“എന്ത് അപകടം ഒന്നും ഇല്ല നീ അവളെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു വേറെ പണി നോക്കിക്കേ..”
ജെറി അതും പറഞ്ഞു ഫോൺ കട്ട് ആക്കി
“അവന്റെ വായിന്ന് നല്ലത് കിട്ടി ല്ലേ??”
ഫോണ് കട്ടാക്കി കാപ്പി ഗ്ലാസും മൊത്തിവരുന്ന അവനെ നോക്കി അവൾ ചോദിച്ചു
“ഏയ്… പോടി”
“ഊവ ഊവ്…. നീ വ എന്നെ കൊണ്ട് ആക്ക് ഇല്ലേൽ വണ്ടി ഇങ് താ ഞാൻ രവിലെ നിന്നെ പിക്ക് ചെയ്യാം ”
“യ്യോ വേണ്ട വേണ്ട… നിന്നെ ഞാൻ കൊണ്ടേ ആക്കി കൊള്ളാം ”
“അതെന്താ?…. എന്നെ വണ്ടിയിൽ വിടാനും പേടി ആണോ നിനക്ക്”
“നീ പറയുന്ന കേട്ട മതി. ”
“പിന്നെ നീ പറയുന്നേ കേൾക്കാൻ ഞാൻ ആരാ നിന്റെ കേട്ടോയോള “
” ആ ഇനി അതിന്റെ കൂടെ കുറവ് ഉള്ളൂ എനിക്ക്” അവൻ അതും പറഞ്ഞു അവളെ മറികടന്നു അകത്തേക്ക് നടന്നു
“ഓഹോ…. ആ കുറവ് ന്ന അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ മോൻ കേട്ടോ”.
അവൾ അവന്റെ പുറകെ കേറി
“എന്തുവാടി രണ്ടും കൂടെ ഏത് നേരവും വഴക്ക് ആണോ??? വന്നേ രണ്ടും ഞാൻ നല്ല കപ്പ പുഴുങ്ങി വച്ചിട്ടുണ്ട് ”
“അത് പിന്നെ അമ്മേടെ മോന് ഇപോ എന്നെ കല്യാണം കഴിക്കണ്ട ന്ന്”
“ഓഹോ അവൻ അങ്ങനെ പറഞ്ഞോ സാരമില്ല നമുക്ക് വേറെആളെ നോകാം നിനക്ക് മോളെ..”.
“ആ ന്ന അതാവും നല്ലത് ”
അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കപ്പ തിന്നാൻ ഇരുന്നു .
…………………………………………………………………
രാജശേഖരന്റെ ഫാക്ടറി ക്ക് അടുത്തുള്ള ഗസ്റ്റ് ഹൗസിൽ ഇരിക്കുകയാണ് പ്രതാപനും രാജശേഖരനും “പ്രതാപ ഞാൻ ഇപോ പറയാൻ പോകുന്നത് നീ ബഹളം ഒന്നും ഉണ്ടാക്കാതെ കേൾക്കണം” രാജശേഖരന്റെ പറച്ചിൽ കേട്ട് വായിലേക്ക് കൊണ്ടുപോയ മദ്യ ഗ്ലാസ് പകുതി വഴി നിർത്തി പ്രതാപൻ അയാളെ നോക്കി
“നിന്റെ മോൾക്ക് എന്റെ മോന്റെ മരണത്തിൽ എന്തോ പങ്കുണ്ട്”
“രാജാ….”
പ്രതാപൻ വിലക്ക് പോലെ വിളിച്ചു.
“ഇതാണ് ഞാൻ പറഞ്ഞത് നീ സംനയം പാലിക്കണം ന്ന്… എടാ അവൾക്ക് നേരിട്ട് പങ്ക് ഉണ്ട് എന്നല്ല … നീ അന്ന് ആശുപത്രിയിൽ കണ്ട അവൻ…”
“ആ….ആര്…?”
“ഓഹോ നീ അന്ന് പറഞത് ഓർക്കുന്നില്ലേ…”
“എടാ അവൻ…. അവളുടെ കൂടെ കോളജിൽ പഠിക്കുന്നത് ആണെന്ന് മാത്രമേ എനിക്ക് അറിയൂ അല്ലാതെ അവർ??”.
