എന്തായാലും ഞാന്‍ രഹസ്യമായി ആ ഫിയറ്റ് കാറിന്‍റെ ഉടമയെ ചെന്ന് കണ്ടു. കാമ്പസിലെ സുന്ദരി മായ മിസ്സ്. ഒരു വേള ഞാന്‍ അവളെ പെണ്ണ് കാണാന്‍ ചെന്നതാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. പക്ഷെ അവളുടെ ഹസ്ബന്റ് ഹരിയെന്ന ഹരിയേട്ടനെ കണ്ടപ്പോള്‍ ആ വികാരം മാഞ്ഞു പോയി.
ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ മായയെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ അന്ന് കോളേജില്‍ പോയെന്നു അവര്‍ സമ്മതിച്ചു. അന്ന് കാറില്‍ കൂടെയുണ്ടായിരുന്നത് രഞ്ജിനി മേനോനും അനിയുമാണെന്ന് അവര്‍ സമ്മതിച്ചു. പക്ഷെ ആര്‍ക്കും ആ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞു.
പിന്നെ എന്ത് കൊണ്ടാണ് അന്ന് കോളേജില്‍ പോയിരുന്നില്ല എന്ന് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മായ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
അതേ കഥ തന്നെ എന്‍റെ പോലീസ് മുറയിലുള്ള വിരട്ടലില്‍ രഞ്ചു എന്ന രഞ്ജിനിയും അനിയെന്ന അനി കുട്ടനും പറഞ്ഞു.
അന്നേ ദിവസം രാവിലെ പതിവ് പ്രണയ സല്ലാപത്തിനായി നേരത്തെ കോളേജില്‍ എത്തിയതായിരുന്നു രഞ്ചുവും അനിയും. വഴിക്ക് വച്ച് മഴ പെയ്തപ്പോള്‍ വാഗ മരച്ചുവടിലേക്ക് ഓടിക്കയറി. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ മായ മിസ്സ് കയ്യോടെ പൊക്കി. കാറില്‍ കയറ്റി കുറെ വഴക്ക് പറഞ്ഞു.
ഇതേ മൊഴി തന്നെയാണ് ഈ മൂന്ന് പേരെയും കണ്ടെന്നു പറഞ്ഞ ആ രണ്ടു പേരും തന്നത്. ആ മഴയത്ത് കാറിലിരുന്നു മായ മിസ്സ് അവര്‍ രണ്ടു പേരോടും ചൂടായി. പിന്നീടു അവരെയും കൊണ്ട് കാറോടിച്ചു പോയി.
മായ മിസ്സ് നേരെ അവരെ സ്വന്തം വീട്ടിലേക്കു കൊണ്ട് വന്നു. കുറെ ഉപദേശിച്ചു. അതെ കോളേജില്‍ തന്നെ പഠിച്ചു പ്രണയിച്ചു കല്യാണം കഴിച്ച മായ മിസ്സും ഹരിയേട്ടനും ഒരു ചേട്ടനെയും ചേച്ചിയെയും പോലെ അവരെ ഉപദേശിച്ചു.
അങ്ങനെ ആ സംശയവും അവിടെ തീര്‍ന്നു. ഏതാണ്ട് ഒരു മാസം നീണ്ടു നിന്ന കേസന്വേഷണം എന്നില്‍ നിന്നും പിടിച്ചു വാങ്ങപ്പെട്ടു. കഴിവ് കെട്ടവന്‍ എന്ന രീതിയിലുള്ള മാധ്യമ പരിഹാസം, department ല്‍ നിന്നും കിട്ടിയ ചുവന്ന വര…. ജോസിന്റെ ശരീരത്തില്‍ നിന്നും ആ മഴയത്ത് ഒലിച്ചു പോയ ചോരപ്പാടുകള്‍ എന്‍റെ കരിയറിലാണ് വന്നു പതിച്ചത്. പക്ഷെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനും ഒന്നും കണ്ടെത്താന്‍ ആയില്ല. തുമ്പു കിട്ടാത്ത ഒരു കേസ് ആയി അത് പൂട്ടി വച്ചു. മഴ അപ്പോഴും ശമിചിരുന്നില്ല. അത് പിന്നെയും രണ്ടു മാസം കൂടി നീണ്ടു നിന്നു. കേരളമാകെ വെള്ളത്തില്‍ മുങ്ങിയ നാളുകള്‍. ദൈവത്തിന്‍റെ ഇടപെടല്‍ നടന്ന ഒരു കൊലപാതകമായിരുന്നോ അതെന്നു ഞാനും കരുതി തുടങ്ങി.
