പ്രണയം, കമ്പികഥ

നല്ല നിലാവ് വിരിച്ചിട്ട റോഡിലൂടെ പഴയ അമ്പാസിഡർ കാർ പതുക്കെ ഒഴുകി നീങ്ങി. ചെറിയ ചാറ്റൽ മഴ ഹെഡ്ലൈറ്റിൽ തെളിയുന്ന വളഞ്ഞു പുളഞ്ഞ മലപാത. റോഡിന്റെ സ്ഥിതി വല്ലാത്ത പരിതാപകരമായിരുന്നു. അതിനാൽ ഡ്രൈവർ പ്രേമന്‍ കാറിനെ വളരെ സൂക്ഷിച്ചാണ് ഓടിക്കുകയാണ്‌. അൽപ്പം മുന്നേ അശ്രദ്ധ മൂലം ഗട്ടറിൽ വീണുണ്ടായ കുലുക്കത്തിന്റെ ആഘാതത്തിൽ നിന്നവൻ മുക്തനായിരുന്നില്ല.
അവൻ തോൾ ചരിച്ച് പുറകിലേക്ക് നോക്കി.
കാറിന്റെ പുറകിലുള്ള സീറ്റില്‍ വിശാലമായി ഇരിക്കുന്നത് ഭാരതി തമ്പുരാട്ടിയാണ്. യാത്രാക്ഷീണം കൊണ്ട് നല്ല ഉറക്കമാണ്‌. ഇല്ലെങ്കിൽ കാർ ഗട്ടറിൽ വീണ കുലുക്കത്തിന് നല്ലൊരു ശകാരം പ്രേമൻ ഏറ്റുവാങ്ങേണ്ടി വന്നേനെ.
വഴികൾ താണ്ടും തോറും അവൻ്റെ മനസ്സിൽ വല്ലാത്തോരു വീര്യം കടന്ന് വരാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി ജയിലിലെ ജീവിതം അവനെ മാറ്റിരുന്നു. തറവാട്ടിലെ കാർന്നോർക്ക് കൂപ്പ് ലേലം പിടിച്ച് മരങ്ങൾ മുറിച്ച് വിൽക്കുന്ന ബിസ്സിനസ്സ് ഉണ്ടായിരുന്നു. മരങ്ങൾ വെട്ടി ആ കാടൊക്കെ വെളുപ്പിച്ചിട്ടും അയാൾ അടങ്ങിയില്ല. കാട് വീണ്ടും കയ്യേറി വെട്ടിയ തടി ലോറി ഓടിച്ച് വരുന്ന വഴിക്കാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കയ്യിൽ പ്രേമൻ അകത്താക്കുന്നത്.ശിക്ഷ കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. കാർന്നോർ തന്ന കുറച്ച് രൂപകൊണ്ട് ഹാർബറിൽ നിന്നും മീൻ ലേലം കൊണ്ടും, ഒപ്പം വർണ്ണ മത്സ്യങ്ങളെ വളർത്തിയും ജീവിതം തിരിച്ച് പിടിക്കുകയാണ് അവൻ. കാർന്നോർക്ക് അവനെ വലിയ വിശ്വാസമുള്ളതിനാൽ മൈസ്സൂർക്ക് പേരക്കുട്ടിയെ കൊണ്ടാകാൻ പ്രേമനെ ഏൽപ്പിച്ചത്.
അങ്ങനെ കഴിഞ്ഞ കുറെ കാലത്തെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് വളഞ്ഞ് പുളഞ്ഞ വഴികളിലൂടെ അതി സമർത്ഥമായി പ്രേമം വണ്ടിയോടിച്ചു.
ഡ്രൈവിങ്ങ് സീറ്റിലെ ചില്ല് ഇറക്കിവച്ചതിനാൽ തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ചുരുൾ നിറഞ്ഞ നീളൻ മുഴിയഴകിളുടെ ഇടയിൽ നിന്നും ഇളം മുടികൾ കാറ്റിൽ ഇളകിയാടുന്നത് ഡ്രൈവർ പ്രേമൻ. രാവിലെ മുതലുള്ള ക്ഷേത്ര ദർശനത്താൽ മുഖത്ത് വല്ലാത്ത ക്ഷീണം ദർശിക്കാം. കാറ്റിൽ ഇളകി മാറുന്ന സാരി തലപ്പ് വയറിലെ വശ്യമായ ഗോതമ്പ് നിറമുള്ള വെളുപ്പ് അവന്റെ കണ്ണിലേക്ക് വല്ലാത്ത ഹരം പകർന്ന് നൽകി.
പ്രേമന്റെ ചിന്തകൾക്ക് വല്ലാത്ത ചൂട് പിടിപ്പിച്ചു. ശരിക്കും ഭാരതി തമ്പുരാട്ടി ആരാണ് ???.
ചില സമയങ്ങളിൽ പിടിച്ചാൽ കിട്ടാത്തത്ര ദേഷ്യവും, എന്നാൽ ദേഷ്യം വരേണ്ട സമയത്ത് അവരിൽ നല്ല നിശബ്ദത തളം കെട്ടുന്ന പക്വതയും കാണാറുണ്ട്. പ്രേമനെ സംബന്ധിച്ചിടത്തോളം ഭാരതി കൊച്ചമ്മ പ്രേഹേളിക മാത്രമാണ്. സ്‌കൂൾ പഠനം നടക്കുന്ന കാലത്ത് ചില കൊല്ലത്തെ ഉത്സവങ്ങളിൽ കണ്ടിട്ടുള്ളത് ഒഴിച്ചാൽ ഇത് വരെ അവരോട് മര്യാദക്ക് സംസാരിച്ചിട്ട് പോലുമില്ല. വടക്കേ ഇന്ത്യയിൽ എന്തൊക്കെയോ ഗവേഷണങ്ങളിൽ ഏർപ്പെട്ട് ജോലി ചെയ്യുകയാണെന്നറിയാം. ഇപ്പോൾ അതെല്ലാം വിട്ട് തറവാട്ടിൽ നിന്നും കിട്ടിയ വിഹിതം കൊണ്ടവര്‍ മൈസൂരിനടുത്ത് വലിയ തോട്ടവും അതിനടുത്തായി ഒരു കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടും വാങ്ങിച്ചിരുന്നു.
