“”…ഇല്ലടാ കോപ്പേ… അങ്ങനെയൊന്നുമ്മരില്ല… മിക്കവാറുമാ കീത്തൂന്റെഡിപിയോ അല്ലെങ്കിലവള് ബെർത്ത്ഡേയ്ക്കിട്ട സ്റ്റാറ്റസോ കണ്ടിട്ടുണ്ടാവും..!!”””_ ഞാനൊരു സാധ്യതപറഞ്ഞതും അവന്റെമുഖത്തൊരു നിരാശനിഴലിട്ടു…
അതിനൊപ്പം ശ്ശേന്നും പറഞ്ഞ് ഹാൻഡിൽബാറിൽ കൈകൊണ്ടൊരടിയും വെച്ചു…
“”…ഒന്നിളക്കാന്നോക്കീട്ട് നടക്കാഞ്ഞതിലുള്ള നിരാശയാണോ മൈരേ..??”””_ സംശയത്തോടെയാണ് ചോദിച്ചതെങ്കിലും അവന്റെ ഇളിച്ചചിരി അതുസത്യമാണെന്ന് തെളിയിച്ചു…
“”…പക്ഷേയൊരു കാര്യം… ഞാമ്പറയുന്നേങ്ങണം കേട്ട് നിന്റെമനസ്സുമാറി അവൾടെ പിന്നാലെയാണം പോയിരുന്നെങ്കി കൊന്നേനെ കോപ്പേ നിന്നെ… നീ വേറേതവളെവേണോ പ്രേമിയ്ക്കുവോ കെട്ടുവോചെയ്തോ… പക്ഷേ ഈ പുന്നാരമോളെമാത്രം നെഹി… നെഹീന്നുപറഞ്ഞാ നെഹീ..!!”””
“”…ഒന്നുപോടാ കുണ്ണേ… അത്രയ്ക്കു കഴച്ചു നിൽക്കുവൊന്നുമല്ല ഞാൻ..!!”””
“”…എന്നാൽ നിനക്കു കൊള്ളാം..!!”””_ അതുപറഞ്ഞവൻ അവസാനിപ്പിച്ചു…
അതോടെയാ വിഷയവുംവിട്ട് വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…
അന്നും വൈകുന്നേരം പതിവുപോലെ ക്ലബ്ബും ക്രിക്കറ്റ്മാച്ചുമായി സമയംകളഞ്ഞ് അച്ഛൻ തിരികെയെത്തുന്നതിനു മുന്നേ വീട്ടിലെത്തി ഫുഡുംകഴിച്ചു റൂമിൽകേറി കിടന്നു…
അതിനിടയിൽ വാട്സാപ്പൊന്നു തുറന്നപ്പോൾ നാളെയവനെ തല്ലേണ്ട പ്ലാനിനെക്കുറിച്ച് വാട്ട്സാപ്പ് ഗ്രൂപ്പിൽ ചർച്ചനടക്കുന്നു…
ഇടയ്ക്കിടയ്ക്ക് നാളെ സിത്തുവുണ്ടാവുമോ..??