” ഓ പിന്നെ കോളേജിൽ പഠിക്കുന്നു ന്നു കരുതി അവനു ഒരു സ്കൂട്ടർ വാങ്ങി കൊടുക്കുക, ഇടക്ക് ഇടക്ക് അവന്റെ വീട്ടിൽ പോവുക, അവനെ ആശുപത്രിയിൽ ആക്കുക കൂട്ട് ഇരിക്കുക, ഒരുമിച്ചു ടൂർ പോവുക ഇതൊക്കെ ചുമ്മ വെറുമൊരു കോളേജ് ക്ലാസ്സ് മേറ്റ് മാത്രം ആയതു കൊണ്ട് ആണല്ലോ ല്ലേ?? ”
രാജശേഖരൻ പറയുന്നത് അന്തം വിട്ട് കെട്ടിരിക്കുകയാണ് പ്രതാപൻ
“എടാ നീ…. നീ എന്താ പറയുന്നത് ഒക്കെ നേരാണോ???”
“പ്ഫ സ്വന്തം മകൾ ഒരുത്തനുമായി നാടുമുഴുവൻ കറങ്ങി നടന്നിട്ട് നീ അറിഞ്ഞില്ലേ എന്ത് തന്തയാണ് നീ നായെ ന്നിട്ട് എന്റെ മകന്റെ തലയിൽ കെട്ടി വെക്കാൻ പോലെ കല്യാണം ഉറപ്പുച്ചു കൊണ്ട് നടന്നു…. പ്രതാപാ… നീ ഓർത്തോ നിന്റെ മകൾക്ക് എന്റെ മകന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് ഉണ്ടെങ്കിൽ നിന്റെ കുടുംബമടക്കം കത്തിക്കും ഞാൻ അറിയാമല്ലോ എന്നെ?” അയാൾ അലറി
“രാജാ എടാ… ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാൻ… ഞാൻ സംസാരിക്കാം എന്റെ മോളോട് അവൾക്ക് ഒരു പങ്കും ഉണ്ടാവില്ല എന്റെ ഉറപ്പാണ് ”
“നിന്റെ ഉറപ്പ് കോപ്പ്… അവൾ ഇവിടെ വരട്ടെ നിന്റെ മുന്നിൽ വച്ചു ഞാൻ ചോദിക്കാം അവൾക്ക് ഇതിൽ പങ്കുണ്ടോ ന്ന് അത് മതി”
“എടാ വേണ്ട ഞാൻ…. ഞാൻ പറയുന്ന കേൾക്ക് ”
“നീ ഒരു കോപ്പും പറയണ്ട ..” അയാൾ അതും പറഞ്ഞു കൊണ്ട് പോകറ്റിൽ നിന്നും മൊബൈൽ എടുത്ത് ആൽബർട്ടിനെ വിളിച്ചു.
“എടാ നീ നാളെ കോളേജിൽ നിന്നും വരുന്ന വഴി അവരെ രണ്ടിനെയും ഇങ്ങു പൊക്കിയേക്ക് ആർക്കും ഒരു സംശയവും തോന്നരുത് ”
………………………………………………………………….
അക്ഷരയെ കൊണ്ട് ആക്കി വീട്ടിലേക്ക് വണ്ടി ഓടിക്കുകയാണ് കിരൺ. അവനെ നിശ്ചിത അകല ത്തിൽ ഒരു കറുത്ത സ്കോർപിയോ ഫോളോ ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോൾ ആ വണ്ടി വന്നു അവന്റെ മുന്നിൽ ബ്രെക്ക് ഇട്ടു നിർത്തി. ഒരു പകപ്പോടെ സ്കൂട്ടർ ബ്രെക്ക് പിടിച്ചു നിർത്തിയ കിരൺ ആ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ഞെട്ടി.
” ഐശ്വര്യ…. ”
അവന്റെ നാവിൽ ആ പേര് വീണ്ടും വന്നു.
“അതെ… എന്റെ പേര് അത് തന്നെ… ” അവൾ ഒരു കൂസലും ഇല്ലാതെ അവന്റെ അടുത്തേക് വന്നു പറഞ്ഞു.
“നീ… നീ… നീ ആരാണ്???”
കിരൺ കുറച്ചു ദേഷ്യത്തോടെ അവളോട് ചോദിച്ചു..