വർഷങ്ങളായുള്ള അവരുടെ ആഗ്രഹമായിരുന്നു തനിയെയുള്ള ജീവിതമെന്നത് തറവാട്ട് കാർന്നോരോട് പറയുന്നുണ്ടായിരുന്നു. പത്രം വായിക്കാനെടുക്കാൻ ഉമ്മറത്തേക്ക് നടക്കുന്നതിനിടയിലാണ് പ്രേമൻ സംസാരം കേഴ്ക്കുന്നത്. എന്തിനാണ് ഇവർ ഏകാന്തത ഇഷ്ടപ്പെടുന്നത് ???. എഴുത്തും, ചിത്ര രചനയുമായി കഴിഞ്ഞുകൂടാൻ നല്ലൊരു സ്ഥലമാണ് അതെന്ന് പറഞ്ഞ് കാർന്നോരുടെ അടുത്ത് ചെറിയ കുട്ടിയെ പോലെ ശാഠ്യമങ്ങ് പിടിക്കുന്നത് കണ്ട പ്രേമന് അതിശയം തോന്നി. സത്യത്തിൽ അവർക്ക് എത്ര വയസ്സ് കാണുമെന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് തറവാട്ട് കാർന്നോരുടെ ഉഗ്രശബ്ദം പുറത്ത് വന്നത്.
” പ്രേമാ !!,നീയ്യാ … കാറൊന്ന് കഴുകിയിട്ട്യോഡാ … ഇന്ന് ഉച്ചക്ക് ശേഷം യാത്രയുണ്ട് …”..
അന്നായിരുന്നു പ്രേമൻ ആദ്യമായി മൈസ്സൂർക്ക് വരുന്നത്. സ്ഥലത്തിന്റെ രജിസ്ട്രേഷനും, ബാങ്ക് ഇടപാടിനും മറ്റുമായി അവിടെക്കും ഇവിടേക്കും കുറേ വട്ടം തറവാട്ടു കാർന്നോരുമായി കാറോടിച്ചതിനാൽ അവിടെയുള്ള വഴികളും നാട്ടുകാരുമായി അൽപ്പം പരിചയം സ്ഥാപിക്കാനും അവന് കഴിഞ്ഞിരുന്നു. നാട്ടിലെ വഴികൾ പോലെ നല്ല പരിചിതമായി പ്രേമന് അവിടം.ഏകദേശം അഞ്ചേട്ട് ദിവസത്തോളം അവിടെ അവൻ കാർന്നോരുമായി താമസിച്ചിരുന്നു. നല്ല തണുപ്പുള്ള നിലാ രാത്രിയിൽ കാറിനുള്ളിൽ ഉറങ്ങാതെ പുറത്തെ തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കാൻ നല്ല രസമായിരുന്നു. പണ്ടെങ്ങോ കൊതിച്ച നാളുകൾ.
അവിടേക്ക് വീണ്ടും ഒരു യാത്ര.
ഇത്തവണ അതിന്റെ ഉടമസ്ഥ ഭാരതി തമ്പുരാട്ടിയെ അവിടെയാക്കാൻ പോകുകയാണ്. ഇനിയൊരു യാത്ര ഇത് പോലെയുണ്ടാകുമോ എന്തോ
അങ്ങനെ വീണ്ടും തിളങ്ങുന്ന നക്ഷത്രം നോക്കിക്കൊണ്ടൊരു രാത്രി കൂടി. അവൻ്റെ ഉള്ളിൽ പഴയൊരു ഗാനം ഉണർന്ന് വന്നു. ചെറിയൊരു ക്ഷീണവും അതിനോടൊപ്പം ഉയരുകയും ചെയ്തു. അവൻ തോൾ വെട്ടിച്ച് പുറകിലേക്ക് നോക്കി.
“… ഭാരതി കൊച്ചമ്മേ !!! … ചായ വല്ലതും കുടിക്കണോ …????”.
“… ഏയ് ….. നിനക്ക് കുടിക്കണമെങ്കിൽ നിർത്തിയേക്ക് ….”.
“…. ഉം ….”.
പ്രേമൻ കാർ ഒരു ചായക്കടയുടെ അരികിലായി നിർത്തി. അവൻ അവിടെ നിന്ന് ഇതിനും മുന്നെ ചായ കുടിച്ചിരുന്നു. നല്ല ചായ എന്നതിനുപരി ആ ചായ കട നിൽക്കുന്ന ഭൂപ്രദേശം അതി മനോഹരമായിരുന്നു. കടയുടെ അരികിലൂടെ കാട്ട് ചോല ഒഴുകി വഴിയുടെ മറുഭാഗം കടന്ന് അഗാധമായ താഴ്ചയിലേക്ക് പതിക്കുന്ന നയന മനോഹരമായ കാഴ്ച്ച വർണ്ണിക്കാൻ കവികൾ നന്നേ കഷ്ടപ്പെടും. ആ ഭൂപ്രകൃതി അത്രയേറെ ശരീരത്തെയും മനസ്സിനെയും കുളിർമ്മപ്പെടുത്തുന്ന ഒന്നാണ്.
