“”…അപ്പറെ നിയ്ക്കുന്നത് ജ്യോതി… ഇപ്പറത്തേത് അനഘ..!!”””_ ഞാൻ കുറച്ചു ഗമയോടെ പറഞ്ഞുനിർത്തിയതും മിന്നൂസെന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെ മിഴിച്ചുനോക്കി…
ആ പെൺപിള്ളേരാണെങ്കിൽ പൂരചിരിയും…
ഉടനെ,
“”…ഇങ്ങോട്ടു വാടാ കാട്ടുകോഴീ..!!”””_ ന്നും പറഞ്ഞ് അവളെന്നെ കൈയിൽ പിടിച്ചുവലിച്ച് റിസെപ്ഷനിൽനിന്നും പുറത്താക്കി…
“”…അപമാനം.! അതു ഞാൻ സയിയ്ക്കത്തില്ല മിന്നൂസേ..!!”””
“”…നീ വീട്ടില് വാട്ടാ… ഞാങ്കാണിച്ചു തരാം..!!”””_ അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടുമകത്തേയ്ക്കു കേറി…
…കുറച്ചോവറായിപ്പോയോന്നൊരു സംശയം… ഏയ്… ഇല്ല… മീറ്ററിലാ… ഞാൻ സ്വയമാശ്വസിപ്പിച്ചു കൊണ്ടു നിന്നപ്പോഴേയ്ക്കും മീനാക്ഷി ഡോറ് വലിച്ചു തുറന്നുകൊണ്ട് പുറത്തേയ്ക്കിറങ്ങി…
“”…അടുത്തതെങ്ങനെ നാണങ്കെടുത്താന്ന് ആലോയിച്ചോണ്ട് നിയ്ക്കുവാവും… വായിങ്ങട് നാശമ്പിടിച്ചതേ..!!”””_ പുറത്തിറങ്ങിയ മീനാക്ഷി ഇടത്തേ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് വേഗത്തിൽ നടന്നു…
“”…എങ്ങടാ എന്നേങ്കൊണ്ട് പോണേ..??”””_ ഞാൻ നിഷ്കളങ്കത വരുത്താൻ ശ്രെമിച്ചുകൊണ്ടു ചോദിച്ചു…
“”…അച്ചോടാ… എന്തൊരു പാവം… മിണ്ടാണ്ട് വന്നോണമെന്റൊപ്പം..!!”””_ നടക്കുന്നതിനിടയിൽ അവൾപറഞ്ഞു…
പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല….
അവള് നേരേചെന്ന് അവളുടെ റൂം തുറന്നകത്തുകയറി…
എന്നിട്ടവടെക്കിടന്ന കസേരയിലെന്നെ കൊണ്ടിരുത്തി…
“”…ദേ മര്യാദയ്ക്കിവിടിരുന്ന് കളിച്ചോണം…. വെറുതെ ഒരലമ്പിത്തരത്തിനും വായ്നോട്ടത്തിനുമൊന്നും പോവരുത് കേട്ടല്ലോ…. ഞാനോറ്റിവരെ പോയിട്ട് ടപ്പേന്നുവരാം… ദേ… ഇതുങ്കൂടിവെച്ചോ..!!””” _ അവളാ റൂമിന്റെ മൂലയിൽക്കിടന്ന പഴയൊരു സിഗ്മോയെടുത്ത് എന്റെനേരേ നീക്കിവെച്ചുകൊണ്ട് കുട്ടികളോടു പറയുന്നതുപോലെ പറഞ്ഞശേഷം പുറത്തേയ്ക്കിറങ്ങി…
അവളു പോയിക്കഴിഞ്ഞതും വല്ലാത്തൊരൊറ്റപ്പെടൽ ഫീൽചെയ്യാനായി തുടങ്ങി…
