“നീയൊന്ന് അടങ്ങു നിയാസേ… പറയാം ഞാൻ”
അഫ്സലിന്റെ മുഖത്തെ ചിരി അവനുള്ളിൽ പലതും കണക്കുകൂട്ടിയിട്ടുണ്ടെന്ന് നിയാസിനോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. അഫ്സലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അവസാനമായി കണ്ട ദിവസം ഓർത്തെടുക്കുകയായിരുന്നു നിയാസ്….
കുറച്ചു വർഷങ്ങൾക്ക് മുൻപാണ്… ഷഫീദയുടെ അലറികരച്ചിൽ കേട്ട് പിടിവിട്ട് നിക്കുന്ന അഫ്സലിനെ ഒരു വിധം സമാധാനിപ്പിച്ചതാണ് നിയാസ്. അവളെ സമ്മതമില്ലാതെ ഉപദ്രവിച്ച അവളുടെ വാപ്പയെ കാത്തുള്ള ഇരിപ്പ്… പാതിരാത്രിയിൽ നിലാവെളിച്ചതിൽ അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അയാൾ നട്ടെല്ല് പൊട്ടി കിടപ്പിൽ ആയി എന്നറിയുന്ന വരെ ആ മുഖത്ത് ഉണ്ടായിരുന്നു.
മൊബൈലുമായി പുറത്തേക്ക് ഇറങ്ങിയ അഫ്സൽ ഉടനെ വരാമെന്നും കാത്തിരിക്കാനും പറഞ്ഞുകൊണ്ടാണ് തിരികെ കയറി വന്നത്. അവന്റെയുള്ളിലെ കണക്കുകൂട്ടലുകൾ അറിയാതെ കോശിയും നിയാസും മുഖാമുഖം നോക്കി. എങ്കിലും രാജന്റെ വിധി എളുപ്പമുള്ളതായിരിക്കില്ലെന്ന് നിയാസിന് ബോധ്യമായിരുന്നു.
(തുടരും)
