കാന്‍റീനിലെ കൊലയാളി Like

ശരിക്കും ഞെട്ടിയത് ഞാനും രഞ്ചുവും ആയിരുന്നു. കാരണം അവസാനം ജോസ് ഏട്ടനെ കണ്ടത് ഞങ്ങള്‍ ആയിരുന്നല്ലോ. മാത്രവും അല്ല അന്നത്തെ സാഹചര്യം പുറത്തറിഞ്ഞാല്‍. ഇതേ അവസ്ഥയില്‍ ആയിരുന്നു മായ മിസ്സും. ഞങ്ങള്‍ പക്ഷെ ഒന്നും അറിയാത്തവരെപ്പോലെ നടിച്ചു. അന്നേ ദിവസം ഞങ്ങള്‍ കോളേജില്‍ എത്തിയതിനു തെളിവ് ഒന്നും ഇല്ല. അത് കൊണ്ട് ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല. രഞ്ചുവിനും മിസ്സിനും പേടിയായിരുന്നു. പക്ഷെ ഞാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തു. നമ്മള്‍ ഈ കൊലയ്ക്കു എന്തിനുത്തരം പറയണം. അന്നേ ദിവസം നമ്മള്‍ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ പോലീസ് നമ്മളെ നാണം കെടുത്തിക്കും. അത് കൊണ്ട് നമ്മള്‍ ഒന്നും അറിഞ്ഞിട്ടില്ല.
അല്ലെങ്കില്‍ അത് ശരിയായിരുന്നു താനും. മിസ്സിനെ പണിഞ്ഞിട്ടു പുറത്തോട്ടു പോയ ജോസേട്ടനെ ഞങ്ങള്‍ പിന്നെ കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ ആ കൊലയ്ക്കുത്തരം പറയേണ്ട കാര്യം ഇല്ലല്ലോ..

എന്തായാലും പോലീസിന്‍റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു കേസ് ആയിരുന്നു അത്. ആര് കൊന്നെന്നോ കൊല്ലാനുള്ള കാരണം എന്തെന്നോ എന്തിനേറെ പറയുന്നു കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഏതെന്നോ അറിയാന്‍ പോലീസിനു കഴിഞ്ഞില്ല. ഒരാഴ്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ ഒരു തുള്ളി രക്തം പോലും ഇല്ലാതെ തെളിവുകളെല്ലാം പ്രകൃതി തന്നെ കഴുകി കളഞ്ഞു. പോലീസ് നായയെ പോലും കൊണ്ട് വരാന്‍ വയ്യാത്ത അവസ്ഥ.
എന്തായാലും ഡിഗ്രി കഴിഞ്ഞതോടു കൂടി ഞങ്ങള്‍ കോളേജു വിട്ടു. ഞാനും രഞ്ചുവും ഒളിച്ചോടി വിവാഹം കഴിച്ചു. എല്ലാത്തിനും കുട പിടിച്ചത് മായ മിസ്സ്‌. അവരുടെ അവിഹിതം ഞങ്ങള്‍ കണ്ടു പോയില്ലേ.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും രഞ്ചുവും മായ മിസ്സും ഹസ്ബന്റും ഒരുമിച്ചാണ് ജീവിതം. അല്ല ആയിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഒരാക്സിടന്റില്‍ മായ മിസ്സിന്റെ ഹസ്ബന്റും എന്‍റെ രഞ്ചുവും പോയി. അന്ന് മുതല്‍ ഇന്നലെ വരെ മായ മിസ്‌ മരണക്കിടക്കയില്‍ ആയിരുന്നു. ദൈവത്തിന്‍റെ കരങ്ങള്‍ എന്നെ പിന്തുടരുന്നത് കൊണ്ടോ എന്തോ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷെ എനിക്ക് പോണം. എന്‍റെ രഞ്ചു പോയിടത്തേക്ക്. മായ മിസ്സും ഹസ്ബന്റും പോയിടത്തേക്ക്. ഇനി ഈ ലോകത്ത് എനിക്കാരും ഇല്ല. എനിക്കോ മായ മിസ്സിനോ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ വിധി ഞങ്ങള്‍ക്കായി കാത്തു വച്ചിരുന്ന ശിക്ഷയാകാം.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടാകുമല്ലോ അന്ന് എന്താ സംഭവിച്ചതെന്ന്. ജോസേട്ടന്റെ കൊലപാതകമിന്നും ഒരു പ്രഹേളികയാണ് അന്നത്തെ ബാച്ചിന്. അവര്‍ അറിഞ്ഞില്ലെങ്കിലും സാര്‍ അറിയണം,അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന്.