ആ റൂമിന്റെ ഭിത്തിയിൽ ഘടിപ്പിച്ച സിസിടിവി കണക്ട്ചെയ്തിരുന്ന എൽഇഡി ഡിസ്പ്ലേയിലൂടെ വൈറ്റ്കോട്ടും സ്റ്റെതുമായി നടന്നുനീങ്ങുന്ന മീനാക്ഷിയേം നോക്കി ഞാനാകസേരയിലിരുന്നു…
സത്യത്തിൽ അവളടുത്തുള്ളപ്പോഴുള്ള ചാട്ടവും കളിയുമൊക്കെയേ എനിയ്ക്കുമുള്ളൂ… അവള് കണ്ണകന്നാൽ എന്റെ ഗ്യാസ്സുപോകും… പിന്നെ വെറും തവിഞ്ഞ ബലൂണാ ഞാൻ… അതുകൊണ്ടാണല്ലോ കോഴിയെന്നൊക്കെ എന്നെ കളിയാക്കിവിളിച്ചാലും തക്കംകിട്ടിയാല്‍ ഞാനിങ്ങോട്ടേയ്ക്ക് പാഞ്ഞുവരുന്നതും…
എന്തായാലും മീനാക്ഷി സീസിടീവിയിൽനിന്ന് മറഞ്ഞ് ഓപ്പറേഷൻ തിയേറ്ററിലേയ്ക്കു കയറിയതും ആ കാഴ്ചയുംനിലച്ചു…
ഓപ്പറേഷൻ തിയേറ്ററിനുമുന്നിൽ അക്ഷമരായി കാത്തിരിക്കുന്ന ആൾക്കാരെയും നോക്കി കുറെ സമയമിരുന്നു…
ബോറടിച്ചപ്പോൾ കുറച്ചുസമയം ഫോണിലുംപണിതു…
കുറേസമയം കഴിഞ്ഞിട്ടും മീനാക്ഷിവരുന്ന ലക്ഷണമൊന്നും കാണാതായതോടെ അവളുവരുന്നതുവരെ പതിയെയൊന്നുമയങ്ങാനുള്ള പരിപാടിയിലായി ഞാൻ….
കസേരയിലേയ്ക്ക് തല ചായ്ച്ചിരുന്ന് ഉറക്കത്തെ പുല്‍കാന്‍ശ്രമിക്കുമ്പോള്‍ പകുതിയില്‍ മുറിഞ്ഞുപോയ ബാല്യകാലസ്മരണകള്‍ വീണ്ടുമെന്നിലേക്ക് പരന്നൊഴുകാന്‍ തുടങ്ങി…
അവയുടെ മധുരസ്മരണയിൽ മുഴുകി ഞാനാ കാഴ്ച്ചകളിലേയ്ക്ക് വീണ്ടും കണ്ണോടിച്ചു…
അന്ന് മീനാക്ഷിയുടെ വീട്ടിൽനിന്നും പായസംകൊണ്ടുപോയ തൂക്കുപാത്രംപോലും തിരികെവാങ്ങാതെ കരഞ്ഞു കൊണ്ടിറങ്ങിയോടിയ ഞാനേകദേശം ചെറിയമ്മയുടെ വീടെത്തുന്നതുവരെ കരഞ്ഞിട്ടുണ്ടാവും…
കരഞ്ഞുമെഴുകി വീട്ടിൽ ചെന്നുകയറണ്ടെന്നു കരുതി ഷർട്ടിന്റെ കീഴ്ഭാഗം വലിച്ചുയർത്തി കണ്ണുകൾ തുടച്ചുകൊണ്ടാണ് പിന്നവിടുന്ന് വീട്ടിലേയ്ക്കു നടന്നത്…
“”…ആഹാ… സാറിന്നു പോയിട്ടു പെട്ടെന്നുതന്നെ വന്നല്ലോ… എന്തുപറ്റി..??”””_ വീടിന്റെ പിൻവശത്തുകൂടി ആടിയുലഞ്ഞുകൊണ്ട് ചെന്ന എന്നെനോക്കി ചെറിയമ്മ ചോദിച്ചപ്പോൾ അതിനു മറുപടി കൊടുക്കാമ്പോലും തുനിയാതെ ഞാനവരെയും തള്ളിമാറ്റിയകത്തേയ്ക്കു കയറി…
“”…സിത്തൂന് പായസന്തരട്ടേടാ..??”””_ അമ്മ പിന്നിൽനിന്നും വിളിച്ചുചോദിച്ചെങ്കിലും ഞാനതുകേട്ടഭാവം നടിച്ചില്ല…
