ഒന്നൂല ചോദിച്ചുന്നേ ഉള്ളു.
ഹാ..
ചേച്ചി ഞാറാഴ്ച എവിടേം പോകാറില്ലേ ?
എവിടെ പോകാൻ
അല്ല ചുമ്മാ കറങ്ങാനോ, ഷോപ്പിംഗിനോ ഒക്കെ പോയിക്കൂടെ മോളേം കൂട്ടി..
ഞാൻ എവിടേം പോകാറില്ലടാ പിന്നെ ചേട്ടൻ വന്നാൽ വല്ലപ്പോഴും പോയി ഡ്രസ്സ് വാങ്ങും അതും എന്തേലും ഫങ്ഷൻ ഒക്കെ ഉണ്ടേൽ മാത്രം.. അതു പറയുമ്പോൾ ലേഖയുടെ മുഖത്ത് ദുഃഖത്തിന്റെ നിഴലുകൾ വീണു തുടങ്ങിയിരുന്നു അത് അരുൺ ശ്രദ്ധിക്കുകയും ചെയ്തു..
ചേച്ചി ജീവിതം ഒന്നേ ഉള്ളൂ അതിനെ ഇങ്ങനെ നാലു ചുവരുകൾക്കിടയിൽ അടച്ചിടരുത് ചുമ്മാ അങ്ങ് തുറന്ന് വിടണം..
അതിന് ഞാനിവിടെ അടച്ച് കിടക്കുകയൊന്നും അല്ലല്ലൊ ജോലിക്ക് പോകുന്നില്ലേ ലേഖ അവളെ ന്യായികരിക്കാനായി പറഞ്ഞു
അവിടെയും നാലു ചുവരുകൾ തന്നല്ലേ … നമുക്ക് ഒരീസം ചുമ്മാ ഒരു ഔട്ടിങ്ങിന് പോയാലോ..
ഹേയ്.. അതൊന്നും നടപടിയാകുന്ന കാര്യമല്ല. ചേട്ടൻ സമ്മതിക്കില്ല.
ദേ പിന്നേം ചേട്ടൻ , ലേഖേച്ചി നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അത് നമ്മുടെ കയ്യിലായിരിക്കണം അല്ലാതെ അത് മറ്റൊരാളെ ഏൽപ്പിക്കരുത്..
ആള് ചെറുതാണെങ്കിലും നാക്ക് വലുതാണാല്ലോ ലേഖ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
ആണോ… അവൻ നാക്ക് വെളിയിലേക്ക് നീട്ടി..
ഇന്ന് എനിക്ക് വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട് അല്ലേൽ ഇന്ന് പോകായിരുന്നു
എവിടെ ? ലേഖ അല്പം ആകാംക്ഷയോടെ ചോദിച്ചു.
ചുമ്മാ കറങ്ങാനോ സിനിമക്കോ എന്തിനേലും ..
അതൊന്നും നടക്കൂലട..
ചേച്ചി ആദ്യം ഈ നെഗറ്റീവ് മൈന്റ് ഒന്ന് വിട്ട് പിടി. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ….
എന്താ ?
സത്യം പറയുമോ , അത് പറ ..
ആഹ്…
മുത്തപ്പനാണേ !!
ആഹ് ഡാ മുത്തപ്പനാണേ , ഈ കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ, ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു..
ചേച്ചി തമാശയല്ല , ഐ ആം സീരിയസ്
ഓക്കെ, എന്ത് സത്യാ നിനക്ക് അറിയണ്ടത്
ചേച്ചിക്ക് ആഗ്രഹമില്ലേ കറങ്ങാനും സിനിമയ്ക്കും ഒക്കെ പോകാൻ.
ഇല്ല.. !! ലേഖയുടെ മറുപടി പെട്ടന്നായിരുന്നു ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു
ഇല്ല എന്നുപറഞ്ഞാൽ അത് കള്ളമാവും , ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ തുടരും പ്രത്യേകിച്ച് എന്നെ പോലുള്ള സ്ത്രീകൾക്ക്. എല്ലാത്തിനും ഭർത്താവിന്റെ അനുവാദം വേണ്ടി വരും,ഒരു കുട്ടി കൂടെയായാൽ പിന്നെ അതാണ് ഞങ്ങളുടെ ലോകം, അവിടെ സ്വന്തം ആഗ്രഹങ്ങൾക്ക് സ്ഥാനമില്ല. അവരുടെ സന്തോഷമാണ് പിന്നീട് ഞങ്ങളുടെ സന്തോഷം. അവരുടെ ജീവിതമാണ് പിന്നീട് സ്വന്തം എന്നപോലെ ജീവിച്ചു , അല്ല മരിച്ചിട്ടും ജീവിച്ചിരിക്കുന്നുവെന്നു വരുത്തി തീർക്കുന്നത് ഇതു പറയുമ്പോൾ ലേഖയുടെ അന്നനാളങ്ങൾ ഇടറുന്നുണ്ടായിരുന്നു . അവളുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയത് അരുൺ കണ്ടു ലേഖ കൈകൊണ്ട് ആ കണ്ണീരൊപ്പാൻ ശ്രമിച്ചു പക്ഷേ ഫലമില്ലായിരുന്നു ആ കണ്ണികൾ നിറഞ്ഞൊഴുകി. ചെറു ചൂടുള്ള ആ ദ്രാവകം അവളുടെ കൺപിലികളെ തഴുകി താഴേക്ക് ഒഴുകി കവിളിലേക്ക് ഒലിച്ചിറങ്ങി. ലേഖ പരിസരം മറന്ന് പൊട്ടി കരയാൻ തുടങ്ങി..
