മലയാളം കമ്പികഥ – പാർട്ണേഴ്സ് ഓഫ് ലൗ – 1
കോളിംഗ് ബെല്ലടിച്ചപ്പോഴേ വാതിൽ തുറന്നു.
” കേറി വാ വിനു” ഷാനി പറഞ്ഞു.
ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പു വരുത്തി വിനോദ് അകത്തു കയറി. ഷാനി കതകടച്ചു പൂട്ടി.
” നീയിരിക്ക്. ഞാൻ കുടിക്കാനെന്തെങ്കിലും കൊണ്ടു വരാം.” ഷാനി കിച്ചനിലേക്കു നടന്നു.
വിനോദ് ഹാളിലെ സെറ്റിയിലിരുന്നു….
*** **
കംപ്യൂട്ടർ എഞ്ചിനീയറാണു വിനോദ്. വയസ്സ് ഇരുപത്തെട്ട്. ബിർളാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. അതുകൊണ്ടു ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിലാണു താമസം.ഭാര്യ ലിജി. വയസ്സ് ഇരുപത്താറ്. ഒരു വർഷമേ ആയിട്ടുള്ളൂ അവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടു കുട്ടികൾ മതിയെന്നാണവരുടെ തീരുമാനം..
ലിജി നാട്ടിൽ ഒരു പ്രൈവറ്റ് സ്ക്കൂളിലെ ടീച്ചറായിരുന്നു. നാട്ടിലെ സഹകരണ ബാങ്കിലെ ക്ലർക്കായിരുന്നു ലിജിയുടെ അച്ഛൻ ശേഖരപിള്ള.അമ്മ മാലതി വീട്ടമ്മ. ഒരു അനിയത്തി നേഴ്സിംഗ് പഠിക്കുന്നു. പെട്ടെന്നുണ്ടായ ശേഖരൻപിള്ളയുടെ ഹൃദ്രോഗം ആ കുടുംബത്തെ തളർത്തി..
അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ നല്ല സ്ഥാപനത്തിൽ കൊള്ളാവുന്ന ജോലിയുള്ള വിനോദിന്റെ വിവാഹാലോചന ലിജിക്കു വന്നപ്പോൾ ശേഖരപിള്ളയ്ക്കു വളരെ താല്പര്യമായി.
വിനോദിന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. വീട്ടിൽ അമ്മയും അനുജനും മാത്രം. അനിയൻ സുമോദ് എം.എ. കഴിഞ്ഞെങ്കിലും ഒരു ടെക്സ്റ്റൈൽ ഷോപ്പ് നടത്തുകയാണ്. സാമാന്യം നല്ല വരുമാനമുണ്ട്…
ലിജി വലിയ സുന്ദരിയൊന്നുമല്ല. സാമാന്യ വെളുപ്പു നിറം. മീഡിയം തടി.
പെണ്ണുകാണാൻ വന്ന വിനോദിനെ ലിജിയുടെ ആകർഷകമായ സംസാരവും അടക്കവും ഒതുക്കവും ഹഠാദാകർഷിച്ചു. ലിജിക്ക് വിനോദിനേയും ഇഷ്ടമായി. അങ്ങനെ അവരുടെ. വിവാഹം നടന്നു. രണ്ടാഴ്ച കഴിഞ്ഞ് അവർ ഇരുവരും നോയിഡയിലേക്കു പോന്നു.
