വേണ്ട ഞങ്ങൾ ഓട്ടോ പിടിച്ചു പൊക്കോളാം അഖിൽ ഇവിടെ വേണ്ട സമയമാണ് ഇപ്പൊ
ഹമ്
അവരിറങ്ങി അതികം വൈകാതെ മീരേച്ചിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാൻ ഞെട്ടിത്തരിച്ചു .എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല .ഞാനും അഖിലേട്ടനും അകത്തെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയായിരുന്നു .മോളെ ചിന്നു എന്ന അലർച്ചയാണ് ചിന്തകളിൽ നിന്നും ഞങ്ങളെ സ്വബോധത്തിലേക്കു തിരികെ എത്തിച്ചത് .ഞങ്ങൾ അകത്തെ മുറിയിലേക്ക് ഓടി .മാനസികനില തെറ്റിയവരെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വേച്ചു വേച്ചു നടന്നു വാതിൽ തള്ളിത്തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന മീരേച്ചിയെ ഞാൻ ചേർത്ത് പിടിച്ചു .ബാത്റൂമിലെ ഡോർ തുറന്നു കിരണേട്ടനും പുറത്തേക്കു വന്നു ..
രേണു ന്റെ മോള് ….ചിന്നു ..മോളെ
മോൾക്കൊന്നും ഇല്ല ചേച്ചി
എവിടെ ന്റെ കുട്ടി എവിടെ
അവളിപ്പോ ഇങ്ങു വരും ചേച്ചി സമാധാനമായിരിക്കു
എനിക്കിപ്പോ കാണണം ന്റെ കുട്ടിയെ മോളെ ……
എന്ത് പറഞ്ഞിട്ടും എത്ര സമാധാനിപ്പിച്ചിട്ടും മീരേച്ചി അതൊന്നും കേൾക്കുന്നില്ല ,ചേച്ചിയുടെ നിലവിളി ഉയർന്നതോടെ അയല്പക്കങ്ങളിൽ നിന്നും ആളുകൾ ഓടി എത്തി .ആരൊക്കെ പിടിച്ചിട്ടും മീരേച്ചി കുതറി ഓടാൻ തുടങ്ങി .മോളെയും വിളിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി ഓടാൻ തുനിഞ്ഞ ചേച്ചിയെ ഞങ്ങൾ തടഞ്ഞു വച്ചു .അല്പം നേരം കൊണ്ട് ഡോക്ടർ എത്തി വീണ്ടും ഉറങ്ങാനുള്ള മരുന്ന് കുത്തിവച്ചു ..രാവിലെ വരെ ഉറങ്ങാനുള്ള മരുന്ന് ചേച്ചിയിൽ കുത്തിവച്ചു മരുന്നിന്റെ പിൻബലത്തിൽ അവർ വീണ്ടും മയക്കത്തിലേക്ക് വീണു ..നിശബ്തമായി എല്ലാം നോക്കി കാണാൻ മാത്രമെ കിരണേട്ടന് സാധിച്ചുള്ളൂ ആ മനുഷ്യന്റെ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നു .അയല്പക്കങ്ങളിൽ ഉള്ളവർ കുറച്ചു സമയം കൂടി അവിടെ നിന്നതിനുശേഷം വീടുകളിലേക്ക് പോയി അടുക്കളയിൽ കയറി ചായ തിളപ്പിച്ച് ഞാൻ അഖിലേട്ടനും കിരണേട്ടനും നൽകി ലിവിങ് റൂമിൽ സെറ്റിയിൽ ഇരുന്നു ആവി പറക്കുന്ന ചായ മോത്തി കുടിച്ചു കൊണ്ട് കിരണേട്ടൻ ഫോണെടുത്തു ചെറിയാൻ സാറിനെ വിളിച്ചു .എന്തൊക്കെയോ സൂചനകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു .
അഖിലെ നമ്മൾ ശരിക്കും ഒറ്റപെട്ടു ജീവിക്കുന്നവരാണ് .മീര അയല്പക്കങ്ങളിലെക്കു സംസാരിക്കാൻ പോകുന്നത് ഞാൻ വിലക്കിയിരുന്നു എന്റെ വിലക്കിനെ മറികടന്നും അവൾ ബന്ധങ്ങൾ ദൃഢമാക്കി ആപത്തു വന്നപ്പോൾ അവൾക്കു സമാധാനം നൽകാനും ആശ്വസിപ്പിക്കാനും അവളുടെ ബന്ധങ്ങൾ ഉപകരിച്ചു .എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല ഒരു വാക്ക് കൊണ്ട് പോലും .ഉന്നതങ്ങളിൽ ബന്ധമുള്ള നമ്മളെ ആത്മാർഥമായി സഹായിക്കാൻ ആരുണ്ടായി .
നമ്മൾ കരുതിയ ബന്ധങ്ങൾ സത്യത്തിൽ ബന്ധങ്ങൾ തന്നെയാണോ .കാണുമ്പോൾ ചിരിക്കും കുശലങ്ങൾ ചോദിക്കും എന്നല്ലാതെ നമുക്ക് ആരുമായാണ് ബന്ധമുള്ളത് സഹായത്തിന് എത്തിയ ആളുകളൊന്നും സത്യത്തിൽ നമ്മുടെ ബന്ധങ്ങൾ കൊണ്ട് നേടിയതല്ല .മീരയും രേണുവും സമ്പാദിച്ച ബന്ധങ്ങൾ മാത്രമാണ് ആപത്തു ഘട്ടത്തിൽ നമുക്ക് കൂട്ടായത് .നമ്മൾ തന്നെയാണ് നമ്മുടെ പരാജയം നമ്മുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രം നമ്മൾ സൗഹൃദം ഉണ്ടാക്കി .സത്യത്തിൽ നല്ലൊരു സൗഹൃദം നമുക്കുണ്ടോ ഉന്നതിയിലുള്ള നമ്മുടെ ബന്ധുക്കൾ നമുക്കൊപ്പമുണ്ടോ അറിയിച്ചില്ലായിരിക്കാം ഇനി അറിയിച്ചാൽ തന്നെ എത്ര പേർ ഉണ്ടാവും .ഏറി വന്നാൽ ഒരു ഫോൺ കാൾ .തിരക്കാണ് എല്ലാവർക്കും ഒന്നിനും സമയമില്ല സമ്പാദിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും നീയും ഞാനുമുൾപ്പടെ .അവനവനു വരുമ്പോൾ മാത്രം നാം തിരിച്ചറിയും .ആശ്വസിപ്പിക്കാൻ ആളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമാണ് അഖിൽ പണം കൊണ്ട് വിലക്കെടുക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം, ബന്ധം .നാം നൽകുന്ന സ്നേഹവും അടുപ്പവും മാത്രമേ നമുക്ക് തിരിച്ചു ലഭിക്കു എന്ന് ഞാൻ മനസിലാക്കുന്നു .തിരിച്ചറിയാൻ വൈകിപ്പോയി .പക്ഷെ അതിനു നൽകേണ്ടിവന്ന വില എന്റെ മോളെയാണ് .എനിക്ക് ഉള്ളു തുറക്കാൻ നീ മാത്രമാണ് ഉള്ളത് നീ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഹൃദയം തകർന്നു മരിച്ചിട്ടുണ്ടാവും ..
വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ കിരണേട്ടാ
ആവശ്യമില്ലാത്ത എന്താണ് ഞാൻ പറഞ്ഞത് ..നമ്മൾ സത്യത്തിൽ വിഡ്ഢികളാണ് നമുക്ക് ചുറ്റും നടക്കുന്ന എന്തെങ്കിലും നാം കണ്ടിരുന്നോ .എന്ത് സുരക്ഷിത്വത്തമാണ് നമുക്ക് ഈ നഗരത്തിൽ ഉള്ളത് .നമ്മൾ ഒന്നുമല്ല ഇവിടെ .നമുക്കാരുമില്ല ഇവിടെ .നിന്നെപ്പോലെ ഞാനും മീരയെ കളിയാക്കിയിട്ടുണ്ട് നഗരത്തിന്റെ സൗകര്യത്തെ പറ്റി പറഞ്ഞു .ഇവിടുത്തെ വികസനത്തെപ്പറ്റി പറഞ് .തെറ്റ് പറ്റിപ്പോയി അവൾ പറയുന്നതാണ് ശരി .ആരെന്നറിയാത്ത ഏതുതരക്കാരെന്നറിയാത്ത ആയിരങ്ങൾ ലക്ഷങ്ങൾ ദിനം പ്രതി വന്നുപോകുന്ന നഗരത്തിൽ ആർക്കു നല്കാൻ കഴിയും സുരക്ഷ.ഗ്രാമങ്ങളുടെ വില ഞാൻ അറിയുന്നു മനസിലാക്കുന്നു അസമയത് അപരിചിതനെ കാണുമ്പോൾ ചോദിക്കാൻ ചോത്യം ചെയ്യാൻ ഗ്രാമങ്ങൾക്ക് മാത്രമേ കഴിയു അതിനു പോലീസ് നിയമം ഇതിന്റെയൊന്നും പിൻബലം ആവശ്യമില്ല .എല്ലാവരും പരസ്പരം അറിയുന്നു പരസ്പരം ബന്ധം സ്ഥാപിക്കുന്നു .ഇവിടെ ആർക്കു ആരെ അറിയാം .ആർക്കാണ് സത്യത്തിൽ ബന്ധമുള്ളത് എല്ലാവരും ഒറ്റപ്പെട്ടവർ .ആളുകൾ ചേർന്നാണ് സമൂഹം ഉണ്ടാവുന്നത് .ഈ നഗരം ഒരു സമൂഹമാണോ ആരാണ് ഇവിടെ പരസ്പരം ചേർന്ന് നിക്കുന്നത് ..
മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങൾ എല്ലാം കിരണേട്ടൻ പറഞ്ഞു കൊണ്ടിരുന്നു ഒന്നും പറയാനാവാതെ അഖിലേട്ടൻ എല്ലാം കേട്ടിരുന്നു .തിരിച്ചറിവിന്റെ നിമിഷങ്ങളിലൂടെ അഖിലേട്ടൻ സഞ്ചരിക്കുകയിരുന്നു അതുവരെ കരുതിയ ധാരണകൾ തെറ്റാണെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു .
വല്ലാത്ത ഭയം ഞാനാ കണ്ണുകളിൽ കണ്ടു .ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല .അല്ലെങ്കിലും സ്വന്തം മകളെ കാണുന്നില്ലെന്ന് അറിഞ്ഞ ഏതു പിതാവിനാണ് ഭക്ഷണം ഇറങ്ങുക .ഒരുപാടു ഞാൻ നിർബന്ധിച്ചെങ്കിലും കിരണേട്ടനും അഖിലേട്ടനും ഒന്നും കഴിച്ചില്ല .എല്ലാം ഉണ്ടാക്കുമ്പോൾ ഞാനും മനസ്സിൽ കരുതിയിരുന്നു ഇതാരും കഴിക്കില്ലെന്ന് .ഉറക്കം വരാതെ ഞങ്ങൾ ഉമ്മറത്ത് തന്നെ ഇരുന്നു .ഇടയ്ക്കിടെ കിരണേട്ടൻ ചെറിയാൻ സാറിനെ വിളിക്കുന്നുണ്ടായിരുന്നു .എപ്പോഴോ ഞങ്ങൾ മയക്കത്തിൽ വീണു .അകത്തെ മുറിയിൽ എന്റെ മോൾ ഉറങ്ങുന്നത് ഞാൻ ഇടയ്ക്കിടെ പോയി നോക്കികൊണ്ടിരുന്നു .ഒന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇനി ഉള്ള ജീവിതം ഈ നരകത്തിൽ ജീവിച്ചു തീർക്കാൻ ഞാൻ ഒരുക്കമല്ല .സെറ്റിയിൽ അഖിലേട്ടനെ ചേർത്ത് പിടിച്ചു ഞാൻ ഇരുന്നു തല ചാരിവച്ചു കിരണേട്ടനും മയങ്ങി .പകലത്തെ അലച്ചിലിന്റെ ക്ഷീണവും മനസ്സിന്റെ വ്യഥയും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു .
മൊബൈലിന്റെ ഒച്ച കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്നു .കിരണേട്ടൻ വേഗത്തിൽ കാൾ എടുത്തു ആ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു .വല്ലാത്തൊരാവേശത്തോടെ കിരണേട്ടൻ എഴുനേറ്റു .സംസാരത്തിൽനിന്നും ചെറിയാൻ സാറാണെന്നു എനിക്ക് മനസ്സിലായി .അദ്ദേഹത്തോട് നന്ദി പറഞ്ഞു കിരണേട്ടൻ കാൾ കട്ട് ചെയ്തു