**************************************
“മിഷന്‍ ഇമ്പോസ്സിബിള്‍” എന്ന ഇംഗ്ലീഷ് സിനിമയില്‍ ടോം ക്രൂയ്സ് ഉത്തുംഗമായ ഒരു പാറയുടെ മുകളിലെത്താന്‍ ശ്രമിക്കുന്നത് ഉദ്വേഗത്തോടെ നോക്കിക്കാണുകയായിരുന്നു, ജയകൃഷ്ണന്‍ എച്ച് ബി ഓ ചാനലില്‍.
അതേ മുറിയില്‍ത്തന്നെ അവന്‍റെ സംഘം ശീട്ട് കളിയിലാണ്.
രാമകൃഷ്ണനും ക്രിസ്റ്റ ഫറും ഷാജഹാനും സിദ്ധാര്‍ത്ഥനും അടങ്ങിയ ജയകൃഷ്ണന്‍റെ ഏറ്റവും വിശ്വസ്ഥരായ നാല്‍വര്‍ സംഘം എപ്പോഴും അവനോടൊപ്പം ഒരുമിച്ചാണ്.
അവനുവേണ്ടി തല്ലാനും ചാകാനും വരെ ഒരുക്കമാണ് ആ നാലുപേരും.
ജയകൃഷ്ണന്‍റെ എല്ലാ തെമ്മാടിത്തരങ്ങളുടെയും കൂട്ടാളികളാണ് അവര്‍.
ദുബായില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ എക്സിക്യൂട്ടീവ് ആണ് അവന്‍റെ അച്ചന്‍.
രണ്ടു ജ്യെഷ്ടന്‍മാരും ദുബായില്‍ത്തന്നെ സ്വന്തം ബിസിനെസ് സ്ഥാപനങ്ങള്‍ നടത്തുന്നു.
ഏറ്റവും ഇളയവാനായ ജയകൃഷ്ണനും അമ്മയും തനിച്ചാണ് ആ വലിയ വീട്ടില്‍.
,മാതാപിതാക്കളില്‍ നിന്നും ജ്യേഷ്ഠസഹോദരന്‍മാരില്‍ നിന്നുമുള്ള അമിത ലാളനയും നിയന്ത്രണമില്ലായ്മയും അവനെ നിഷേധിയും അഹങ്കാരിയും ഏതു ദുഷ്പ്രവര്‍ത്തിയും ചെയ്യുന്നവനുമാക്കി.
നഗരത്തിലെ അധോലോക നേതാവായ നരിമറ്റം വര്‍ക്കിയുമായുള്ള അടുപ്പവും സൌഹൃദവും അവന്‍റെ കുറ്റകൃത്യ സ്വഭാവത്തെ പ്രോത്സാഹിപ്പിച്ചു.
ടോം ക്രൂയ്സ് പാറയുടെ മുകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ജയകൃഷ്ണന്‍ ആശ്വാസത്തോടെ പിമ്പോട്ടു ചാരിയിരുന്നു.
അപ്പോഴാണ് പുറത്ത് ഒരു ജീപ്പ് വന്നുനില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടത്.
“നാശം!”
അവന്‍ പിറുപിറുത്തു.
“ആരാന്ന് നോക്കിക്കേടാ സിദ്ധൂ,”
സിദ്ധാര്‍ത്ഥന്‍ പുറത്തേക്ക് പോയി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ ബഹളം വെച്ച് ശീട്ട്കളിച്ചുകൊണ്ടിരുന്ന തന്‍റെ സുഹൃത്തുക്കള്‍ പെട്ടെന്ന്‍ നിശബ്ദരായത്‌ജയകൃഷ്ണന്‍ അറിഞ്ഞു.
തന്‍റെ പിമ്പില്‍ ഒരു പാദപതന സ്വരം അവന്‍ കേട്ടു.
ടെലിവിഷന്‍ സ്ക്രീനിലെ ഉദ്വേഗരംഗങ്ങളില്‍ നിന്ന്‍ ദൃഷ്ടിമാറ്റി ജയകൃഷ്ണന്‍ പിമ്പോട്ട് നോക്കി.
ഇന്‍സ്പെക്ടര്‍ അബ്രഹാം തന്‍റെ പിമ്പില്‍ നില്‍ക്കുന്നത് അവന്‍ കണ്ടു.
