എന്റെ ഡോക്ടറൂട്ടി – 4 23അടിപൊളി 

കാരണമപ്പോളെന്റെ കുഞ്ഞുമനസ്സിൽ വേണ്ടാത്തൊരു ചിന്തയുമുണ്ടായ്രുന്നില്ല…

അതുകൊണ്ടവൾടെ മുഖത്തുണ്ടായ്രുന്ന അതേ അത്ഭുതത്തോടെയാണ് ഞാനും മറുചോദ്യമിട്ടത്;

“”…അപ്പോൾ വേദനമാറ്റണ്ടേ..??”””

“”…വേദന മാറ്റാനെന്തിനാ ഉടുപ്പു പൊക്കുന്നേ..??”””

“”…ഉടുപ്പുപൊക്കിയാലല്ലേ അവടങ്കാണാമ്പറ്റൂ..?? ഉടുപ്പ് പൊക്കീട്ടവടെ ഒന്നൂതിക്കൊടുത്താ മതി… വേദനയപ്പൊമാറിക്കോളും..!!”””_ ഞാനെന്റെമരുന്നും അതിന്റെപ്രയോഗവും നെഞ്ചുവിരിച്ചുനിന്നു പറഞ്ഞതുമവളൊരൊറ്റ ചിരിയായ്രുന്നു…

കൂട്ടത്തിൽ പൊട്ടനെന്നും പറഞ്ഞുകൊണ്ടെന്റെ തലയിലൊരുകൊട്ടും…

എന്നെവീണ്ടും കളിയാക്കിക്കൊണ്ടുതൊട്ട ആ കൈ തട്ടിയെറിഞ്ഞുകൊണ്ട് ഞാനാ മുഖത്തേയ്ക്കു ദേഷ്യത്തോടെനോക്കി…

ഇതിലെന്തായിപ്പെത്ര ചിരിയ്ക്കാനെന്നായ്രുന്നൂ അപ്പോളെന്റെ മനസ്സിൽ…

“”…ചിരിയ്ക്കുവൊന്നുമ്മേണ്ട… ഊതിയാ വേദനമാറും..!!”””

“”…എന്നാരുപറഞ്ഞു..??”””_ മീനാക്ഷി വാപൊത്തി ചിരിയ്ക്കുന്നതിനിടയിൽ ചോദിച്ചു…

“”…അമ്മേം കീത്തുവേച്ചീമ്പറഞ്ഞല്ലോ… പിന്നെന്താ..??”””

“”…അതെന്താ അവരേന്നീ പിടിച്ചു കടിച്ചോ..??”””_ ആകാംഷയോടുള്ള അവൾടെ ചോദ്യത്തിന് മുഖംതാഴ്ത്തിനിന്നൊരു മൂളലോടെ ഞാനാ സത്യമേറ്റുപറഞ്ഞതും ,അവൾ വീണ്ടുമാർത്തു ചിരിച്ചുകൊണ്ടു വാതിലിനു നേരെനീങ്ങി…

ഞാനാകെഭയന്നു… വേദന മാറീട്ടില്ല… ഇവളിനി അതുംകൂടെക്കൂട്ടിയച്ഛനോട് പോയി പറയാനാണോ..?? എങ്ങനെയെങ്കിലും അതൊന്നു മാറ്റിക്കൊടുത്താൽ പ്രശ്നം തീരുമല്ലൊന്നുകരുതി ഞാൻ പിന്നാലെയോടി…

ഓടുകമാത്രമല്ല ചെന്നാ ചുരിദാറിന്റെടോപ്പ് പിന്നിൽനിന്നു വലിച്ചങ്ങു പൊക്കുവേംചെയ്തു…

പെട്ടെന്നുള്ള എന്റെയാ പ്രവർത്തിയിൽ ഒന്നുഞെട്ടിയ മീനാക്ഷി,

“”…അയ്യോ..!!”””_ ന്നൊരു നിലവിളിയോടെ വെട്ടിത്തിരിയുകയും എന്റെകൈ തട്ടിമാറ്റുകയും ചെയ്തു…

“”…എന്തുവാടാ ഈകാണിയ്ക്കുന്നേ..??”””_ മീനാക്ഷി ദേഷ്യത്തോടെ ചോദിച്ചതുമെന്റെ മുഖംവിളറി….!

