താഴ് വാരത്തിലെ പനിനീർപൂവ് – 8

ഞാൻ പറഞ്ഞു.

“എന്നിട്ട് അവൾക്കു നല്ല ഭാവി കിട്ടിയോ.ഡാ “

അച്ചായൻ ദേഷ്യത്തോടെ എന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു.
“അച്ചായാ അച്ചായാ.. ഞാൻ പറയുന്നത് കേൾക്കു.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. “

കഴുത്തിൽ അച്ചായന്റെ കൈ ഉള്ളത് കൊണ്ട് വിട്ടു വിട്ടു ആണു ഞാൻ പറഞ്ഞത് പുറത്ത് വന്നത്.

അതൊന്നും ചെവി കൊളളതെ അച്ചായൻ എന്റെ കഴുത്തിലേ പിടുത്തം മുറുക്കി . എനിക്ക് ശ്വാസം കിട്ടാതെ ആയി എന്റെ കണ്ണിൽ നിന്നും വെള്ളം വരാനും കാലുകൾ കിടന്നു പിടക്കാനും. ഞാൻ എന്റെ കൈകൾ കൊണ്ട് അച്ചായനെ തള്ളി മാറ്റാൻ ശ്രമിച്ചു എന്നാൽ അച്ചായൻ എന്നെക്കാൾ നല്ല ഉയരവും നല്ല ആരോഗ്യവും ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ആ കൈകളെ ചെറുക്കാൻ കഴിഞ്ഞില്ല. അച്ചായന്റെ പിടുത്തം മുറുകുന്നതോടെ എന്റെ കണ്ണിൽ ഇരുട്ട് കയറാനും ഒപ്പം കൈകളുടെ ബലവും നഷ്ടപ്പെട്ടു കൊണ്ടിരുന്നു.

പെട്ടന്ന് അച്ചായൻ എന്റെ മേലുള്ള കൈ വിട്ടു . ഞാൻ ചുമച്ചു കൊണ്ട് താഴേക്കു ഇരുന്നു പോയി. ഇരുട്ട് വീണ എന്റെ കണ്ണിൽ വീണ്ടും വെളിച്ചം കടന്നു വന്നു.

“അച്ചായാ എന്താ ഇത് ”
എന്ന അർത്ഥത്തിൽ ഞാൻ അച്ചായന്റെ മുഖത്തേക്ക്‌ നോക്കി.

“നിന്നെ എനിക്ക് കൊല്ലാൻ ആവില്ല കുറച്ചു നാൾ ഞാൻ നിന്നെ എന്റെ മോനെ പോലെ സ്നേഹിച്ചത് അല്ലെ അതുകൊണ്ട് മാത്രം. പക്ഷെ നിന്നെ ഞാൻ വെറുതെ വിടും എന്നു കരുതേണ്ട . “

അതു പറഞ്ഞപ്പോൾ അച്ചായന്റെ കണ്ണ് നിറഞ്ഞിരുന്നു .
“അച്ചായാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അച്ചായൻ എന്നെ തെറ്റുധരിച്ചതാണ്. “

ഞാൻ ആ ഇരുപ്പിൽ ചുമച്ചു കൊണ്ട് പറഞ്ഞു.

“നീ ഇനി ഒന്നും പറയണ്ട . ശെരിക്കും നിന്നെ പോലീസിൽ എല്പ്പിക്കേണ്ടതാ. പക്ഷെ ഞാൻ അതു ചെയ്യുന്നില്ല ഞാൻ അങ്ങനെ ചെയ്താൽ എന്റെ കുട്ടിയുടെ മരണം ആത്മഹത്യ ആവും അതെനിക്ക് സഹിക്കാൻ പറ്റില്ല . അവൾ കാലുതെന്നി വീണു മരിച്ചത് ആണെന്ന് എല്ലാവരും അറിഞ്ഞാൽ മതി.പക്ഷെ നീ രക്ഷപെട്ടു എന്നു കരുതേണ്ട നീ എന്റെ മോളെ നശിപ്പിച്ചിട്ട് നീ ലക്ഷ്മിയെം കെട്ടി സുഖം ആയി ജീവിക്കാം എന്നു കരുതേണ്ട. ഞാൻ അതിനു സമ്മതിക്കില്ല. ഈ മുറി വിട്ടു പോകുന്നതോടെ നിന്റെ ജീവിതത്തിൽ നിന്നും എല്ലാം ഓരോന്നായി നഷ്ടപ്പെടും. “

ഞാൻ നിസാഹയാവസ്ഥയോടെ അച്ചായനെ നോക്കി ,

“ഇറങ്ങി പോ.ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത് നിന്നെ?.”

അച്ചായൻ അതും പറഞ്ഞ് അവിടെ നിന്നു.

ഞാൻ ഒന്നും പറയാതെ അവിടെനിന്നും എഴുന്നേറ്റു വാതിലിലേക്ക്‌ നടന്നു.

