എന്റെ മാത്രം – 1അടിപൊളി  

ലഞ്ച് ബ്രേക്കിന് ചോറ് പൊതി കൈയിൽ എടുത്ത ശേഷം പല്ലവിയുടെ നോട്ടം ആദ്യം പതിഞ്ഞത് നവീന് നേരെയാണ്.
എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് ഒരു മ്ലാനത പരന്നു. തന്റെ കൂടെ ഇരുന്നു കഴിക്കാൻ വരുമെന്ന് അവൾ കരുതിയിരുന്ന നവീൻ വേറെ ഒരു ഗ്രൂപ്പ് കൂട്ടരോടൊപ്പം പോയി ഇരുന്നിരുന്നു.
വിഷമം കൊണ്ട് തല കുനിച്ച ശേഷം അവൾ വീണ്ടും അവനെ ഒന്ന് നോക്കുമ്പോൾ തന്നെ നോക്കി ഇരിക്കുന്ന നവീനെ ആണ് അവൾ കണ്ടത്.
പരാജയപ്പെട്ട ഒരു പുഞ്ചിരി അവനു നൽകുവാൻ പല്ലവി ശ്രമിച്ചു.
ഒരു പുഞ്ചിരിയോടെ തങ്ങളുടെ ഒപ്പം വന്നിരിക്കാൻ നവീൻ അവളോട് ആഗ്യം കാണിച്ചു. അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി.
നവീൻ പെട്ടെന്ന് പൊതിച്ചോറ് അവിടെ വച്ച ശേഷം എഴുന്നേറ്റ് വന്ന് പല്ലവിയുടെ കൈ പിടിച്ച് അവർക്കരികിലേക്ക് നടന്നു. എതിർക്കണമെന്ന് പല്ലവിയുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവൾക്ക് എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല.
ഒരു ഡെസ്കിനു ഇരുവശത്തുമായി ബെഞ്ചുകളിൽ ആണ് ആ ഒരു ഗ്രൂപ്പ് ഇരുന്നിരുന്നത്.
നവീൻ ഇരുന്ന ശേഷം അവന്റെ അരികിൽ ബെഞ്ചിന് അറ്റത്തായി അവളെയും പിടിച്ചിരുത്തി.
ആ ഡെസ്കിനു ഇരുവശത്തും ഉണ്ടായിരുന്ന എല്ലാപേരും പല്ലവിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പല്ലവിക്കണേൽ ഒരു ജാള്യതയും.
അത് മനസിലാക്കിയിട്ടെന്നവണ്ണം നവീൻ എല്ലാപേരോടും ആയി പറഞ്ഞു.
“പല്ലവി എന്നോട് ഒരു പരാതി പറഞ്ഞു.. നിങ്ങളെല്ലാപേരും കൂട്ടത്തിൽ കൂട്ടാതെ അവളെ ഒറ്റപ്പെടുത്തുന്നു എന്ന്. അത് ഉള്ളതാണോ?”
പല്ലവി പെട്ടെന്ന് ഞെട്ടി നവീന്റെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം അവിടെ നിശബ്ദത നിറഞ്ഞു, പിന്നെ അശ്വതി നിശ്ശബ്ദതക്ക് വിരാമം ഇട്ട് കൊണ്ട് പറഞ്ഞു.
“ഞങ്ങൾ ആണോ അവളോട് മിണ്ടാത്തത്. ആരോടും മിണ്ടാതെ ഇവളല്ലേ ഒറ്റക്ക് എപ്പോഴും മാറി ഇരുന്നിരുന്നത്.”
അത് ശരിയാണെന്ന രീതിയിൽ ബാക്കി ഉള്ളവരും തലയാട്ടി.
പല്ലവി മുഖം താഴ്ത്തി ഇരുന്നു.
നവീൻ പെട്ടെന്ന് പറഞ്ഞു.
“+2 ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന സമയം തൊട്ടേ ഇവൾ അങ്ങനെ ആയിരുന്നു. എന്നിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഞാനും പല്ലവിയും കൂട്ടാകുന്നത് തന്നെ. അപ്പോഴാണ് ഇവൾ പറയുന്നത് നിങ്ങൾ എല്ലാരോടും നല്ല കൂട്ടാകണമെന്നൊക്കെ ഇവൾക്ക് മനസുകൊണ്ട് ആഗ്രഹം ഉണ്ട് പക്ഷെ പണ്ട് തൊട്ടേ ഒറ്റക്ക് ഇരുന്ന് ശീലിച്ചത് കൊണ്ട് സംസാരിക്കാൻ ഉള്ളിൽ ഉള്ള ഭയം കാരണം അതിനു കഴിയുന്നില്ലെന്ന്.”