“”…ഞാനൂതിത്തരാം.! അച്ഛനോടുപോയി പറയല്ലേ പ്ലീസ്..!!”””_ അവൾടെ മുഖത്തേയ്ക്കുനോക്കി കണ്ണുകൾ ചെറുതാക്കി കെഞ്ചിയപ്പോൾ, എന്റെ മുഖഭാവംകണ്ടിട്ടാവണം മീനാക്ഷിയുടെ മുഖത്തുമൊരു സഹതാപംതെളിഞ്ഞത്…

എന്നാലും ഞാൻവീണ്ടും കൈക്കലാക്കിയ ചുരിദാറിന്റെമുൻവശം അവൾ തട്ടിതാഴേയ്ക്കിട്ടു…

അതോടെന്റെ മുഖമാകെമാറിയതും അവളൊന്നടങ്ങി;

“”…സാരോല്ല പോട്ടെ… എനിയ്ക്കു വേദനേന്നൂല്ല..!!”””_ മീനാക്ഷിയെന്നെ സാന്ത്വനിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും എന്റെസംശയം മാറിയില്ല…

അതുകൊണ്ട് ഇതാരോടുമ്പറയില്ലെന്ന് അവളെക്കൊണ്ടെന്റെ കയ്യിലമ്മസത്യമിടീപ്പിച്ചു…

അമ്മസത്യമിട്ടാൽപിന്നെ അതു മാറ്റരുതെന്നാണല്ലോ പ്രമാണം…

സത്യമിടുന്ന കൂട്ടത്തിൽ അവളെന്നെക്കൊണ്ടും ഇടീപ്പിച്ചുഒന്ന്…

അമ്മേനെയോ ചേച്ചീനെയോ ഇനി കടിയ്ക്കരുതെന്ന്… ഇനിഞാൻ കടിച്ചൂന്നറിഞ്ഞാൽ അവളെ കടിച്ചതുമവളച്ഛനോട് പറഞ്ഞുകൊടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ സമ്മതിയ്ക്കുകയല്ലാതെ എനിയ്ക്കുവേറെ നിവർത്തിയില്ലാതെ പോയി…

അതോടെന്റെ വജ്രായുധമന്നവളുടെ മുന്നിൽ ഞാനടിയറ വെയ്ക്കേണ്ടിയുംവന്നു…

എന്തായാലും ഞാൻ സത്യമിട്ടപ്പോൾ അവളെനിയ്ക്കൊരുമ്മ കൂടിതന്നു… കവിളിൽത്തന്നെ, അതും വിടർന്ന ചിരിയോടെ…

അന്നത്തെയാ സംഭവത്തിനുശേഷം അവൾക്കെന്നോടെന്തോ താല്പര്യമുണ്ടെന്ന് ഞാനുറച്ചുവിശ്വസിച്ചു…

അല്ലെങ്കിൽ ഉമ്മതരില്ലല്ലോ…

പോരാത്തതിന് കടിച്ചവിവരവും ലവ് ലെറ്ററു കൊടുത്തതുമൊന്നും ആരോടുംപറഞ്ഞതുമില്ല…

അതിൽപ്പിന്നെ ഓരോരോ കാരണങ്ങളുണ്ടാക്കി അവളുടെ വീട്ടിലേയ്ക്കു പോകാനുള്ളത്വരയും കൂടിവന്നു…

ആദ്യത്തെ ഒന്നുരണ്ടുതവണ കടിച്ചതിനു വേദനയുണ്ടോന്നറിയാനായ്രുന്നൂ പോക്ക്… ഇല്ലെന്നവൾ പറഞ്ഞെങ്കിലും വേണമെങ്കിൽ ഊതിത്തരാം എന്നുവരെ ഞാൻ വാഗ്ദാനംചെയ്തു…

കുറച്ചെങ്കിലും വേദന ബാക്കിനിൽപ്പുണ്ടെങ്കിൽ അതങ്ങുപോട്ടെ എന്നതായിരുന്നു എന്റെ മനസ്സിലിരിപ്പ്…

എന്തായാലും അതവൾ വേണ്ടാന്നു പറഞ്ഞെന്നെ ഒഴിവാക്കി…

പിന്നെപ്പിന്നെയവളെ കാണാനുള്ള ഒരവസരവും ഞാൻ പാഴാക്കിയില്ല…

ക്ഷേത്രത്തിലേയ്‌ക്കോ അല്ലെങ്കിലേതെങ്കിലും കല്യാണത്തിനോ ഒക്കെ പോകുമ്പോൾ കീത്തുവേച്ചിയ്ക്കും മീനാക്ഷിയ്ക്കും ഞാനെസ്‌കോർട്ടായി…

അവള് നോക്കി ചിരിയ്ക്കുന്നതും വാർത്താനംപറയുന്നതുമെല്ലാം എന്നോടുള്ള മുടിഞ്ഞ പ്രേമംകൊണ്ടാണെന്ന് കരുതിനടന്ന സമയം…

അങ്ങനെയെന്റെ പ്രണയത്തിന്റാഴമെത്രയാന്ന് അവളെ ബോധ്യപ്പെടുത്തുന്നതിനായി എന്തു ചെയ്യണമെന്നാലോചിച്ചു നടക്കുമ്പോഴാണ് ഓണാവധികഴിഞ്ഞ് ക്ലാസ്സിൽവന്നൊരു ചെക്കൻ കയ്യിൽ സ്വന്തംപേര് റ്റാറ്റു കുത്തിയതു കാണുന്നത്…