“ഹ ഹ ഹഹ ഹ…. നീ തന്നെ പറഞ്ഞില്ലേ മുൻപ് എന്റെ പേര്…. എന്താ അത്… ആ ഐശ്വര്യ…”
കിരൺ അന്തം വിട്ട് അവൾ പറയുന്നത് കേട്ട് നിൽക്കുകയാണ്
“നീ നീ… ”
” എന്താ കിരണേ…. എന്നെ ഒരു പരിചയവും ഇല്ലാത്ത പോലെ നോക്കുന്നെ ”
“നീ എങ്ങനെ ഒരേ സമയം രണ്ടു സ്ഥലത്ത്??… എനിക്കറിയാം… ഹരിയേ നീ അല്ലെ അന്ന് കൊന്നത്?”.
“അതെ…”
എടുത്തടിച്ചുള്ള അവളുടെ മറുപടി കേട്ട് അവൻ വീണ്ടും ഞെട്ടി
“നീ…. നീ…. എന്തിന്???…”
“അതൊക്കെ പറയാം വാ നമുക്കു നിന്റെ അമ്മയെ കാണണ്ടേ… ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“വേണ്ട… അമ്മയെ ഇതിലേക്ക് ഇടരുത് അമ്മ പാവമാണ് അമ്മയെ ഒന്നും ചെയ്യരുത്…”
“ഹ നീ വാടാ എന്നിട്ടല്ലേ”
അവൾ നടന്നു വീട്ടിലേക്ക് കയറി പുറകെ അവനും..
“അമ്മേ….”…
അവൾ വിളിച്ചപ്പോൾ അമ്മ അകത്ത് നിന്ന് ഇറങ്ങി വന്നു. കിരണിന്റെ കൂടെ അവളെ കണ്ടു ഒന്നും മനസിലാകാതെ അമ്മ അവനെ നോക്കി..
“ആരാ മോനെ ഇത്??”
“ഇത്… ഇത് എന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ്.. ഐശ്വര്യ”
“ആഹ… മോൾ ഇരിക്ക്.. ഞാൻ കാപ്പി എടുക്കാം”
അമ്മ അവൾക്ക് ഒരു കസേര നീട്ടി ഇട്ട് കൊടുത്തു
” കാപ്പി ഒന്നും വേണ്ട… അനുവമ്മ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”
അമ്മ ഒരു സംശയ ഭാവത്തിൽ അവനെ നോക്കി. അവൻ ഒന്നും മനസിലാകാതെ നിൽക്കുകയാണ്.
“അമ്മ ഇരിക്ക്” അവൾ വീണ്ടും പറഞ്ഞപ്പോൾ അമ്മ കട്ടിലിൽ ഇരുന്നു. കിരൺ സൈഡിൽ കതകിൽ ചാരി നിന്നു.
“അമ്മേ…. ഇവൻ മുന്നേ പറഞ്ഞത് അവന്റെ ഭാഗത് നന്ന് ശരിയയാണ്.. പക്ഷെ… ഞാൻ ഐശ്വര്യ അല്ല”
കിരൺ അത്ഭുതത്തോടെ അവളെ നോക്കി..
“ഐശ്വര്യ എന്റെ അല്ല… ഞങ്ങളുടെ ചേച്ചി ആയിരുന്നു .. പക്ഷെ …അവൾ … അവൾ., ഇപ്പോൾ ജീവനോട് ഇല്ല”
“മോളെ…. നീ എന്തൊക്കെയാ ഇവ പറയുന്നേ “..
കിരൺ മുന്നതെ അതേ അന്ധാളിച്ച ഭാവത്തിൽ തന്നെ നിൽക്കുകയാണ്..
“അമ്മയുടെ ചേട്ടൻ രാജശേഖരൻ പണ്ടൊരിക്കൽ മുംബൈ ൽ വച്ചു ഒരു മലയാളി പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി ഓടി പോന്ന കാര്യം ഓർമയുണ്ടോ അമ്മക്ക് “
അവളുടെ ശബ്‌ദം മാറുന്നത് കിരൺ ശ്രദ്ധിച്ചു… അമ്മയുടെ മുഖവും.
