അമ്മയുടെ ഓര്‍മ്മകള്‍ക്ക് തിരി തെളീക്കുന്ന ആ നഗരവീഥിയിലൂടെ അതി വേഗത്തില്‍ കാറോടിച്ചു. ഉറങ്ങാന്‍ കൂട്ടാക്കാത്ത യൌവനങ്ങള്‍ ഇരു ചക്രങ്ങളില്‍ കനത്ത ശബ്‌ദ്ധത്തില്‍ എന്നെ കടന്ന് ഇരബി പാഞ്ഞ് പോകുന്നുണ്ടായിരുന്നു.
ഞാന്‍ വാച്ച് നോക്കി. സമയം മൂന്ന് മണി.
നഗര പ്രദക്ഷിണം മതിയാക്കി ഫ്ലാറ്റിലേക്ക് കാറോടിച്ചു. എന്ന് എന്തെല്ലാമായിരുന്നു ജീവിതത്തില്‍ നടന്നത്. ഒരു സിനിമാ കഥ പോലെ സംഭവങ്ങള്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. അങ്ങനെ ഒരോന്നായി ആലോചിച്ച് വളവ് തിരിയുബോഴാണ് ഒരു സ്കൂട്ടി ആ കൊടും വളവില്‍ മുന്നിലേക്ക് റോങ്ങ് സൈഡിലൂടെ കയറി വന്നത്.
കാല്‍ ബ്രേക്കില്‍ ആഞ്ഞമര്‍ത്തി.കനത്ത ബ്രേക്കിങ്ങിന്റെ ശബ്‌ദ്ധം എന്നെ തന്നെ ഭയപ്പെടുത്തി. വെട്ടിച്ച് മാറാന്‍ കഴിയാതെ ആ സ്കൂട്ടി എന്റെ വണ്ടിയെ തട്ടി തെറിച്ച് വീണു. ഞാന്‍ വീണ ഭാഗത്തേക്ക് പെട്ടെന്ന് നോക്കി. അതൊരു യുവതിയായിരുന്നു. റോഡില്‍ ആരും തന്നെയില്ല. അവളെ ഉപേക്ഷിച്ച് വണ്ടിയെടുക്കുവാന്‍ തുനിഞ്ഞതും ആണ്. പക്ഷേ എവിടെ നിന്നോ ഇരുന്ന് അമ്മ എന്നോടെ അരുതേ എന്നുള്ള ഓര്‍മപ്പെടുത്തല്‍ എന്നെ പിന്തിരിപ്പിച്ചു.
ഞാന്‍ കാറില്‍ നിന്നിറങ്ങി അവിടേക്ക് ചെന്നു.ഭാഗ്യത്തിന് അവള്‍ക്ക് ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളു. കാല്‍ ഉളുക്കിയതിനാല്‍ നടക്കാന്‍ പ്രയാസ്സപ്പെടുന്നത് കണ്ട ഞാന്‍ അവളുടെ കൈയ്യില്‍ പിടിച്ചു. എന്റെ കയ്യിന്റെ ബലത്താല്‍ അവളുടെ മുറിവുള്ള ഭാഗം വിങ്ങി.
“…ആയ്യോ…”. അവള്‍ വേദനയാല്‍ നിലവിളിച്ചു.
“…വേദനിച്ചോ….ഹോസ്പിറ്റലില്‍ പോകാം….” ഞാന്‍ പറഞ്ഞു.
ഞാന്‍ മലയാളിയെന്ന് കണ്ട അവള്‍ എന്നെ സൂക്ഷിച്ച് നോക്കി. അത് അവളില്‍ ആശ്വാസമാണോ അതോ ഭീതിയാണോ ഉളവാക്കിയതെന്ന് അറിയാതെ ഒരു നിമിഷമവളെ ഞാനും നോക്കി നിന്നു.
ഞാന്‍ കാറിന്റെ ഡോര്‍ തുറന്ന് പിടിച്ചു. പതിയെ അവള്‍ ഉള്ളിലേക്ക് കയറി. സ്കൂട്ടിയില്‍ ഉണ്ടായിരുന്ന വലിയ ബാഗ്ഗേജ്ജ് ഞാന്‍ പിന്‍ സീറ്റില്‍ വച്ചു. നല്ല ഭാരമുള്ളതിനാല്‍ താമസ്സിക്കുന്നിടം മാറുകയായിരുന്നു എന്ന് തോന്നി.
