“തമ്പുരാട്ടി.. ഏട്ടനെ കാണാനുള്ള സന്തോഷത്തിലാവുമല്ലേ…”
ആമിനയുടെ ആ ചോദ്യം തമ്പുരാട്ടിയെ വീണ്ടും പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു..
അവര്‍ ആമിനയെ നോക്കി ചിരിച്ചുവെങ്കിലും ആ മുഖത്ത് നിഴലിക്കുന്ന നിരാശയും സങ്കടവും മറ്റാരെക്കാളും നന്നായി ആമിന തിരിച്ചറിഞ്ഞു..
“എന്ത് പറ്റി തമ്പുരാട്ടി, മുഖം വല്ലാതായി..??”
“അത് ഒന്നുല്ല, ഞാന്‍ ആലോചിക്ക്യായിരുന്നു… എട്ടനെങ്ങാനും ഇന്ന് വന്നില്ലെങ്കിലോ എന്ന്‍..അന്ന്‍ ഈ പടി ഇറങ്ങുമ്പോള്‍, തന്നെ ഭ്രഷ്ട് കല്‍പ്പിച്ച ഈ തറവാടിനെ ശപിച്ചാ ഏട്ടന്‍ നടന്നകന്നത്.. ഒരുപക്ഷെ വന്നില്ലെങ്കിലോ എന്നൊരു തോന്നല്‍..”
“വരാതിരിക്കുമോ… തമ്പുരാട്ട്ടി വിളിച്ചാല്‍ വരാതിരിക്കുമോ..??”
“അറിയില്ല മോളൂട്ടി… അച്ഛന്‍ മരിച്ചപ്പോ പോലും ഈ വഴി വരണുണ്ടായില്ല… ഒരു പക്ഷെ ഇത്രകാലം ഞാന്‍ എന്റെ ഈ യൌവനം കാത്തുവയ്ക്കാന്‍ ശ്രമിച്ചതും തുടര്‍ച്ചയായി അമാവാസികളില്‍ ഹോമങ്ങളില്‍ ഏര്‍പ്പെട്ടതും എല്ലാം എന്റെ എട്ടന് വേണ്ടിയായിരുന്നു.. കേവലം ഒരു സ്ത്രീയായി,പൂര്‍ണ മനസ്സാലെ എന്റെ എട്ടന് കീഴടങ്ങാന്‍… ആ കാമത്തിന് മുന്നില്‍ ശിരസ്സ് താഴ്ത്താന്‍.. ആ നെഞ്ചില്‍ കിടന്ന്‍ കുറുകാന്‍… ഇന്നും വന്നില്ലെങ്കില്‍ ഈ ലക്ഷ്മി ഒന്നുറപ്പിച്ചിട്ടുന്ദ്.. ഇനി എട്ടന് വേണ്ടി കാക്കാതെ ഞാന്‍ എന്നെ കാലത്തിനു വിട്ടു കൊടുക്കും.. ജരാനരകള്‍ എറ്റു വാങ്ങി ഒരു സാധാരണ മനുഷ്യ സ്ത്രീയെപ്പോലെ മരണത്തിനു കീഴടങ്ങും…”
അത് പറയുമ്പോള്‍ തമ്പുരാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു…
“അദ്ദേഹം തീര്‍ച്ചയായും വരും തമ്പുരാട്ടി… തമ്പുരാട്ടി മനസ്സ് കൊണ്ട് ഇങ്ങനെ കേണു വിളിക്കുമ്പോ ഇനി വരാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല..”
ആമിന ,തമ്പുരാട്ടിയുടെ കണ്ണുനീര്‍ തുളുമ്പുന്ന മുഖം തന്റെ തോളിലേക്ക് ചായ്ച്ചു വച്ചു..
അന്ന്‍ പകല്‍ അയാള്‍ വരവുണ്ടായില്ല..
ഉച്ചയൂണും ഉണ്ടാക്കി ഏട്ടനെ കാത്തിരുന്ന തമ്പുരാട്ടി നെടുവീര്‍പ്പിട്ടു…
“ഒരു പക്ഷെ ഇനി വരവുണ്ടാവില്ല… എല്ലാം എന്റെ വിധിയാണ്…”
തമ്പുരാട്ടിയുടെ വിരഹത്തിനു സമാധാനം കൊടുക്കാന്‍ ആമിന വാക്കുക്കള്‍ക്കായി തിരഞ്ഞു….