വിധിയുടെ വിളയാട്ടം എന്ന് വേണമെങ്കില്‍ പറയാം, എന്‍റെ അനുജത്തിക്ക് അടുത്ത വര്‍ഷം അതെ കോളേജില്‍ അഡ്മിഷന്‍ കിട്ടി. അവളെ ഇടയ്ക്ക് ഡ്രോപ്പ് ചെയ്യാന്‍ പോയി അവിടെ നിന്നും തന്നെ ഒരു സുന്ദരിയെ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് കൂട്ടി. ഇതിനിടയില്‍ അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം, അതിന്‍റെ കേസും എന്‍റെ തലയില്‍ തന്നെ വന്നു. താഴ്ന്ന ജാതിക്കാരനായ അനിക്കൊപ്പം ഒരു മേനോന്‍ കുട്ടി ഇറങ്ങിപ്പോയത് അവളുടെ കുടുംബത്തിനു സഹിച്ചില്ല. പക്ഷെ ദൈവം അവര്‍ക്കൊപ്പം ആയിരുന്നു. അതല്ലേ മായയുടെയും ഹരിയേട്ടന്റെയും സഹായത്തോടെ അവര്‍ കേരളം വിട്ടത്. അതും ദൈവമൊരുക്കിയ തിരക്കഥ പോലെ എനിക്ക് തോന്നി. ഹരിയേട്ടന് മുംബൈയില്‍ ഓയില്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നു. ജോലി രാജി വച്ച് മായയും കൂടെ പോകുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം.
ഹരിയും രഞ്ചുവും മായയ്ക്കും ഹരിയേട്ടനും ഒപ്പം തന്നെ കാണുമെന്നു എനിക്കറിയാമായിരുന്നു. ആരും അറിയാതെ ഞാന്‍ അവരെ പോയി കണ്ടതും അതു കൊണ്ട് ആണ്. അവരുടെ സന്തോഷകരമായ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പോലീസുകാരന്‍റെ വേഷത്തില്‍ കടന്നു ചെന്ന കുറ്റ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം ഒരു സുഹൃത്തിന്‍റെ വേഷത്തില്‍ അന്ന് കടന്നു ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.
പക്ഷെ ഇന്ന്, റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അനിയുടെ പേരില്‍ വന്ന ആ ഫെയ്സ് ബുക്ക് മെസ്സേജ്.. വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ആ സന്ദേശത്തില്‍ അടങ്ങിയിരുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
“പ്രിയപ്പെട്ട പ്രിത്വിയേട്ടന്, അല്ല ആ പഴയ ഇന്‍സ്പെക്ടര്‍ പ്രിത്വി രാജിന്.
ഞാന്‍ അനികുട്ടന്‍. ഇന്ന് ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആ ദിവസം ഒരു സിനിമ പോലെ മൂന്നിലേക്ക് ഓടിയെത്തുന്നുണ്ട്. ഒരു സീന്‍ പോലും മായാതെ മറക്കാതെ. അല്ലെങ്കിലും എങ്ങനെ മറക്കാനാണ്. എന്‍റെ ജീവിതം മാറ്റി മറിച്ച ആ ദിവസം. പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ ദിവസം. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായ ദിവസം.