പ്രേമൻ ചൂടുള്ള ചായ പതിയെ ഊതി കുടിക്കുന്നതിനിടയിൽ പേജുകൾ അലങ്കോലമായി കിടക്കുന്ന അന്നത്തെ അന്തി പത്രം കണ്ടു. വെറുതെ പേജുകൾ മറിച്ച് നോക്കി.പേരിന് മാത്രം അൽപ്പം വസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിനിമാ നടിയുടെ ചിത്രം കണ്ടു. പ്രായം കൂടുതൽ ഉള്ള ഇവർ ഈ വയസ്സിലും കാണാൻ വളരെ മനോഹരമായിരിക്കുന്നു. ചിലർക്ക് വയസ്സാവും തോറും അവളുടെ ഐശ്വര്യം വർദ്ധിച്ച് വരും.
“… കടിയെതാവത് വേണമാ ????”.
കടക്കാരന്റെ ചോദ്യമാണ് പ്രേമനെ ഞെട്ടി എഴുന്നേൽപ്പിച്ചത്. വേണ്ടെന്ന് തലയാട്ടിയ ശേഷം അവൻ ആ പേജിലേക്ക് വീണ്ടും തല താഴ്ത്തി. ചായ കുടിച്ച് കാറിന്റെ അടുത്തേക്ക് പതുക്കെ നടക്കുബോൾ ഭാരതി തമ്പുരാട്ടി പുറത്തേക്കിറങ്ങി നിൽക്കുകയായിരുന്നു.
നിലാവെളിച്ചത്തിൽ നീളമുള്ള ചുരുൾ നിറഞ്ഞ മുടിയിഴകളും മനോഹരമായ ആകൃതിയുള്ള അവളുടെ ശരീരളവുകളും, ഉടുത്തിരുന്ന മടക്കുകൾ ഉലഞ്ഞ സാരിയും, എല്ലാം അവിടെയുള്ള മനോഹരമായ ഭൂപ്രകൃതിയുടെ മാറിലെ വശ്യത അതിമനോഹരമായിരുന്നു.
“… പ്രേമാ !!!…. നീ ഈ ഫ്‌ളാസ്‌ക്കിൽ അൽപ്പം കട്ടൻ ചായ വാങ്ങിയേ …”.
ഭാരതി ഫ്‌ളാസ്‌ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. പ്രേമൻ അത് വാങ്ങിക്കൊണ്ട് വീണ്ടും കടയുടെ അടുത്തേക്ക് നടന്നു. കടക്കാരനോട് കട്ടൻ ചായ ഫ്‌ളാസ്‌ക്കിൽ നിറയ്ക്കാൻ പറഞ്ഞിട്ട് നേരത്തെ നിവർത്തി വച്ച പത്രം എടുത്ത് നോക്കി. അല്പവസ്ത്രം ധരിച്ച് നിൽക്കുന്ന നടിയുടെ ശരീര വടിവുകളിൽ അവന്റെ കണ്ണ് നടന്നു.
“…. കാറിൽ ഇതിനേക്കാൾ നല്ല സാധനമുണ്ടല്ലോ ..ഏതാ മൊതല് ?????.”.
ചായ കുടിക്കാൻ അടുത്തിരുന്നിരുന്ന കിഴട്ട് കിളവൻ പ്രേമനെ നോക്കിക്കൊണ്ട് പറഞ്ഞു. ഉള്ളിൽ പെട്ടെന്ന് നിറഞ്ഞ ദേഷ്യത്തെ അടക്കിക്കൊണ്ട് രൂക്ഷമായി നോക്കിക്കൊണ്ട് അവൻ എഴുന്നേറ്റു. സംഗതി പന്തിയല്ലെന്ന് കണ്ട കടക്കാരൻ വേഗത്തിൽ ഫ്‌ളാസ്‌ക്കിൽ ചായ നിറച്ച് അവന് കൊടുത്തു. ചായ നിറച്ച ഫ്‌ളാസ്‌ക്കെടുത്ത് നടക്കാൻ തുടങ്ങുന്ന നേരത്ത് പുറകിൽ നിന്നും ചായക്കടക്കാരന്റെ പരുപരുത്ത ശബ്ദം.
“…തമ്പി, ഈ നേരത്ത് ഗൗണ്ടർമാരുടെ ബംഗ്ളാവിലേക്ക് പതിവായി സ്ത്രീകളെ കൂട്ടി വണ്ടികൾ പോകുന്നത് പതിവാണ്.”.
കടക്കാരനോട് അമർത്തി മൂളിയ ശേഷം ഫ്‌ളാസ്‌ക്കെടുത്ത് അവൻ കാറിന്റെ അരികിലേക്ക് നടന്നു. സത്യത്തിൽ ആ കിളവനെ കുറ്റം പറയാൻ സാധിക്കുകയില്ല. വർണ്ണിച്ച് പറയുകയാണെങ്കിൽ,അത്രയ്മ് സൗന്ദര്യമാണ് ഭാരതി തമ്പുരാട്ടിയെ കാണാൻ. നല്ല ആഢ്യത്വം തോന്നുന്ന അരക്കെട്ടും, ഒതുങ്ങിയ വയർത്തടവും മനോഹാരിത തുളുമ്പുന്ന വട്ട മുഖവും അൽപ്പം ചുരുൾ നീണ്ട മുടിയും എല്ലാം കൂട്ടി കിഴിച്ച് നോക്കുബോൾ ആരുടെയും മനസ്സിനെ ഒന്ന് പിട പിടിപ്പിക്കും.
