ഓർമ്മകൾ പൂക്കുന്ന താഴ്വര

പ്രഭാത സൂര്യന്റെ കിരണങ്ങളിൽ അവളുടെ മുടിയിഴകൾ തിളങ്ങിയിരുന്നു..
നിറുകിലിരുന്ന തുളസിക്കതിരും തുഷാര ബിന്ദുക്കൾ ഇറ്റു വീഴുന്ന കാർകൂന്തലും ആ പ്രഭാതത്തെ അവനു ഒരിക്കലും മറക്കാൻ കഴിയാത്തതാക്കി..

ക്ലാസെടുക്കുന്ന നേരവും അവൻ അവളെത്തന്നെ ശ്രദ്ധിച്ചു.. അവളും അത് ഒരു വേള കണ്ടെന്ന് അവനു തോന്നിയപ്പോൾ അവൻ കണ്ണുകൾ പിൻവലിച്ചു..
അന്നുച്ചയ്ക്ക് ചോറുണ്ണാൻ നേരം അവൾ അവനെയും വിളച്ചുകൊണ്ട സ്‌കൂലിനപ്പുറത്തെ മാവിൻ തോട്ടത്തിലേക്ക് നടന്നു.. വീട്ടിൽ നിന്ന് അമ്മയുണ്ടാക്കി അയച്ച കപ്പയും മുളക് ചമ്മന്തിയും മാത്രമുണ്ടായിരുന്ന അവന്റെ പാത്രത്തിലേക്ക് അവൾ സ്വന്തം പാത്രം തുറന്ന് സ്നേഹം പങ്കുവച്ചു..
അവളുണ്ടാക്കിയ പയറുപ്പേരിയും പരിപ്പ് കറിയും എങ്ങനെയുണ്ടെന്ന് ചോദിച്ചു..
അവൻ ചിരിച്ചുകൊണ്ടു എല്ലാം നന്നായിരിക്കുന്നു എന്നും പറഞ്ഞു ..
പിന്നീടുള്ള ദിവസങ്ങളും അവൾ അവന് സ്നേഹം കൈമാറി..
അവൾ കൂടെയുള്ളപ്പോൾ ലോകം മുഴുവൻ തനിക്കൊപ്പമുണ്ട് എന്ന വിശ്വാസത്താൽ രാജീവ് അന്ന് മുതൽ ക്ലാസുകളിലും ശ്രദ്ധിക്കാൻ തുടങ്ങി..

പാടാവരമ്പിലൂടെ അവൾക്കൊപ്പം നടന്ന സായാഹ്നങ്ങളിൽ ജീവിതം എന്നും അവൾക്കൊപ്പമാവണെ എന്നവൻ പ്രാർഥിച്ചിരുന്നു..

പാടാവരമ്പിലിരുന്ന് തൊട്ട് വക്കിൽ വെള്ളത്തിലേക്ക് കാല്മുക്കി ഇരിക്കാനും ഒഴിവു ദിവസങ്ങളിൽ മീൻ പിടിക്കാനും പിന്നീട് അവനു കൂടെ അവളുണ്ടായിരുന്നു..
വെള്ളത്തിനുള്ളിൽ അവളുടെ കൊലുസുകളെ തഴുകി ഒഴുകുന്ന ജലമാവാൻ അവന്റെ മനസ്സ് തുടിച്ചു..

സൗഹൃദം എന്ന വികാരത്തിൽ എവിടെയോ ഇഴചേർന്നിരുന്ന പ്രണയം എന്ന വികാരത്തെ അവർ അന്നെപ്പോഴോ കണ്ടെത്തി..

എഴുത്തുകാരിയായ അവൾ പിന്നീട് എഴുതുന്നതെല്ലാം പ്രണയത്തിന്റെ ഗന്ധമുള്ളതായി.. അവളുടെ വരികൾ എപ്പോഴും ജീവിതത്തിൽ അവളെ തേടിയെത്തുന്ന മാധവനെ തേടി..
രാധാമാധവ സംഗമത്തിനായി അവളുടെ ഉള്ളവും തുടിച്ചു..

