ടുവന്ന രണ്ട് മൂന്ന് കവറുകൾ മോളുടെ കയ്യിൽ കൊടുത്തു..
“എന്നാ ചോറ് വിളമ്പാം,അല്ലേ ഇക്കാ..?’”
വിജയൻ ചോദിച്ചു..
“ ആ… പെട്ടെന്ന് വിളമ്പിക്കോ… എനിക്കും പോയിട്ട് ധൃതിയുണ്ട്… “
“എന്നാ പെട്ടെന്ന് വിളമ്പിക്കോടീ…”
വിജയൻ ധൃതികൂട്ടി..
റീന അടുക്കളയിലേക്ക് പോയി.. സിന്ധു അടുക്കളയിൽ തന്നെ നിൽക്കുകയാണ്.. അമ്മ നളിനിയുമുണ്ട്..
മൂന്നാളും കൂടി വേഗം എല്ലാം പാത്രത്തിലാക്കി..
ഓരോന്നായി മേശപ്പുറത്ത് കൊണ്ട് വെച്ചു.. ഒരോ തവണ ചെല്ലുമ്പോഴും ഇക്ക തന്നെ നോക്കുന്നത് റീന ശ്രദ്ധിച്ചു..
“ഇക്കാ.. എഴുന്നേൽക്ക്… കഴിക്കാം..”
വിജയൻ അയാളെ ഊണ് മേശയിലേക്ക് ക്ഷണിച്ചു..
കഴിക്കാനുള്ള ഒരു പ്ലേറ്റ് മാത്രം കണ്ട് അയാൾ വിജയനെ നോക്കി..
“അതെന്താടാ… നിങ്ങളാരും കഴിക്കുന്നില്ലേ… ?”..
“ഇക്ക കഴിക്ക്… ഞങ്ങള് പിന്നെ ഇരുന്നോളാം…”
“ഹ… അതെന്ത് പരിപാടിയാ… നമുക്കെല്ലാം ഒരുമിച്ചിരിക്കാന്നേ… “
“വേണ്ട ഇക്കാ.. ഇക്ക കഴിച്ചോ…”
“എന്നാ മോളെ വിളിക്ക്… മോളെന്റൊപ്പം ഇരുന്നോളും…”
റീന, മോളെയെടുത്ത് കസേരയിലേക്ക് കയറ്റിയിരുത്തി..
ഇക്ക, മോളെ ഒപ്പമിരുത്തിയതിൽ അവൾക്ക് സന്തോഷം തോന്നി..
രണ്ടാൾക്കും വിളമ്പിക്കൊടുത്ത് അവൾ അടുക്കളയിലേക്ക് മാറി..
സുകുമാരനും, വിജയനും ഭയ ഭക്തി ബഹുമാനത്തോടെ അടുത്ത് തന്നെ നിന്നു..
“നിന്റെ ഭാര്യയും, അമ്മയും എവിടേടാ..”
കഴിക്കുന്നതിനിടയിൽ കരീംക്ക ചോദിച്ചു..
സുകുമാരൻ അടുക്കളയിലേക്ക് പാഞ്ഞു..
“ഇതാ ഇക്കാ… ഇതമ്മ, ഇത് ഭാര്യ…”
സുകു രണ്ടാളേയും പരിചയപ്പെടുത്തി..
“എന്താ അമ്മേ… സുഖമല്ലേ… ?”..
കരീംക്കാന്റെ ചോദ്യം കേട്ട് നളിനിയുടെ കണ്ണ് നിറഞ്ഞു..
അവർക്കൊന്നും പറയാൻ കഴിഞ്ഞില്ല..
“നിന്റെ പേരെന്താ മോളേ… ?”..
സ്നേഹത്തോടെയുള്ള ചോദ്യം തന്നോടാണെന്നറിഞ്ഞ സിന്ധു അൽഭുതപ്പെട്ടു… പിന്നെ പെട്ടെന്ന് പേര് പറഞ്ഞു…
പിന്നെ അമ്മയേയും വിളിച്ച് അടുക്കളയിലേക്ക് തന്നെ പോയി..
“എടാ വിജയാ.. നിങ്ങൾക്കുളളത് വണ്ടിയിലുണ്ട്… ആ ബാക്ക് ഡോറ് തുറന്ന് കേറിക്കോ… പിന്നെ വണ്ടിയിലൊരു തുള്ളി ഇറ്റിക്കരുത്…”
കേട്ടപാതി രണ്ടാളും മുറ്റത്ത് നിർത്തിയിട്ട വണ്ടിയിലെത്തിയിരുന്നു..
കരീംക്ക സാവധാനം ഭക്ഷണം കഴിച്ചു..
“അതേയ്.. ഒന്നിങ്ങ് വന്നേ… “
ഇക്കയുടെ വിളി കേട്ട് റീന ഓടി വന്നു..
“ഇതെന്താ എന്നെ ഒറ്റക്കാക്കി നിങ്ങളെല്ലാവരും മാറി നിൽക്കുന്നേ… ?”
ഇക്ക ചോദിച്ചത് കേട്ട് റീന ചുറ്റും നോക്കി..
വിജയേട്ടനേയും സുകുവിനേയും കാണുന്നില്ല..
“വിജയേട്ടൻ… ?”..
“അവരാ വണ്ടിക്കകത്തുണ്ട്…”
റീനക്ക് കാര്യം മനസിലായി..