കൂടെ മൂന്നു നാല് കോണ്‍സ്റ്റബിള്‍മാരും.
“ഹാ!”
ജയകൃഷ്ണന്‍ ചിരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.
“സാറെന്താ ഈ വഴിക്കൊക്കെ?”
“നിന്‍റെ കുഞ്ഞമ്മേടെ സുഖവിവരങ്ങള്‍ തെരക്കാന്‍ വന്നതാ,”
കാര്‍ക്കശ്യം നിറഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
പിന്നെ ജയകൃഷ്ണനെയും സംഘാങ്ങങ്ങളെയും നോക്കി.
മേശപ്പുറത്ത് പകുതിയായ മദ്യക്കുപ്പിയും ഗ്ലാസുകളും ഭക്ഷണ വസ്തുക്കളും.
ആഷ്ട്രേ നിറച്ചും സിഗരെറ്റ് കുറ്റികള്‍.
അവസാനം അദ്ധേഹത്തിന്‍റെ നോട്ടം വീണ്ടും ജയകൃഷ്ണനിലെത്തി.
പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ എടുത്ത് അദ്ദേഹം അവന്‍റെ മുഖത്തിന് നേരെ നിവര്‍ത്തി.
“സര്‍ച്ച് വാറണ്ട്!”
അദ്ദേഹം പറഞ്ഞു.
ജയകൃഷ്ണന്‍റെ മുഖം പെട്ടെന്ന്‍ ഭയാക്രാന്തമായി.
പക്ഷെ പെട്ടെന്ന്‍ തന്നെ അവന്‍ മനോനില വീണ്ടെടുത്തു.
“എന്ത് സര്‍ച്ച്?”
അവന്‍ അവിശ്വസനീയതയോടെ ചോദിച്ചു.
“നിന്‍റെയീ വീട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ ഹെറോയിനും ഹഷീഷും സൂക്ഷിച്ചിരിക്കുന്നു എന്ന്‍ ഇന്‍ഫോര്‍മേഷനുണ്ട്!”
പിന്നെ അദ്ദേഹം കോണ്‍സ്റ്റബിള്‍മാരെ നോക്കി.
“ബിഗിന്‍ ദ സര്‍ച്ച്!”
അദ്ദേഹം ഉത്തരവിട്ടു.
“ഹേയ് ഇന്‍സ്പെക്ടര്‍!”
ജയകൃഷ്ണന്‍ അലറി.
അകത്തേക്ക് കുതിച്ച കോണ്‍സ്റ്റബിള്‍മാര്‍ പെട്ടെന്ന്‍ നിന്നു.
ജയകൃഷ്ണനും കൂട്ടരും ഇന്‍സ്പെക്ടര്‍ അബ്രാഹാമിനെയും കോണ്‍സ്റ്റബിള്‍മാരെയും വളഞ്ഞു.
“എന്‍റെ വീടിനകത്ത് കാലുകുത്താന്‍ ഒരു പെറുക്കിപ്പോലീസിനെയും ഞാനനുവദിക്കില്ല,”
ജയകൃഷ്ണന്‍ ഇന്‍സ്പെക്ടര്‍ അബ്രഹാമിനെ നോക്കിപ്പറഞ്ഞു.
“കുറച്ചു നാള്‍ കൂടി സര്‍ക്കാരിന്‍റെ തുട്ടുവാങ്ങി പുട്ടടിക്കണവെങ്കി വന്ന വഴിയെതന്നെ തിരിച്ചുപോയാട്ടെ ഇന്‍സ്പെക്ടര്‍ ഏമ്മാനും മക്കളും,”
“ഫ! റാസ്കല്‍!”
ഇന്‍സ്പെക്ടറുടെ വലതു കൈ ജയകൃഷ്ണന്‍റെ കരണത്ത് ആഞ്ഞുപതിച്ചു.
അവന്‍ പിമ്പിലെക്ക് വേച്ചുപോയി ഭിത്തിയിലിടിച്ചു നിന്നു.