ഇന്നേക്ക് മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്ത്, അല്ല ആ പെരു മഴക്കാലത്ത് എന്‍റെ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്‍റെ കഥ. അത് അങ്ങയും മറന്നു കാണില്ലല്ലോ?
അന്ന് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുകയാണ്. ജൂണ്‍ മാസത്തിന്‍റെ അവസാന നാള്‍. ഞങ്ങള്‍ ഫൈനല്‍ ഇയറിലെ വളരെ കുറച്ചു സ്ടുടെന്റ്സ് മാത്രം എത്തുന്ന നാളുകള്‍. അന്ന് ആ കാന്‍റീനില്‍ നടന്നതു എന്താണെന്ന് സാര്‍ അറിയണം.
മഴ കോരി ചൊരിഞ്ഞു കൊണ്ട് നില്‍ക്കുന്ന ഒരു വെള്ളിയാഴ്ച.
ഞാനും എന്‍റെ രഞ്ചുവും ബസ്സിറങ്ങി. ഒരു കുടക്കീഴില്‍ മുട്ടിയുരുമ്മി കോളേജ് ലക്ഷ്യമാക്കി നടന്നു. സമയം ഏഴര കഴിഞ്ഞതേയുള്ളൂ. ലാബ് ഉണ്ടെന്നു പറഞ്ഞു രഞ്ചു ചാടിയതാണ്. ഇത്രയും നേരത്തെ ഇന്ന് കോളേജില്‍ വരാന്‍ ഒരു കാര്യം ഉണ്ട്. ഫസ്റ്റ് ഇയര്‍ തൊട്ടേ പ്രേമിച്ചു നടന്നിട്ട് പെട്ടെന്നൊരു നാള്‍ എന്‍റെ ആഗ്രഹത്തിന് അതിരു പൊട്ടി. കൂട്ടുകാരുടെ പിരി കയറ്റല്‍. അത്ര തന്നെ. രഞ്ചുവിനെ എല്ലാ അര്‍ത്ഥത്തിലും സ്വന്തമാക്കുക.
അതിനു അവര്‍ കാണിച്ചു തന്ന വഴിയാണ് കോളേജ് കാന്‍റീനിലെ അമൃതേത്ത് കഴിപ്പ്. അവന്മാര്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കും താല്‍പര്യം ഉണ്ടായി. അമൃതേത്ത് എന്നത് ഒരു കോഡ് ആണ്. കാന്‍റീനില്‍ അതി രാവിലെ പോയി അമൃതേത്തിനു ഓര്‍ഡര്‍ ചെയ്യുക. 50 രൂപ ആണ് ചാര്‍ജു. രണ്ടു സ്പെഷ്യല്‍ ഐസ് ക്രീം കിട്ടും. കുറെ നട്സും മറ്റും ഇട്ടതു. പക്ഷെ സംഗതി അതല്ല അതില്‍ അല്‍പം ഉത്തേജന മരുന്ന് ചേര്‍ത്തിട്ടുണ്ട്. കുടിക്കുന്ന പെണ്ണിന് കടിയിളകും.
കാന്‍റീന്‍ നടത്തിപ്പുകാരന്‍ ജോസേട്ടന്റെ സ്പെഷ്യല്‍ കണ്ടു പിടിത്തം ആണത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ആരുടെയും ശല്യം ഇല്ലാതെ പ്രണയിനിയുമായി അകത്തെ സ്റ്റോര്‍ റൂമില്‍ സല്ലപിക്കാം. ആ സമയത്ത് മറ്റാരുടെയും ശല്യം ഇല്ലാതിരിക്കാന്‍ വേണ്ടി സ്റ്റോര്‍ റൂം പുറത്തു നിന്നും പൂട്ടും. കാന്‍റീന്‍ അടച്ചിട്ടു ഉച്ചത്തില്‍ പാട്ട് മുഴങ്ങും.