എല്ലാപേരും പല്ലവിയെ തന്നെ നോക്കി. അവൾ അപ്പോഴും തലകുനിച്ച് ഇരിക്കയായിരുന്നു.
അവരുടെ കൂട്ടത്തിൽ ഇതെല്ലം കേട്ടുകൊണ്ടിരുന്ന ആകാശ് പറഞ്ഞു.
“പല്ലവി.. ഈ ഒരു പേടി ചിലർക്കൊക്കെ ഉള്ളതാണ്. എനിക്കും ഉണ്ടായിരുന്നു… നമ്മൾ തന്നെ ശ്രമിക്കാതെ ആ ഭയം മാറുകയില്ല. അതിനു ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം ആണ്. എല്ലാരുമായും എപ്പോഴും അടുത്ത് ഇടപഴകുക. ഒന്നിനെയും ഭയക്കാതെ സംസാരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എന്നും നമ്മൾ മറ്റുള്ളവരിൽ നിന്നും ഒതുങ്ങി പോകും.”
കൂട്ടത്തിൽ എല്ലാപേരും പല്ലവിയുടെ അവസ്ഥ മനസിലാക്കി അവളെ സമാധാനിപ്പിച്ചു സംസാരിച്ചു. പല്ലവിയും പതുക്കെ അവരോടു സംസാരിച്ചു തുടങ്ങി.
നവീൻ പല്ലവിയുടെ കറികൾ എല്ലാപേർക്കും ആയി പകുത്ത് നൽകി. എല്ലാർക്കും കറികളുടെ ടേസ്റ്റിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. അത് പല്ലവിക്കും സന്തോഷം നൽകി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവിൽ വളരെ പെട്ടെന്നാണ് മാറ്റങ്ങൾ ഉണ്ടായത്. ക്ലാസ്സിലെ ഒരു ബെഞ്ചിൽ ഒതുങ്ങി കൂടിയിരുന്ന പെൺകുട്ടിയിൽ നിന്നും കോളേജ് മുഴുവൻ പാറി പറക്കുന്ന ഒരു പൂമ്പാറ്റയായി അവൾ മാറി. അവളുടെ മനസ് ആഗ്രഹിച്ചിരുന്ന പോലെ എല്ലാരുമായും കൂട്ടായി. ആരോട് സംസാരിക്കുന്നതിനും ഭയമില്ലാതായി. എന്തുണ്ടായാലും നവീൻ കൂടെ ഉണ്ടാകും എന്നൊരു ധൈര്യം ആയിരുന്നു അവൾക്ക്.
കോളജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിടയിൽ അവൾ നവീൻ വരാറുള്ള ദിശയിലേക്ക് നോക്കി സ്വയം പറഞ്ഞു.
“ഇവൻ ഇത് എവിടെ പോയി കിടക്കയാണ്. ബസ് വരാനും സമയമായി.”
നവീനെ വിളിക്കാനായി ഫോൺ ബാഗിൽ നിന്നും എടുത്ത് നിവർന്ന് നോക്കുമ്പോഴാണ് അവൻ വേഗതയിൽ നടന്നു വരുന്നത് കണ്ടത്. അവർക്ക് പോകാനുള്ള ബസും അവന്റെ തൊട്ടു പിന്നാലെ ഉണ്ട്.
ബസ് അവന്റെ അടുത്ത് എത്തിയപ്പോൾ മുന്നിൽ പോകുന്ന കാർ കാരണം ബസ് ഒന്ന് വേഗത കുറച്ചു. ഈ സമയം കൊണ്ട് നവീൻ ബസിൽ ചാടി കയറുകയും ചെയ്തു.
അവൻ ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്ക് ഇരുന്നപ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിർത്തി.
ബസിലേക്ക് കയറിയ പല്ലവി ദേഷ്യം നിറഞ്ഞ മുഖത്തോടെ നവീന്റെ അടുത്ത് വന്നിരുന്നു.
