“അതെ ഏട്ടാ…”
“നന്നായി ലക്ഷ്മീ… നീയും അതെല്ലാം അറിയാന്‍ ഭാഗ്യം സിദ്ധിച്ചവൾ തന്നെയാണ്…
പക്ഷെ നിനക്കെവിടുന്നാണ് ഈ ഒടിയ പ്രീതിയെപ്പറ്റിയുള്ള അറിവ് കിട്ടിയത്…”
“അച്ഛന്‍ മരിച്ചപ്പോ , ദൂരദേശത്തു നിന്നൊരാള്‍ കാണാന്‍ വന്നിരുന്നു… അന്ന്‍ അയാള്‍ ഏല്‍പ്പിച്ച കുറെ ഓലകളുണ്ടായിരുന്നു.. അതില്‍ നിന്ന കിട്ടിയതാ… കോലോത്ത് തിരിച്ച് എല്പ്പിക്കുവാന്‍ നല്‍കാന്‍ അയാള്‍ മടക്കിക്കൊണ്ടു വന്നതാ ആ ഓലകള്‍…സത്യത്തില്‍ ഞാന്‍ പിന്നെയാ അറിഞ്ഞത്… നമ്മടെ അച്ഛനും ഒരുകാലത്ത് ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു ആഭിചാര ഉപാസകനായിരുന്നു എന്ന്… പിന്നീട് അദ്ദേഹം അത് നിര്‍ത്തുകയായിരുന്നുവത്രേ….. “
“ലക്ഷ്മി, അതെനിക്ക് നേരത്തെ അറിയാമായിരുന്നു… നമുക്ക് ഈ മന്ത്ര വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് തന്നെ നമ്മുടെ കുടുംബത്തിനു തലമുറകളായി ആ സിദ്ധി ഉള്ളത് കൊണ്ട് തന്നെയാ..”
“ഏതായാലും ഏട്ടന്‍ വരൂ.. നമുക്ക് അകത്തോട്ടിരിക്കാം…”
തമ്പുരാട്ടി അപ്പോള്‍ കയറി വന്ന ആ യോഗി വര്യനുമോത്ത് അകത്തേക്ക് നടന്നു കയറുന്നത് ആമിന ശ്രദ്ധിച്ചു…
അകത്ത് തമ്പുരാട്ടി വിഭവ സമൃദ്ധമായ സദ്യ വിളമ്പി…
“എല്ലാം ഉണ്ടാക്കി വച്ച് ഞാന്‍ ഏട്ടനെ കാത്തിരിക്കുകയായിരുന്നു… സന്ധ്യായപ്പോ ഞാന്‍ ഒന്ന് പേടിച്ചു.. ഏട്ടന്‍ ഇനി ഇങ്ങോട്ട് വരാതിരിക്കുമോ എന്ന്…”
“അങ്ങനെയോന്നുല്ല ലക്ഷ്മി.. നീ വിളിച്ചാ ഏതു പാതിരയ്ക്കനെങ്കിലും ഈ സോമദത്തന്‍ വരും…”
അയാള്‍ കഴിക്കുന്നതും നോക്കി ആമിന തമ്പുരാട്ടിയോടു ചേര്‍ന്ന് നിന്നു…
“അപ്പൊ ഇതാണ് കര്‍മ്മം കഴിക്കേണ്ട കുട്ടി….അല്ലെ….”
ആമിനയെ ചൂണ്ടി അയാള്‍ ചോദിച്ചു..
“അതെ ഏട്ടാ.. ഇത് ആമിനാ… ഒടിയ പ്രശ്നത്തില്‍ കുഞ്ഞു ചാപിള്ളയാവും എന്ന് പ്രവചനം കണ്ടു… ഈ പ്രീതി ചടങ്ങും അന്നത്തെ പ്രവചനമായിരുന്നു…”
“പ്രവചനം ശരിയാ ലക്ഷ്മി.. കുഞ്ഞു ചാപിള്ളയാണ്… എനിക്ക് കാണാന്‍ കഴിയുന്നുണ്ട് ജീവന്‍ അറ്റ് ഭൂമിയില്‍ പിറക്കാന്‍ പോവുന്ന ആ കുഞ്ഞിനെ…”
ആശങ്കയോടെ തമ്പുരാട്ടിയെ ആമിന നോക്കി..