വിനോദ് പോയിക്കഴിഞ്ഞാൽ ലിജി ഫ്ലാറ്റിൽ ഒറ്റയ്ക്കാകും…
അങ്ങനെയിരിക്കെയാണ് അവരുടെ ഫ്ലാറ്റിന്റെ രണ്ടു നിലകൾക്കു താഴെയുള്ള ഫ്ലാറ്റിലെ ഷാനിയെ പരിചയപ്പെടുന്നത്. അപ്പോഴാണ് ഷാനി മലയാളിയാണെന്നു വിനോദും അറിയുന്നത്…
മുപ്പത്തഞ്ചു വയസ്സുണ്ട് ഷാനിക്ക്. മാതാപിതാക്കൾ ആന്ധ്രയിൽ സെറ്റിൽഡാണ്. കൂടുതൽ കാലം ആന്ധ്രയിൽ ജീവിച്ചതു കൊണ്ട് ഷാനിയുടെ സംസാരത്തിലോ ഒന്നും മലയാളിയാണ് എന്നു പെട്ടെന്നാരും തിരിച്ചറിഞ്ഞിരുന്നില്ല. ഭർത്താവ് ആന്ധ്രാക്കാരൻ പ്രഭാകരൻ. തുണി ബിസിനസ്സാണ്. മിക്കപ്പോഴും ബിസിനസ്സ് ടൂറിലായിരിക്കും. രണ്ടു കുട്ടികൾ. എട്ടിലും നാലിലും പഠിക്കുന്നു.
ഷാനി പറഞ്ഞാണ് ലിജി അടുത്തുള്ള ട്യൂഷൻ സെന്ററിൽ ട്യൂഷനെടുക്കാൻ പോയിത്തുടങ്ങുന്നത്. വൈകിട്ട് അഞ്ചു മുതൽ ആറു വരെയാണ്. ട്യൂഷൻ. വിനോദ്. എത്തുമ്പോൾ ഏഴു മണി കഴിയും. അതു കൊണ്ട് ലിജിയുടെ വിരസതയും മാറി…
അങ്ങനിരിക്കെയാണ് ഷാനി ഒരു കാര്യം വിനോദിനോടു പറയുന്നത്…
ഞായറാഴ്ച വിനോദിനു അവധിയാണെങ്കിലും ലിജിക്ക് മൂന്നു മണി മുതൽ ട്യൂഷനുണ്ട്. അപ്പോൾ ചിലപ്പോൾ വിനോദ് ഷാനിയുടെ ഫ്ലാറ്റിൽ. പോകുകയും കുട്ടികളുമൊത്തു കളിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അങ്ങനൊരവസരത്തിലാണ് ഷാനി. ഇക്കാര്യം. പറയുന്നത്..
അതു കേട്ട വിനോദിന് ആദ്യമൊന്നും അക്കാര്യം വിശ്വസിക്കാനേ കഴിഞ്ഞില്ല…
ഇതാണ് സംഭവം..
ചില ദിവസങ്ങളിൽ വിനോദ് പോയിക്കഴിഞ്ഞ് ഒരാൾ അവരുടെ ഫ്ലാറ്റിൽ വരാറുണ്ടത്രേ!
രാവിലെ വന്നു കഴിഞ്ഞാൽ ഉച്ചയ്ക്കു രണ്ടു മണിയൊക്കെയാകും അയാൾ തിരിച്ചു പോകാൻ!
കേട്ടപ്പോൾ അവൻ ആദ്യം ഷാനി നുണ പറയുകയാണ് എന്നു കരുതി അവളോടു ദേഷ്യപ്പെട്ടു.
പിന്നീട് സാവധാനം ചിന്തിച്ചപ്പോൾ ഷാനിയുടെ പറച്ചിലിൽ എന്തെങ്കിലും സത്യം കാണുമെന്നവൻ സംശയിച്ചു. കാരണം ലിജിയിൽ ഈയിടെയായി ആകെയൊരു ഭാവമാറ്റം കാണുന്നുണ്ട്…
” നീയൊന്നും എടുത്തു ചാടി ചെയ്യരുത്. ചിലപ്പോൾ ഒന്നുമില്ലായിരിക്കാം. സത്യം എന്താണെന്നറിഞ്ഞിട്ടു ആലോചിച്ച്. ഒരു തീരുമാനമെടുത്താൽ മതി.” ഷാനിയുടെ പക്വമായ ഉപദേശം അവൻ സ്വീകരിച്ചു..