അവനെ കൊണ്ടുപോണോന്നൊക്കെ വെറുതെയെന്നെ ഇളക്കാനായുള്ള മെസ്സേജസും വരുന്നുണ്ട്…
അതിനൊക്കെ വായിൽവന്ന കുറേ തെറിയുംപറഞ്ഞു കേറിക്കിടന്നു…
അടുത്തദിവസം രാവിലെതന്നെ കോളേജിലേയ്ക്കു വിട്ട് ഉച്ചകഴിഞ്ഞതോടെ അവിടെനിന്നും ചാടുകയായിരുന്നു…
“”…എടാ അപ്പൊയിന്നലെ പറഞ്ഞപോലെ… അവനിറങ്ങി വരുന്നു… നിങ്ങള് രണ്ടുപേരുങ്കൂടിയവനെ ഫോളോചെയ്യുന്നു… കൈവാക്കിനു കിട്ടുമ്പൊ ചാമ്പുന്നു… അപ്പൊ തടയാമ്മരുന്നോനെ ഞങ്ങള് നോക്കിക്കോളാം… അല്ലേടാ..??”””_ കാർത്തി ഒരിക്കൽകൂടി പ്ലാൻ വിസ്തരിച്ചശേഷം ശ്രീയെനോക്കി… അവനതെല്ലാം തലകുലുക്കി സമ്മതിയ്ക്കുകയും ചെയ്തു…
“”…അപ്പൊ ശെരി… ഇന്നലത്തെ സെയിംപ്ലെയിസ്… വിട്ടോ..!!”””_ കാർത്തി കൈവീശിയെല്ലാരെയും പറഞ്ഞുവിട്ടശേഷം എന്നെയൊന്നുനോക്കി…
“”…എന്തുപറ്റീടാ..?? ടെൻഷനുണ്ടോ..?? ഇവടെ നിയ്ക്കാനെന്തേലും ബുദ്ധിമുട്ടുണ്ടേ പറഞ്ഞാമതി… നമുക്കഡ്ജെസ്റ്റ് ചെയ്യാം..!!”””_ അവനൊരാക്കിയ ചിരിയോടെപറഞ്ഞതും എനിയ്ക്കുവീണ്ടും ചൊറിഞ്ഞുകേറി;
“”…എന്തേയ്..?? എനിയ്ക്കു ബുദ്ധിമുട്ടുണ്ടേല് നിന്റച്ഛൻ വന്നുനിയ്ക്കാന്നു പറഞ്ഞോ..??”””_ ഞാൻ തിരിച്ചുചോദിച്ചതും,
“”…വാഡേയ്… വാഡേയ്… വെറുതെയവന്റെ വായീന്നു മലയാളങ്കേൾക്കണ്ട..!!”””_ എന്നുംപറഞ്ഞ് ശ്രീ കാർത്തിയേയും പിടിച്ചുതള്ളി വെയിറ്റിങ്ഷെഡ്ഡിൽനിന്നും പുറത്തേയ്ക്കിറങ്ങി…
അവരിറങ്ങി സ്വന്തം സ്ഥാനംപിടിച്ചപ്പോൾ ഞാൻ വീണ്ടുമൊറ്റയ്ക്കായി…
തലേദിവസമതേ സമയമനുഭവിച്ച നാണക്കേടും അവളുമാരുടെ കൂട്ടച്ചിരികളും കൂടെവന്നവന്മാരുടെ ചൊറിയുമെല്ലാം ഓർമ്മവന്നപ്പോൾ എനിയ്ക്കു മൊത്തത്തിൽ വിറഞ്ഞുകേറി;
…ഇനിയാ കൂടിനിന്ന പെൺപിള്ളേരുടെമുന്നിലും അവന്മാരുടെ മുന്നിലുമൊക്കെ ഇമേജ് തിരിച്ചുപിടിയ്ക്കണമെങ്കിൽ മറ്റവനെ ഇവിടിട്ടു തല്ലണം… അതുകണ്ടെല്ലാരും പേടിയ്ക്കുവേം വേണം… അതുപോലെ തല്ലണമവനെ… രണ്ടുദിവസം അകത്തുകിടന്നാലും വേണ്ടില്ല, നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുത്തേപറ്റൂ… ആ സമയത്തെയെന്റെ ചിന്തയങ്ങനൊക്കെയാണ് പോയത്…
ഞാനോരോന്നൊക്കെ ചിന്തിച്ചുകൊണ്ട് കയ്യിലിരുന്ന ക്രിക്കറ്റ്‌ബാറ്റും നിലത്തിട്ടു കുത്തിക്കുത്തിയിരിയ്ക്കുമ്പോഴാണ് കോളേജുവിട്ട് പിള്ളേരിറങ്ങി വരുന്നതുകണ്ടത്…
ബസ് സ്റ്റോപ്പിലേയ്ക്കു വന്നുകയറിയതിൽ പലരും തലേദിവസവും അവിടെയുണ്ടായിരുന്നോ എന്നൊരു തോന്നലുമപ്പോൾ എന്നിലുണ്ടായി…
ആ ചിന്തയെ ശക്തിപ്പെടുത്താനെന്നോണം എന്നെക്കണ്ടപ്പോൾ അവറ്റകളുടെചുണ്ടുകളിൽ ഒരാക്കിയചിരിയും തെളിഞ്ഞു…