എന്നാലും അച്ചായൻ എന്നെ തെറ്റുധരിച്ചല്ലോ അതെന്റെ മനസ്സിൽ കിടന്നു നീറി. എന്റെ ധൈര്യവും എല്ലാം എന്നിൽ നിന്ന് ചോർന്നു പോയി ഞാൻ ഒരു പ്രത്യേക അവസ്ഥ യിൽ ആയിരുന്നു. സെലിൻ എനിക്ക് എഴുതിയ ആ കത്തിലേ വാചകങ്ങൾ എല്ലാം അച്ചായൻ വേറൊരു രീതിയിൽ കണ്ടു. അവൾ ഒരു ഏട്ടനോടുള്ള സ്നേഹം ആണു ഉദ്ദേശിച്ചത് എങ്കിൽ അച്ചായൻ അതു മനസ്സിൽ ആക്കിയില്ല . എല്ലാം എനിക്ക് എതിരെ ആയിരുന്നു അച്ചായന്റെ കണ്ണിൽ.
ഞാൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ വാതിൽ തുറന്നു പുറത്തേക്ക് കടന്നു. പുറത്ത് എന്നെ കാത്തിരുന്നത് ഇതിനേക്കാൾ വലിയ ഒരു വിപത്ത് ആയിരുന്നു.

ഞാൻ പുറത്തേക്കു ഇറങ്ങി ചെന്നതും മുൻപിൽ എന്റെ അച്ഛൻ.

ഞാൻ അച്ഛനെ കണ്ടപ്പോൾ മനസില്ലേ വിഷമങ്ങൾ മറച്ചു പിടിച്ചു കൊണ്ട് മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

“അച്ഛാ, അച്ഛൻ എന്താ ഇവിടെ ?”

അതു ചോദിച്ചതെ ഓർമ്മയൊള്ളു.

“അമ്മേം പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നായെ “

എന്നു പറഞ്ഞു കൊണ്ട് അച്ഛൻ എന്റെ കരണക്കുറ്റിക്ക് ശക്തമായി അടിച്ചു ,

ആ അടിയിൽ ഞാൻ വേദന കൊണ്ട് താഴേക്കു ഇരുന്നു പോയി. ഒപ്പം എന്റെ വായിൽ നിന്നും രക്തം വരാനും. രക്തവും ഉമ്മിനീരും കലർന്ന ദ്രാവകം എന്റെ വായിൽ നിന്നും പുറത്തേക്കു ഒഴുകാൻ തുടങ്ങി.

“അച്ഛാ “

ഞാൻ ആ ഇരുപ്പിൽ തന്നെ അച്ഛനെ വിളിച്ചു.

“നീ ഇനി ഞങ്ങളെ അങ്ങനെ വിളിക്കെണ്ടാ. ഞങ്ങൾ ക്ക് ഇങ്ങനെ ഒരു മോൻ ഇല്ല “

അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.

അപ്പോൾ ആണു ഞാൻ എന്റെ ചുറ്റും ഉള്ള വരെ ശ്രദ്ധിക്കുന്നത്.

അച്ഛന്റെ അടുത്ത് തന്നെ അമ്മ നിൽക്കുന്നു കൂടെ ലെച്ചുവും കുറച്ചു മാറി ഷേർളി ചേച്ചിയും ജോളി ചേച്ചിയും ജോസഫ് അപ്പച്ചന്നും.

അപ്പോൾ എല്ലാവരോടും അച്ചായൻ എല്ലാം പറഞ്ഞിട്ടുണ്ട് എന്നു അവരുടെ മുഖ ഭാവങ്ങളിൽ നിന്നും മനസ്സിൽ ആയി.

“അമ്മേ”
ഞാൻ അവിടെ നിന്നും എഴുനേറ്റുകൊണ്ട് അമ്മയെ നോക്കി.

അമ്മ ആകെ തളർന്ന അവസ്ഥയിൽ നിൽക്കുന്നു.

“അനിയത്തി ആയി കാണേണ്ട അവളെ നീ ?..എന്തിനാ മോനെ നീ ഇത് ഞങ്ങളോട് ചെയ്തത്. “

അമ്മയുടെ ആ പറച്ചിൽ ഞാൻ ആകെ തളർന്നു . എല്ലാരും എന്നെ തെറ്റുധരിച്ചു.

“അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല “

ഞാൻ കരയുന്ന മിഴികള്ളോടെ പറഞ്ഞു.

“നീ ഒന്നും പറയേണ്ട എല്ലാം ജോൺ ഞങ്ങളോട് പറഞ്ഞു “

അച്ഛൻ വീണ്ടും ദേഷ്യവും സങ്കടവും കലർന്ന രീതിയിൽ പറഞ്ഞു.

“ലെച്ചു നിയെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്ക്‌ “

ഞാൻ അതും പറഞ്ഞു അവളുടെ തോളിൽ കൈ വെച്ചു.