നിലാവിൽ നിൽക്കുന്ന ഭാരതി തമ്പുരാട്ടിയെ പ്രേമൻ അറിയാതെ നോക്കി. പണ്ടെപ്പോഴോ വായിച്ച ഏതോ വരികളിലെ നർത്തകിയുടെ വർണ്ണഭാവം. പ്രേമൻ കണ്ണുകളെ ബലമായി വെട്ടിച്ച് താഴേക്ക് നോക്കി നടന്നു.
“… പ്രേമൻ മുന്നേ ഇവിടെ വണ്ടി നിർത്തിട്ടുണ്ടല്ലേ …. മനോഹരമായ സ്ഥലം …”. അടുത്തേക്ക് നടന്ന് വരുന്ന പ്രേമനെ നോക്കിയശേഷം ഭാരതി ചോദിച്ചു.
“… കഥയും കവിതയും എഴുതുന്നയാളാണ് ഭാരതി കൊച്ചമ്മയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് , ഈ സ്ഥലം അതുപോലെ ഏതെങ്കിലും കഥാ കവിതാ സൃഷ്ടികൾ രചിക്കാൻ ഉതകുമെങ്കിൽ അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് വിചാരിച്ചു …”.
പ്രേമൻ ഫ്‌ളാസ്‌ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. ഭാരതി ഫ്‌ളാസ്‌ക്ക് വാങ്ങാതെ സാരിയുടെ തലപ്പ് പുതച്ച് ദൂരേക്ക് തന്നെ നോക്കിയിരുന്നു. പ്രേമൻ ഫ്‌ളാസ്‌ക്ക് കാറിന്റെ ഉള്ളിൽ ശേഷം ബോണറ്റ് തുറന്ന് റേഡിയേറ്ററിലെ വെള്ളം നോക്കാനായി മുന്നോട്ട് നടന്നു.
“… പ്രേമൻ പുസ്തകങ്ങൾ വായിക്കാറുണ്ടല്ലേ ????”. അപ്രതീക്ഷിതമായി ഭാരതി ചോദിച്ചു.
“… ജയിലിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. മുഷിഞ്ഞുള്ള ചടഞ്ഞുകൂടിയുള്ള ഇരിപ്പിന് ഒരു ശമനം കിട്ടാൻ തുടങ്ങിയതാണ് വായന…”.
ചൂടുള്ള റേഡിയേറ്ററിന്റെ അടപ്പ് സൂക്ഷിച്ച് തുറക്കുന്നതിനിടയിൽ പ്രേമൻ പറഞ്ഞു.
“… ഞങ്ങളുടെ തറവാടിന്റെ പേര് കാക്കാനുള്ള നിന്റെ ജയിൽ വാസം അല്ലെ …. നിനക്കൊരിക്കൽ പോലും തറവാട്ടിലെ കാർന്നോരുടെ പേര് പറയായിരുന്നില്ലെ ???. എന്ത്യേ അത് ചെയ്തില്ല നീ …”.
“…. ഒരുപാട് നോട്ട് കെട്ടുകളോടുള്ള കടപ്പാട് … വീട്ടിൽ കെട്ടിച്ച് വിടാൻ വേണ്ടി ഒരു പെങ്ങളുണ്ട് …. ജയിലിൽ പോയതോണ്ട് അവളുടെ കല്ല്യാണം കഴിഞ്ഞു …. ഞങ്ങളെപോലെയുള്ള പാവങ്ങൾക്ക് ഇതുപോലെയൊക്കെ വരുന്നത് ബമ്പർ ലോട്ടറി പോലെയാണ് …”.
പ്രേമന്റെ വാക്കുകൾ ഭാരതി തമ്പുരാട്ടിയിൽ അതിശയം വളർത്തി.
“… എന്നാലും നിന്റെ മൂന്ന് കൊല്ലമല്ലേ നഷ്ട്ടപ്പെട്ട് പോയത് …”.
“… ജീവിതം ഇങ്ങനെയൊക്കെയല്ലേ …. അതങ്ങ് നീണ്ട് കിടക്കുകയല്ലേ …”.
“… സാഹിത്യം വരുന്നുണ്ടല്ലോ ….”.
“…. ജയിലിൽ വായിച്ച പുസ്തകങ്ങളുടെ ഫലമാണ് ….”.
“… വായന അറിവാണ്, ഭാവിയിലേക്കുള്ള വാതിലാണ് …. പ്രേമൻ സീരിയസ്സായി തന്നെ വായിച്ച് തുടങ്ങിക്കോളുന്ന്യേ … തറവാട്ടിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടല്ലോ …???”. തിളയ്ക്കുന്ന റേഡിയേറ്ററിന്റെ ശബ്ദം ആസ്വദിക്കുന്ന പ്രേമനെ നോക്കി ഭാരതി ഗൗരവത്തിൽ പറഞ്ഞു.
“…. പുസ്തകങ്ങൾ വായിക്കുന്നത് തറവാട്ട് കാർന്നോർക്ക് ഇഷ്ട്ടമല്ല ….മൂപ്പർക്ക് ഇപ്പോഴും പണിയെടുത്തോണ്ടിരിക്കണം … പിന്നെ മീനാക്ഷിയാണ് ഒളിച്ചും പാത്തും പതുങ്ങിയും പുസ്തകങ്ങൾ കൊണ്ട് തരാറുള്ളത് …”.
കുപ്പിയിൽ നിന്നും റേഡിയേറ്ററിലേക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ പ്രേമൻ പറഞ്ഞു. അവൻ്റെ കണ്ണുകളിൽ ഒരു തിരയിളക്കം ഭാരതി ശ്രദ്ധിച്ചു.