അവളുടെ മുഖഭാവം കണ്ട നവീൻ എന്ത് പറ്റി എന്ന് മുഖം കൊണ്ട് ആഗ്യത്തിൽ ചോദിച്ചു. നവീന്റെ തുടയിൽ ഇറുക്കി ഒരു നുള്ളായിരുന്നു അവളുടെ മറുപടി.
നവീൻ പെട്ടെന്ന് അവളുടെ കൈ തട്ടി മാറ്റി തുടയിൽ തടവിക്കൊണ്ട് ചോദിച്ചു.
“നിനക്കെന്താടി?”
എടുത്തടിച്ചപോലെ അവൾ പറഞ്ഞു.
“കുന്തം.”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“നിനക്ക് ഓടിക്കൊണ്ടൊരിക്കുന്ന ബസിൽ തന്നെ ചാടി കയറണം അല്ലെ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഓഹ്, അതാണോ കാര്യം.. അതിനു ഇപ്പോൾ ഒന്നും പറ്റിയില്ലല്ലോ.”
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
“നീ ഇങ്ങനെ നോക്കി കൊല്ലാതെ. ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല. പോരെ?”
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാൻ ഒരു കാര്യം പറയട്ടെ?”
അവൾ അവന്റെ മുഖത്തേക്ക് എന്താ എന്ന ഭാവത്തിൽ നോക്കി.
“നിനക്ക് ദേഷ്യം വരുമ്പോൾ സൗന്ദര്യം കൂടും. മുഖമൊക്കെ ചുവന്ന് തുടുത്ത്എന്ത് ഭംഗിയാണെന്നോ കാണാൻ.”
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ഗൗരവ ഭാവം ഒരു പുഞ്ചിരിയിലേക്ക് വഴിമാറി. മുഖത്ത് ഒരു നാണ ഭാവവും നിറഞ്ഞു.
“അയ്യടി. അത് പറഞ്ഞപ്പോൾ അവളുടെ നാണം കണ്ടില്ലേ.”
“പോടാ പട്ടി..”
അത് കേട്ട് അവന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു.
അപ്പോഴേക്കും അടുത്ത സ്റ്റോപ്പിൽ എത്തിയിരുന്നു. അവിടെ നിന്നും കയറിയ അവരുടെ കോളേജിൽ പഠിക്കുന്ന രണ്ടു പെൺപിള്ളേർ പല്ലവിയുടെ അടുത്ത് വന്ന് നിന്ന് അവളോട് എന്തൊക്കെയോ സംസാരിച്ചു. പല്ലവിയും അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. തിരക്ക് കൂടിയപ്പോൾ അവർ രണ്ടുപേരും മുന്നോട്ട് നീങ്ങി നിന്നു.
“കൂട്ടുകാരുടെ എണ്ണം അങ്ങ് കൂടിവരുകയാണല്ലോ..”
അതിനു മറുപടിയായി പല്ലവി പുഞ്ചിരിച്ചു.
തമാശയായി അവൻ വീണ്ടും ചോദിച്ചു.
“ഒരുപാട് കൂട്ടുകാരൊക്കെ ആകുമ്പോൾ എന്നെ മറക്കുമോ നീ?”
ഒരു നിമിഷം പല്ലവി അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി. ശേഷം കൈയിൽ ഇരുന്ന മൊബൈൽ മടിയിലേക്ക് വച്ച ശേഷം അവന്റെ വലതു കരം ഇരു കൈകൾക്കുള്ളിലേക്കും അമർത്തികൊണ്ടു അവൾ പറഞ്ഞു.
“ആരൊക്കെ എന്റെ ലൈഫിൽ വന്നാലും നീ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളു.”
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആത്മാർത്ഥത നവീന് ശരിക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
“ഡി, നീ ഇങ്ങനെ സീരിയസ് ആകാതെ. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ.”
അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്നു.
അവളുടെ ആ പ്രവർത്തി നവീനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ല. ഇത്രയും നാളും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവൾ ഇങ്ങനെ തോളിൽ തല ചായ്ച്ചു ഇരുന്നിട്ടില്ല. കൂടെ യാത്ര ചെയ്യുന്നവർ അവരെ ശ്രദ്ധിക്കും എന്ന കാര്യം അവളെ അലട്ടിയതും ഇല്ല.
അവൾ അങ്ങനെ തോളിൽ തലചായ്ച്ചു ഇരിക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി അവന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. നവീൻ പതുക്കെ അവളുടെ മടിയിൽ നിന്നും മൊബൈൽ കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.