അന്നേരം കഴിച്ചു കൊണ്ടിരുന്ന അയാള്‍ പറഞ്ഞു തുടങ്ങി.
“പേടിക്കേണ്ട കുട്ടീ… ഒന്നും സംഭവിക്കില്ല… ഒടിയ പ്രീതിയാല്‍ നീ പ്രസവിക്കാന്‍ പോവുന്നത് ഇരട്ടകളെയാണ്… അതിലൊരു കുഞ്ഞു ചാപിള്ളയാവും… അതിന്റെ വിധി മാറ്റാന്‍ നമുക്കാവില്ല.. പക്ഷെ അപൂര്‍വ സിദ്ധികളുള്ള,ഒടിയന്റെ അനുഗ്രഹമുള്ള ഒരു ജീവസ്സുറ്റ കുഞ്ഞും നിനക്ക് പിറക്കും…”
അയാള്‍ പറയുന്നത് കേട്ട ആമിന ആശ്വസിച്ചു..
ഊണിനു ശേഷം അയാള്‍ ഒന്ന് മയങ്ങി…
മയങ്ങുന്ന എട്ടന് തമ്പുരാട്ടി രാമച്ച വിശറി വീശിക്കൊടുക്കുന്നുണ്ടായിരുന്നു…
****************
നേരം അര്‍ദ്ധരാത്രിയായി..
മൂന്നു മാസങ്ങള്‍ക്കൊടുവില്‍ ആകാശത്ത് ചന്ദ്രക്കല വിടര്‍ന്ന ഒരു പൂത്തിരുവാതിര രാത്രി…
തമ്പുരാട്ടിക്കും സോമാദത്തനുമോപ്പം ആമിന കുളക്കടവിലെത്തി…
പതിവ് ചടങ്ങുകളിലെക്ക് ആദ്യം തമ്പുരാട്ടി അവളെ നയിച്ചു…
നഗ്നയാക്കിയ ആമിനയുടെ യോനിയില്‍ നിന്നും ചിരാതുകളിലെക്ക് വെളിച്ചം പകര്‍ന്നു നല്‍കി….ശേഷം അവളെ സോമാദത്തനു മുന്‍പിലായി ഹോമാകുണ്ഠത്തിനരികെ കൊണ്ടിരുത്തി…
ഉടലളവുകളില്‍ സര്‍വ്വം തികഞ്ഞ ആ സുന്ദര രൂപം ഹോമാകുണ്ഠത്തിലെ അഗ്നി പ്രഭ പടര്‍ത്തിയ മഞ്ഞ വെളിച്ചത്തില്‍ കൂടുതല്‍ ജ്വലിച്ചു…
സോമാദത്തന്റെ ചുണ്ടുകള്‍ അഥര്‍വ വേദത്തിന്‍റെ ഉള്ളറകളില്‍ നിന്നും മന്ത്ര ദീക്ഷകൾ കണ്ടെടുത്തു തുടങ്ങി… എരിയുന്ന ഹോമാകുണ്ഠത്തിലെക്ക് നേരത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്നു കോഴിയുടെ തലയറുത്ത് രക്തം പകര്‍ന്നു…. മരണവേദനയില്‍ ചിറകടിക്കുന്ന കോഴിയെ അയാള്‍ ഇലക്കീറിലെക്ക് വച്ചു….
ആകാശത്തെ ചന്ദ്രക്കലയെ അന്നേരം കാര്‍മേഘങ്ങള്‍ മൂടാന്‍ തുടങ്ങി… കൂടെ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞു വീശാനും തുടങ്ങി..കാറ്റിന്റെ അലകളില്‍ ചിരാതുകളിലെ അഗ്നി നാളങ്ങള്‍ ഇളകിയാടി… അജ്ഞാതമായ എന്തൊക്കെയോ മുരള്‍ച്ചകള്‍ പ്രകൃതിയെ പുല്‍കാന്‍ തുടങ്ങിയ ആ നിമിഷം, ആമിനയുടെ നിറുകയില്‍ സോമാദത്തന്‍ കുങ്കുമം ചാര്‍ത്തി…