“…. മീനാക്ഷി …” ഭാരതി കനത്തിൽ മൂളിയ ശേഷം ക്കൊണ്ട് കാറിൽ കയറി. ഭാരതി തമ്പുരാട്ടിയുടെ അനിയത്തിയുടെ മകളാണ് മീനാക്ഷി.
പ്രേമൻ ബോണറ്റടച്ച് കാറിൽ കയറി. മുൻവശത്തെ ചില്ല് തുടച്ച ശേഷം കാറിനെ സ്റ്റാർട്ട് ചെയ്തു. അധികം വൈകാതെ വലിയൊരു ഹൈറേഞ്ച് മുന്നിലുള്ള കാര്യം അവനറിയാമായിരുന്നു. ഓടിക്കുന്നത് പഴയ കാറായതിനാൽ അത്യാവശ്യം നല്ല രീതിയില്‍ ആക്സീലേറ്റര്‍ കൊടുത്തീട്ടും പോലും മുക്കിയും മൂളിയുമായീട്ടാണ്‌ കയറുന്നത്.
“…. സത്യം പറഞ്ഞാൽ ഞാനും പ്രേമനും ഏകാന്തതയുടെ തടവുകാരാണ് അല്ലേ ..”.
ഭാരതി തമ്പുരാട്ടിയുടെ വാക്കുകൾ അവൻ്റെ മനസ്സിൽ ഒരു സുഖകരമായ അവസ്ഥ ഉണ്ടാക്കി. തലവെട്ടിച്ച് നോക്കിക്കൊണ്ട് പ്രേമൻ പതിയെ ചിരിച്ച ശേഷം മുന്നോട്ട് നോക്കി.
ഭാരതി തമ്പുരാട്ടി ഏതോ ഒരു ബംഗാളി ഗാനം ചെറുതായി മൂളി. കാതിന് ഇമ്പമേകുന്ന നല്ലൊരു സ്വരമാധുര്യം അവനിൽ ആസ്വാദ്യകരമായ അവസ്ഥ ഉണ്ടാക്കിയെടുത്തു. വീണ്ടും വീണ്ടും അവളിൽ നിന്ന് ആ സ്വരമാധുരി കേഴ്ക്കാൻ കൊതി പൂണ്ടു.
പ്രേമൻ ഗാനം ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഭാരതി തമ്പുരാട്ടി ഇരു കാലുകളും മുൻസീറ്റുകളുടെ ഇടയിലേക്ക് കയറ്റി വച്ച ശേഷം ഓരോ ഗാനങ്ങളും ഇടവിടാതെ പാടാൻ തുടങ്ങി.
പ്രേമൻ പതിയെ അവളുടെ കാലുകളിലേക്ക് പാളി നോക്കി. സ്വർണ്ണ പാദസ്വരം അണിഞ്ഞ കാലുകൾ അതി മനോഹരമായിരുന്നു. ചായങ്ങൾ പൂശാത്ത അഴകൊത്ത നഖങ്ങളുള്ള കാൽ വിരലുകളിൽ വീണ മീട്ടാൻ അവൻ കൊതിച്ചു. മനസ്സിനെ അടക്കിക്കൊണ്ട് അപകടം പതിയിരിക്കുന്ന വഴിയിലേക്ക് ശ്രദ്ധ കൊടുത്തു.
ഒരു വിധം അവൻ ആ വലിയ കയറ്റം താണ്ടിക്കൊണ്ട് മുകളിലെത്തി. വലിയ മലമടക്കുകളുടെ ഇടയിൽ നിന്നും ഭയപ്പെടുത്തുന്ന ചൂളം വിളിയോടെ കാറ്റ് കാറിനെ കുലുക്കാൻ തുടങ്ങി. ചെറിയൊരു ഭയപ്പാടോടെ ഓടിക്കുന്ന പ്രേമനെ ഭാരതി ശ്രദ്ധിച്ചു.
“… പ്രേമാ !!.നല്ല കാറ്റല്ലേ, നീയൊന്ന് സൈഡിലോട്ട് വണ്ടി നിർത്തിയ്യേ..”.
പ്രേമൻ മനസ്സില്ലാ മനസ്സോടെ കാർ നിർത്തി.
“… ഇവിടെ നിർത്തണോ കൊച്ചമ്മേ ….”.
നന്നായി വീശിയടിക്കുന്ന കാറ്റ് വല്ലാത്ത ഭീകരതയാണ് അന്തരീക്ഷത്തിൽ സൃഷ്ട്ടിച്ചത്.
“… പേടിയുണ്ടോ പ്രേമാ ….”.
“…. കൊച്ചമ്മയുമായി ഈ അസമയത്ത് …. അതും ഇങ്ങനെയുള്ള സഥലത്ത് …”.
പ്രേമൻ പറയുന്നത് കേട്ടശേഷം ചെറിയ ചിരിയോടെ സാരിയുടെ തലപ്പ് വലിച്ച് കുത്തിയ ശേഷം ഡോർ തുറന്ന് ഭാരതി തമ്പുരാട്ടി പുറത്തേക്ക് ഇറങ്ങി. അന്തരീക്ഷത്തിന്റെ മനോഹാരിതയാർന്ന വന്യത ആസ്വദിച്ച് അവൾ നൃത്ത ചുവടുകളോടെ അല്പദൂരം നടന്നു.
പ്രേമന്റെ കണ്ണുകൾ താളവിന്യാസത്തിൽ ഇളകിയാടുന്ന അവളുടെ നിതംബത്തിലായിരുന്നു. കൊച്ച്‌ കുട്ടിക്ക് പുതിയ കളിപ്പാട്ടം കിട്ടുബോൾ ഉണ്ടാകുന്ന സന്തോഷമായിരുന്നു അവനിൽ ആ കാഴ്ച്ച നൽകിയത്. അവിടെ കൈകൾ വച്ച് താലോലിക്കാൻ കൊതിയായി.