ഒരിക്കൽ സ്‌കൂളിൽ നിന്നും മടങ്ങി വരും വഴിയാണ് അവൻ ആദ്യമായി അവളോട് ഉമ്മ ചോദിച്ചത്..
നാണം കുതിർന്ന മുഖത്ത് അന്നേരം വിരിഞ്ഞ പുഞ്ചിരിക്ക് ഒരായിരം സൂര്യോദയങ്ങളുടെ സൗന്ദര്യമുണ്ടായിരുന്നു..
തുടുത്ത ചുണ്ടുകൾ റ്റ്അവന്റെ കവിളിലേക്ക് ചേർത്ത്‌ അവനെ ഉമ്മവച്ച് അന്നവൾ ഓടി മറയുന്നത് അവൻ കണ്ടുനിന്നു..

പിന്നീട് അത് പലയാവർത്തി നടന്നു..
വേലിപ്പടർപ്പുകളിലും ക്ളാസ്മുറികളിലും ആ ചുംബനങ്ങൾ ആവർത്തിക്കപ്പെട്ടു..
പക്ഷെ ഒരിക്കൽ ഉമ്മ വെക്കുമ്പോൾ അവന്റെ കൈകൾ രേണുവിന്റെ തള്ളി നിൽക്കുന്ന മുലകളെ തേടിയെത്തിയപ്പോൾ അവൾ പരിഭവിച്ചു..മുഖം വീർപ്പിച്ച് കൊണ്ടു നടന്നു പോയി..

പക്ഷെ മേലേക്കാവിലെ പൂരത്തിന്റെ അന്ന് അവൻ അവൾക്ക് കരിവളകൾ വാങ്ങി അവളുടെ സങ്കടം തീർത്തു കൊടുത്തു..
പൂരപ്പറമ്പിലെ ആൾത്തിരക്കിൽ അവർ കൈകോർത്ത് നടന്നു..
നാടോട്ടുക്ക് പൂരട്ടിൻറെ ലഹരിയിൽ മതിമറന്നിരിക്കുമ്പോൾ അവർ പ്രണയത്തിന്റെ പുതിയ മേളങ്ങൾ ഇടനെഞ്ചിൽ കേട്ടു..
വെടിക്കെട്ടു നടക്കുന്ന വരമ്പത്ത് അവളുടെ അരികത്തിരുന്നു അവൻ ആകാശത്ത് അമിട്ടുകൾ വിരിയുന്നത് കണ്ടു.. ഇടയ്ക്കൊന്നു പാളി നോക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ആ കൗതുകം ആസ്വദിച്ച് കൊണ്ട് അവൻ അവളുടെ കവിളുകളിലേക്ക് തന്റെ ചുണ്ടമർത്തി അവളെ കെട്ടിപ്പിടിച്ചു..
അവളുടെ മുലകളുടെ മാർദവത്തിൽ അന്നവന്റെ വിരലുകൾ ധൈര്യപൂർവ്വം തഴുകി.. അവളും അത് ആസ്വദിക്കുന്നുണ്ടെന്ന് അവളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു..
പക്ഷെ ആ ധൈര്യം അവനെ അതിരുകൾ ലംഘിക്കാൻ പ്രേരിപ്പിച്ചു.. അവൻ അവളുടെ ബ്ലൗസ്സിനുള്ളിലൂടെ കൈകൾ അകത്തേക്കിറക്കാൻ തുടങ്ങി..
അതോടെ രേണു പക്ഷെ ദേഷ്യപ്പെട്ടു..
അവൾ അവന്റെ മുഖത്തേക്ക് അടിച്ചു..
ഒന്നും മിണ്ടാതെ നടന്നു പോയി..

മാസങ്ങളോളം അവൾ മിണ്ടാതെ നടന്നു.. പഴയ ഏകാന്തതിയിലേക്ക് താൻ കൂപ്പുകുത്തി വീഴുന്നെന്നു തോന്നിയ നിമിഷം അവൻ അവളെ തേടി പാടവരമ്പത്ത് കാത്തു നിന്നു..
“രേണു പ്ലീസ് , എന്നോട്ടെന്തെങ്കിലും പറയ് രേണു.. നമുക്ക് പിന്നെയും കൂട്ടുകാരായിക്കൂടെ എന്നോടെന്തിനാ മിണ്ടാണ്ട് നടക്കുന്നെ.. ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല.. പ്ലീസ് രേണു പ്ലീസ്‌…”
അവൻ ചോദിക്കുന്ന കേട്ട് അവൾ ചിരിച്ചു..