“രാഷ്ട്രപതീടെ കയ്യീന്ന് അവാര്‍ഡ് മേടിച്ച കൈയ്യാ നിന്നെപ്പോലെത്തെ തീട്ടപ്പന്നീനെയൊക്കെ തൊട്ട് കൈ വൃത്തികേടാക്കണ്ട വൃത്തികേടാക്കണ്ട എന്ന്‍ വെച്ചാ മൈരേ നീയൊന്നും സമ്മതിക്കുവേല അല്ലേ?”
പിന്നെ അദ്ദേഹം കോണ്‍സ്റ്റബിള്‍മാരെ നോക്കി ഗര്‍ജ്ജിച്ചു.
“എന്നാ നോക്കിനിക്കുവാടാ, സേര്‍ച്ച്! സേര്‍ച്ച് എവരി നൂക് ആന്‍ഡ് കോര്‍ണര്‍!”
പക്ഷെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഷാജഹാന്‍ പിമ്പില്‍ നിന്ന്‍ അദ്ധേഹത്തിന്‍റെ തലക്കടിച്ചു.
ഒരു മുരള്‍ച്ചയോടെ, അടിയേറ്റ ഭാഗം പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം നിലത്തുവീണു.
“ഇതെന്‍റെ അപ്പന്‍ പണിത വീടാണ്.”
അദ്ധേഹത്തെ നോക്കി ജയകൃഷ്ണന്‍ പറഞ്ഞു.
“ഇതിനകത്ത് എന്തൊക്ക സൂക്ഷിക്കണം എന്തൊക്കെ നടത്തണം എന്ന്‍ ഞാന്‍ തീരുമാനിക്കും. അതൊക്കെ അരിയാനും അന്വേഷിക്കാനും തടയാനും വന്നാല്‍ നായിന്‍റെ മോനേ, ഒരു വാറണ്ട് ഞാനും ഉണ്ടാക്കും. നിന്‍റെ മരണ വാറന്‍റ്റ്!!”
“യൂ ബ്ലഡി!!
ഇന്‍സ്പെക്ടര്‍ ചാടിയെഴുന്നേറ്റു.
“ഓം ശാന്തി!”
വാതില്‍ക്കല്‍ നിന്ന്‍ മുഴക്കമുള്ള ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.
ചുവന്ന കുര്‍ത്തയും കറുത്ത പൈജാമയും ധരിച്ച് തലയില്‍ ഒരു കൌ ബോയി തൊപ്പിയുമണിഞ്ഞ് സുന്ദരനായ ഒരു യുവാവ്!
“രാഹുല്‍ നാരായണന്‍!”
ഇന്‍സ്പെക്ടര്‍ മന്ത്രിച്ചു.
“നിന്‍റെ അപ്പന്‍ പണിത വീട്ടിലേക്ക് ഒരഥിതി കൂടിയുണ്ട് ജയകൃഷ്ണാ,”
അവരുടെ നേരെ നടന്നടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
ജയകൃഷ്ണന്‍റെ കൂട്ടുകാര്‍ പകുതി കുടിച്ച മദ്യക്കുപ്പി രാഹുല്‍ കൈയ്യിലെടുത്തു.
തന്‍റെ കണ്ണിനു നേരെ പിടിച്ച് അതിലെ പാനീയത്തിലേക്ക് അയാള്‍ നോക്കി.
“സ്മിര്‍നോഫ്!”
രാഹുല്‍ മദ്യക്കുപ്പിയുടെ ലേബല്‍ വായിച്ചു.
“വോഡ്ക,”
പിന്നെ അയാള്‍ ജയകൃഷ്ണനെ നോക്കി ചിരിച്ചു.
“രാഷ്ട്ര നിര്‍മ്മാണത്തിന് വംശഹത്യ മാര്‍ഗ്ഗമാക്കിയ, ചരിത്രത്തിലെ ഏറ്റവും നിഷ്ട്ടൂരനായ സ്വേച്ഛാധിപതിയുടെ നട്ടെല്ല് തകര്‍ക്കാന്‍ മഹത്തായ റഷ്യന്‍ ജനതയ്ക്ക് ഉണര്‍വ്വേകിയ വിശിഷ്ടപാനീയം!”
രാഹുല്‍ പറഞ്ഞു.
പിന്നെ അയാള്‍ ജയകൃഷ്ണന്‍റെ കൂട്ടുകാരെ നോക്കി.
