ഞാൻ : ഏടത്തി
ഏടത്തി : മ്മ്മ്
ഞാൻ : എന്താ മിണ്ടാത്തത്
ഏടത്തി : വെറുതെ
ഞാൻ : ഇന്നലെ നടന്നതൊക്കെ ഓർക്കുമ്പോ ഒരു സ്വപ്നം പോലെ തോന്നുവാ
ഏടത്തി : അതൊന്നും ഇനി പറയരുതെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇന്നലെത്തന്നെ.
എനിക്കത് കേട്ടപ്പോപ്പിന്നെ എന്താ പറയണ്ടെന്ന് അറിയാതെയായിപ്പോയി. ഇന്ന് രാവിലെ ഞാൻ കണ്ട ഏടത്തി ആയിരുന്നില്ല ഇപ്പോളെന്നോട് സംസാരിച്ചത്. രാവിലെ എന്റെ മുൻപിൽ വരാൻ നാണിച്ചിരുന്ന ഏട്ടത്തിയുടെ ഇപ്പോളത്തെ മട്ടും ഭാവത്തിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാകുന്നില്ലായിരുന്നു. എന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഏടത്തി വീണ്ടും പറഞ്ഞു തുടങ്ങി
ഏടത്തി : മനു….. നീ ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് മറക്കണം. ഇന്നലെ അങ്ങനൊക്കെ സംഭവിച്ചുപോയതാ. നിന്നേം ആ കുട്ടീനേം അങ്ങനെ കണ്ടപ്പോ മുതൽ എനിക്കെന്തോ പോലെയായിരുന്നു. ചേട്ടനും അടുത്തില്ലല്ലോ . ആ ഒരു അവസരത്തിൽ അറിയാതെ സംഭവിച്ചു പോയതാടാ. നീ അതുവെച്ച മുതലെടുക്കാൻ നോക്കരുത്
ഞാൻ : ഏടത്തി എന്താ അങ്ങനെ പറയുന്നത് . ഇതിനുമുൻപ് ഞാൻ ഏടത്തിയോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ. പിന്നെ ഇതുവെച്ച ഏടത്തിയെ മുതലെടുക്കാൻ മാത്രം ചെറ്റയല്ല ഞാൻ. ഇന്ന് വരെ ഞാൻ അനുവാദം കൂടാതെ ഒരു പെണ്ണിനേം മനഃപൂർവം തൊട്ടിട്ടില്ല
ഏടത്തി : എടാ ഞാൻ അങ്ങനല്ല പറഞ്ഞേ
ഞാൻ : ഏടത്തി ഇനി കൂടുതലൊന്നും പറയണ്ട. ഏടത്തി എന്നെക്കുറിച്ച് ചിന്തിച് വെച്ചിരിക്കുന്നതൊക്കെ എനിക്ക് മനസിലായി. ഞാനിനി ഏടത്തിയോടെ മിണ്ടാൻ പോലും വരുന്നില്ല. ഏടത്തി എന്നോടും മിണ്ടണ്ട. അതോടെ നിങ്ങടെ പേടി മാറില്ലേ
അതോടു കൂടി ഏടത്തി സൈലന്റ് ആയി . മരണം ഒഴിഞ്ഞു കിട്ടീലോ എന്ന സന്തോഷമായിരിക്കും. ഞാൻ മാത്രമല്ലല്ലോ ഇന്നലെ നടന്നതിനൊക്കെ ഉത്തരവാദി. പിന്നെ എന്നെമാത്രം കുറ്റവാളി ആക്കാൻ നോക്കിയപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ പിന്നെ ഏടത്തിയെ മിണ്ടപ്പോളും ചെയ്യാൻ പോയില്ല. ദേഷ്യം വന്നതോടെ എന്റെ വണ്ടിയുടെ സ്പീടും കൂടാൻ തുടങ്ങി. കോളേജിന്റെ അടുത്തതാരായിരുന്നു അപ്പോളേക്കും. അതുകൊണ്ട് ഒരു റൈസിനുള്ള ടൈം ഒന്നും കിട്ടീല. കോളേജിൽ ചെന്ന് ബൈക്ക് പാർക്കിങ്ങിൽ നിർത്തിയപ്പോളേക്കും ഏടത്തി ഇറങ്ങി. ഏടത്തി ഇറങ്ങിയതും ഞാൻ ബൈക്കിന്റെ സ്റ്റാൻഡും തട്ടി ദേഷ്യത്തോടെ ക്ലാസ്സിലേക്ക് വേഗം നടന്നു