വണ്ടി ഞാന്‍ അപ്പോളോ ഹോസ്പ്പിറ്റലിലേക്കാണ് ഓടിച്ചത്. യാത്രയിലൊന്നും അവള്‍ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. നിശബ്‌ദ്ധമായി വിതുമ്പുന്നത് പോലെ എനിക്ക് തോന്നി.
ഹോസ്പിറ്റല്‍ അഡ്മിഷന്‍ ഫോം ഫില്‍ ചെയ്യാനായി ഞാനവളുടെ അടുത്ത് പേര്‍ ചോദിച്ചു. അപ്പോഴാണവളുടെ പേര് ഞാനറിയുന്നത്.
റീത്താ മാത്യൂസ്സ്.
ആ പേര് പോലെ അവളിലും ആ അഴകുണ്ടായിരുന്നു. ഇരുപത്തിരണ്ട് വയസ്സ്. കോട്ടയം പാലാ സ്വദേശി. അവള്‍ പറഞ്ഞതനുസ്സരിച്ച് ഫോം ഫില്‍ ചെയ്തു നേഴ്സ്സിന് കൊടുത്തു.
ആ രാത്രി ഞാനും അവളും പരസ്പരം സംസാരിക്കാതെ ആ മുറിയില്‍ കഴിച്ചു കൂട്ടി. ജനാലക്കപ്പുറം നക്ഷത്രത്തേ പോലെ തിളങ്ങുന്ന അബരചുബികള്‍ ആ നഗരത്തെ മനോഹരമായിരിക്കുന്നു. ഉറങ്ങാത്ത തെരുവിലൂടെ വാഹനങ്ങള്‍ പായുന്നു.
മരുന്നിന്റെ സെഡേഷനില്‍ അവള്‍ എപ്പോഴോ ഉറങ്ങി. ആ യാമത്തിന്റെ അവസാനത്തിലെപ്പോഴോ ഞാനും നിദ്രയില്‍ പുല്‍കി
കിഴക്ക് സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആ പ്രഭയില്‍ ഞാനുണര്‍ന്നു. അവളെ നോക്കിയപ്പോല്‍ അവള്- ഉണര്‍ന്നിരിക്കുകയായിരുന്നു.
മുറിയില്‍ പ്രഭാത പുലരിവെട്ടം സ്വര്‍ണ്ണ നിറം അവളുടെ മുഖത്തെ അതി സുന്തരമാക്കി. ആ ചുരുള്‍ നിറഞ്ഞ തിങ്ങിയ കാര്‍കൂന്തല്‍ ആ വെട്ടത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. രക്തപ്രഭാവസൂര്യനിലേക്ക് അവള്‍ കുട്ടിയുടെ കൌതുകത്താല്‍ നോക്കിയിരുന്നു.
“…കോഫി…കോഫീ…വേണോ…”.
അവള്‍ ഒന്നും ഊരിയാടാതെ ആ സൂര്യനേ നോക്കി തന്നെ ഇരുന്നു.
“..ആരെയെങ്കിലും അറീക്കണോ…???.
അവള്‍ ദൂരേക്ക് നോക്കി വേണ്ടെന്ന് തലയാട്ടി.
കുറച്ച് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. ഹൈട്ടെക് ഹോസ്പ്പിറ്റലിന്റെ സകല ദുര്‍മുഖവും ഞാന്‍ അറിയുവാന്‍ തുടങ്ങുകയായിരുന്നു. എല്ലാ ടെസ്റ്റും സ്കാനിങ്ങും കഴിഞ്ഞപ്പോള്‍ എകദ്ദേശം എന്റെ ഒരു ക്രെഡിറ്റ് കാഡിന്റെ ലിമിറ്റ് താണ്ടാറായി. എങ്കിലും എനിക്കതില്‍ വിഷമം തോന്നിയില്ല. ആ ആക്സ്സിഡന്റില്‍ അരുതാത്തതെന്തെങ്കിലും സംഭവിച്ചീരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ ജീവിതം.