“നിന്‍റെയോകെ മൃതദേഹത്തിന് ഈ ഔഷധ രസം എങ്ങനെ സ്യൂട്ടായി?”
രാഹുലിന്‍റെ കണ്ണുകളിലെ ആജ്ഞാശക്തിക്ക് മുമ്പില്‍ ജയകൃഷ്ണന്‍ നിശ്ചലം നിന്നു.
രാഹുല്‍ ചുറ്റും നോക്കി.
കൂട്ടുകാര്‍ക്കിടയില്‍ നില്‍ക്കുന്ന സിദ്ധാര്‍ത്ഥനെ കണ്ടു.
“ഇങ്ങ് വാടാ!”
രാഹുല്‍ അവനെ കൈ കൈകാണിച്ചു വിളിച്ചു.
“നിന്നെയല്ലേ കഴിഞ്ഞ ദിവസം ഒരു പെണ്ണ്‍ പെരുവഴീലിട്ടു തല്ലുന്നത് കണ്ടത്? നീ ആളു കൊള്ളാല്ലോ! മൊട്ടേന്നു വിരിഞ്ഞതെയുള്ളൂ. അതിനു മുമ്പ് തന്നെ ബലാത്സംഘം! ചൂതുകളി! മയക്കുമരുന്ന് ബിസിനെസ്! കൊള്ളാം!”
രാഹുലിന്‍റെ കൈ സിദ്ധാര്‍ത്ഥന്‍റെ തോളിലമര്‍ന്നു.
“അന്ന് ഞാന്‍ നിന്നെ ആ ലത്തീഫിന്‍റെ കയീന്നു രക്ഷപ്പെടുത്തിയില്ലേ? അതിനു പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ ഒരു സുവര്‍ണ്ണാവസരം തരാം,”
അയാള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഇന്‍സ്പെക്ടര്‍ അബ്രാഹാമിനെ നോക്കി.
“ഈ ഇന്‍സ്പെക്ടര്‍ സാറിനും കോണ്‍സ്റ്റബിള്‍ സാറമ്മാര്‍ക്കും നിന്‍റെ കൂട്ടുകാരന്‍റെ ബെഡ് റൂം ഒന്ന്‍ കാണിച്ചുകൊടുത്തേ,”
രാഹുല്‍ സിദ്ധാര്‍ത്ഥനോട് പറഞ്ഞു.
ജയകൃഷ്ണന്‍റെ മുഖം വിവര്‍ണ്ണമായി.
“ഏത് കൂട്ടുകാരന്‍റെ?”
സിദ്ധാര്‍ത്ഥന്‍ ചോദിച്ചു.
“ഓഹോ?”
ഒരു പ്രത്യേക ഭാവത്തില്‍ രാഹുല്‍ അവനെ നോക്കി.
“നിന്‍റെ കൂട്ടുകാര് റോമിലെ ഫ്രാന്‍സീസ് പാപ്പയും ദലൈലാമയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ …അങ്ങനെ ഒന്നുവല്ലല്ലോ? പോയി നിന്‍റെ കൂട്ടുകാരന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചുകൊടുക്കെടാ വഴീത്തൂറിച്ചെക്കാ!”
രാഹുല്‍ പിന്നെ ഇന്‍സ്പെക്ടര്‍ അബ്രഹാമിനെ നോക്കി.
“സാറിവന്‍റെ കൂടത്തില്‍ ചെല്ല്. ഇവന്‍ ഈ ജയകൃഷ്ണന്‍റെ ബെഡ് റൂം കാണിച്ചു തരും. ഇവന്‍റെ കിംഗ് സൈസ് കിടക്കയുടെ അടിയില്‍ അനന്തശയനം നടത്തുന്നുണ്ട് സാധനം,”
രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ ചന്തിക്ക് ചവിട്ടി അകത്തേക്ക് തള്ളിവിട്ടു.
“ഹേയ്!!”
ജയകൃഷ്ണന്‍ ഇന്‍സ്പെക്ടറുടെ നേരെ കുതിച്ച് വീണ്ടും അലറി.
“നീയെന്താ മുനിസിപ്പാലിറ്റി സൈറന്‍ ആണോ?”
