മാത്യു വക്കീലിന്റെ മകൻ നിതിൻ—ലണ്ടനിൽ നിന്ന് നിയമം പഠിച്ചിറങ്ങിയ ക്രിമിനൽ ബുദ്ധിയുള്ള പോരാളി. അച്ഛൻ ജയിലിലാകുന്നതിന് മുൻപ് അവസാനം നൽകിയ നിർദ്ദേശമായിരുന്നു രാമകൃഷ്ണനെ ഇല്ലാതാക്കുക എന്നത്. നിതിൻ തന്റെ കറുത്ത സൂപ്പർ ബൈക്കിൽ വക്കീലിന്റെ ഉടമസ്ഥതയിലുള്ള കായൽക്കരയിലെ രഹസ്യ ഫാം ഹൗസിലേക്ക് പാഞ്ഞു.
എബിയും സണ്ണിയും നിഴലുപോലെ അവനെ പിന്തുടർന്നു. വഴിമധ്യേ എബി ഒരു ഫോൺ കോൾ ചെയ്തു. അത് ഉണ്ണിക്കായിരുന്നു. “ഉണ്ണീ… ശരണ്യയെ മാറ്റി താമസിപ്പിക്ക്. വക്കീലിന്റെ ഗുണ്ടകൾ ഇനിയും വരും. ബാക്കി ഞാൻ നോക്കിക്കോളാം.”
ഫാം ഹൗസ് – രാത്രി 1:00 മണി
നിതിൻ തന്റെ ജാക്കറ്റ് ഊരിമാറ്റി അൻസിയെ വിളിക്കുകയായിരുന്നു. “മമ്മീ… ഫിനിഷ്ഡ്. ഇനി ആ എബിക്ക് ഒരൊറ്റ തെളിവും കിട്ടില്ല.”
പെട്ടെന്ന് ഫാം ഹൗസിന്റെ മുകളിലെ ഗ്ലാസ് മേൽക്കൂര തകർത്ത് ഒരാൾ അകത്തേക്ക് വീണു. എബി! ‘ എബി എഴുന്നേറ്റു നിന്നു. അവന്റെ കയ്യിൽ ഒരു ഇരുമ്പ് ചങ്ങലയുണ്ടായിരുന്നു.
“നിതിൻ… നിയമം പഠിക്കാൻ നീ ലണ്ടനിൽ പോയത് നന്നായി. കാരണം ഇവിടുത്തെ നിയമങ്ങൾ ലംഘിക്കാനുള്ളതാണ് എന്ന് ഞാൻ നിനക്ക് കാണിച്ചുതരാം,” എബി ചങ്ങല വായുവിൽ ചുഴറ്റി.
നിതിൻ ഭയന്നില്ല. അവൻ തന്റെ ബെൽറ്റിൽ ഒളിപ്പിച്ച കഠാര പുറത്തെടുത്തു. “എബി… നിന്റെ ആ വലിയവീട്ടിലെ പ്രതാപം ഇവിടെ നടക്കില്ല. അച്ഛനെ ചതിച്ച നിന്നെ ജീവനോടെ വിടില്ല ഞാൻ!”
നിതിൻ വേഗത്തിൽ എബിയെ ആക്രമിച്ചു. പക്ഷേ എബി വെറുമൊരു പോലീസുകാരനായിരുന്നില്ല, പകരം തന്റെ പ്രിയപ്പെട്ടവരുടെ മരണത്തിന് സാക്ഷ്യം വഹിച്ച ഒരു വേട്ടക്കാരനായിരുന്നു. എബി ചങ്ങല കൊണ്ട് നിതിനെ വരിഞ്ഞു മുറുക്കി. എന്നിട്ട് പടിഞ്ഞാറൻ ചുവരിലെ ആ വലിയ അലമാരയിലേക്ക് അവനെ ആഞ്ഞു തള്ളി.
