ഒന്നുല്ല ഡാ..
അത് കള്ളം നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഉണ്ട് , മനു തീർത്തു പറഞ്ഞു..
മനു നീ എപ്പോഴും വരാറുണ്ടോ ഈ ലൈബ്രറിയിൽ …
പിന്നെ പഠിക്കാനുള്ള ബുക്ക് തുറന്ന് നോക്കാത്ത ഞാനാണോ ഇവിടെ വന്നിരിക്കുന്നത് ,
മനു ചോദിച്ചു.
എന്നിട്ടാണോ ഇടയ്ക്ക് ലൈബ്രറിയ്ക്ക് പോവാന്നും പറഞ്ഞിട്ട് നീ ഇന്റർ ബെൽ ടൈം ഇങ്ങോട്ടേക്ക് ഓടുന്നത് ?.
ഞാൻ ചോദിച്ചു
അത് നീ എന്താ കരുതിയെ ഞാനിവിടെ പഠിക്കാൻ ലൈബ്രറിയിലേക്ക് പോവുന്നുവെന്നോ ?..
അതും പറഞ്ഞ് മനു ചിരിക്കാൻ തുടങ്ങി
കിളിക്കാതെ കാര്യം പറയ് ഡാ….
എനിക്ക് ദേഷ്യം വന്നു
ഡാ അളിയാ .. ഈ പെൺപിള്ളേരെ നോക്കി ഇരിക്കാൻ ഏറ്റവും നല്ല സ്ഥലം ലൈബ്രറി ആണ് ,
എത്ര എത്ര പ്രണയം ഇവിടെ വിടരുന്നുണ്ടെന്ന് അറിയോ .
അവർ ഈ ലൈബ്രയിൽ നിന്ന് എന്തെങ്കിലും സ്റ്റോറി ബുക്ക് എടുത്ത് വായിക്കുക ആണെങ്കിൽ അവരെ സ്വഭാവം അതിൽ നിന്നും മനസ്സിലാക്കാം…..
മനു ഒരു അദ്ധ്യാപകനെ പോലെ എനിക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നു…..
അതെങ്ങനെ അറിയാൻ പറ്റും മനു .
ഒരു കഥയിലാണോ ഒരാളുടെ സ്വഭാവം ഒളിഞ്ഞിരിക്കുന്നത് ?.
ഞാൻ ചോദിച്ചു
ഡാ .. പൊട്ടാ …. അതൊക്കെ ഒരു സൈകോളജി ആണ്..
വേണേൽ ആയിരംരൂപ ഗുരു ദക്ഷിണ വെച്ച് എന്റെ ശിഷ്യൻ ആയിക്കോ അളിയാ ,,
ഡാ.. മനു ഈ ലൈബ്രറിയിൽ ഒരു ദിവസം പോലും മുടങ്ങാതെ വരുന്നതാരന്ന് അറിയോ ?..
ഞാൻ ചോദിച്ചു
മുടങ്ങാതെ വരുന്നത് ലൈബ്രറി വാച്മാൻ മനു നിസംശയം പറഞ്ഞു…
(ശരിയാണ് ലൈബ്രറി വാച്മാൻ എന്നും വരാറുണ്ട്.
ബാക്കി സ്റ്റുഡൻസ് ഒന്നിടവിട്ടൊ വല്ലപ്പോയോ വരുന്നുള്ളു ..
എന്ത് കൊണ്ട് എനിക്ക് വാച്മാൻ അങ്കിളിനെ ശ്രേദ്ധയിൽ പ്പെടാതെ പോയത്..
എന്റെ മനസ്സിൽ ആ നേരത്തു ഉണ്ടായ സന്തോഷത്തിന് അതിര് ഉണ്ടായിരുന്നില്ല ..
മനുവിനെ കെട്ടിപിടിച്ചു കവിളിൽ മുത്തം വെച്ചിട്ട് ..
വാച്മാന്റെ റൂം ലക്ഷ്യമാക്കി ഞാൻ ഓടി .
