നീ മുണ്ടുമാറ്റി വായോ…”
മഴ ചെറുതായൊന്നു തോർന്നിട്ടുണ്ട്……
പാറുവമ്മയുടെ അതിരിക്കൽ നിക്കണ മുവാണ്ടന്റെ കൊമ്പ് കാറ്റത്തു പൊട്ടി വീണിട്ടുണ്ട്…..
പൊട്ടി വീണിട്ടും തന്റെ
തായ്തടിയിൽനിന്നും വേർപെടാൻ കഴിയാതെ മരത്തിന്റെ ചീത്തിയ നേർത്തഭാഗത്തു തൂങ്ങി മണ്ണിലോട്ട് താഴ്ന്നു നിൽക്കുകയാണ് ആ മരക്കൊമ്പ്.
ഒരുപക്ഷെ തന്റെ വീഴ്ചയോടപ്പംപിറവിയെത്മുമ്പ് മണ്ണിലോട്ട് അലിഞ്ഞുചേരാൻ വിധിക്കപ്പെട്ട മാമ്പുകളെ ആലോചിച്ചക്കും അടർന്നുമാറാൻ വിധിക്കപ്പെട്ടിട്ടും അത് ആ തായ്തടിയിൽ അങ്ങനെ തൂങ്ങി നിൽക്കുന്നത്…
പേരറിയാത്ത എന്തോ ഒരു സങ്കടം
മനസ്സിലങ്ങനെ നിറഞ്ഞു നെഞ്ചോളം വന്നു നിൽക്കുന്നതായിതോന്നി ഗായത്രിക്ക്..
അടർന്നുമാറാനോ…, അടർത്തിമാറ്റാനോ കഴിയാത്തതരത്തിൽ പരസ്പരം വേരുകളാൽ ആഴ്നിറങ്ങിയൊരു ബന്ധം തന്നെയാണ് ഞനും, ഉണ്ണിയുംതമ്മിൽ…
പക്ഷെ ഇന്ന് അവനിലെ ആഗ്രഹങ്ങളും പ്രതീക്ഷകളും, സ്വപ്നങ്ങളും അവൻകാണുന്നത് എന്നിലാണ്….
അതെ….
ഞാനെന്ന ഈ ഒറ്റമരത്തിലാണ് അവനെന്ന വ്യക്തിയുടെ പ്രതീക്ഷകളുടെമാമ്പുകൾ വിരിയുന്നത്…..
ഉണർന്നു കിടന്നിട്ടും ഉറക്കംനടിച്ചു പിന്നെയും കിടന്നത് ആ ഒരു സമയത്തു എന്റെ പിൻവങ്ങൽകൊണ്ട് അവനു വേദനിക്കരുതെന്നുകരുത്തിയിട്ട് തന്നെയാണ്…
പക്ഷെ അവന്റെ കണ്ണുനീർ…
സ്നേഹംകൊണ്ട് വല്ലാതെ പൊള്ളികുന്നൊരു ചൂടുണ്ടത്തിനു.
ഉമ്മറത്ത് മഴയുംനോക്കി ഇരുന്നു ചായകുടിക്കുമ്പോഴും മൗനമായിരിക്കുന്ന അമ്മയെ ഇടങ്കണ്ണോണ്ട് ഒന്നുനോക്കി…
എന്തോ കാര്യമായി ആ മനസ്സിലുണ്ട്…
ചോദിച്ചിട്ട് കാര്യമില്ലെന്നറിയാം….
പറയില്ല ആള്….
ഇനി ഞാനിങ്ങനെ പനിച്ചു ഇരിക്കുന്നതുകൊണ്ടാകുമോ…?
എന്തായലും ഇപ്പൊ ഒന്നും ചോദിക്കാൻ നിക്കേണ്ട….
കുറച്ചുനേരം ആളെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത്….
“അമ്മേ… അമ്മേ…
എന്തേയ്…
ആള് പതിയെ തിരിഞ്ഞു നോക്കുന്നുണ്ട്…
എന്നാലും ആ കണ്ണുകൾ എന്റെ മുഖത്തുനിന്ന് പെട്ടെന്ന് മാറ്റി കളഞ്ഞു..