അവൾ ഒരുപാട് നേരം കാറ്റ് വരുന്ന ഭാഗത്തേക്ക് തന്നെ നോക്കിക്കൊണ്ട് നിന്നു. അകലെ നിന്ന് ഏതോ ചരക്ക് ലോറിയുടെ വെളിച്ചം നീണ്ട് വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് കാറിലേക്ക് കയറാനായി വേഗത്തിൽ നടന്നു.
“… പ്രേമാ, വേഗം വണ്ടിയെടുത്തോ …. ഉം, പെട്ടെന്ന് …”.
“… എന്ത് പറ്റി ഭാരതി കൊച്ചമ്മേ …???”. നെറ്റി ചുളിച്ച് അവൻ ചോദിച്ചു.
“…. പുറകിലൊരു ലോറി വരുന്നു …..”.
“…. അതിനെന്താ …???”. പ്രേമൻ വീണ്ടും സംശയം ഉന്നയിച്ചു.
“… നീ പറയുന്നത് കേട്ടാൽ മതീ … വണ്ടിയെടുക്ക് …”. ഭാരതി അൽപ്പം കനത്തിൽ തന്നെ പറഞ്ഞു.
പ്രേമൻ പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല. അവൻ വണ്ടി വേഗത്തിലെടുത്ത് മലഞ്ചേരുവിലൂടെ ഓടിച്ചു. എന്തിനാണ് പെട്ടെന്ന് ഇങ്ങനെ പേടിക്കുന്നത് എന്നറിയാൻ ഭാരതിയോട് ചോദിക്കണമെന്നുണ്ടായിരുന്നു. അവരുടെ മുൻകോപം പറഞ്ഞു കേട്ടിട്ടുള്ളതിനാൽ അവനതടക്കി. ഇത് വരെ മാന്യമായാണ് അവനോട് ഭാരതി പെരുമാറിട്ടുള്ളത്. പെട്ടെന്നുള്ള അത്യാവിശ്യ ഘട്ടങ്ങളില്‍ തറവാട്ടിലെ പുതിയ ഡ്രൈവറായ തന്നെയാണല്ലോ അവർ വിളിക്കാറുള്ളത്. ഓട്ടം കഴിഞ്ഞാൽ മടക്കിപ്പിടിച്ച നോട്ടുകൾ സ്നേഹത്തോടെ കൈയ്യിൽ വച്ച് തരുകയും ചെയ്യും. അങ്ങനെയുള്ള അവരെ ഓരോന്ന് ചോദിച്ച് എന്തിനാണ് മുഷിപ്പിക്കുന്നത്. വലിയ കഷ്ടപ്പാടുള്ള കുടുബത്തില്‍നിന്ന് വരുന്ന തനിക്കൊക്കെ എന്ത് ചോദിക്കാൻ ???., ജയിലിൽ നിന്ന് വന്നിട്ട് ഈ തറവാട്ടിലെ ആശ്രിതനായി നില്‍ക്കാന്‍ തുടങ്ങിട്ട് സുമാര്‍ രണ്ടു മാസമാകുന്നു. ശബളം നല്ലൊരു ജോലിക്കായുള്ള ഇന്റർവ്യൂയിൽ പങ്കെടുക്കാനുള്ള യാത്രാകൂലിക്ക് മാത്രമല്ലേ തികയൂ. അങ്ങനെ മനസ്സിൽ കഴിഞ്ഞുപോയ കാലങ്ങൾ ഓരോന്നായി ഓർത്തുക്കൊണ്ട് പ്രേമൻ വണ്ടിയോടിച്ചു.
ഭാരതി തമ്പുരാട്ടിയെ വീട്ടിലാക്കി അപ്പോള്‍ തന്നെ തറവാട്ടിലേക്കു തിരിക്കണമല്ലോ എന്നോർക്കുമ്പോൾ പ്രേമനു തലപ്പെരുത്തു. രാവിലെ മുതലുള്ള ഡ്രൈവിങ്ങ് അവനെ ക്ഷീണിതനാക്കിരുന്നു. പക്ഷേ ഭാരതി കൊച്ചമ്മയുടെ വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം അവനില്‍ അവർക്കായി ഇനിയും എന്തു സഹായം ചെയ്തു കൊടുക്കാനും തയ്യാറായിരുന്നു, കാരണം അവനു കൊച്ചമ്മയെ അത്രക്കും ബഹുമാനമായിരുന്നു. അതോടൊപ്പം ഉള്ളിന്റെ ഉള്ളിൽ തരുന്ന നയന സുഖവും. അങ്ങനെ പലതും ആലോചിച്ച് കാറോടിച്ചു കുന്നിന്‍ മുകളിലുള്ള വീടിന്റെ മുന്നില്‍ കാർ നിർത്തി.
കാർ നിന്നിട്ടും ഭാരതി തമ്പുരാട്ടിയിൽ നിന്ന് പ്രിത്യേകിച്ച് അനക്കമൊന്നും കേഴ്ക്കാനില്ലാത്തതുകൊണ്ട് പ്രേമന്‍ പുറകു സീറ്റിലേക്കു തിരിഞ്ഞു നോക്കി. അവർ സീറ്റില്‍ ചാരി സെറ്റു മുണ്ടിന്റെ തലപ്പു പുതച്ചു നല്ല ഉറക്കമായിരുന്നു.
