അപ്പോഴത്തെയെന്റെ നിഷ്കു മനസ്സുനിറയെ സങ്കടമായിരുന്നു…
കൊണ്ടോയിക്കൊടുത്ത പായസം മീനാക്ഷിയൊന്നു ടേസ്റ്റു ചെയ്തുപോലും നോക്കീലല്ലോ…
അമ്മയും ചെറിയമ്മയും എന്തൊക്കെയോ പറയുകയും എന്നെയടുത്തേയ്ക്കു വിളിയ്ക്കുകയുമൊക്കെ ചെയ്തെങ്കിലും ഞാന്തിരിഞ്ഞുപോലും നോക്കാതെന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്ക് കവിഴ്ന്നുകിടന്നു…
“”…അമ്മേ… സിത്തുഎവിടെ..??”””_ കുറച്ചു കഴിഞ്ഞെന്നെയും തിരക്കിയുള്ള ചോദ്യവുമായി കീത്തുവേച്ചി ക്ഷേത്രത്തിൽ നിന്നുമെത്തിയതറിഞ്ഞപ്പോൾ വീണ്ടുമെന്റെ മനസ്സിലൊരു ഭീതി പൊട്ടിമുളച്ചു…
“”…അവന്മുറിയിലേയ്ക്കു പോയല്ലോ… എന്താടീ..??”””_ അതിനു ചെറിയമ്മയാണ് മറുപടിപറഞ്ഞത്…
പക്ഷേ അവരുടെ മറുചോദ്യത്തിനുത്തരം പറയാതെ അവൾ മുകളിലേയ്ക്കുള്ള സ്റ്റെയറോടിക്കയറിയ ശബ്ദമെന്റെ കാതുകളിൽ മുഴങ്ങിയപ്പോൾ കീത്തുവേച്ചിയെല്ലാം അറിഞ്ഞിട്ടുണ്ടെന്നുള്ള സത്യം ഞാനൊരു ഞെട്ടലോടെ മനസ്സിലാക്കി…
“”…സിത്തൂ..??”””_ സ്റ്റെയറു കയറിക്കഴിഞ്ഞെന്റെ മുറി ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ അവളുടെ തൊണ്ടകാറിയുള്ള വിളി കൂടിയായപ്പോൾ ഞാനെല്ലാമുറപ്പിച്ചു…
പായസംകൊണ്ടു കൊടുത്തതിനെന്നെ കരയിപ്പിച്ചതും പോരാഞ്ഞിട്ടെല്ലാം കീത്തുവേച്ചിയോട് പറഞ്ഞു കൊടുക്കുകയും കൂടി ചെയ്തുവെന്നു തോന്നിയപ്പോൾ സങ്കടമാണോ ദേഷ്യമാണോ തോന്നിയതെന്നെനിയ്ക്ക് നിശ്ചയമില്ല…
“”…സിത്തൂ..??”””_ വാതിലിനൊപ്പമെത്തി കതകു തള്ളിത്തുറന്നു കൊണ്ടവൾ സംശയംകലർന്ന സ്വരത്തിൽ വിളിച്ചു…
അതിനും ഞാൻ മറുപടിപറയാതെ കിടന്നപ്പോൾ
ചേച്ചിയടുത്തു വന്നിരുന്നെന്നെ തട്ടിനോക്കി, ഞാനപ്പോഴുമനങ്ങാൻ കൂട്ടാക്കിയില്ല…
തലയിണയിൽ മുഖം പൂഴ്ത്തിപ്പിടിച്ചു കിടന്നയെന്റെ തോളിൽ ബലമായി വലിച്ചുകൊണ്ട് ചേച്ചിതിരിച്ചതും എന്റെകണ്ണുകൾ നിറഞ്ഞൊഴുകുന്നതാണവൾ കണ്ടത്…
“”…എന്താ… എന്താപറ്റിയേ..?? എന്തോത്തിനാന്റെ കുഞ്ഞാവ കരയണേ..??”””_ ചേച്ചി പരിഭ്രമത്തോടെ ഒറ്റശ്വാസത്തിൽ ചോദിയ്ക്കുമ്പോഴാണ് ഇനി ഇവളൊന്നുമറിഞ്ഞില്ലേന്ന ചിന്തവരുന്നത്…