ക്ലാസ്സിൽ ചെന്നിട്ടും എന്റെ മനസ്സിൽ ഏടത്തി പറഞ്ഞ വാക്കുകളായിരുന്നു. ക്ലാസ്സ് തുടങ്ങിയിട്ടില്ലായിരുന്നു അപ്പോൾ. മൈൻഡ് ശെരിയാവതോണ്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി ഡിപ്പാർട്മെന്റിന്റെ ചേർന്നുള്ള കാന്റീനിലേക്ക് ചെന്നു. കാന്റീൻ എന്നൊന്നും പറയാൻ പറ്റില്ല ചെറിയൊരു ബേക്കറി കട. കോളേജിന്റെ ഉള്ളിൽ തന്നെ ഉള്ള ഫോട്ടോസ്റ്റാറ്റും ബുക്‌ക്കുകളും ചായേം ചെറുക്കടികളുമൊക്കെയുള്ള ഒരു ചെറിയ കട. ഞാൻ ചായകുടിക്കാനൊക്കെ ഇവിടാണ് വരുന്നത്. കാന്റീനിലേക്ക് പോവാരെ ഇല്ല. കാന്റീനിലെ ഫുഡ് അത്രക്കും മോശമായിരുന്നു. എന്നാലും കുറെ എണ്ണങ്ങൾ അവിടെത്തന്നെ പെറ്റുകിടക്കുന്ന കാണാം. അവിടുന്ന് കഴിക്കുന്നവന്മാരെയൊക്കെ സമ്മധിക്കനം. ഞാൻ കടേലെക്ക് ചെന്ന് ഒരു ചായ പറഞ്ഞിട്ട് ഒരു കസേരയിലേക്കിരുന്നു. ഇവിടിരുന്നാൽ ഏടത്തിയുടെ ഇപ്പോളത്തെ ക്ലാസ്സ്‌റൂം കാണാം. എന്നാൽ ദേഷ്യം കാരണം ഞാൻ അങ്ങോട്ട് നോക്കണേ പോയില്ല. ഇ അടുത്താണ് ഇവരുടെ ക്ലാസ്സ്‌റൂം ഇങ്ങോട്ട് മാറ്റിയത്. അതിനുമുൻപ് കുറച്ചു അപ്പുറത്തേക്ക് മാറി ഒരു ബുൽഡിങ്ങിൽ തന്നെയായിരുന്നു.
ഞാൻ അവിടിരുന്നു ചായ കുടിച്ചുകൊണ്ടിരുന്നപ്പോളാണ് ശ്രുതി അങ്ങോട്ട് വരുന്നത്. വന്നപാടെ എന്നോട്
ശ്രുതി : നീ എന്താടാ ക്ലാസ്സിൽ കേറാൻഡ് ഇവിടെ വന്നു ചായയും കുടിച്ചോണ്ടിരിക്കുന്നേ
ഞാൻ : ഓ…. ക്ലാസ്സിൽ കറക്റ്റായിട്ട് കേറുന്നൊരു മൊതല്……..
ശ്രുതി : അയ്യോ….. അറ്റെൻഡൻസ് എടുക്കുന്നത് മനു സർ ആണെന്നുള്ള കാര്യം ഞാൻ മറന്നുപോയി കേട്ടോ……
എന്റെ അറ്റെൻഡൻസ് നിയാണല്ലോ എടുക്കുന്നത് ഞാൻ കേറുന്നുണ്ടോ ഇല്ലയൊന്ന് അറിയാൻ
(എന്നെ നൈസ് ആയിട്ട് വാരിയതാണ് കക്ഷി. ഇവൾക്ക് കഴപ്പ് മാത്രമല്ല നാക്കിനല്പം നീളവും കൂടുതലാ. പറഞ്ഞു ജയിക്കാൻ പറ്റില്ല. )
ഞാൻ : നീയെന്തിനാടി ശവമേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്
ശ്രുതി : നിന്റെ അമ്മായിയമ്മ ഇവിടെ പെറ്റുകിടക്കുന്നുണ്ട് എന്നുകേട്ടു അതോണ്ട് ഒന്ന് കാണാൻ വന്നതാ….. സാധാരണ സ്റ്റാളിലേക്ക് അതിനാണല്ലോ വരുന്നത്
വീണ്ടും ആവിശ്യത്തിന് കിട്ടി. ഒരു കാര്യോം ഇല്ലാരുന്നു. പിന്നെ നമുക്ക് ഉപകാരമുള്ള കൊച്ചയോണ്ട് ഞാൻ വെറുതെ വിട്ടു. എന്തിനാ വെറുതെ ബാക്കിയുള്ളതും കൂടി മേടിച് കെട്ടുന്നേ.