ജയകൃഷ്ണന്‍റെ വഴി മുടക്കിക്കൊണ്ട് രാഹുല്‍ ചോദിച്ചു.
“ഈ ഹിന്ദി സിനിമയിലെ അമരീഷ് പുരിയേപ്പോലെ “ഹേയ് ഹേയ് ” എന്നലറാന്‍?”
“നിര്‍ത്തെടാ!”
ജയകൃഷ്ണന്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി.
രാഹുല്‍ അവന്‍റെ കൈയ്യുടെ കുഴയ്ക്ക് പിടിച്ച് തിരിച്ചു.
“ഈ വാനരപ്പടയെ ഞാന്‍ നേരിട്ടോളാം. സാര്‍ ധൈര്യമായി പള്ളിവേട്ട തുടങ്ങിക്കോളൂ,”
രാഹുല്‍ ഇന്‍സ്പെക്ടറെ നോക്കി പറഞ്ഞു.
അദ്ധേഹവും കോണ്‍സ്റ്റബിള്‍മാരും അകത്തുകടന്നു.
സിദ്ധാര്‍ത്ഥനെയും കൊണ്ട് അവര്‍ ജയകൃഷ്ണന്‍റെ ബെഡ് റൂമിലെത്തി.
അവര്‍ക്ക് അധികം മെനക്കെടെണ്ടി വന്നില്ല.
ജയകൃഷ്ണന്‍റെ കട്ടിലിനടിയില്‍ മയക്ക് മരുന്ന്‍ നിറച്ച കാര്‍ഡ്ബോഡ് പെട്ടികള്‍ അവര്‍ കണ്ടെത്തി.
സിദ്ധാര്‍ത്ഥനെക്കൊണ്ട് ഇന്‍സ്പെക്ടര്‍ അബ്രാഹം ഒരു ബോക്സ് തുറപ്പിച്ചു.
അതില്‍ നിറയെ വെളുത്ത നിറത്തില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ അടക്കം ചെയ്ത മയക്കുമരുന്നുകള്‍ കണ്ടെത്തി.
“മൈ ഗോഡ്!?”
ഇന്‍സ്പെക്ടര്‍ വിസ്മയാധീനനായി കോണ്‍സ്റ്റബിള്‍മാരെ നോക്കി.
“മറ്റുള്ള പെട്ടികളിലും ഇത് തന്നെയാണോ സാധനം?”
സിദ്ധാര്‍ത്ഥനെ കോളറില്‍പ്പിടിച്ച് ഉയര്‍ത്തിക്കൊണ്ട് അദ്ധേഹം ചോദിച്ചു.
“അതെ സാര്‍,”
ഭയാക്രാന്തനായി ആണ് അവന്‍ പറഞ്ഞത്.
സിദ്ധാര്‍ത്ഥനോടൊപ്പം പോലീസ് സംഘം മയക്കു മരുന്ന്‍ നിറച്ച കാര്‍ഡ് ബോഡ് പെട്ടികളുമായി പുറത്തേക്ക് വന്നു.
ജയകൃഷ്ണനും കൂട്ടരുമായി അതിഘോരയുദ്ധത്തിലെര്‍പ്പെടുന്ന രാഹുലിനെ പ്രതീക്ഷിച്ച് പുറത്തേക്ക് വന്ന ഇന്‍സ്പെക്ടര്‍ അബ്രാഹം അദ്ഭുതപ്പെട്ടുപോയി.
അവിടം ശൂന്യമായിരുന്നു.
അദ്ദേഹം ചുറ്റും നോക്കി.
“പേടിക്കേണ്ട, ഞാനിവിടെത്തന്നെയുണ്ട്,”
ഒരു സ്ക്രീനിന്‍റെ മറവില്‍ നിന്ന്‍ അദ്ദേഹം രാഹുലിന്‍റെ ശബ്ദം കേട്ടു.
അദ്ദേഹം ഉടനേ അങ്ങോട്ടു ചെന്നു.
രാഹുല്‍ ഒരു കസേരയില്‍ ഇരിക്കുന്നു.
അയാളുടെ കാല്‍ച്ചുവട്ടില്‍ ജയകൃഷ്ണന്‍ കിടക്കുന്നു.