“നീയെന്താ ഇത്ര ദിവസം ഇത് ചോദിക്കാതിരുന്നത്..?? സത്യത്തിൽ ഞാൻ അതിനു പിണങ്ങുകയാ ചെയ്യണ്ടെ.. ഒക്കെ.. പക്ഷെ എന്നെ അങ്ങനെ ഒന്നും ചെയ്യില്ലാന്ന് രാജീവ് സമ്മതിക്കണം..നമ്മൾ ഒന്നിച്ചൊരു ജീവിതം തുടങ്ങുമ്പോ രാജീവ് എന്നെ എന്തു വേണമെങ്കി ചെയ്തോ.. അതിനു മുൻപ് എന്നെ ഒന്നിനും നിർബന്ധിക്കരുത്..”

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു..
കവിളുകളിൽ കണ്ണിരുതിർന്നിരുന്നു.

അവൻ അന്നേരം അവളുടെ മുഖം കൈകളാൽ തഴുകി.. കണ്ണീർ കൈകൊണ്ട് തുടച്ച് കൊടുത്തു..

“എനിക്ക് രേണു കൂടെ ഉണ്ടായാൽ മാത്രം മതി..”
അവയുടെ കണ്ണീരുപോടിയുന്ന കവിളുകളിൽ അന്നേരം ഒരു ചിരി വിടർന്നു..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിരി..

മൂന്നു വർഷങ്ങൾ ജീവിതത്തെ തഴുകി കടന്നു പോയപ്പോൾ പത്താം ക്ലാസിൽ അവൻ മികച്ച മാർക്കോടെ ആ സ്‌കൂളിലെ തന്നെ മികച്ച വിദ്യാർഥിയായി പുറത്തു വന്നു.. അവനു പിറകെ തൊട്ടു പിറകിൽ അവളുമുണ്ടായിരുന്നു..

തമ്മിൽ തമ്മിൽ എഴുതി വിട്ട പ്രണയ ലേഖനങ്ങൾ അവളുടെ വീട്ടിൽ പിടിക്കപ്പെട്ടപ്പോൾ പക്ഷെ മകളെ ആ ചെറുക്കന്റെ കൂടെ ഇനി കണ്ടു പോയേക്കരുത് എന്ന് അവളുടെ അച്ഛൻ ഫത്വ പുറപ്പെടുവിച്ചു..
അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ഇടങ്ങളിൽ അവർ പ്രീഡിഗ്രിക്ക് ചേർന്നു..

ഹോസ്റ്റലിലെ വരണ്ട സായാഹ്നങ്ങളിലും മദ്യ ലഹരിയിൽ ഭ്രമം തുടങ്ങിയ കാലങ്ങളിലും അവൾ എന്ന സ്വപ്നം അപ്പോഴും അവന്റെ കണ്ണിൽ ഉണ്ടായിരുന്നു..

അവൾ എന്ന സ്വപ്നം കണ്ണിലുള്ളത് കൊണ്ട് തന്നെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ചു രാജീവ് എന്നും ചിന്തിച്ചു.. പ്രീഡിഗ്രി കഴിഞ്ഞു ഉടൻ തന്നെ അവൻ ഒരു ഡിപ്ലോമ കോഴ്‌സും നടത്തി…

രേണുകയുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു കൊണ്ടിരിക്കുന്ന കാലം.. അവളോട് ഒന്ന് സംസാരിക്കാൻ തന്നെ ഈ ലോകത്തിന്റെ മുഴുവൻ കണ്ണു വെട്ടിക്കേണ്ടി വന്നിരുന്ന ആ കാലം..
അന്ന് കൈയിൽ വന്നു ചേർന്ന ആ ഡിപ്ലോമ സർട്ടിഫിക്കറ്റും ക്യാംപസ് സെലക്ഷണിൽ വിപ്രോയിലേക്കുള്ള ഒരു പോസ്റ്റിംഗ് ഓർഡറുമായി അവൻ നേരെ അവളുടെ വീട്ടിലേക്ക് കയറി ചെന്നു..
അവളുടെ അച്ഛൻ ആദ്യം എതിർത്തെങ്കിലും പിന്നീട് അവരുടെ വീട്ടുകാർ പരസ്പരം നടത്തിയ ചർച്ചയിൽ എല്ലാം ഒത്തുതീർപ്പായി..
രാജീവിന്റെ അമ്മയ്ക്കാണെങ്കിൽ അവൾ വീട്ടിൽ വന്ന് പരിചയമുള്ളത് കൊണ്ട് അവളെ അത്രയ്ക്കും ഇഷ്ടമായിരുന്നു..
പ്രണയം അങ്ങനെ വിവാഹത്തിലേക്ക് വഴി തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *