കൊറോണ ദിനങ്ങൾ – 11 17അടിപൊളി 

 

രമ്യ മുൻ സീറ്റ് തന്നെ പിടിച്ചിരുന്നു. പുറകിൽ കവിതയും ജോസ്‌നയും ഇരുന്നു. ഓരോ തമാശകളും കഥകളും ആയി ഞങൾ യാത്ര തുടങ്ങി. തുംകൂരും ചിത്രദുർഗയും കടന്നു വണ്ടി പറന്നു കൊണ്ടിരുന്നു.

 

രമ്യ: നമ്മുടെ കാർ തന്നെ ആയിരുന്നു അടിപൊളി.

 

കവിത: ഇത് ഒന്നുകൂടി കംഫർട്ട് ഉണ്ട്. നല്ല സ്‌പേസും ഉണ്ട്.

 

ഞാൻ: ചോദിച്ചപ്പോൾ ഡോക്ടർ വണ്ടി തന്നത് തന്നെ ധാരാളം. അപ്പോള് ആണോ നിങ്ങളുടെ അഭിപ്രായങ്ങൾ.

 

രമ്യ: ഏട്ടൻ ചോദിച്ചാൽ റെഡ്ഡി സാർ വേണേൽ സ്വന്തം മോളെ വരെ കെട്ടിച്ചു തരും. അത്രക്ക് ഇഷ്ടമാണ് ഏട്ടനെ..

 

ജോസ്‌ന: (ചിരിച്ചു കൊണ്ട്) അയ്യോ അപ്പോ എന്നെ ആരാ കെട്ടുക.

 

രമ്യ: പോടീ. ഏട്ടൻ എന്നെയാ കെട്ടുക. അല്ലെ അഖിൽ ഏട്ടാ.!????

 

ഞാൻ: ഞാൻ രണ്ടാളെയും കെട്ടാം. അപ്പോള് പരാതി തീർന്നല്ലോ.

 

രമ്യ: അത്രക്ക് ഉള്ള കപ്പാസിറ്റി ഉണ്ടോ ഏട്ടന്.

 

ഇത് പറഞ്ഞു കാറിൽ കൂട്ട ചിരി ആയി. പക്ഷേ ഈ തമാശ കാര്യമായി എടുത്ത് കവിതയുടെ മുഖം ചുവന്നിരുന്നു.

 

ഏകദേശം വൈകിട്ട് ഏഴു മണിയോട് കൂടി ഞങൾ മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ എത്തി. അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. അവർ മൂന്ന് പേരും ഒരു റൂമിലേക്ക് പോയി, ഞാൻ തനിച്ച് മറ്റൊരു മുറിയിൽ. എല്ലാവരും ഒന്ന് ഫ്രഷ് ആയി പുറത്ത് ചുമ്മാ നടക്കാന് ഇറങ്ങി. കവിതയുടെ മുഖം അപ്പോഴും കടുന്നലു കുത്തിയത് പോലെ വിയർത്തു ഇരുന്നു.

 

കൊൽഹാപൂരിൽ ഉള്ള ശിവാജി യൂണിവേഴ്സിറ്റിക്ക് മുൻപിലൂടെ ഒക്കെ ഒന്ന് നടന്നു. ഭക്ഷണം കഴിച്ചു ഞങൾ തിരിച്ചു ഹോട്ടലിലേക്ക് മടങ്ങി വന്നു. കവിത അവിടെ മുഖം വീർപ്പിച്ചു ഇരിക്കുമ്പോൾ എനിക്ക് ഒറ്റക്ക് കിടന്നു ഉറക്കം വന്നില്ല. ഞാൻ അലസമായി റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. കവിതയുടെ കോൾ വന്നു.

 

കവിത: ഹലോ. എന്താ പരിപാടി.??

 

ഞാൻ: ഒന്നുമില്ല. ചുമ്മാ റൂമിലൂടെ നടക്കുന്നു.

