” ദയവായി ഇങ്ങോട്ടെഴുന്നെള്ളിച്ചാലും.. …
ഞാനും വിട്ടുകൊടുത്തില്ല ‘ നാളെ ഞങ്ങളാരും ഇവിടില്ലാത്ത സമയത്ത്. നിങ്ങളു. രണ്ടു പേരും കൂടെ ഇവിടെ വല്ല റോക്കറ്റു പരീക്ഷണോം നടത്തിയാല്…”
‘ നടത്തിയാലെന്താ. അതു ഞങ്ങടെ സൗകര്യം.’ ‘ അല്ല സൂക്ഷിച്ചില്ലേൽ. ചെലപ്പം പട്ടികളു. വലിച്ചോണ്ടു നടക്കുന്ന പോലെ രണ്ടും കൂടെ നാട്ടുകാരുടെ മുമ്പിൽ കൂടെ വലിച്ചോണ്ടു നടക്കേണ്ടി വരും. അന്നേരം. കാളമതിയാരുന്നു എന്നു പറഞ്ഞാ കാര്യം നടക്കത്തില്ല.അതോണ്ടു പറഞ്ഞതാ…’ ‘ ഓ. സുക്ഷിച്ചോളാവേ.. ഏതായാലും.. ഞാൻ ഇവിടെയാരുടേം പൊറത്തോട്ടു കാളകളിയ്ക്കാൻ വന്നില്ലല്ലോ. ”
‘ വന്നാലും നടക്കത്തുമില്ല.” ഓ, ഒണ്ടല്ലോ, സ്വന്തായിട്ടൊരു കാള. ചുമ്മാതല്ല. എന്നും കാളകളി തന്നേ വിധിച്ചിരിയ്ക്കുന്നേ.” ‘ ഒാ, അതു ഞാനങ്ങു സഹിച്ചു. ‘ അതേ.. മനസ്സു നന്നാകണം. പട്ടിയോട്ടു പുല്ലു തിന്നുകേമില്ല. എന്നാ എന്നേയൊട്ടു തിന്നാനും വിടത്തില്ലെന്നു പറഞ്ഞാ. അല്ലേ.. ഞാനറിയാഞ്ഞിട്ടു ചോദിയ്ക്കു്യാ. ഇപ്പം ഏടത്തിയെന്തിനാ എന്റെ പൊറകേ നടക്കുന്നേ. ഞാനിനി ഏടത്തിയേ ശല്യം ചെയ്യാൻ വരത്തില്ല. അറിവില്ലായ്മകൊണ്ടു അന്നങ്ങനെ മനസ്സിലൊരു തോന്നലൊണ്ടായിപ്പോയതാ. ഇനിയിപ്പം വെച്ചു നീട്ടിയാലും ഞാൻ തിരിഞ്ഞു നോക്കത്തില്ല. അപ്പപ്പിന്നേ. ഞങ്ങളേ അങ്ങു വെറുതേ വിട്ടുകൂടേ…?..’ ് ഞാനാരേം ശല്യം ചെയ്യാൻ പറഞ്ഞതല്ല. നിന്റെയൊക്കെ ഗൊണത്തിനു വേണ്ടി പറഞ്ഞതാ. ആ പാവം പെണ്ണു വഴിയാധാരമാകാതിരിയ്ക്കാനും കൂടെ…’ തോൽവി സമ്മതിച്ച പോലെ ഏടത്തി അടുക്കളയിലേയ്ക്കു കയറി ഞാൻ പുറകേ ചെന്നു. ‘ അല്ലേ. എന്നു തൊടങ്ങി. ആ വിലാസിനിപ്പെണ്ണിനോടിത അലിവ്…?.. നേരത്തേ ഒരു ദുഃശ്ശകുനം പോലാരുന്നല്ലോ.”
‘ അതെന്റെ കാര്യം. നീയതങ്ങു വിട്ടുകള.’ ” എനിയ്ക്കങ്ങു വിട്ടുകളയാൻ പറ്റുവോ. രണ്ടും കൂടെ കളിച്ചു കളിച്ച് പൊറത്തു വല്ലോരും അറിഞ്ഞാലേ. മാനം പോകുന്നതീ വീടിന്റെയാ. ഇപ്പത്തന്നേ..ഒരു ചേട്ടന്റെ സൽഗുണം കൊണ്ടു നാറിക്കെടക്കുവാ…’
‘ ചേട്ടന്റെ എന്തു സൽഗുണം. ?..” ഏടത്തിയുടെ ആ ചോദ്യം ഞാൻ കേട്ടതായി ഭാവിച്ചില്ല. ഞാൻ തുടർന്നു. രണ്ടിന്റേം കളി മൂത്ത് ഏട്ടത്തിയ്ക്കും അതേ സ്വഭാവം വരാണ്ടിരുന്നാ നിങ്ങക്കു തന്നേ നല്ലത്.”
‘ ഏട്ടത്തിക്ക് എന്ത് സ്വഭാവോന്നാ നീ പറഞ്ഞു വരുന്നേ…?..”
ഞാനും തിരിച്ചൊരു താക്കീത് നൽകി——————————-(തുടരും)