“ഞാൻ…എനിക്ക്….നിങ്ങൾ ആരാണ് ? എന്താണിതൊക്കെ ? എനിക്ക് പേടിയാണ്.. ” ഭിത്തിയിൽ ചാരി വിറച്ചു നിന്ന നന്ദന്റെ ചുണ്ടുകളിൽ നിന്നും അക്ഷരങ്ങൾ ഉതിർന്നു വീണു.
ഹ..ഹ..ഹ.. ഞാൻ ഗ്രന്ഥരക്ഷസ്… നിനക്ക് ആവശ്യമെന്ത് എന്ന് എനിക്കറിയാം എല്ലാം നിന്റെ ഇച്ഛ പോലെ ഭവിക്കും ഞാൻ പറയുന്ന ചില കർമ്മങ്ങൾ നീ ചെയ്താൽ നിന്നിൽ ഞാൻ കാമദേവനോളം ശക്തി നിറയ്ക്കും
പകരം എല്ലാ വെള്ളിയാഴ്ചകളുടെയും അവസാന യാമം ഞാൻ നിന്റെ ശരീരത്തിൽ ആവസിക്കും നീ എനിക്ക് നിന്റെ ശരീരം ആഴ്ചയിൽ ഒരു യാമം കാമപൂർത്തീകരണത്തിനു തരുമ്പോൾ നിനക്ക് ഇല്ലാതെ പോയ പൗരുഷ ശക്തി അതിന്റെ ഏറ്റവും തീവ്രതയിൽ നിനക്ക് ലഭിക്കും.
നന്ദൻ ഒരു സ്വപ്‌നാടകനെ പോലെ ഒന്നും വിശ്വസിക്കാനാവാതെ മിഴിച്ചു നിന്നു. അയാളുടെ സ്മൃതി മണ്ഡലത്തിൽ ഹേമാവതിയുടെയും ദേവയാനിയുടെയും വാസന്തിയുടെയും ഒക്കെ ശരീര വടിവുകൾ കടന്നു വന്നു.
അയാളുടെ മനസ്സ് വായിച്ച രക്ഷസ്സ് പറഞ്ഞു “രജസ്വലയായ കന്യകയുടെ രാജിക രക്തത്തിൽ കുതിർത്ത പട്ടുതുണി, കന്യകയുടെ ഗുഹ്യരോമങ്ങൾ 7, വിധേയനാകുന്ന ആളുടെ വൃഷണത്തിൽ വളർന്ന 7 രോമങ്ങൾ ഇവ മുള്ളെരിക്കിന്റെ പൂവ്, കായ് , മുള്ള് എന്നിവ ചേർത്ത് കത്തിച്ചു ചാരമാക്കി ആ ചാരം കൊണ്ട് ദേഹത്ത് പതിനേഴ് സ്ഥലത്തു വിഭൂതി പൂശി വെള്ളിയാഴ്ചയുടെ അവസാന യാമത്തിൽ പൂർണ്ണനഗ്നനായി ഏഴ് തിരിയിട്ട വിളക്കിൽ മൃഗക്കൊഴുപ്പ് ഒഴിച്ച് അതിന്റെ വെളിച്ചത്തിൽ ഗ്രന്ഥത്തിന്റെ 7ആം പുറത്തിൽ 7 തുള്ളി രക്തം വീഴിച്ചാൽ നിനക്ക് ആഗ്രഹ സായൂജ്യം ലഭിക്കുന്നതാണ്.
ശബ്ദത്തോടൊപ്പം രക്ഷസ്സും പതുക്കെ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതെയായി. ഭൂമി മുഴുവൻ പ്രകമ്പനം കൊള്ളിച്ച ഒരു ഇടിമിന്നലിന്റെ കൂടെ ബോധം നഷ്ടപ്പട്ടു നന്ദൻ ലൈബ്രറിയിൽ കുഴഞ്ഞു വീണു
തമ്പുരാനേ..തമ്പുരാനേ…പിറ്റേന്ന് കാലത്തു നന്ദൻ തന്റെ പേരു വിളിക്കുന്ന കിളി മൊഴി കേട്ടാണ് ഉണർന്നത്.
“എന്തായിത് തമ്പുരാൻ ഇപ്പൊ വന്നു വന്നു അന്തിയുറക്കം കൂടെ ലൈബ്രറിയിൽ ആക്കിയോ?”
കണ്ണ് തുറന്നു നോക്കിയ നന്ദൻ കണ്ടത് വിതറുന്ന മുഖത്തോടെ നിൽക്കുന്ന വാസന്തിയെ ആണ്.
” അത് ഞാൻ വായിച്ചു വായിച്ചു കിടന്നുറങ്ങി പോയി” നന്ദൻ തലയുയർത്തി നാലുപാടും നോക്കി പറഞ്ഞു
പെട്ടന്ന് പടികൾ ചാടി ഇറങ്ങി നന്ദൻ മുറിയിലേക്ക് പോയി രോഹിണി ഉറക്കം തന്നെ. കുളിമുറിയിൽ കയറി പ്രഭാത കർമ്മങ്ങൾ ചെയ്തു കുളിച്ചിറങ്ങി ഹോസ്പിറ്റലിൽ പോകാൻ വസ്ത്രം ധരിക്കുമ്പോഴും നന്ദന്റെ മനസ്സിൽ തലേ രാത്രിയിലെ സംഭവങ്ങൾ ആയിരുന്നു.
എല്ലാം ഒരു സ്വപ്നം പോലെ അയാൾക്ക് തോന്നി ആകെയുള്ള തെളിവ് അയാളുടെ കൈയിലെ മുറിവായിരുന്നു അത് ഒരു പാടുപോലുമില്ലാതെ അപ്രത്യക്ഷമായിരുന്നു.