പിന്നിൽ നിന്നും മനു വിളിച്ചു ചോദിച്ച ഒന്നും ഞാൻ കേട്ടില്ല,,,
ആ ഓട്ടത്തിനിടയിൽ കാല് ഡെസ്‌ക്‌സിൽ തട്ടി ഞാൻ തല അടിച്ചു വീണു ..
മനസ്സിൽ ആവേശത്തിന്റെ കുതിപ്പ് ആയത് കൊണ്ട്.
വേദന ഒട്ടും ഏശിയില്ല ,,
ഞാൻ പോവുമ്പോ വാച്മാൻ അങ്കിൾ വായനയിൽ ആയിരുന്നു .
എന്റെ നിഴലനക്കം കണ്ടിട്ടാവാം അങ്കിൾ തല ഉയർത്തി എന്നെ നോക്കി .
ചെറുതായി ഒരു പതർച്ച എന്നിൽ ഉണ്ടായി
എന്ത് വേണം ?..
അങ്കിൾ ചോദിച്ചു
രമ്യ..ക്ക് കൊടുക്കാനുള്ള നോട്ട്….
ഞാൻ ചോദിച്ചു
ഇപ്പോഴാണോ വരുന്നത് ?..
മ്മ്മ്… നിൽക്ക്
അതും പറഞ്ഞങ്കിൾ ലൈബ്രറിയുടെ മറ്റൊരു വശത്തേക്ക് നടന്നു ,,
ഞാൻ അക്ഷമയോടെ കാത്തിരുന്നു ആ നിമിഷത്തെ എന്റെ ഹൃദയമിടിപ്പ് അടുത്തൊരാൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് പോലും വ്യക്തമായി കേൾക്കാൻ സാധികുമായിരുന്നു….
ഇന്നാ.. വാച്മാൻ അങ്കിൾ എനിക്ക് നേരെ ഒരു ഓട്ടോഗ്രാഫ് പോലുള്ള നോട്ട് നീട്ടി കൊണ്ട് പറഞ്ഞു..
ഞാനത് വാങ്ങി അങ്കിളിനോട് താങ്ക്സ് പറഞ്ഞു കൊണ്ട്
തിരിച്ചു നടന്നു…,,
ഇന്റർ ബെൽ ടൈം കഴിഞ്ഞിട്ടും ഞാൻ ക്ലാസ്സിൽ കയറാതെ ലൈബ്രറിയുടെ ഒരു കോണിലെ ബെഞ്ചിൽ പോയി ഇരുന്ന്
ആ ഓട്ടോഗ്രാഫ് തുറന്നു…,
എന്റെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഇന്ന് ഫലം കണ്ടു..
ഇനി ഒരു നേർക്കാഴ്ച്ച ആവാംല്ലെ അനു ..
അനുവിന് അറിയാമോ ഞാനാ നോട്ട് തന്ന പിറ്റേന്ന് തന്നെ അനു ലൈബ്രയിൽ എത്തുകയും വാച്മാൻ അങ്കിളിനോട് ഈ ബുക്ക് ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ നോട്ട് അങ്കിൾ തരില്ലായിരുന്നു…
കാരണം ഒരു ദിവസം കൊണ്ട് എന്നോട് അനുവിന് സ്നേഹം പൊട്ടി മുളയ്ക്കില്ലന്ന് എനിക്കറിയാം…
പിന്നെ ഞാൻ ആരെന്ന് കണ്ടെത്തുക എന്ന് മാത്രമായിരിക്കും ആ ലക്ഷ്യം ..
അതിനോട് എനിക്ക് താല്പര്യം ഇല്ല…
അനു എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ ഞാൻ ആരാണെന്ന് തിരിച്ചറിയുകയും ചെയ്താൽ എനിക്ക് അനുവിന്റെ മുന്നിൽ നിൽക്കാൻ ആവില്ല..,
ഇഷ്ടമാണെങ്കിൽ മാത്രം ഈ അഡ്രസ്സുമായി ബന്ധപ്പെടുക ………
ബൈക്കും എടുത്ത് ഞാൻ ആ അഡ്രസ് ലക്ഷ്യമാക്കി പോയി…
ആ യാത്ര അവസാനിച്ചത് ഒരു പഴയ ഫ്ലാറ്റിൻ മുന്നിലാണ് .