രാഹുലിന്‍റെ ഒരു കാല്‍പ്പാദം അവന്‍റെ നെഞ്ചിലായിരുന്നു.
ജയകൃഷ്ണന്‍റെ മറ്റു കൂട്ടുകാര്‍ പലയിടത്തായി കിടപ്പുണ്ട്.മിക്കവാറും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്.
“നല്ലൊരു കൊയ്ത്ത് കഴിഞ്ഞത് പോലുണ്ടല്ലോ സാര്‍,”
രാഹുല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇറ്റ് ഈസ് റ്റെറിഫിക്!”
ഇന്‍സ്പെക്ടര്‍ പറഞ്ഞു.
“വിവരമറിഞ്ഞപ്പോള്‍ ഇതിന്‍റെ പത്തിലൊന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതിപ്പോള്‍ ഒരു നാലഞ്ചുകോടിയുടെ മുതലുണ്ട്,”
പോലീസുകാര്‍ ജയകൃഷ്ണന്‍റെയും കൂട്ടുകാരുടെയും കൈകളില്‍ വിലങ്ങണിയിച്ചു.
“പിന്നെ, മിസ്റ്റര്‍ രാഹുല്‍,”
ഇന്‍സ്പെക്ടര്‍ രാഹുലിന്‍റെ നേരെ തിരിഞ്ഞു.
“നമ്മള്‍ പരിചയപ്പെട്ടിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയായി. സ്റ്റില്‍ ഐ ഫൈന്‍ഡ് യൂ ആര്‍ മിസ്‌റ്റീരിയസ്. പറയൂ, നിങ്ങള്‍ക്ക് എങ്ങനെയാണ് ഇവന്‍റെ ഡ്രഗ് കണക്ഷനേക്കുറിച്ച് അറിവ് കിട്ടിയത്?”
രാഹുല്‍ പുഞ്ചിരിച്ചു.
“ക്ഷമിക്കണം സര്‍,”
അയാള്‍ പറഞ്ഞു.
“ആഗ്രഹമുണ്ടെങ്കിലും ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം തരാന്‍ എനിക്ക് കഴിയില്ല. പക്ഷെ ഒരിക്കല്‍, തീര്‍ച്ചയായും ഒരിക്കല്‍, ഞാന്‍ ഞാന്‍ പറഞ്ഞിരിക്കും,”
മനസ്സില്ലാമനസ്സോടെ ഇന്‍സ്പെക്ടര്‍ അബ്രാഹം തലകുലുക്കി.
“ഇവമ്മാര് എന്നെ കൊണ്ടുപോയി അങ്ങ് കഴുവേറ്റും എന്നൊന്നും നീ കരുതണ്ട!”
വിലങ്ങു വീണ കൈകളോടെ പോലീസുകാരോടൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയില്‍ ജയകൃഷ്ണന്‍ രാഹുലിനെ നോക്കി ഭീഷണ സ്വരത്തില്‍ പറഞ്ഞു.
“കൊന്നു കെട്ടിത്തൂക്കും ഞാന്‍! എന്നിട്ട് ഇവമ്മാരെക്കൊണ്ട് തന്നെ മഹസ്സറുമെഴുതിക്കും!”
“മോനേ, പരാജയകൃഷ്ണാ,”
രാഹുല്‍ ചിരിച്ചു.
“നീ കോളേജ് വാദ്ധ്യാരെ എ ബി സി ഡി പഠിപ്പിക്കാന്‍ വരല്ലേ. ഇനിയും ഞാന്‍ തൊടാത്ത കുറച്ചു മര്‍മ്മങ്ങള്‍ കൂടി നിന്‍റെ മൃതദേഹത്തുണ്ട്. അവിടെക്കൂടി കേറ്റണോ ഞാന്‍. കേറ്റിയാ ജയകൃഷ്ണാ, പുന്നാരേ, മുള്ളാനും തൂറാനും വേറെ അവയവങ്ങള്‍ വേണ്ടി വരും നെനക്ക്. കേട്ടോടാ പാ പൂ പീ മോനേ…”
രാഹുല്‍ ഒരു പ്രത്യേക രീതിയില്‍ അവന്‍റെ നേരെ വിരലുകള്‍ ചൂണ്ടി.