അമ്മപോയിട്ട് കുറച്ചുനേരുടെ കിടന്നോ…
ആ ഉറക്കം ശരിക്ക് വീട്ടിട്ടില്ല…
ആ…പിന്നെ.. ഫോൺ ചാർജിനിടൻ മറക്കേണ്ട. കറന്റ്റ് എപ്പോഴാണ് പോകുന്നതെന്ന് പറയാൻ പറ്റില്ല…
“ഹും… ഒന്നൂല്ല്യടാ
ചെറിയൊരു തലവേദന…
ഇയ്യ് ആ തണുപ്പത്തു അങ്ങനെ ഇരിക്കേണ്ട. പോയി കുറച്ചുനേരം കിടന്നോ….
തിണ്ടിൽനിന്നും എണീറ്റു സാരിയുടെ മുൻതാണിയെടുത്തു കഴുത്തും, മുഖവുമൊന്നും തുടച്ചു തിരിഞ്ഞു നടക്കുന്ന അമ്മയെകാണെ എന്തോ മനസ്സിൽ വല്ലാത്തൊരു വേദന ഉരുവിടുന്നതറിഞ്ഞു അവൻ….
രാത്രി കഞ്ഞിയും കുടിച്ചു ഉമ്മറത്തെ തിണ്ടിന്മേൽ പുറത്തോട്ട് മഴയുംനോക്കി ഇരിക്കുമ്പോൾ അമ്മതന്നെയായിരുന്നു മനസ്സിൽ. കുറച്ചു വിഷമമുണ്ടേലും അമ്മ പതിയെ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട്പോവുകയാണെന്നു ഒരു തോന്നലുണ്ടായിരുന്നു മനസ്സിൽ. ഒരു താലി ആ കഴുത്തിലാണിഞ്ഞെന്നുകരുതി ഒരിക്കലും യാതൊരുവിധ ഉപാധികളോടെയും അമ്മയെ സമീപിച്ചിരുന്നില്ല…..
എന്റെ സ്നേഹം അമ്മ തിരിച്ചറിയാനുള്ളൊരു വഴി മാത്രമായിരുന്നു എനിക്ക് സത്യത്തിൽ ആ താലി. പിന്നെ…. മുന്നോട്ടുള്ളയാത്രയിൽ തന്റെയി ജീവിതത്തിനുമേൽ മറ്റൊരാവകാശികൂടെയുണ്ടെന്നു ഒരോർമപെടുത്തലായി….
അമ്മയുടെ മനസിലെ ചിന്തകൾക്കുമേൽ നിലകൊള്ളുന്ന ഒരു ലോഹത്തിന്റ നേർത്ത ബന്ധനം മാത്രം.
മനസിലെ കിടന്നു പിടയുന്ന ചോദ്യങ്ങൾക്കിടയിലെ ശരിയും, തെറ്റുകൾക്കുമേൽ ചിന്തകൾ വ്യതിചലിക്കുമ്പോഴും.പിന്നിട്ടത്തിലെല്ലാം ഒരു ശരികളുണ്ടെന്നു കാണാനായിരുന്നു ആ നിമിഴം ഞാനാഗ്രഹിച്ചത്…..
കാരണം അത്രമേൽ ആ സ്ത്രീയെ ഞാൻ സ്നേഹിക്കുന്നുണ്ട്…
പരസ്പരമുള്ള അകൽച്ചയുടെ വേനലിന്റെ വരണ്ട വിണ്ടുകീറിയ വിടവുകൾക്കുളിലേക്ക് ഒരു വർഷത്തിന്റെ മുഴുവൻ ജീവനെയും ആവാഹിച്ചു ഒരു മഴയായി പെയ്തിറങ്ങണം….
ആത്മവിനോളം ഇറങ്ങിച്ചെന്നു. അവളെന്നെ…., അമ്മയെന്ന…..ആ.. പെണ്ണിലേക്ക്…
കിഴക്കേക്കര പള്ളീന്നു വിളിക്കുന്ന ബാങ്കിന്റെ അല്ലയോലികൾ മഴതോർന്ന ആ നിശബ്ദദ്ദതയിൽ ചെവിയിലോട്ട് ഒഴുകിയിറങ്ങിയപ്പോഴാണ് പിന്നെ എണീക്കുന്നത്…