“നിന്നെ കോളേജിലെ കുറെ വാട്സ്ആപ് ഗ്രൂപുകളിൽ ആഡ് ചെയ്തേക്കുന്ന കണ്ടല്ലോ.”
അവളെന്റെ തോളിൽ നിന്നും തല ഉയർത്താതെ തന്നെ അവൾ പറഞ്ഞു.
“ഓഹ്.. നീ പണ്ടേ ആ ഗ്രൂപുകളിൽ ഒക്കെ ഉണ്ടല്ലോ.”
ഒന്ന് പുഞ്ചിരിച്ചു ശേഷം അവൻ പറഞ്ഞു.
“ഈ ഗ്രൂപുകളിൽ ഉള്ള എല്ലാരും അത്ര ശരിയായിരിക്കണം എന്നൊന്നും ഇല്ല. പേർസണൽ മെസ്സേജ് വരുമ്പോൾ ശ്രദ്ധിച്ചു റിപ്ലൈ കൊടുക്കണം. കോഴികൾ ഒരുപാട് ഉണ്ടാകും.”
“ഞാൻ നേരിട്ട് പരിചയം ഉള്ളവരോട് മാത്രം ആണ് ചാറ്റ് ചെയ്യാറുള്ളത്. അവർ ഇനി എന്ത് ഉദ്ദേശത്തിൽ ആണ് ചാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.”
പല്ലവി അവന്റെ കൈ വിരൽ പിടിച്ച് മൊബൈൽ സ്ക്രീനിൽ കുറച്ച് അക്കങ്ങളിൽ ടച്ച് ചെയ്യിച്ചു. അപ്പോൾ മൊബൈലിലെ ലോക്ക് ഓപ്പൺ ആയി.
“ഇതാണ് എന്റെ പാസ്സ്വേർഡ്.. നീ ടൈം കിട്ടുമ്പോഴൊക്കെ എടുത്തു വച്ച് ചാറ്റോക്കെ വായിച്ചു നോക്കിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി.
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ നോട്ടം കണ്ട പല്ലവി ചോദിച്ചു.
“എന്താടാ?”
“ഞാൻ നിന്റെ ഫോൺ പരിശോധിക്കുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“നിന്നോട് ഷെയർ പറ്റാതായി എനിക്ക് ഒന്നും തന്നെ ഇല്ല.”
“അത്രക്ക് വിശ്വാസം ആണോ എന്നെ?”
“എന്റെ അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ എന്റെ ജീവിതത്തിൽ വിശ്വസിച്ചിട്ടുള്ളത് നിന്നെ മാത്രം ആണ്.”
അവളുടെ ആ മറുപടി നവീന്റെ മനസ്സിൽ ശരിക്കും കൊണ്ടു.
അന്നത്തെ പകലും കടന്നു പോയി.
രാത്രി ചോറ് കഴിച്ച് റൂമിലെത്തിയ പല്ലവി ആദ്യം തന്നെ ബെഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.
നവീൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ എന്നാണ് അവൾ നോക്കിയത്.
ക്ലാസ് ഗ്രൂപ്പിൽ എന്തൊക്കെയോ മെസ്സേജുകൾ വന്നിട്ടുണ്ട്. പിന്നെ ക്ലാസിലെ രണ്ടു മൂന്നു കൂട്ടുകാരികളും മെസ്സേജ് അയച്ചിട്ടുണ്ട്. ഫ്രണ്ട്സുമായി കുറച്ചു നേരം ചാറ്റ് ചെയ്തിരിക്കുക ഇപ്പോൾ പല്ലവിയ്ക്ക് പതിവാണ്. പക്ഷെ ഇപ്പോൾ അവർക്കൊന്നും റിപ്ലൈ കൊടുക്കുവാൻ അവൾക്ക് തോന്നിയില്ല. നവീന്റെ മെസ്സേജ് ഒന്നും കാണാത്തതിനെ നിരാശയിൽ ആയിരുന്നു അവളുടെ മനസ്സപ്പോൾ. എന്നും രാത്രി അവനുമായി ചാറ്റ് ചെയ്യുകയോ ഫോൺ വിളിച്ചു സംസാരിക്കുകയോ പതിവാണ് ഇപ്പോൾ. എന്തെങ്കിലും കാരണത്താൽ അതിനു കഴിഞ്ഞില്ലേൽ അന്ന് രാത്രി മൊത്തം അവൾ മൂഡോഫ് ആയിരിക്കും.
