എന്ത് വാങ്ങണം എന്ന ചർച്ച ചെയ്തുകൊണ്ടിരിക്കെ പല അഭിപ്രായങ്ങളും ഉയർന്നുവന്നു.
എന്നാൽ അവിടെയും അഭിരാമി മൗനം പാലിച്ചുനിന്നു.
അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്. ഞാനത് എടുത്ത് നോക്കി. അഭിരാമിയാണ്.
ഗോൾഡ് റിങ് കൊടുകാം എന്ന് പറ.
നമ്മുക്കൊരു ഗോൾഡ് റിങ് കൊടുകാം… ചർച്ച നടക്കുന്ന കൂട്ടത്തിലേക്ക് നോക്കി ഞാൻ വിളിച്ചുപറഞ്ഞു.
എന്നാൽ രാഹുലിനെ പോലുള്ളവർ അതിനെ നിഷ്പക്ഷമായി എതിർത്തു.
എന്നാലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. പ്രത്യേകിച്ച് അഭിരാമി പറഞ്ഞ ഒരു കാര്യം കൂടി ആയ സ്ഥിതിക്ക്. ഞാൻ അത് എന്ത് വില കൊടുത്തും നേടിയെടുക്കണം എന്ന വാശിയിലായിരുന്നു. അങ്ങനെ ഞാനത് ഭൂരിപക്ഷത്തെ കൂട്ടുപിടിച്ച് അത് ഉറപ്പിച്ചു.
ഞാൻ അഭിരാമിയുടെ മുഖത്തേക് നോക്കാതെ തന്നെ അവൾക്കായി ഒരു പുഞ്ചിരി നൽകി. ആ ചിരിക് ലോകം കീഴടക്കിയവന്റെ അഹകാരം ഉണ്ടായിരുന്നു.
ഉച്ചക്ക് ഞാൻ അഭിരാമിക് മെസ്സേജയച്ചു. ബാങ്കിലാവുന്ന സമയങ്ങളിൽ ഞങ്ങൾ തമ്മിൽ പേഴ്സണൽ കാര്യങ്ങൾ പരസ്പരം മെസ്സേജുകൾ വഴിയാണ് സംസാരിച്ചിരുന്നത്. പണ്ട് കത്തുകളിലൂടെ പ്രണയം കയ്മറിയിരുന്ന കാമുകി കാമുകൻ മാരെ പോലെ ഞാനും ആ പ്രവർത്തിയിൽ വല്ലാത്തൊരു അനുഭൂതി കണ്ടെത്തിയിരുന്നു.
എന്താ ഇന്നത്തെ പ്ലാൻ… ഞാൻ ചോദിച്ചു.
കുറച്ച് കഴിഞ്ഞതും എനിക്കുള്ള റിപ്ലൈ വന്നു. ഞാൻ അത് എടുത്ത് നോക്കി.
ഏഴുമണി ആവുബോൾ ഫ്ലാറ്റിലേക്ക് വാ.. നമ്മുക്കൊരു എട്ട് മണിക്ക് മുൻപ് അവിടെ എത്താൻ തരത്തിൽ പോകാം. അവൾ മറുപടി തന്നു.
Mmm.. ശരി. അതേയ് നമ്മുക്ക് ഗിഫ്റ്റ് വല്ലതും കൊടുത്താലോ… ഞാൻ വീണ്ടും ചോദിച്ചു.
അതിനുള്ള മറുപടി ഞാൻ മുൻപ് പറഞ്ഞു. അതായിരുന്നു എനിക്കുള്ള മറുപടി.
Ok എന്ന വൈകിട്ട് കാണാം. ഞാൻ പിന്നെ വേറെയൊന്നും പറയാൻ പോയില്ല.
വൈകിട്ട് എനിക്ക് മുന്നേ അഭിരാമിയാണ് ബാങ്കിൽ നിന്നും ഇറങ്ങിയത്.
അതിനുമുൻപ് എനിക്ക് രണ്ട് മെസ്സേജുകൾ വന്നു.