“തൊടരുത് എന്നെ “

അവൾ ഉറച്ച ശബ്ദത്തിൽ അതു പറയുന്നതോടൊപ്പം എന്നെ തള്ളി മറ്റുകയും ചെയ്തു.

“ലെച്ചു. നീയും എന്നെ “

എന്നർത്ഥത്തിൽ ഞാൻ അവളെ വിളിച്ചു.

“എന്നെ ഇനി അങ്ങനെ വിളിക്കേണ്ട. അജിയെട്ടന് അവളെ ഇഷ്ടം ആയിരുന്നു എങ്കിൽ എന്നോട് പറയാം ആയിരുന്നില്ലേ ഞാൻ മാറി തരും ആയിരുന്നില്ലേ എന്തിനാ ആ പാവത്തിനെ കൊല്ലിച്ചത്. “
അവൾ കരഞ്ഞു തളർന്ന മിഴികളോടെ പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി.

ഞാൻ ചുറ്റിലും നോക്കി എല്ലാവരുടെയും മുഖത്തു എന്നോടുള്ള ദേഷ്യവും സങ്കടവും മാത്രം.

ഇനി ഞാൻ അവിടെ നിന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നു മനസ്സിൽ ആയി.

“ആരൊക്കെ എന്നെ തെറ്റുധരിച്ചാലും നിങ്ങൾ മൂന്നു പേർ എന്നെ വിശ്വസിക്കും എന്നു കരുതി. “

ഞാൻ അച്ചന്റെയും അമ്മയുടെ യും ലെച്ചുവിന്റെ യും മുഖത്തു നോക്കി കൊണ്ട് പറഞ്ഞു.

അവരുടെ ആരുടെയും കണ്ണിൽ ദയയുടെ ഒരു കണിക പോലും അവശേഷിച്ചിരുന്നില്ല.

“ഇറങ്ങി പോടാ നായെ “

അത്ര നേരം മിണ്ടാതെ ഇരുന്ന ജോസഫ് അപ്പച്ചൻ പറഞ്ഞു.

അതും കൂടി കേട്ടപ്പോൾ എല്ലാം പൂർത്തിആയി.
അങ്ങനെ എല്ലാം നഷ്ടപെട്ടവനെ പോലെ ഞാൻ അവിടെ നിന്നും ഇറങ്ങി …

എങ്ങനെ ഒക്കെ തിരിച്ചു ഞാൻ ഗസ്റ്റ്ഹൌസിൽ എത്തി. മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു. എന്താ ചെയേണ്ടത് എന്നൊരു രൂപം ഇല്ലാത്ത അവസ്ഥ . ആകെ തകർന്ന അവസ്ഥ. ഞാൻ കുറച്ചു നേരം സോഫയിൽ ചാരികിടന്നു. എല്ലാം നഷ്ടപ്പെട്ടവൻ ആയി ഇനി ജീവിക്കണോ.എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. ചിന്തകൾ കാട് കയറാൻ തുടങ്ങിയപ്പോൾ മനസ്സിൽ പുതിയ വഴികൾ തെളിഞ്ഞു തുടങ്ങി ആദ്യം വന്നത് മരണത്തിലെക്ക്‌ ഉള്ള വഴിആയിരുന്നു.
ആർക്കും വേണ്ടാത്ത ഈ ജീവിതം അങ്ങ് തീർന്നോട്ടെ. എന്റെ കുഞ്ഞോൾ ഞാനും ആയി അങ്ങനെ ഒരു ബന്ധം ഉണ്ടെന്നു കരുതിയവരുടെ മുൻപിൽ ഇനിയും ജീവിക്കാൻ ഞാൻ ഒരുക്കം അല്ല. അങ്ങനെ ചിന്തകൾ കാട് കയറിക്കോണ്ടിരുന്നു. മരിക്കാൻ ഉള്ള ഓരോ വഴിയും ചിന്തിച്ചുകൊണ്ടിരിക്കുബോഴും ആരോ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ മനസ്സിൽ തോനുന്നു . നീ മരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുമോ? .നിന്റെ നിരപരാധിത്വം തെളിയുമ്മോ? ,
കുഞ്ഞോൾ ചെയ്ത തെറ്റു നീയും ആവർത്തിക്കാൻ പോവുക ആണോ?. നീ മരിച്ചു കഴിഞ്ഞു ഒരു നാൾ എല്ലാവരും നിന്റെ നിരപരാധിത്വം അറിഞ്ഞാൽ ?പിന്നെ ഉള്ള അവരുടെ ജീവിതം എങ്ങനെ ആകും . ?.എന്നൊക്കെ ആരോ എന്റെ മനസ്സിൽ ഇരുന്നു മന്ത്രിക്കുന്ന മാതിരി തോന്നി. അവസാനം എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയി . വീണ്ടും കുറെ നേരത്തെ ആലോചനകൊടുവിൽ. എനിക്ക് ഒരു ഉത്തരം കിട്ടി. എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം. ഞാൻ എല്ലാം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് . സോഫയിൽ നിന്നും എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *