“ശെരി ഏട്ടാ, ഞാൻ വിളിക്കാം ”
എങ്ങനെ എങ്കിലും പറഞ്ഞൊപ്പിച് ടീച്ചർ ഫോൺ വെച്ചു. മല കയറുന്നതനുസരിച്ചു തണുത്ത കാറ്റ് ബസിലേക്ക് അടിച്ചു കയറി, ആകെ മൊത്തം ഒരു കുളിരു, ടീച്ചർ ബാഗിൽ നിന്ന് കമ്പിളി ഷാൾ എടുത്തു പുതച്ചു.
ഇനി എങ്ങനെ സോമൻ സാറിനെ ഫേസ് ചെയ്യും, ഇനി ഇങ്ങനെ ഉണ്ടായാൽ എങ്ങനെ ഡീൽ ചെയ്യും, പ്രതികരിക്കണോ, പ്രതികരിക്കാൻ തനിക്ക് കഴിയുമോ, ആകെ അസ്വസ്ഥം ആണ് ടീച്ചറുടെ മനസ്.
ശരീരം തന്റെ മനസ് പറയുന്നത് കേൾക്കുന്നില്ല എന്ന് തോന്നി ടീച്ചർക്ക്, അല്ലെങ്കിൽ തന്നെ എന്താണ് തനിക്ക് ജീവിതത്തിൽ ശാരീരികമായി കിട്ടിയിട്ടുള്ളത്, എന്തക്കയോ കാട്ടികൂട്ടലുകൾ. വർഷങ്ങൾ ആയി അതാണ് ബിജു സാറിൽ നിന്ന് കിട്ടിയിട്ടുള്ളത്. തന്റെ മോൻ ഉണ്ടായത് എങ്ങനെ ആണെന്ന് പോലും ഇപ്പൊ ഓർമയില്ല. ഇപ്പൊ ആകെ തന്റെ ജീവിതത്തിലെ സന്തോഷം തന്നെ 4 വയസുള്ള മോനാണ്.
ഇത്രയും കാലം കൂട്ടിലിട്ട കിളിയെ പോലെ ജീവിച്ചു, അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല, എതിർത്തു പറയാനോ, പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയാനോ തനിക്ക് ജീവിതത്തിൽ സാധിച്ചിട്ടില്ല. അതുകൊണ്ടല്ലേ ബിജുവേട്ടൻ തന്നെ ഇങ്ങനെ പാവയെ പോലെ കൊണ്ട് നടക്കുന്നത്. ഇനി ഒരുക്കലും തനിക്കു മാറാൻ പറ്റുമെന്നും തോന്നുന്നില്ല. അമ്മ എപ്പോഴും പറയും നീ ഇത്ര പാവം ആയി ജീവിച്ചാൽ എല്ലാവരും നിന്നെ പൊട്ടിയെ പോലെ ഉപയോഗിക്കത്തെ ഉള്ളു എന്ന്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത് അതിനനുസരിച്ചു ജീവിക്കാൻ തനിക്കൊരിക്കലും സാധിക്കില്ല…..
“ദേ നമ്മൾ ഡെസ്റ്റിനേഷൻ എത്തിയിട്ടുണ്ട്. എല്ലാവരും വരിവരിയായി ഇറങ്ങുക, അവരവരുടെ ബാച്ച് കീപ് ചെയ്യുക, ടീച്ചേർസ് പ്രേത്യേകം ശ്രദ്ധിക്കുക.”
സോമൻ സാറിന്റെ നിർദ്ദേശങ്ങൾ കേട്ട് സ്ഥലം എത്തിയെന്നു എല്ലാവർക്കും മനസിലായി. ദിവ്യ ടീച്ചർ ഏകദേശം അവസാനം ആണ് ഇറങ്ങിയത്, സാറിനെ ഫേസ് ചെയ്യാൻ ഉള്ള മടി തന്നെ കാരണം. ഡോറിനടുത്തു തന്നെ സോമൻ സാർ നിൽപുണ്ടായിരുന്നു, ഒരു ചിരി ഒരു കുശലം ചോദിക്കൽ…
“എന്താ ടീച്ചറെ തണുപ്പൊക്കെ ഓക്കേ അല്ലെ?”
