എമിയും അലെക്സും -1 2

ഈജിപ്തിലായിരുന്നു അയാളുടെ വിഹാരം. ഞാൻ ഇന്നുമോർക്കുന്നു, അയാളെ വെടി വയ്ക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. പക്ഷെ അന്ന് മുതൽ ഞാൻ എന്റെ ഈ ജോലിയോട് വളരെയധികം അലിഞ്ഞു ചേർന്നിരുന്നു. ഒരെ സമയം സ്വന്തം ജീവൻ വച്ചുള്ള ഒരു പന്തയമായി എനിക്ക് ഓരോ മിഷനും അനുഭവപെട്ടു. അത് എന്നിൽ കൂടുതൽ ആവേശമുണ്ടാക്കുകയാണ് ചെയ്തത്. കാരണം ഞാൻ എന്റെ മരണത്തെ ഒട്ടും ഭയപ്പെട്ടിരുന്നില്ല.

അതികം വൈകാതെ തന്നെ ഞാൻ ഞങ്ങളുടെ സീക്രെട് ഏജൻസിയിലെ എണ്ണംപറഞ്ഞ എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളിൽ ഒരാളായി മാറി. മിസ്റ്റർ റിച്ചാർഡ്സൺ എന്റെ വളർച്ചയിൽ അഭിമാനിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം എന്നെ മകനെ പോലെ സ്നേഹിച്ചിരുന്നു. ഞാൻ അഫ്ഘാനിസ്ഥാനിലും, ഈജിപ്തിലും, നെതെര്ലാന്ഡ്സിളുമെല്ലാമുള്ള ഞങ്ങളുടെ ഏജൻസിയിൽ ജോലി ചെയ്തു. സ്വയരക്ഷക്കായി ഒരു സ്ഥലത്തും കൂടുതൽ നാളത്തേക്ക് നിൽക്കാൻ ഏജൻസി സമ്മതിച്ചിരുന്നില്ല.

എമി ഇതൊന്നുമറിയാതെ വളർന്നു… അവളുടെ എല്ലാം വെക്കേഷനും ഞാൻ അവളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. അവളെ സംബന്ധിച്ചിടത്തോളം ലോകം ചുറ്റി ബിസിനസ്‌ ചെയ്യുന്ന ഒത്തിരി തിരക്കുള്ള പണക്കാരനായിരുന്നു അവളുടെ ഇച്ചായൻ. വെക്കേഷനു ചെല്ലുമ്പോൾ അവളുടെ നീണ്ട പരാതിപെട്ടി എന്റെ മുന്നിൽ അവൾ നിരത്തും. ഓരോ വെക്കേഷൻ കഴിഞ്ഞ് തിരിക്കുമ്പോളും അടുത്ത തവണ മുതൽ അവളെയും എന്നോടൊപ്പം കൂട്ടാം എന്ന് ഞാൻ അവൾക്കു പൊയ് വാക്ക് കൊടുത്തിരുന്നു. പാവം എന്റെ വാക്ക് വിശ്വസിച്ചു അടുത്ത അവധിക്കാലം വരെ അവൾ കാത്തിരിക്കും.

ഗ്രാജുയേഷനു ശേഷം എമിയെ ഞാൻ വിയന്നയിലെ യൂണിവേഴ്സിറ്റിയിൽ ലിറ്ററേചറിനായി ചേർത്തു. രണ്ടര വർഷം മുന്നേ തന്നെ ഞാൻ ഞങ്ങളുടെ ഏജൻസിയുടെ റഷ്യൻ താവളത്തിലേക്ക് മാറിയിരുന്നു. റഷ്യയിൽ ഞങ്ങളുടെ ഏജൻസിയുടെ മേധാവികൾ ഭാര്യ ഭർത്താക്കന്മാരായാ സൂസനും സിറിലുമായിരുന്നു. സൂസൻ മലയാളിയും സിറിൽ അമേരിക്കക്കാരനുമായിരുന്നു. മലയാളിയായതുകൊണ്ട് തന്നെ സൂസനുമായി ബോസ്സ് എന്നതിലുപരി അടുപ്പം എനിക്കുണ്ടായിരുന്നു.

