ജയിൽ കവാടം തുറന്ന് പുറത്തേക്ക് വരുമ്പോൾ അൻസിയുടെ മുഖത്ത് ആ പഴയ അഹങ്കാരമല്ല, മറിച്ച് എബിയോട് തീർത്താൽ തീരാത്ത പകയായിരുന്നു. വക്കീൽ തന്റെ കറുത്ത കോട്ട് ശരിയാക്കി ഗൗരവത്തിൽ കാറിനടുത്തേക്ക് നടന്നു.
“മാത്യു… നമ്മൾ തോറ്റു എന്ന് കരുതിയവർക്ക് മറുപടി നൽകേണ്ടേ?” അൻസി കാറിനുള്ളിലിരുന്ന് പല്ലുഞെരിച്ചു ചോദിച്ചു.
തോൽവി നമുക്കുള്ളതല്ല അൻസി. എബി ആ മൂന്നാമത്തെ ഫയൽ കണ്ടെത്തിയത് നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പക്ഷേ, ആ ഫയലിൽ ഹാരിസിന്റെ പഴയ സുഹൃത്ത് എന്ന് പറയുന്ന ആൾ സത്യത്തിൽ ആരാണെന്ന് എബിക്ക് ഇനിയും മനസ്സിലായിട്ടില്ല. അത് വെളിപ്പെട്ടാൽ എബിയുടെ കുടുംബം തകരും,” വക്കീൽ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു.
കൊല്ലം ബീച്ച് റോഡ്
എബിയും സണ്ണിയും ബൈക്കിൽ വരുമ്പോഴാണ് വക്കീൽ ജാമ്യത്തിൽ ഇറങ്ങിയ വാർത്ത അറിയുന്നത്. സണ്ണി ആകെ അസ്വസ്ഥനായി.
“എബി… അവന്മാർ പുറത്തിറങ്ങി. ഇനി അവർ പഴയതിനേക്കാൾ അപകടകാരികളായിരിക്കും. പ്രത്യേകിച്ച് നിതിൻ ജയിലിൽ തുടരുന്നത് അവരെ പ്രകോപിപ്പിക്കും,” സണ്ണി പറഞ്ഞു.
എബി ശാന്തനായിരുന്നു. “അവർ പുറത്തിറങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു സണ്ണീ. അവർ പുറത്തിറങ്ങിയാലേ എനിക്ക് ആ ‘പഴയ സുഹൃത്തിന്റെ’ അടുത്തേക്ക് എത്താൻ കഴിയൂ. വക്കീൽ ആരെയാണ് സംരക്ഷിക്കുന്നത് എന്ന് എനിക്ക് അറിയണം.”
പെട്ടെന്ന് എബിയുടെ ഫോണിലേക്ക് ഒരു അജ്ഞാത സന്ദേശം വന്നു. “വലിയവീട്ടിലെ പഴയ നിലവറ തുറന്നു നോക്കൂ. നിന്റെ അച്ഛന്റെ സുഹൃത്ത് അവിടെയുണ്ട്.”
എബി ഉടനെ ബൈക്ക് തിരിച്ചു. വലിയവീട്ടിലെ ആ പഴയ നിലവറ വർഷങ്ങളായി ആരും തുറന്നിട്ടില്ല. അവിടെ ഒളിപ്പിച്ചുവെച്ച രഹസ്യം തേടി എബി പാഞ്ഞു.
വക്കീലും അൻസിയും നേരെ പോയത് കൊല്ലം നഗരത്തിന് പുറത്തുള്ള ഒരു രഹസ്യ കേന്ദ്രത്തിലേക്കാണ്. അവിടെ ഒരാൾ അവർക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ഹാരിസ് സാറിന്റെ പഴയ ആ സുഹൃത്ത്!
“എബി എല്ലാം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇനി നമ്മൾ എന്ത് ചെയ്യും?” വക്കീൽ ആ നിഴൽരൂപത്തോട് ചോദിച്ചു.
ആ രൂപം പതുക്കെ തിരിഞ്ഞു നിന്നു. അത് ഹാരിസ് സാറിന്റെ കൂടെ പണ്ട് പോലീസ് സർവീസിൽ ഉണ്ടായിരുന്ന, ഇപ്പോൾ രാഷ്ട്രീയത്തിൽ വലിയ പിടിപാടുള്ള പത്മനാഭൻ ആയിരുന്നു!
“എബിയെ തീർക്കാൻ സബ് രജിസ്ട്രാറെ കൊന്നതുപോലെ എളുപ്പമല്ല മാത്യു. അവനെ നമുക്ക് വൈകാരികമായി തളർത്തണം. വർഷയെയും കുടുംബത്തെയും വീണ്ടും ഇതിലേക്ക് വലിച്ചിഴയ്ക്ക്,” പത്മനാഭന്റെ ശബ്ദത്തിൽ വിഷം കലർന്നിരുന്നു.
10ദിവസങ്ങൾ കഴിഞ്ഞു…
കറുത്ത സെഡാൻ കാറുകളുടെ ഒരു നിര തന്നെ അങ്ങോട്ട് ഒഴുകിയെത്തി. ഹാരിസ് സാറും എബിയും അവരെ സ്വീകരിക്കാൻ ഉമ്മറത്തുണ്ടായിരുന്നു.
മുത്തശ്ശൻ കുരുവിള വലിയവീട്ടിലും മുത്തശ്ശി ബെറ്റിയും കാറിൽ നിന്നിറങ്ങി.അവരുടെ പ്രൗഢിക്ക് മുന്നിൽ കൊല്ലം നഗരത്തിലെ ഏത് പ്രഭുക്കന്മാരും ഒന്നൊതുങ്ങും. ബെറ്റി മുത്തശ്ശി എബിയെ അരികിലേക്ക് വിളിച്ചു നെറ്റിയിൽ ചുംബിച്ചു. “എന്റെ മകൻ ഒറ്റയ്ക്ക് ഒരുപാട് പോരാടിയെന്ന് അറിഞ്ഞു. ഇനി നിന്റെ കൂടെ വലിയവീടുണ്ട്.”
തറവാടിന്റെ ഓരോ മുറിയിലേക്കും മറ്റ് കുടുംബാംഗങ്ങൾ പ്രവേശിച്ചു:
ലാസ്സറും കുടുംബവും: കുരുവിളയുടെ മൂത്ത മകൻ ലാസ്സറും ഭാര്യ മിത്രയും സ്റ്റൈലിഷ് ആയി തന്നെ എത്തി. അവരുടെ മക്കളായ ടെഡിയും റോമിയും ലണ്ടനിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ്.
ജോബിന്റെ കുടുംബം: കുരുവിളയുടെ രണ്ടാമത്തെ മകൻ ജോബി, ഭാര്യ ഭവാനി എന്നിവർക്കൊപ്പം എത്തിയ ഹീരയും സാകീറും എബിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. ഹീര ഒരു വക്കീലാണ്,
ഡയനയും കുടുംബവും: ഹാരിസിന്റെ സഹോദരി ഡയനയും ഭർത്താവ് ചെറിയാനും എത്തി. മക്കളായ മോളികുട്ടിയും മോസസും തറവാട്ടിലെ ബഹളങ്ങൾക്കിടയിൽ സന്തോഷം നിറച്ചു.
രാത്രി എല്ലാവരും ഒത്തുചേർന്നപ്പോൾ എബി തന്റെ അപ്പൂപ്പൻ കുരുവിളയോട് ആ നിലവറയെക്കുറിച്ച് ചോദിച്ചു. കുരുവിളയുടെ മുഖം ഒന്ന് ഗൗരവമായി.