അന്ന് വിധിയുടെ വിളയാട്ടം ആയിരുന്നു. അല്ലെങ്കില്‍ ചെന്നിക്കുത്തിന്റെ മരുന്ന് എനിക്ക് ഓവര്‍ ഡോസില്‍ കഴിക്കാന്‍ തോന്നുമോ. അത് കൊണ്ടല്ലേ ഞാന്‍ മയങ്ങി വീഴാതിരുന്നത്. ജോസേട്ടന്‍ മുറി തുറന്നു അകത്തേക്ക് കയറിയതും ഞാന്‍ അയാളെ പിടിച്ചു പുറത്താക്കി വാതില്‍ വലിച്ചടച്ചു. അതിനിടയില്‍ താക്കോല്‍ ഞാന്‍ പിടിച്ചു വാങ്ങി. രഞ്ചുവിനെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. ചതിയുടെ ആഴം ഞാന്‍ മനസ്സിലാക്കിയത് അപ്പോള്‍ ആണ്.

ശരിക്കും അന്ന് ജോസേട്ടന്‍ കതകു തുറന്നത് മറ്റൊരു ഉദ്ദേശത്തിനായിരുന്നു. എന്‍റെ രഞ്ചുവിനെ അനുഭവിക്കാന്‍. അയാള്‍ ഇത് സ്ഥിരം പരിപാടി ആയിരുന്നു എന്ന് ഞാന്‍ പിന്നെയാ മനസ്സിലാക്കിയത്. ഐസ് ക്രീമില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി കമിതാക്കളെ പ്രണയ ചേഷ്ടകള്‍ക്ക് അയയ്ക്കുക. ഒരു ചെറിയ കളി കഴിയുമ്പോള്‍ രണ്ടും മയങ്ങി വീഴും. പിന്നാലെ വന്നു പെണ്‍കുട്ടിയെ ആരും അറിയാതെ അനുഭവിക്കുക. ഇതളായിരുന്നു ശരിക്കുള്ള അമൃതേത്ത്. മയക്കം വിട്ടെണീക്കുംപോള്‍‍ കമിതാക്കള്‍ ഒന്നും അറിയാതെ തങ്ങളുടെ ആദ്യ സുഖത്തിന്‍റെ ആലസ്യത്തില്‍ ജോസേട്ടന് നന്ദിയും പറഞ്ഞു പോകും. വര്‍ഷങ്ങളായി എത്രയോ പെണ്ണുങ്ങള്‍ ഇങ്ങനെ.
ഞാന്‍ രഞ്ചുവിനെ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ ആണ് കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും ഒരു നിലവിളി കേട്ടത്. കതകു തുറന്നു നോക്കുമ്പോള്‍ അയാള്‍ മായാ മിസ്സിനെ ടേബിളില്‍ കിടത്തി സാരി പൊക്കി പീഡിപ്പിക്കാന്‍ നോക്കുന്നു. എന്‍റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാന്‍ അയാളെ ചവിട്ടി വീഴ്ത്തി. പെട്ടെന്ന് എന്‍റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ അയാള്‍ അടുക്കള വാതില്‍ തുറന്നു പുറത്തേക്കോടി. എവിടെ നിന്നോ ഒരു കൊടുവാള്‍ എന്‍റെ കയ്യിലെത്തി. ഒരു പക്ഷെ ജോസേട്ടന്‍ സ്റ്റോര്‍ റൂമില്‍ വച്ചിരുന്നതാകാം.

Leave a Reply

Your email address will not be published. Required fields are marked *