അവൻ ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ആ മുഖത്തേക്ക് ഉറ്റുനോക്കി. എത്ര സമയം വേണമെങ്കിലും ഈ മുഖം നോക്കി ഇരുന്ന് പോകും. ചെറിയ കാറ്റിൽ മുടിയിഴകൾ അവരുടെ മുഖത്ത് കിടന്നിളക്കുന്നുണ്ടായിരുന്നു.
” …. ഭാരതി കൊച്ചമ്മാ ….”.
പ്രേമന്‍ ഡോറിന്റെ ചില്ലിൽ പതിയെ തട്ടി വിളിച്ചു. ഭാരതി തമ്പുരാട്ടി അഗാധമായ ഉറക്കത്തിൽ നിന്നും സാവധാനം കണ്ണുകൾ തുറന്നു. അവൻ ഡോർ തുറന്ന് കൊടുത്തപ്പോൾ ഉള്ളിലേക്ക് പാഞ്ഞു കയറിയ തണുത്ത കാറ്റ് അവളുടെ വസ്ത്രത്തെ ഉലച്ചു. വയറിന്റെ പാതിയിൽ നിന്നും വഴുതിമാറിയ സാരി ഭാരതി തമ്പുരാട്ടിയുടെ വെളുത്ത് കൊഴുത്ത വയറിന്റെ അതി മനോഹരമായ കാഴ്ച്ച പ്രേമന്റെ കണ്ണുകൾക്ക് വിരുന്നേൽകി. അർദ്ധ ചന്ദ്രനെ പോലെ വൃത്തത്തിൽ മന്ദഹസിക്കുന്ന അവളുടെ അഗാധമായ പൊക്കിൾ ചുഴി ഒരു നിമിഷം അവൻ്റെ ശരീരമാകസകലം രോമകൂപങ്ങളെ വിറ കൊള്ളിച്ചു. പാതി ഇരുട്ടിൽ അവൻ ആ മനോഹാരിത നിറഞ്ഞ പൊക്കിൾ ചുഴി കാണുവാനായി അറിയാതെ എത്തിച്ച് നോക്കി. അപ്പോഴേക്കും ഉറക്കമെഴുന്നേറ്റ ഭാരതി തമ്പുരാട്ടി തൻ്റെ സാരി നേരെയിട്ട ശേഷം പുറത്തേക്കിറങ്ങി.
രക്തോട്ടം നിയന്ത്രിക്കാനായി പ്രേമൻ സ്വന്തം ശരീരത്തെ മൂരി നിവർത്തിയ ശേഷം മൂന്നാല് ശ്വാസം എടുത്ത് വിട്ടു. ഭാരതി തമ്പുരാട്ടി പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ഉറക്കപിച്ചയോടെ പഴയ പ്രതാപം വിളിച്ചോതുന്ന വീടിൻ്റെ ഉമ്മറത്തേക്ക് നടന്നു. അവരുടെ നിതംബതാള വിന്യാസം അളന്നെടുത്ത് പ്രേമൻ പിന്നാലെ നടന്നു.
” … കൊച്ചമ്മേ ഇവിടെ ആരേയും കാണാനില്ലല്ലോ…പോരാത്തതിന്നു വാതിലും പൂട്ടി കിടക്കുന്നു…. വീട് നോക്കാന്‍ ഏൽപ്പിച്ച വയസ്സായ അമ്മാവനേയും ഇവിടെയൊന്നും കാണാനുമില്ലല്ലോ….???”.
അൽപ്പം പരിഭവത്തോടെയാണ് പ്രേമൻ പറഞ്ഞത്. കാരണം വീടിൻ്റെ ഉത്തരവാദിത്വം ഏൽപ്പിച്ച അമ്മാവനെ വീട് വാങ്ങുന്ന നേരത്ത് തറവാട്ടിലെ കാർന്നോർക്ക് പരിചയപ്പെടുത്തി കൊടുത്തത് പ്രേമനായിരുന്നു. അടുത്തുള്ള ചായ കടയിൽ വച്ചുള്ള പരിചയം വച്ചാണ് അങ്ങനെ അവൻ ചെയ്തത്. തറവാട്ടിലെ കാർന്നോരാണെങ്കിൽ അപ്പോൾ തന്നെ താക്കോൽ കൂട്ടം കൊടുക്കുകയും ചെയ്തു. വീടൊക്കെ വൃത്തിയാക്കിയിടണമെന്ന് പറഞ്ഞുകൊണ്ടാണ് നാട്ടിലേക്ക് പ്രേമൻ യാത്രയായത്. പരോപകാരം വിനയാകുമോ എന്തോ ???.
പ്രേമൻ ഫോണെടുത്ത് വീട് നോക്കാൻ ഏൽപ്പിച്ച അമ്മാവനെ വിളിച്ച് നോക്കി. കുറെ വട്ടം ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നുണ്ടായിരുന്നില്ല. ഭാരതി തമ്പുരാട്ടി ഇതൊന്നും ശ്രദ്ധിക്കാതെ പഴയ കാലത്തെ വാസ്തു വിദ്യ വിളിച്ചോതുന്ന വീടിൻ്റെ നിർമ്മിതി നിലാവിന്റെ വെളിച്ചത്തിൽ നോക്കി കാണുകയായിരുന്നു. ഇടക്കെപ്പോഴോ അവൾ പുറത്തേക്ക് നോക്കിയപ്പോൾ അക്ഷമനായി ആരോടോ കയർക്കുന്ന പ്രേമനെയാണ് കണ്ടത്.
“…. എന്താ പ്രേമാ, ആരോടാണ് ചൂടാകുന്നേ ???”.
ഭാരതി തമ്പുരാട്ടിയുടെ ചോദ്യത്തിന് മുന്നിൽ അവൻ കുറ്റബോധത്തിൽ തല താഴ്ത്തി നടന്ന് വന്നു.