ദിവ്യ ടീച്ചർ ഒന്നും പറഞ്ഞില്ല വെറുതെ താഴെ നോക്കി മുന്നിലേക്ക് നടന്നു. കൊടൈക്കനാലിൽ നല്ല തണുപ്പും മഞ്ഞും ഉണ്ടായിരുന്നു അന്ന്. നേരെ ബോട്ടിങ് സെക്ഷനിൽ ആണ് ടീച്ചറിന്റെ ബാച്ച് പോയത്. കുട്ടികൾ ഒക്കെ നന്നായി എൻജോയ് ചെയ്തു, പിന്നീട് കുതിര സവാരിയും സൈക്ലിങ് ഒക്കെ ആയി സമയം പോയി, ഈ സമയം ഒക്കെയും സോമൻ സാർ അവിടെയും ഇവിടെയും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. മാക്സിമം സാറിന്റെ മുന്നിൽ പെടാതെ ദിവ്യ ടീച്ചറും സമയം കഴിച്ചു.
അങ്ങനെ സമയം ഏഴ് മണിയായി, കുട്ടികളും ടീച്ചർമാരും എല്ലാം ഷോപ്പിംഗിനായി ലേക്ക് സൈഡിൽ ഉള്ള കടകളിൽ നിരനിരയായി നിന്നു. തണുപ്പ് കൊണ്ട്എല്ലാവരും വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുട്ട് വീണു മൂടി കെട്ടി, കടകളുടെ വെളിച്ചത്തിൽ നല്ല രസമായിരുന്നു ആ സ്ട്രീറ്റ് കാണാൻ. പെട്ടെന്ന് നനുത്ത മഴ കൂടി പെയ്യാൻ തുടങ്ങി, തണുപ്പിന്റെ കാഠിന്യം ഒന്ന് കൂടി.
അപ്പോഴാണ് തന്നെ തന്നെ ചുറ്റി ചുറ്റി വരുന്ന രണ്ടു പയ്യന്മാരെ ദിവ്യ ടീച്ചർ ശ്രദ്ധിക്കുന്നത് കുറച്ചു നേരം ആയി കൂടെ കൂടിയിട്ട്, നല്ല നോട്ടമാണ് തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട് ചിരിക്കുന്നുമുണ്ട്. ഐ കോൺടാക്ട് കൊടുത്തതും അവർ കുറച്ചു കൂടി അടുത്ത് അടുത്ത് വരാൻ തുടങ്ങി. ടീച്ചറിന് ചെറുതായി പേടി തോന്നി തുടങ്ങി, ഇരുണ്ടു മൂടി കിടക്കുവാന്, കടകളുടെ അരണ്ട വെളിച്ചം മാത്രമേ ഉള്ളു പോരാത്തത്തിനു മഴയും.
അവർ തന്റെ നേരെ നടന്നു വരുകയാണ്, ദേ തൊട്ടടുത്തെത്തി. ടീച്ചറിന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി.
“ഡേയ് എന്ന വേണം, റൊമ്പ നേരമാ ഇങ്കയെ സുത്തിട്ടിരിക്ക്. പോലീസ് കൂപ്പിടണമാ”
പയ്യന്മാർ ഷോക്ക് അടിച്ചപോലെ നിന്നു. അത് സോമൻ സാറായിരുന്നു. ഒരു കാട്ടിൽ ഒരു സിംഹം മതി എന്ന ലൈൻ ആയിരുന്നു സാറിനു. കുറച്ചു നേരം ആയി ഇവന്മാരെ ശ്രെദ്ധിക്കുന്നു. സാർ അവന്മാരെ തുറിച്ചു നോക്കി.
