തട്ടിന്‍പുറം Like

പക്ഷെ എന്റെ നോട്ടവും ഭാവവുമെല്ലാം രാധിക അമ്മായി കാണുന്നുണ്ട് എന്ന് എനിയ്ക്കു സംശയം ഉണ്ടായിരുന്നു, പക്ഷെ അത് പിന്നീടാണ് വെളിവായതെന്നു മാത്രം.!

ബാക്കിയുള്ള അമ്മായിമാരെല്ലാം എനിയ്ക്കു അത്ര പഥ്യം പോരായിരുന്നു,
അതിലെ പ്രധാന കണ്ണിയായിരുന്നു ഏറ്റവും ഇളയ രാജൻ ചെറിയച്ഛന്റെ ഭാര്യ യാമിനി,
എന്റെ യാമിനി ചെറിയമ്മ.!

യാമിനി ചെറിയമ്മ ബാക്കിയുള്ള അമ്മായിമാരെപോലെയെ അല്ലായിരുന്നു,
വളരെ നിശബ്ദ പ്രകൃതകാരി,
എന്റെ അമ്മയടക്കമുള്ള കലപില ടീമുകളുടെ കൂട്ടത്തിലെ ഒരു മിണ്ടാപ്രാണി,.!
എന്ത് പണികൊടുത്താലും അത് പെട്ടെന്ന് ചെയ്തു, അടുത്തതിന് വേണ്ടി എവിടേലും മാറി നിക്കും,
ഇവര് പണ്ട് അലാവുദീന്റെ കഥയിലെ ആ പണിയെടുക്കാൻ വരുന്ന ആ ജീനിന്റെ മനുഷ്യരൂപം വല്ലോം ആണോന്നുവരെ എനിയ്ക്കു സംശയം തോന്നിയിട്ടുണ്ട്,
എന്റെ അമ്മയടക്കം എല്ലാവരും അതുകൊണ്ടു തന്നെ യാമിനിച്ചെറിയമ്മയെ നന്നായി ചൂഷണം ചെയ്യുന്നതായി എനിയ്ക്കു തോന്നി, പക്ഷെ എല്ലാവര്ക്കും അവരോടു ഒരു പ്രത്യേക ഇഷ്ടമുള്ളതായും.!

ഒരു അഞ്ചരയടിയോളം മാത്രമേ അവർക്കു പൊക്കം കാണുകയുളളു,
അധികം മെലിഞ്ഞട്ടല്ലാത്ത ശരീര പ്രകൃതം,
എന്നാൽ വേണ്ട സ്ഥലത്തെല്ലാം ആവശ്യത്തിന് മുഴുപ്പുണ്ട് താനും,
പക്ഷെ ഞാൻ വളരെയധികം ഇഷ്ടപെടുന്ന ആ വയറിലെ മടക്കുമാത്രം ഇല്ല.!
പക്ഷെ അവരെ കൂടുതൽ അടുത്ത് അടുത്ത് വന്നപ്പോൾ എനിയ്ക്കു എന്തെല്ലാമോ ഇഷ്ടങ്ങൾ അവരോടു തോന്നിത്തുടങ്ങി, എന്തിനോ വേണ്ടി തേങ്ങുന്ന ഒരു മനസ്സ് അവര്ക്കുള്ളതായി തോന്നി.!
ഇതിനിടയിൽ ഞാൻ വേറൊരു കാര്യം കൂടി ശ്രെദ്ധിച്ചിരുന്നു,
മാധവൻ വല്യച്ചന് ഇവരോടുള്ള ഒരു പ്രത്യേക താല്പര്യം.!
വല്യച്ചനെ കാണുമ്പോഴെല്ലാം അവരുടെ കണ്ണുകളിലെ ഭയം ഞാൻ ആദ്യം എല്ലാവരെയും പോലെതന്നെയാണെന്നാണ് കരുതിയത്,
പക്ഷെ എനിയ്ക്കു വേറെ എന്തെല്ലാമോ പ്രശ്നങ്ങൾ ഉള്ളതുപോലെ തോന്നിപ്പിച്ചു,

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ഞാൻ അമ്മൂമ്മയുടെ കത്തിയടിയും പാരായണവും കഴിഞ്ഞു എന്റെ രാധിക വല്യമ്മേ കാണാനായി അടുക്കളയിലേയ്ക്ക് ഓടുന്ന സമയത്താണ്,
കോലായിലെ ഏറ്റവും അറ്റത്തെ മുറിയുടെ വശത്തുനിന്ന് ഒരു ശബ്ദം കേൾക്കുന്നപോലെ തോന്നിയതു,
ഇതാരപ്പ ഈ സമയത്തു അവിടെ ഇങ്ങനെ അടക്കി സംസാരിക്കാൻ.?

