ചിറകുള്ള മോഹങ്ങൾ – 1 5

എന്നാൽ ബി എഡിന് പഠിച്ചോണ്ടിരുന്ന ഐശ്വര്യ ഒരു പ്രേമത്തിൽ കുടുങ്ങുകയും വീട്ട് കാരറിയാതെ അവൾ അവനോടൊപ്പം ഒളിച്ചോടുകയും ചെയ്തു..
അവനൊരു അന്യമതക്കാരനുമായിരുന്നു.

ആ കുടുംബത്തെ ഒന്നടങ്കം തകത്ത ഒരു സംഭവമായിരുന്നു അത്..
എന്നാൽ ഇരു ചെവിയറിയാതെ ശിവരാജൻ നാലാം ദിവസം അവളെ തിരിച്ചെത്തിച്ചു..
ടൗണിൽ ഒരു പാട് ബിസിനസ് സ്ഥാപനങ്ങളുളള ശിവരാജന് ചെറിയൊരു ക്വട്ടേഷൻ ടീം എന്തിനും കൂടെയുണ്ടായിരുന്നു..

കൂടെപ്പോയവന്റെ പതിരിളക്കി അവർ ഐശ്വര്യയെ തിരിച്ച് കൊണ്ട് വന്നു..

എന്നാൽ, അവർ വരാൻ കാത്തിരിക്കുകയായിരുന്നു ഐശ്വര്യ തിരിച്ച് പോരാൻ..
നാല് ദിവസം കൊണ്ട് തന്നെ അവൾക്ക് മടുത്തു..
കാരണം, അവൾ ഇറങ്ങിപ്പോയ ഷഫീഖ് പത്ത് പൈസ എടുക്കാനില്ലാത്ത ഒരു ദരിദ്രവാസിയായിരുന്നു..
പ്രേമിച്ച് നടന്ന കാലത്ത് ഇഷ്ടം പോലെ ചിലവാക്കിയിരുന്ന ഷഫീഖ് യഥാർത്തത്തിൽ ഒരു കൂതറയായിരുന്നു..
ഒരു പണിക്കും പോകാത്ത അവൻ കൂട്ടുകാരുടെ ബൈക്കും, കാറുമെടുത്താണ് ഐശ്വര്യയേയും കൊണ്ട് കറങ്ങിയിരുന്നത്..
ആരോടെങ്കിലും കടം വാങ്ങിയ പൈസയാണ് അവൾക്ക് വേണ്ടി അവൻ ചിലവാക്കിയതത്..

ഒളിച്ചോടി ദൂരെ ഒരു ലോഡ്ജിൽ നാല് ദിവസം നിന്നപ്പോഴേക്കും ഐശ്വര്യക്ക് കാര്യം മനസിലായി..
രണ്ടാം ദിവസം തന്നെ ഭക്ഷണം വാങ്ങാൻ അവളുടെ ഒരു വള വിൽക്കേണ്ടി വന്നു..

നാലാം ദിവസമായപ്പൊഴേക്കും അവർ തമ്മിൽ കച്ചറയായി..
വീണ്ടും അവളുടെ മാല ചോദിച്ച ഷഫീഖിനോട് തരില്ലെന്ന് അവൾ തീർത്ത് പറഞ്ഞു..

അവൾ കൊട്ടക്കണക്കിന് സ്വർണവുമായാണ് വരിക എന്ന് കരുതിയ ഷഫീക്കിന് അവളൊന്നും വീട്ടിൽ നിന്ന് എടുത്തിട്ടില്ല എന്നറിഞ്ഞ്‌ ദേഷ്യം വന്നു..

എങ്ങിനെയിനി വീട്ടിലേക്ക് തിരിച്ച് ചെല്ലും എന്നോർത്തിരുന്ന ഐശ്വര്യക്ക് അമ്മാവൻ വന്ന് തന്നെ പിടിച്ചോണ്ട് പോന്നത് അനുഗ്രഹമായി..