അലമാര തകർന്നു വീണപ്പോൾ അതിനുള്ളിൽ നിന്ന് ഒരു രഹസ്യ അറ തെളിഞ്ഞു. അതിലായിരുന്നു രാമകൃഷ്ണൻ പറഞ്ഞ ആ ‘മൂന്നാമത്തെ ഫയൽ’.
എബി ആ ഫയൽ കൈക്കലാക്കി. അതിലെ പേജുകൾ മറിക്കുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. ഹാരിസ് സാറിനെ പണ്ട് ലോക്കപ്പ് മരണം കേസിൽ കുടുക്കിയത് വക്കീലല്ല, പകരം ഹാരിസ് സാർ വിശ്വസിച്ച ഒരു പഴയ സുഹൃത്തായിരുന്നു. ആ സത്യം വക്കീൽ ഒളിപ്പിച്ചു വെച്ച് ഹാരിസിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു.
“നിന്റെ അച്ഛൻ ഇത്രയും കാലം എന്റെ അപ്പച്ചനെ ഭീഷണിപ്പെടുത്തിയത് ഈ രേഖകൾ വെച്ചാണല്ലേടാ?” എബി നിതിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.
അപ്പോഴേക്കും പുറത്ത് സണ്ണിയും സംഘവും വക്കീലിന്റെ ഗുണ്ടകളെ അടിച്ചൊതുക്കി അകത്തേക്ക് കയറി. എബി നിതിനെ പോലീസിന് വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവൻ നിതിനെ കായൽക്കരയിലേക്ക് വലിച്ചുകൊണ്ടുപോയി.
രാമകൃഷ്ണൻ സാറിന്റെ മകൾ കരയുന്നത് നീ കണ്ടിട്ടില്ലല്ലോടാ… ഇനി നീ അത് കാണില്ല,” എബി അവനെ വെള്ളത്തിലേക്ക് ആഞ്ഞു തള്ളി. പക്ഷേ അവസാന നിമിഷം എബി അവനെ കൈവിലങ്ങ് വെച്ച് തൂണിൽ ബന്ധിച്ചു.
“നിന്നെ കൊല്ലില്ല നിതിൻ… പക്ഷേ നിന്റെ ഈ ജീവിതം ഇനി ഇരുമ്പഴികൾക്കുള്ളിലായിരിക്കും. നിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം.”
പിറ്റേന്ന് രാവിലെ കൊല്ലം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ രാമകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എബി നിന്നു. ആ മൂന്നാമത്തെ ഫയൽ അവൻ ഹാരിസ് സാറിന് കൈമാറി. അത് കണ്ടപ്പോൾ ഹാരിസ് സാറിന്റെ കണ്ണുകൾ നിറഞ്ഞു. “എടാ… ഇത്രയും കാലം ഞാൻ ഈ രഹസ്യം ചുമന്നത് നിങ്ങളെ ഓർത്തു മാത്രമാണ്.”
“ഇനി വേണ്ട അപ്പച്ചാ… സത്യം പുറത്തുവന്നു കഴിഞ്ഞു.”
മാത്യു വക്കീലിന്റെയും അൻസിയുടെയും പതനം പൂർണ്ണമായെന്ന് എല്ലാവരും കരുതിയടത്താണ് കളികൾ വീണ്ടും മാറിയത്. നിയമത്തിന്റെ പഴുതുകൾ കണ്ടെത്താൻ വക്കീലിനോളം മിടുക്കുള്ളവർ വേറെയാരുമില്ല. ജയിലിനുള്ളിൽ കിടന്നുകൊണ്ട് തന്നെ വക്കീൽ തന്റെ പഴയ ബന്ധങ്ങൾ ഉണർത്തി.
കൊല്ലം സബ് ജയിലിന് മുന്നിൽ കറുത്ത ചില്ലുകളുള്ള ആഡംബര കാറുകൾ നിരന്നു നിന്നു. മാത്യു വക്കീലിനും അൻസിക്കും ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നു. തെളിവ് നശിപ്പിച്ച കേസിൽ രാമകൃഷ്ണന്റെ മരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല എന്ന പഴുതാണ് വക്കീൽ ഉപയോഗിച്ചത്.