ഞാൻ ചായ കുടിച് പൈസ കൊടുത്തപ്പോളേക്കും അവൾ ഫോട്ടോസ്റ്റാറ് എടുത്തിരുന്നു. ഏതോ അസ്സൈൻറ്റെമെന്റ് കോപ്പി എടുക്കാൻ വന്നതായിരുന്നു. അവിടുന്ന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോ അറിയാതെ എന്റെ നോട്ടം ഏടത്തിയുടെ ക്ലാസ്സ്‌റൂമിന്റെ ജനലിലേക്ക് നീണ്ടു. അവിടെ ഞങ്ങളെത്തന്നെ നോക്കുന്ന ഏടത്തിയെ ഞാൻ കണ്ടു. ഞാൻ അവിടുന്ന് നോട്ടം മാറ്റി മൈൻഡ് ചെയ്യാണ്ട് നടന്നുനീങ്ങി . ക്ലാസ്സിലിരിക്കാൻ മൂടൊന്നും ഇല്ലായിരുന്നെങ്കിലും ഫ്രണ്ട്സിനോട് കത്തി വെച്ചും ഉറങ്ങിയുമൊക്കെ സമയം തള്ളിനീക്കി. ശ്രുതിയുടെ അടുത്തേക്ക് പോകാനെ പറ്റില്ലല്ലോ അവൾ ചുവപ്പ് നാടയിലല്ലേ.
ക്ലാസ്സ്‌വിട്ട് ഞൻ ചെല്ലുമ്പോ ഏടത്തി ബൈക്കിനടുത് എന്നേം നോക്കി നിൽക്കുന്നുണ്ട്. ഞാൻ ഏടത്തിയെ മൈൻഡ് ചെയ്യാണ്ട് നടന്നു ബൈക്കിനടുത് ഏതാറായപ്പോളാണ് ഫോൺ പോക്കട്ടിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്നത്. എടുത്ത് നോക്കിയപ്പോ ശ്രുതിയാ. ഞാൻ ഓർത്തു ഇവളെന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നത്. ഇപ്പോളല്ലേ ക്ലാസ്സിൽ നിന്ന് പോന്നതെന്ന്. എന്തായാലും ഞാൻ ഫോണെടുത്തു
ശ്രുതി : ഹലോ
ഞാൻ : ആ എന്താടി
ശ്രുതി : നീ എവിടാ നിൽക്കുന്നേ
ഞാൻ : പാർക്കിങ്ങിലുണ്ട്
ശ്രുതി : അടുത്ത ചേടത്തി ഉണ്ടോ
ഞാൻ : മ്മ്മ്. എന്താ
ശ്രുതി : എങ്കി നീ നമ്മുടെ ഡിപ്പാർട്മെന്റിന്റെ ലൈബ്രറിടെ സൈഡിലേക്ക്
വന്നേ.
ഞാൻ : നീ കാര്യം പറ
ശ്രുതി : നീ പെട്ടന്നൊന്നു വന്നിട്ട് പൊക്കോ
ഞാൻ : ആ ശെരി വരുവാ
ഞാൻ തിരിഞ്ഞ് നോക്കാതെ ഏടത്തിയോട് ഇപ്പൊ വരാം എന്ന് കനപ്പിച്ചു പറഞ്ഞിട്ട് ലൈബ്രറിയിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോ അവൾ അവിടെ എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഞാൻ : എന്താടി
ശ്രുതി : നീയല്ലേ പറഞ്ഞേ ഏടത്തിയോട് പറഞ്ഞു എല്ലാം സോൾവ് ആക്കീട്ടുണ്ടെന്നു
ഞാൻ : മ്മ്മ്. അതിനിപ്പോ എന്താ
ശ്രുതി : പിന്നെന്തിനാ നിന്നെ ഏടത്തി ഉച്ചക്ക് എന്നെ പിടിച്ചു നിർത്തി ഉപദേശിച്ചത്. അവസാനം ഇനി ഇത് കണ്ട പ്രിൻസിപ്പാലിനെ കംപ്ലയിന്റ് ചെയ്യുന്നും പറഞ്ഞിട്ട പോയെ