ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 8 28അടിപൊളി  

ഞാൻ: “എന്തിനു?,, ഞങ്ങളെ കൊണ്ട് എന്ത് ആവശ്യം? ഞങ്ങൾക്ക് ഇപ്പോൾ വരാൻ സാധിക്കില്ല” എന്ന് മടിക്കാതെ പറഞ്ഞു!

എൻ്റെ ആ മറുപടി കേട്ടതും ‘രാഘവൻ’ ഒന്ന് നെടുവീർപ്പിട്ടു, ശേഷം പറഞ്ഞു തുടങ്ങി,,

“ഓഹ്,, ഞാൻ ആരെയും നിർബന്ധിക്കാൻ ഒന്നും പോണില്ല, എന്നെ ഏല്പിച്ച കാര്യം ഞാൻ നിങ്ങളോടു വന്നു പറഞ്ഞെന്നു മാത്രം,,”

അൽപ സമയത്തെ മൗനത്തിനു ശേഷം ‘രാഘവൻ’ മാളുവിനോടായി ചോദിച്ചു

“നിൻ്റെയും തീരുമാനം അത് തന്നെയാണോ?”

‘മാളു’ ആദ്യം ഒന്ന് പരുങ്ങി, പിന്നെ കുറച്ചു നേരം എൻ്റെ മുഖത്തേക്കു ഇമ വെട്ടാതെ നോക്കി നിന്നതിനു ശേഷം, രാഘവനോടായി പറഞ്ഞു,,

“കിച്ചുവേട്ടൻറെ അച്ഛൻ പോയിക്കോളൂ, ഞങ്ങൾ ഉടൻ വന്നേക്കാം”

മാളുവിൻറ്റെ വാക്കിൻറെ ഉറപ്പിൽ ‘രാഘവൻ’ ഞങ്ങളിൽ നിന്നും നടന്നകന്നതും, ഞാൻ മാളുവിനോടായി അല്പം ദേഷ്യത്തിൽ ചോദിച്ചു,,

“നീ ആരോട് ചോദിച്ചിട്ടാ,, ‘ഞങ്ങൾ’ വന്നേക്കാമെന്നു പറഞ്ഞത്?? ഞാൻ എന്തായാലും വരുന്നില്ല ! നിനക്ക് പോയേ പറ്റുമെന്നുണ്ടെങ്കിൽ നീ തനിച്ചു തന്നെ പോയിട്ട് വാ “!

എൻ്റെ ദേഷ്യത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാകാത്ത ‘മാളു’ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു,,

പിന്നെ അല്പം ദയനീയമായ അവസ്ഥയിൽ എന്നോട് പറഞ്ഞു തുടങ്ങി,,,

ചേച്ചിക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്, മാത്രവുമെല്ലാ, ഇന്ന് രാത്രി കഴിഞ്ഞാൽ ചേച്ചി തിരിച്ചു പൊകുവേം ചെയ്യും, എന്നാൽ എൻ്റെ കാര്യത്തിൽ ഇത് രണ്ടും വ്യത്യസ്തമാണ്!

ഇവരൊക്കെ വലിയ ആൾക്കാരാണ്, നമ്മളൊക്കെ കഴിഞ്ഞു പോകുന്നത് തന്നെ ഇവരുടെയൊക്കെ കാരുണ്യം കൊണ്ടാ, അവർ പറയുന്നത് അനുസരിക്കാതെ, അവരെ ധിക്കരിച്ചു ഇവിടെ തുടർന്ന് ജീവിക്കാം എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാ, അതുകൊണ്ടു എനിക്ക് എന്തായാലും പോയേ പറ്റു ൻ്റെ ചേച്ചിയെ,, എന്തായാലും എന്താ കാര്യമെന്ന് ഞാൻ ഒന്ന് പോയി അന്വേഷിച്ചു വരാം!

എന്തോ, മാളുവിന്റ്റെ ആ സംസാരം കേട്ടപ്പോൾ എനിക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി,, ഒപ്പം ഭീതിയോടെ മറ്റൊരു കാര്യവും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു!

ബോധമുള്ളപ്പോൾ പോലും അമ്മയെയും,പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത കൂട്ടങ്ങളാണ് അയ്യരും, സാമിയുമൊക്കെ, അങ്ങനെ ഉള്ള ചെന്നായക്കൂട്ടം കുടിച്ചു വെളിവില്ലാതെ കിടക്കുന്ന ഒരു സദസ്സിലേക്കാണ്, മാളുവിനെ പോലെ സുന്ദരിയും, യൗവ്വന യുകതയുമായ ഒരു പെണ്ണ് കയറിച്ചെല്ലാൻ പോകുന്നത് എന്ന് ഓർത്തപ്പോൾ എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി!

മുകളിലേക്കുള്ള പടികളിൽ ആദ്യത്തെ പടി മാളു ചവിട്ടിയതും, ഞാൻ മാളുവിനെ പിറകിൽ നിന്നും വിളിച്ചു

“നിക്ക്,, നീ തനിച്ചു പോകണ്ട, ഞാനും കൂടെ വരാം” എന്ന് പറഞ്ഞു കൊണ്ട് ഞാനും മാളുവിനൊപ്പം മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി!

അങ്ങനെ തീരുമാനിക്കാൻ എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു, ഒന്ന്: മാളു ഒറ്റയ്ക്കു പോയാലുള്ള അപകടം ഒഴിവാവാകാം എന്നുള്ളത്, മറ്റൊന്ന്: ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളപ്പോൾ അവർ അതിരു വിട്ടൊന്നും പ്രവർത്തിക്കില്ല എന്ന വിശ്വാസം, എല്ലാത്തിലുമുപരി ഇനി അവർ എന്തിനെങ്കിലും ശ്രമിച്ചാലും ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരുമിച്ചുള്ള ചെറുത്തു നില്പിനു് ബലം ഏറും എന്ന ആത്മധൈര്യവും!!

ഞങ്ങൾ ആ മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ, അവർ എല്ലാവരും പണ്ടു പറഞ്ഞ കണക്കെ ഇപ്പോഴും വെള്ളമടിയും, ചർച്ചയുമായി മുഴുകി ഇരിക്കയായിരുന്നു.

മുമ്പ് ഇരുന്നിരുന്ന സ്‌ഥാനത്തു മഹിയെ കാണാതെ വന്നപ്പോൾ എൻ്റെ ഉള്ളമൊന്നു പകച്ചു, ഞാൻ വ്യാകുലതയോടെ മുറിയിൽ ആകമാനം കണ്ണോടിച്ചതും, ബെഡിൽ അവശനായി ഉറങ്ങിക്കിടക്കുന്ന ‘മഹി’ എൻ്റെ കണ്ണിൽ പെട്ടു!

ഞങ്ങൾ ആ മുറിയിലേക്കു കടന്നു വരുന്നത് കണ്ടതും, അയ്യർ സാർ എഴുന്നേറ്റു നിന്ന് ഞങ്ങളെ സ്വീകരിച്ചു

“ആ വന്നല്ലോ,, രണ്ടു മിടുക്കികളും” എന്നും പറഞ്ഞു കൊണ്ട് അയ്യർ സാർ ഞങ്ങളുടെ അടുത്തേക് നടന്നടുക്കാൻ തുടങ്ങിയതും ഞാൻ അക്ഷമയോടെ ചോദിച്ചു