ഞാൻ ആ പഴയ തറവാടിന്റെ വലിയ മരത്തൂണുകളുടെ മറപിടിച്ചങ്ങോട്ടു ചെന്ന് നോക്കി

“നീ വെറുതെ അനാവശ്യമായി ശാട്യം പിടിക്കുന്നതെന്തിനാണ് യാമിനി.?” ഒരു പുരുഷന്റെ കനത്ത ശബ്ദം

ഞാൻ അല്പം മറഞ്ഞുനിന്നുകൊണ്ടു അങ്ങോട്ട് നോക്കി,
അവിടെ ഏറ്റവും മൂലയിലെ മുറി ആയതുകൊണ്ടാവണം ചെറിയ ഒരു ഇരുട്ടു പരന്നട്ടുണ്ട്.,
ആ ഇരുട്ടുമായി എന്റെ കണ്ണ് പരിചയപ്പെട്ടപ്പോൾ എനിയ്ക്കു അവിടെ നിൽക്കുന്ന ആളുകളെ മനസിലായി,
യാമിനി ചെറിയമ്മയും മാധവനച്ചനും.!

മാധവനച്ചൻ രണ്ടുകൈകൾ കൊണ്ടും യാമിനി ചെറിയമ്മയുടെ കൈകൾ ആ ഭിത്തിയിലേയ്ക്ക് അകത്തി അമർത്തി പിടിച്ചിരിക്കുകയാണ്,
വല്യച്ചന്റെ ആ ഉരുക്കുപ്പോലത്തെ റ്റ്കൈകൾ യാമിച്ചെറിയമ്മയെ നന്നായി വേദനിപ്പിക്കുന്നുണ്ടെന്നു അവരുടെ മുഖഭാവംകൊണ്ടു തന്നെ എനിയ്ക്കു മനസിലായി
“എന്നെ വിടു, എനിയ്ക്കു പോവണം..!” യാമിനി ചെറിയമ്മയുടെ ദയനീയമായ സ്വരം.
“നിന്നെ ഞാൻ വിടാം യാമിനി, പക്ഷെ നീ ഞാൻ പറഞ്ഞതിന് ഒരു മറുപടിയും തന്നില്ല, നിന്നോട് ഞാൻ കളിയായി പറഞ്ഞതല്ല അത്.!”
മാധവൻ വല്യച്ഛന്റെ കൈയിലെ പിടി മുറുകിയതോ എന്തോ ചെറിയമ്മ ചെറുതായി തേങ്ങി..

“എനിയ്ക്കു വേദനിയ്ക്കണു ..!”
പെട്ടെന്ന് മാധവനച്ചൻ ആ പിടി ചെറുതായി അയച്ചെന്നു തോന്നുന്നു

“യാമിനി നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കാൻ എനിയ്ക്കു ആഗ്രഹമില്ല, നിന്നെ രാജൻ പറ്റിയ്ക്കുകയാണ്‌ എന്ന് അറിഞ്ഞതുമുതൽ എനിയ്ക്കു നിന്നോട് ഒരു സഹതാപം തോന്നിയതാണ്, ആ സഹതാപം എങ്ങനെയോ അറിയാതെ…!”
ഞാൻ ആദ്യമായി മാധവനച്ചൻ വാക്കുകൾക്കായി പരതുന്നതു കണ്ടു.!

” എനിയ്ക്കു എല്ലാം അറിയാം, എനിയ്ക്കായി ആരും സഹതാപം കൊള്ളേണ്ട, ഞാനെന്റെയീ ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർത്തോളം., അതിനും സമ്മതിക്കില്ലെങ്കിൽ ഞാൻ വെല്ലടത്തും പോയി ചത്തോളം..!”
അവരുടെ കണ്ണുകൾ നനയുന്നതിനേക്കാളും അവരുടെ ആ വാക്കുകളിലെ പതർച്ച അവരുടെ വിഷമം എന്നെ മനസിലാക്കി തന്നു

Leave a Reply

Your email address will not be published. Required fields are marked *