പെട്ടെന്നാണ്‌ കൊച്ചമ്മയുടെ സെല്‍ ഫോണ്‍ മണിയടിച്ചത്.
ഭാരതി തമ്പുരാട്ടി അതെടുത്ത് അൽപ്പനേരം നേരം സംസാരിച്ചു. പിന്നെ ഫോണ്‍ കട്ട് ചെയ്ത് പ്രേമനെ നോക്കി.
“… എന്തിനാടാ വീട് നോക്കാൻ ഏൽപ്പിച്ച ആളുടെ മകളോട് ദേഷ്യപ്പെട്ടെ ..???”.
” … പിന്നല്ലാതെ, നാട്ടിൽ നിന്ന് കൊച്ചമ്മ വരുബോൾ ഇവിടെയുണ്ടാകണമെന്ന് കണിശമായി പറഞ്ഞതാണ് …. ഇതെങ്ങാനും തറവാട്ടിലെ കാർന്നോർ അറിഞ്ഞാൽ …”. പ്രേമൻ ആഞ്ഞു നിശ്വസിച്ചു.
“… ഓ, അതറിയാനൊന്നും പോകുന്നില്ല പ്രേമാ. നമ്മൾ പറഞ്ഞാലല്ലേ അറിയുകയുള്ളൂ…”.
ഭാരതി തമ്പുരാട്ടി അനുകമ്പാപൂർവ്വം അവനെ നോക്കി പറഞ്ഞു. പ്രേമന് അത് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.
“…. വീട് ഏൽപ്പിച്ച പളനി മുരുകന് നല്ല ശ്വാസം മുട്ട് …. അതോണ്ടാണ് അവർ വരാത്തത് ….വീടീന്റെ താക്കോൽ വലതു ഭാഗത്തെ ജനലിന്റെ താഴേ ഉള്ള ചെടിച്ചട്ടിയില്‍ വച്ചീട്ടുണ്ടെടൊ … നീ ഒരു കാര്യം ചെയ്യ് …ആ താക്കോലെടുത്തു വാതില്‍ തുറക്ക്…….!!!”.
പ്രേമന്‍ വളരേ വേഗത്തില്‍ താക്കോല്‍ കൂട്ടം കണ്ടു പിടിച്ചു. വാതിൽ പെട്ടെന്ന് തുറന്ന് പിടിച്ച് താക്കോൽ കൂട്ടം അവളുടെ കയ്യില്‍ കൊടുത്തു. ഉള്ളിൽ ഇരുട്ടായിരുന്നു. ഭാരതി തമ്പുരാട്ടി ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിക്കാനായി മൊബൈലിലെ വെളിച്ചത്തിൽ പരതി. ഇതേ സമയം പ്രേമന്‍ കാറിന്റെ ഡിക്കി തുറന്നു വലിയ രണ്ട് പെട്ടിയുമായി അകത്തെക്ക് വരുകയായിരുന്നു.
“… പ്രേമാ, മെയിൻ സ്വിച്ച് ഓഫാണെന്ന് തോന്നുന്നു … നിയ്യോന്ന് പോയി നോക്യേ …”. ഭാരതി തമ്പുരാട്ടി സംശയം ഉന്നയിച്ചു. പ്രേമന്‍ വീടിൻ്റെ മുന്‍ വശം അരിച്ചു പെറുക്കി മെയിന്‍ സ്വച്ച് കണ്ടു പിടിച്ചു. നോക്കി പിടിച്ച് വന്നപ്പോൾ കറണ്ട് ഇല്ലായിരുന്നു. വീട് വാങ്ങാൻ വരുന്ന അവസ്സരത്തിൽ ഇതിന്റെ ഉടമസ്ഥൻ സത്യസന്ധമായി അവനോട് പറഞ്ഞ കാര്യങ്ങളിൽ ഒന്നായിരുന്നു ഇടക്കിടെയുള്ള കറണ്ട് കട്ട്. കാറ്റിൽ ഇടയ്ക്കിടെ മരങ്ങൾ വീഴുന്നത് പതിവായതിനാൽ കറണ്ട് വിരുന്ന് വരുന്ന അതിഥിയെ പോലെയാണത്രെ .
” കറണ്ടു പോയതാണ്‌ കൊച്ചമ്മേ……!!!!…”. വിനയപൂർവ്വം അവൻ തൻ്റെ ഗവേഷണത്തിനൊടുവിൽ ഭാരതി തമ്പുരാട്ടിയോട് പറഞ്ഞു.
“… ഇനിയിപ്പോൾ എന്താണ് ചെയ്യുക …???”.
“…. വഴിയുണ്ടാക്കാം …”.
പ്രേമൻ വീടിൻ്റെ ഉമ്മറത്ത് തൂക്കി ഇട്ടീരുന്ന റാന്തല്‍ വിളക്കെടുത്ത് ലൈറ്റർ എടുത്ത് കത്തിക്കാൻ നോക്കി. സംഗതി കത്തുന്നില്ലായെന്ന് കണ്ട അവൻ കാറിന്റെ ഡീസൽ ടാങ്കിൽ നിന്നും ട്യൂബ് ഇട്ട് അൽപ്പം ഡീസൽ എടുത്ത് റാന്തൽ വിളക്കിൽ നിറച്ചു. പതിയെ അവൻ അതിനെ കത്തിക്കാനുള്ള ശ്രമത്തിനൊടുവിൽ അതിന്റെ തിരി നാളം പതിയെ വെളിച്ചം തൂകി.

Leave a Reply

Your email address will not be published. Required fields are marked *