അതിൽപരം വേറൊരൈഡിയയില്ലല്ലോ…

ഇപ്പൊ നിങ്ങള് വിചാരിയ്ക്കുന്നുണ്ടാവും ഞാനുംപോയി റ്റാറ്റു അടിച്ചെന്ന്…

പക്ഷേ, ഇല്ല… അന്നെനിയ്ക്കു ഭയങ്കര ബുദ്ധിയായ്രുന്നു… റ്റാറ്റു അടിച്ചാൽ വീട്ടിൽപൊക്കോന്നും അതിന്റെകേസില് തല്ലുകൊള്ളോന്നുമൊക്കെയുള്ള വിവരമുള്ളോണ്ട് ആ പണി ചെയ്തില്ല…

പകരം വൈകുന്നേരം വീട്ടിലെത്തി പേനയും ബ്ലെയിഡുമെടുത്തു നേരേ റൂമിൽകയറി കതകടച്ച് കൊത്തുപണി തുടങ്ങി…

പേനകൊണ്ട് ബോഡറൊക്കെവരച്ച് അളവുതെറ്റാതെ അതിലൂടെ ബ്ലേഡുകൊണ്ട് വരഞ്ഞെഴുതുമ്പോഴുള്ള വേദനപോലും ഞാൻ കടിച്ചുപിടിച്ചു…..

സ്നേഹിയ്ക്കുന്ന പെണ്ണിനു വേണ്ടിയെത്ര വേദന സഹിയ്ക്കാനുമൊരുക്കമായിരുന്ന എന്റെ മനസ്സേ… ഹൊ.! പാവം ഞാൻ.!

ബ്ലേഡ്കൊണ്ടു വരഞ്ഞെഴുതിയിട്ടു തെളിച്ചംപോരെന്നു തോന്നിയപ്പോൾ എഴുതിയഭാഗം ഒന്നമർത്തിഞെക്കി രക്തംപൊടിയിച്ചെങ്കിലും ഒരു തൃപ്തിവന്നില്ല… അങ്ങനെ ചുവന്ന സ്കെച്ച് പെന്നുകൊണ്ട് ചെറിയൊരു ഡെക്കറേഷനൊക്കെ നടത്തി അവസാനമെത്തിയപ്പോൾ ചെറിയൊരു ഡൌട്ട്, മീനാക്ഷിയെന്നെഴുതുമ്പോൾ അവസാനം “ഐ” യാണോ “വൈ” യാണോന്ന്…

അപ്പോഴേയെന്റെ പ്രായോഗിക ബുദ്ധിയുണർന്നു…

മുകളിലത്തെ കുത്തിടാതെ “ഐ” ഇടാം… അങ്ങനെവരുമ്പോൾ ഇനി “വൈ” ആണേലും തിരുത്താലോ…

അന്നൊക്കെ സ്കൂളിലും വഴിയിലുമൊക്കെ അലച്ചിട്ടുവരുന്നതുകൊണ്ട് കുളിച്ചശേഷമേ അമ്മ വൈകുന്നേരത്തെ ചോറുതരുള്ളൂ…

കുളിയ്ക്കുവാണേൽ അടിച്ചിറക്കിയ റ്റാറ്റു മാഞ്ഞുപോയാലോന്നു കരുതി അമ്മകാണാതെ ഉമ്മറം വഴിയിറങ്ങിയോടി…

ഓടുമ്പോഴും ചെറിയമ്മയോ ശ്രീക്കുട്ടനോ പുറത്തില്ലെന്നുറപ്പു വരുത്താനുമൊക്കെ എന്നെയാരും പഠിപ്പിയ്ക്കേണ്ട കാര്യമില്ലെന്നു നിങ്ങൾക്കറിയാലോ… ല്ലേ..??

യൂണിഫോം ഷർട്ട് ഹാഫ്സ്ലീവായതു കൊണ്ട് കയ്യിലെ റ്റാറ്റു ആരെങ്കിലും കാണുമോന്നുള്ള പേടിയോടെ ഇടതുകൈയും പിന്നിലൊളിപ്പിച്ചു കൊണ്ട് ഞാനൂടുവഴിയോടി…

റോഡിലേയ്ക്കു കയറുമ്പോൾ കീത്തുവേച്ചിയോടൊപ്പം കഥയുംപറഞ്ഞ് ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ വയലറ്റ്കുടയും പിടിച്ചുവരുന്ന മീനാക്ഷിയെകണ്ടു…

Leave a Reply

Your email address will not be published. Required fields are marked *