പിറ്റേന്ന് തന്നെ ശിവരാജൻ ഐശ്വര്യക്ക് വേണ്ടി കല്യാണാലോചന തുടങ്ങി..
തുടർന്നും പഠിക്കണമെന്ന അവളുടെ ആഗ്രഹമൊന്നും ആരും ചെവി കൊണ്ടില്ല..

ബാങ്ക് മാനേജറായ പ്രശാന്തിനെ വളരെപ്പെട്ടന്ന് തന്നെ ശിവരാജൻ കണ്ടെത്തി..
പെണ്ണ് കാണലും, നിശ്ചയവും, കല്യാണവുമെല്ലാം ഒരുമാസത്തിനുള്ളിൽ തന്നെ ശിവരാജൻ നടത്തി..

വിവാഹ സമയത്ത് പ്രശാന്തിന് മുപ്പത്തി ഒന്നും, ഐശ്വര്യക്ക് ഇരുപത്തി ആറുമാണ് പ്രായം…

ആർഭാടമായാണ് ശിവരാജൻ അവളുടെ വിവാഹം നടത്തിയത്.. ഇട്ട് മൂടാൻ സ്വർണവും കൊടുത്തു..

മൂന്നാൺ മക്കളിൽ രണ്ടാമനായ പ്രശാന്തിന് വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തായിരുന്നില്ല ജോലി..
വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ അവൻ, ഐശ്വര്യയേയും കൂട്ടി ബാങ്കിന്റെ വകയായുള്ള ഒരു വില്ലയിലേക്ക് മാറി..

നാല് ബെഡ്റൂമും, ഹാളും, അടുക്കളയും, ഒരു ബാൽക്കണിയുമുള്ള ആഡംബര വീട്ടിൽ അവർ ജീവിതം തുടങ്ങി..

✍️✍️✍️

ആ വലിയ വീടിന്റെ തുറന്നിട്ട ഗേറ്റിലൂടെ ശിവരാജൻ കാറ് കയറ്റി മുറ്റത്ത് നിർത്തുമ്പോൾ നേരം രണ്ടര മണിയായിരുന്നു..
കാറിലിരുന്ന് തന്നെ അയാൾ കണ്ടു. പ്രശാന്ത് സിറ്റൗട്ടിലിരിക്കുന്നു..

ശിവരാജനും, സുശീലയും കാറിൽ നിന്നിറങ്ങി സിറ്റൗട്ടിലേക്ക് ചെന്നു..

“” മോനേ… എന്താടാ… എന്താ പ്രശ്നം….?’”..

 

വെപ്രാളത്തോടെ ശിവരാജൻ ചോദിച്ചു..

“” അമ്മാവനും, അമ്മായിയും അകത്തേക്ക് വാ… “

ബഹുമാനത്തോടെ പറഞ്ഞ് പ്രശാന്ത് ഹാളിലേക്ക് കയറി..
എല്ലാരും അകത്ത് കയറിയതും പ്രശാന്ത് വാതിലടച്ച് കുറ്റിയിട്ടു..

“ എന്താടാ മോനേ പ്രശ്നം…?””

സുശീല കരയും പോലെ ചോദിച്ചു..

“” ചെറിയൊരു പ്രശ്നമുണ്ട് അമ്മായീ… പറയാം… രണ്ട് പേരും ഇരിക്ക്… “

സെറ്റിയിലേക്കിരുന്ന് കൊണ്ട് പ്രശാന്ത് പറഞ്ഞു..
ശിവരാജൻ സെറ്റിയിലേക്ക് വീഴുകയായിരുന്നു.. സുശീലയും..

“മോനേ… കാര്യം പറയെടാ… “

ഹൃദയം പൊട്ടുന്ന പോലെ ശിവരാജൻ പറഞ്ഞു..

“” അമ്മാവന് ഷഫീഖ് എന്നൊരാളെ അറിയോ… ?””.

ഒരു ബന്ധവുമില്ലാത്ത ചോദ്യം കേട്ട് അയാൾ അമ്പരന്നു.
പിന്നെ ഇല്ലെന്ന് തലയാട്ടി..

Leave a Reply

Your email address will not be published. Required fields are marked *