തന്റെ ലോകം നവീനെ ചുറ്റിപ്പറ്റി ആണ് ഇപ്പോൾ എന്ന് ഇടയ്ക്കിടയ്ക്ക് അവൾക്ക് തന്നെ തോന്നാറുണ്ട്. എന്നാൽ അവൾ അതിൽ സന്തുഷ്ടയും ആയിരുന്നു. കാരണം ജീവിതത്തിൽ അവൾ ആനന്ദം കണ്ടെത്തി തുടങ്ങിയതും സ്വപ്നം കണ്ടിരുന്ന ഒരു കല്ലജ് ലൈഫ് കിട്ടിയതും നവീന്റെ കടന്നു വരവോടു കൂടിയാണ്.
പല്ലവി ഒരിക്കൽ കൂടെ നവീന്റെ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കി. ഒരു മണിക്കൂർ മുൻപാണ് അവൻ ഓൺലൈൻ വന്നിരിക്കുന്നത്. അവൾ ഫോൺ ബെഡിലേക്കിട്ടു. എന്നിട്ട് ധരിച്ചിരുന്ന ചുരിദാറും അടി വസ്ത്രങ്ങളും ഊരി മാറ്റി അലമാരയിൽ നിന്നും ഒരു ഷോർട്സും സ്ലീവ്ലെസ് ടീഷർട്ടും എടുത്തു ധരിച്ചു.
രാത്രി അടിവസ്ത്രങ്ങൾ ഉപേക്ഷിച്ചു ലോലമായ എന്തെങ്കിലും വസ്ത്രം ധരിച്ചു കിടക്കാനാണ് പല്ലവിക്ക് ഇഷ്ട്ടം.
വസ്ത്രം മാറി അവൾ ബെഡിലേക്ക് കിടന്നതും ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് തന്നെ ഫോൺ കൈയിൽ എടുത്ത അവൾ ഞെട്ടി. സാധാ കാളിന് പകരം ഇന്ന് വീഡിയോ കാൾ ആണ് നവീൻ വിളിക്കുന്നത്. അവൾക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാൻ കഴിയാതായി. കുറച്ചു മുൻപ് ആണ് വിളിച്ചിരുന്നതെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഈ വസ്ത്രം ധരിച്ചു കൊണ്ടു കാൾ എടുക്കണോ വേണ്ടയോ എന്ന് അവൾ ആശയക്കുഴപ്പത്തിൽ ആയി.
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൾ ബെഡ്ഷീറ്റ് എടുത്ത് ശരീരം മൊത്തം പുതച്ചുകൊണ്ടു കിടന്നു. എന്നിട്ട് കാൾ അറ്റൻഡ് ചെയ്തു.
നവീൻ ഒരു കസേരയിൽ ചാരി ഇരിക്കുന്നതാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
പല്ലവിയുടെ മുഖാമണേൽ ജാള്യത കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സ്ക്രീനിൽ പല്ലവിയെ കണ്ട നവീൻ ചോദിച്ചു.
“നിനക്ക് എന്താ ഇത്രക്ക് തണുപ്പോഡി, മൊത്തം മൂടി പുതച്ചു കിടക്കുന്നു.
എന്ത് പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി. എന്നിട്ട് പറഞ്ഞു.
“അഹ്.. ചെറുതായി തണുക്കുന്നുണ്ട്.”
“എനിക്കിവിടെ ചൂടാണ്.”
പല്ലവി ഒന്ന് മൂളുക മാത്രം ചെയ്തു. നവീൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
“എന്ത് പറ്റി നിനക്ക്. മുഖം മൊത്തം ചുവന്നിരിക്കുന്നല്ലോ.”
ജാള്യത കാരണം ആയിരുന്നു അവളുടെ മുഖം ചുവന്നിരുന്നത്.
എന്ത് പറയണം എന്ന് അവൾ ഒന്ന് ആലോചിച്ചു. അപ്പോഴാണ് അവളുടെ മനസ്സിൽ എങ്ങനെ ഒരു ചിന്ത കടന്നു വന്നത്.
‘ സത്യം തുറന്നു പറഞ്ഞാൽ ഇപ്പോൾ എന്താണ്. നവീനോടല്ലേ പറയുന്നേ. വേറെ ആരോടും അല്ലല്ലോ.’

Leave a Reply

Your email address will not be published. Required fields are marked *