നേരം സന്ധ്യയായി.. ഒടുക്കം സൂര്യന്‍ അസ്തമിച്ചു… കൂടെ തമ്പുരാട്ടിയുടെ പ്രതീക്ഷകളും.. കലങ്ങിയ കണ്ണുകള്‍ തുടച്ച് അവര്‍ ഉമ്മറത്ത് നിന്നും അകായിലെത്തി കട്ടിലില്‍ പോയി കിടപ്പായി…
നേരം ഇരുട്ടിയപ്പോഴും ആമിന മാത്രം ഉമ്മറത്തിരിപ്പായി… പക്ഷെ പൊടുന്നനെ ആ നാട്ടു വഴികൾക്കപ്പുറം ഒരു ചൂട്ടിന്റെ വെട്ടം തെളിഞ്ഞു വരാന്‍ തുടങ്ങി… ആ വെളിച്ചം കൊലോത്തെക്ക് തന്നെ അടുത്ത് വരികയാണ്… അതെ അത് തറവാട്ടു മുറ്റത്തേക്ക് തന്നെയാണ് നടന്നു വരുന്നത്..
ആമിന സൂക്ഷിച്ചു നോക്കി..
ജട പിടിച്ച മുടിയും താടിയുമെന്തി കാഷായ വസ്ത്രം ധരിച്ച ഒരാളായിരുന്നു അത്…
“ആരാ…??” ആമിന ചോദിച്ചു..
“ലക്ഷ്മിയില്ലേ ഇവിടെ…..”
അയാള്‍ ഉറച്ച ശബ്ദത്തില്‍ മറുപടി നല്‍കി.
“തമ്പുരാട്ടീ….”
അവള്‍ സന്തോഷത്തോടെ അകായിലെക്ക് നോക്കി വിളിച്ചു കൂകി…
തമ്പുരാട്ടി ഉമ്മറത്തേക്ക് ഓടി വന്നു..
“ഏട്ടാ…”
“ലക്ഷ്മിക്കുട്ടിക്ക് എന്നെ മനസ്സിലായോ..??”
“ഇതെന്ത് ചോദ്യമാ ഏട്ടാ…”
“അല്ലാ… ഈ വേഷവും രൂപവുമെല്ലാം തിരിച്ചറിയുന്നുണ്ടാവില്ലല്ലോ..”
“എനിക്ക് കൂരിരുട്ടത്ത് ഏതു രൂപത്തില്‍ കണ്ടാലും എന്റെ ഏട്ടനെ തിരിച്ചറിയാം….
കേറി വരൂ ഏട്ടാ…”
“കേറുന്നില്ല… പണ്ട് അച്ഛന്‍ ഇറക്കി പടിയടച്ഛതല്ലേ….. എല്ലാം ലക്ഷ്മിക്കുട്ടി മറന്നു പോയോ…”
“മറന്നു പോയതൊന്നുമല്ല… ഞാന്‍ ഓരോ ദിവസവും അതോര്‍ക്ക്കും.. അന്നത്തെ നമ്മടെ ആ ആവേശം ഓര്‍ക്കും…”
അത് പറയുമ്പോള്‍ തമ്പുരാട്ടിയുടെ കവിളുകള്‍ തുടുക്കുന്നത് ആമിന കണ്ടു…..
“ഏട്ടന്‍ അച്ഛന്‍റെ കാര്യം ഒന്നും ആലോചിക്കണ്ട..ഇപ്പൊ ഞാന്‍ മാത്രമേ ഇവിടുള്ളൂ…”
“മം.. എല്ലാം അറിയുന്നുണ്ടായിരുന്നു… അതിനിടെ ഞാന്‍ മടങ്ങിയ ശേഷം നീ എന്റെ ആഭിചാരത്തിന്റെ ഓലകള്‍ എല്ലാം ഹൃദിസ്ഥമാക്കി തുടങ്ങി അല്ലെ…”