“”…ഞാങ്കരഞ്ഞൊന്നുമില്ല… വിരല് കണ്ണിക്കൊണ്ടപ്പം കണ്ണീന്നു വെള്ളമ്മന്നയാ..!!”””_ ഞാനൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് ചൂണ്ടുവിരലുയർത്തി കാട്ടി…
“”…സിത്തൂ… നീയെന്നോടു കള്ളമ്പറയണ്ടാട്ടോ… ഞാനമ്പലത്തീന്നുവന്നപ്പൊ മ്മടെ കൗസല്യാമ്മ പറഞ്ഞൂലോ നീ കരഞ്ഞോണ്ടോടിപ്പോണ കണ്ടൂന്ന്… പറ എന്തോത്തിനാ കരഞ്ഞേ..??”””_ ചേച്ചിയെന്റെ അടുത്തേയ്ക്കു ചേർന്നിരുന്ന് ചുരിദാറിന്റെ ഷോളുപിടിച്ചെന്റെ കണ്ണും മുഖവുമൊക്കെ തുടച്ചുകൊണ്ട് ചോദിച്ചു…
കുട്ടിക്കാലം മുതലേയങ്ങനെയാ… എന്നെ വളർത്തുന്നതിൽ ആരെക്കാളും നോട്ടവും വേവലാതിയുമൊക്കെ കീത്തുവേച്ചിയ്ക്കായിരുന്നെന്ന് അമ്മയും ചെറിയമ്മയുമൊക്കെ പറയാറുണ്ട്…
അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞ് മതിയെന്നായിരുന്നെന്നും എന്നാൽ കീത്തുവേച്ചീടെ നിർബന്ധമൊന്നുകൊണ്ടു മാത്രമാണ് എന്നെപ്പറ്റിയവർ ചിന്തിച്ചതെന്നുമൊക്കെ വീട്ടിൽ പറയും…
…ആഹ്.! അതുവിട്… നമുക്ക് കാര്യത്തിലേയ്ക്കു വരാം…
അങ്ങനെ കരഞ്ഞതിന്റെ കാരണമറിയാൻ ചേച്ചി ആവുന്നത്രയും ശ്രെമിച്ചെങ്കിലും ഞാൻ കല്ലുപോലിരുന്നു…
അവസാനം വേറെ വഴിയില്ലെന്നോണം കീത്തുവേച്ചി, അവളുടെ കുഞ്ഞു ഹാൻഡ്ബാഗിൽ കരുതിയിരുന്ന ഫോണെടുത്തു…
“”…നീയിവടന്നു നല്ലോണമല്ലേ പോയെ… അപ്പോ അവടെന്തോ ഇണ്ടായിട്ടുണ്ട്… മീനൂനെ വിളിച്ചുനോക്കാം… അവക്കറിയോന്നറിയാലോ..!!”””_ ചേച്ചി ഫോണിൽനോക്കി ഡയൽ ചെയ്യുന്നതിനിടയിലങ്ങനെ പറയുമ്പോളെന്റെ നെഞ്ചൊന്നുകാളി…
…മീനാക്ഷിയെ വിളിച്ചുചോദിച്ചാൽ അവളുറപ്പായും നടന്നസംഭവങ്ങൾ മുഴുവൻപറയും… അതോടെ ചേച്ചിയെന്നെക്കൊല്ലും… അന്നെനിയ്ക്കതൊക്കെ ആലോചിച്ചപ്പോഴേ പേടിയായി…
അതുകൊണ്ടുതന്നെ ചേച്ചിയെ തടയാനുള്ള ശ്രെമമെന്നോണം ഞാൻ ചേച്ചിയുടെ കയ്യിലിരുന്ന ഫോൺ തട്ടിയെടുക്കാൻ നോക്കിയെങ്കിലും അവൾ കൈ പിന്നിലേയ്ക്കൊതുക്കി കൊണ്ട് ഫോണിനെ ഭദ്രമാക്കി…