“അന്ന് ആ പെണ്കുട്ടിയിൽ ഉണ്ടായ കുഞ്ഞായിരുന്നു ഐശ്വര്യ.. അതായത് എന്റെ ചേച്ചി അല്ല ഞങ്ങളുടെ ചേച്ചി…
അന്ന് അയാളെ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ കുത്തുവാക്കും കളിയാക്കലും എല്ലാം സഹിച് വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് വരെ ആ അമ്മ അവളെ വളർത്തി അവസാനം കൊച്ചിനെ വളർത്താൻ വേറെ വഴി ഇല്ലാതെ വന്നപ്പോ അവളെ ഒരു അനാഥാലയത്തിൽ ആക്കി തുണി മില്ലിൽ പണിക്ക് പോയി… അവിടെ വച്ചു ഒരു നല്ല മനുഷ്യന് മുന്നിൽ തന്റെ ജീവിതം മുഴുവൻ പറഞ്ഞപ്പോൾ അയാൾ അവളെയും ആ കുഞ്ഞിനെയും ഏറ്റെടുത്തു കൂടെ കൂട്ടി… അവരിൽ പിന്നീട് ഉണ്ടായ ഇരട്ട കുഞ്ഞുങ്ങൾ ആണ് ഞങ്ങൾ അമ്മയെക്കാൾ ഉപരി ഞങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കി ഞങ്ങളെ വളർത്തിയത് ഞങ്ങളുടെ ചേച്ചിയായിരുന്നു… ഞങ്ങൾ പഠിക്കുന്ന സമയം ഒരിക്കൽ അമ്മയിൽ നിന്ന് പഴേ കാര്യങ്ങൾ എല്ലാം അറിഞ്ഞു അച്ചനെ കാണാൻ വേണ്ടി കേരളത്തിലേക്ക് വന്നതാണ് ഞങ്ങളുടെ ചേച്ചി പിന്നീട് തിരികെ വന്നിട്ടില്ല ഒരുപാട് അന്വേഷിച്ചു എങ്കിൽ കൂടെ അയാൾ ഇപ്പോൾ നിക്കുന്ന പോസിഷൻ സ്വാധീനം എല്ലാം കൊണ്ട് ഒന്നും അറിയാൻ സാധിച്ചില്ല.. പിന്നീട് എപ്പോഴോ അറിഞ്ഞു പിതാവിനെ അന്വേഷിച്ചു വന്ന മോളെ അയാൾ കൊന്നു കളഞ്ഞു ന്ന്… അന്ന്…. അന്ന് വീണതാണ് ഞങ്ങളുടെ അമ്മ പിന്നീട് ആ കിടപ്പിൽ നിന്ന് എണീറ്റിട്ടില്ല.. അന്ന് മുതൽ ഞങ്ങൾ തുടങ്ങിയ കളി ആയിരുന്നു അയാളെ കുറിച്ചു കൂടുതൽ അന്വേഷിച്ചു വന്നപ്പോൾ ആണ് അനു അമ്മയുടെ കാര്യം അറിഞ്ഞത് ആ സിമ്പതി എന്റെ കൂടപിറപ്പിന് ഇവനോട് ഇഷ്ടം ഉണ്ടാക്കി എന്നാൽ അതിനിടക്ക് ഇവളെ അയ്യാളുടെ മോൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ഇഷ്ടം ആയി. അത് തകർക്കാൻ പല വഴിക്ക് ഞങ്ങൾ ശ്രമിച്ചു എങ്കിൽ കൂടെ ഒന്നും നടന്നില്ല പല ദിവസവും ഞങ്ങൾ മാറി മാറിയാണ് കോളേജിൽ വന്നിരുന്നത്. ഒടുവിൽ നല്ലൊരു അവസരം ഒത്തു വന്നപ്പോൾ ഹരിയെയും ഇവരെ രണ്ടു പേരെയും ഞങ്ങൾക് ഒരുമിച്ചു കിട്ടിയതാണ് എന്നാൽ ഇവന്റെ അവളോടുള്ള സ്നേഹം കണ്ടപ്പോ അവളെ വെറുതെ വിട്ടു എന്റെ പെങ്ങൾ… ഈ കോളേജിൽ ഐശ്വര്യ എന്ന പേരിൽ ഒരു സീറ്റ് ഒപ്പിച്ചു ഇങ്ങോട്ടുള്ള ഞങ്ങളുടെ മാറ്റം തൊട്ട് അയാളെ ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട് .. എന്നാൽ ഇപ്പോൾ അയാൾ എന്തൊക്കെയോ മൻസിലാക്കിയിട്ടുണ്ട് ഇവന്റെയും അക്ഷരയുടെയും ഒക്കെ ജീവൻ അപകടത്തിൽ ആണ് .. എന്റെ പ്രതികാരം ഞാൻ തീർക്കും അതിന് മുൻപ് ഇവനോട് അവന്റെ സ്വന്തം അമ്മയെ കൊന്നു കളഞ്ഞ ആളോട് നിനക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ ന്ന് ചോദിക്കാനാണ് ഞാൻ ഇപ്പോൾ വന്നത്.”