ജോലിയിലെ എന്റെ ആത്മാർത്ഥത എനിക്ക് കൂടുതൽ കൂടുതൽ വെല്ലുവിളികളുള്ള മിഷനുകൾ സമ്മാനിച്ചു. ഓരോ മിഷനുകളും ഞാൻ നിഷ്പ്രയാസം തീർത്തിരുന്നു. മാസംതോറും ബാങ്ക് അക്കൗണ്ട് ബാലൻസ് കുന്നുകണക്കിനെ കുമിഞ്ഞു കൂടി. എത്രയൊക്കെ പണം ബാങ്കിൽ കുമിഞ്ഞു കൂടിയാലും ഓരോ മിഷന് പോവുമ്പോളും മരണം എന്റെ പുറകിലുണ്ടെന്ന ചിന്ത എന്റെ ബോധത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മിഷൻ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ ജീവിതം ആഘോഷിച്ചു നടന്നിരുന്നു.എന്റെ സഹപ്രവർത്തകരും അങ്ങനെ തന്നെയാണ്. നാളെ എന്നൊരു ദിനം ഞങ്ങൾക്കുണ്ടോ എന്ന് സംശയമായിരുന്നു. അതുകൊണ്ട് എല്ലാ സുഖ
സൗഭാഗ്യങ്ങളും ഇന്ന് തന്നെ അനുഭവിച്ചു തീർക്കാൻ ശ്രമിച്ചിരുന്നു. പാർട്ടികളും യാത്രകളും കള്ളും പെണ്ണും കഞ്ചാവുമെല്ലാം അവർ ആസ്വദിച്ചിരുന്നു. കഞ്ചാവ് ഒഴികെ മറ്റെല്ലാം ഞാനും ആസ്വദിച്ചിരുന്നു.

ഒരിക്കൽ ലഹരിക്ക്‌ അടിമപ്പെട്ട എന്നെ എന്നും എമി വിളിച്ച് നിരീക്ഷിക്കാറുണ്ട് എന്ന ബോധമുള്ളതുകൊണ്ട് ഞാൻ മദ്യവും വല്ലപ്പോളും മാത്രമേ അതിരു കിടന്ന് കഴിക്കുകയുള്ളു. പിന്നെ എന്റെ ലഹരി സ്ത്രീകൾ തന്നെയായിരുന്നു. വീക്കെൻണ്ടിൽ സഹപ്രവർത്തകരുമായി നടന്ന് പോന്നിരുന്ന പാർട്ടികളിൽ പല നാട്ടിൽ നിന്നുള്ള സുന്ദരികളും പങ്കെടുത്തിരുന്നു. അവരിൽ ഒന്നിനേയോ ഒന്നിലധികം സുന്ദരികളായോ ഞാൻ പാർട്ടി അവസാനിക്കുന്നതോടെ ഭോഗിക്കുമായിരുന്നു. അങ്ങനെ പല സ്ത്രീകൾ എന്റെ കിടപ്പറയിൽ എത്തിയിരുന്നു.മിഷന് ഭാഗമായി മറ്റു രാജ്യങ്ങളിൽ പോവുമ്പോളും കിട്ടുന്ന സമയങ്ങളിൽ അവിടത്തെ പെണ്ണുങ്ങളുടെ രുചിയറിയാനും ഞാൻ ശ്രമിച്ചിരുന്നു. ലൈംഗികതയുടെ എല്ലാ മേഘലകളും ഞാൻ ആസ്വദിച്ചിരുനെങ്കിലും എല്ലാരുമായും ഒറ്റ രാത്രിയിലെ ബന്ധത്തിനെ ഞാൻ നിൽക്കാറുണ്ടായിരുന്നുള്ളു. ദീർഘകാലമായി ഞാൻ ഒരാളെ ഭോഗിച്ചിരുന്നെങ്കിൽ അത് ഐറിനായിരുന്നു.മറ്റു സ്ത്രീകളില്ലാത്ത സമയത്തെല്ലാം ഐറിൻ എന്നോടൊപ്പം കിടക്ക പങ്കിട്ടിരുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് റൂമിലെ ഹീറ്ററിനു പുറമെ ഐറിനും എന്റെ ശരീരത്തെ ചൂടാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടൊരുന്നു. ഐറിൻ ആരാ എന്നല്ലേ?

Leave a Reply

Your email address will not be published. Required fields are marked *