ടൈം മറക്കണ്ട… ഞാൻ ഇറങ്ങണ്…
ഞാൻ ok എന്ന് അയച്ചു.
പിന്നീട് അതികം നേരം കളയാതെ ഞാനും ബാങ്കിൽ നിന്നും ഇറങ്ങി.
ഹോസ്റ്റലിൽ എത്തിയ ശേഷം ഒരു കുളി പാസ്സാക്കി. ശേഷം രമ്യ എനിക്ക് വേണ്ടി തന്ന മജന്ത കളർ ഷർട്ടും അതിലേക്ക് പറ്റിയ ഡാർക്ക് ബ്ലൂ ജീൻസും എടുത്തിട്ടു. നല്ല ഒരു കസവ് മുണ്ട് ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് ഞാൻ ചിന്തിച്ചു.
എല്ലാ പ്രാവശ്യവും ഒരാളുടെ ബൈക്ക് തന്നെ വാങ്ങുന്നത് ശരിയല്ലാത്തതുകൊണ്ട് ഇപ്രാവശ്യം ഞാൻ ഹോസ്റ്റലിൽ തന്നെയുള്ള മറ്റൊരാളുടെ ബുള്ളറ്റും എടുത്താണ് പോയത്.
ബുള്ളറ്റ് എന്നത് ഒരു വികാരം ആയതുകൊണ്ട് ഞാനാ ഡ്രൈവ് മാക്സിമം എൻജോയ് ചെയ്തു.
ബുള്ളറ്റിന്റെ കുടു കുടു എന്ന നെഞ്ചിടിപ്പും കേട്ട് കൊച്ചിയുടെ ഇരുൾ വീണ പത്തായിലൂടെ കടന്ന് പോകുബോൾ അഭിരാമിയുടെ മുഖം എന്റെ മനസ്സിലേക്ക് ഒരു കുളിർകാറ്റായി കടന്നുവന്നു.
ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ബൈക്ക് നിർത്തിയശേഷം ഞാൻ നേരെ അഭിരാമിയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു.
ഇത് കൊച്ചി ആയത് നന്നായി വേറെ എവിടെങ്കിലും ആയിരുന്നെങ്കിൽ ഇതിനോടകം എന്നെ സദാചാര തെണ്ടികൾ പൊക്കിയേനെ. ഞാൻ ചിന്തിച്ചു.
ഞാൻ വാതിലിന് മുന്നിൽ നിന്ന് കാളിങ് ബെല്ലടിച്ചു.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ രമ്യ ഉണ്ടായിരുന്നിട്ടുകൂടി എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്രാവശ്യം ആ ഒരു പ്രശ്നമില്ല.
സെക്കണ്ടുകൾ കഴിഞ്ഞതും മുന്നിലെ വാതിൽ തുറക്കപ്പെട്ടു. എനിക്ക് മുന്നിലെ ആ കാഴ്ച കണ്ട് എന്റെ കണ്ണുകളെ എനിക്ക് വിശവസിക്കാനായില്ല.
അഭിരാമിയെ ആദ്യമായാണ് ഞാൻ സാരിയുടുത് കാണുന്നത്. അതും താൻ ഇട്ട ഷർട്ടിന്റെ അതെ കളറിലുള്ള സാരി.
എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു ശേഷം ആ ചുണ്ടുകളും.
ആഹാ… എത്തിയോ.. കുറച്ച് നേരായി ഞങ്ങള് കാത്തുനിൽക്കുന്നു. അവൾ പുറകിലേക്ക് നോക്കികൊണ്ട് പറഞ്ഞു. ഞാൻ അവൾ നോക്കിയ ഭാഗത്തേക്ക് നോക്കി.
ഒരു ലൈറ്റ് മജന്ത കളർ കുഞ്ഞുടുപ്പുമിട്ട് സോഫ സെറ്റിലിരുന്ന് കൊച്ചു tv കാണുകയാണ് എന്റെ നീനു.