 

കവിത: എങ്കിൽ റൂഫ് ടോപ്പിലേക്ക് വാ. എനിക്കൊന്നു കാണണം.

 

ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങി ലിഫ്റ്റ് ലക്ഷ്യം വച്ച് നടന്നു. ലിഫ്റ്റ്ന് മുൻപിൽ കവിത നിൽപ്പുണ്ടായിരുന്നു, ഞങൾ റൂഫ് ടോപ്പിൽ എത്തി. ഒരു ഗ്രീൻ 🍏 കളർ T ഷർട്ടും ബ്ലാക്ക് കളർ ഷോർട്ട്‌സും ആണ് അവളുടെ വേഷം. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. അവള് എനിക്ക് മുഖം തരാതെ നിന്നു.

 

ഞാൻ: എടോ എന്ത് പറ്റി. നീ വൈകിട്ട് മുതൽ മുഖം വീര്പിച്ചു നടക്കുക ആണല്ലോ.

 

കവിത: (ദേഷ്യത്തോടെ നോക്കി) നിനക്ക് എല്ലാവരെയും കെട്ടണം അല്ലെ. എന്നിട്ട് എന്തിനാണാവോ.

 

ഞാൻ: ഡാ ഞാൻ അതൊരു തമാശ പറഞ്ഞതല്ലേ. നീ അതു കാര്യമായി എടുത്തോ

 

കവിത: ഓരോരുത്തരുടെയും മനസ്സിൽ ഇരിപ്പ് എനിക്ക് മനസ്സിലായി. അവർക്ക് നിന്നെ ഇഷ്ടമാണ്, നിനക്കും അവരെ വേണം അല്ലെ.

 

ഞാൻ: (ഒന്ന് പൊട്ടി ചിരിച്ചു) എൻ്റെ പൊന്നു മര മണ്ടി ഡോക്ടറെ, നീ ഇത്ര സില്ലി ആവരുത്. തമാശകൾ ആ രൂപത്തിൽ എടുക്കണം.

 

കവിത: ഒരു തമാശ. (ദേഷ്യം കൊണ്ട് അവള് മുഖം തിരിച്ചു)

 

ഞാൻ: എന്ത് ഭംഗി ആണ് നീ ചൂടായപ്പോൾ. കവിളോക്കെ ചുവന്നു തുടുത്തു. ഒരു ഉമ്മ തരുമോടി. (ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി)

 

കവിത: ഉമ്മ… കോപ്പാണ്. ദേ മനുഷ്യാ എന്നെ കൊണ്ട്…

 

അവള് പെട്ടന്ന് നോക്കിയപ്പോൾ ഞാൻ തൊട്ടു അടുത്താണ് നിൽക്കുന്നത്, അതിൽ അവള് ഒന്ന് ഞെട്ടി.

 

കവിത: വേണ്ട അഖി. ഓപ്പൺ ഏരിയാ ആണ്. ആരേലും കാണും. ഒന്നും നടക്കില്ല, നീ പോയെ.

 

ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് ചേർത്ത് അടുപ്പിച്ചു പിടിച്ചു. അവള് തല ഉയർത്തി എൻ്റെ കണ്ണുകളിൽ നോക്കി.

 

കവിത: എൻ്റെ പൊന്നല്ലെ. കുട്ടാ അഖി.. വേണ്ടടാ. ആരേലും കാണും കണ്ണാ. വിടു.

 

ഞാൻ: അപ്പോ ദേഷ്യം മാറിയോ.

 

കവിത: എൻ്റെ അച്ഛനാണേ സത്യം, ദേഷ്യം മാറി. നീ ദയവു ചെയ്ത് ഒന്ന് വിടു. ഓപ്പൺ ഏരിയാ ആണ്. അവളുമാരു ഉറങ്ങിയിട്ടില്ല, ആരേലും പെട്ടന്ന് വരും. Please 🥺 ഡാ

Leave a Reply

Your email address will not be published. Required fields are marked *