ആശ്വസിപ്പിക്കാനെന്നോണം അരുൺ അവളെ ചേർത്ത് പിടിച്ചു ലേഖ അരുണിന്റെ തോളിലേക്ക് ചാഞ്ഞു. അവന്റെ ഷർട്ടിൽ കണ്ണീരീന്റെ നനവു പടർന്നു. അരുൺ ലേഖയെ കെട്ടി പിടിച്ചു പുറത്ത് തലോടി ആശ്വസിപ്പിച്ചു. ആ സമയം ലേഖയുടെ പാകമായ ഇളനീർ പോലുള്ള മാറിടങ്ങൾ അരുണിന്റെ നെഞ്ചിൽ അമർന്നിരുന്നെങ്കിലും അതിന്റെ മൃദുലത അവന് അനുഭവപ്പെട്ടെങ്കിലും അത് അവനിൽ യാതൊരു വിധ കാമ ചിന്തകളും ഉണ്ടാക്കിയില്ല . കാമത്തിനുമപ്പുറം ലേഖയെന്ന സ്ത്രീയോട് അവനപ്പോൾ സഹതാപമായിരുന്നു . ആ അനുകമ്പ അരുണിന്റെ ഉള്ളിൽ ഒരു പ്രണയത്തിന്റെ വിത്തു പാകിയിരുന്നു. അതേ ആദ്യമായി കാമത്തിനുമപ്പുറം പ്രേമം എന്നൊരു വികാരം അവന് ലേഖയോട് തോന്നിത്തുടങ്ങി. ആ ആലിംഗനത്തിനിടയിൽ അവന്റെ നെഞ്ചിലെ ഹൃദയമിടിപ്പിന്റെ താളം ലേഖയുടെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു അതിന് ഒരു പ്രണയഗീതത്തിന്റെ താളമുണ്ടായിരുന്നു..
അല്ലെങ്കിലും ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ എത്ര സമയം വേണം . ചിലപ്പോൾ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ കുറച്ച് ദിവസങ്ങൾ ചിലപ്പോൾ ഒരു കണ്ണടച്ച് തുറക്കാനുള്ള സമയം മാത്രം മതി. അതെ പ്രണയം പലരിലും പൂവിടുന്നത് പലരീതിയിലാണ്..
ലേഖയ്ക്ക് അരുണിന്റെ കരങ്ങൾക്കിടയിൽ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.. അരുൺ ലേഖയെ പിടിച്ചെഴുനേൽപ്പിച്ചു. അവളുടെ കവിളിലേക്ക് ഒഴുകിയ കണ്ണീവ ധാരകളെ തുടച്ചു മാറ്റി …
ചേച്ചി പോയ് മുഖം കഴുകിക്കേ .. അരുൺ അവളെ വാഷ് ബേസിനടുത്തേക്ക് തള്ളിവിട്ടു..
ലേഖ മുഖം കഴുകി വന്നു.. സോറി അരുൺ ഞാൻ ഞാനൊല്പം ഇമോഷണൽ ആയിപ്പോയി..
ഹേയ് അതൊന്നും സാരോല്ല ചേച്ചീ. അരുൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ക്ലോക്കിലേക്ക് നോക്കി..
എന്താടോ പോകാനായോ, അതോ എന്റെ സങ്കടങ്ങൾ കേട്ട് മടുത്തോ ..
ഹേയ് അതൊന്നും അല്ല ചേച്ചീ അമ്മയെ പിക് ചെയ്യണം, പിന്നെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞില്ലേ ..
ഹാ എന്തായാലും ചോറ് കഴിച്ചിട്ട് പോയാ മതി , ഞാൻ എടുത്തുവെക്കാം ..
അയ്യോ ചേച്ചി ചതിക്കല്ലേ.. , ചോറ് തിന്നാൻ ആവുമ്പോഴേക്കും വന്നേക്കാം എന്നു പറഞ്ഞാണ് അമ്മവീട്ടിന് ഇറങ്ങിയത്. അല്ലെങ്കിലേ അമ്മായി എപ്പോഴും പരാതിയാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നില്ല, അവരോട് ആരോടും സ്നേഹമില്ല എന്നൊക്കെ പറഞ്ഞ്. സംഭവം സത്യമാണെങ്കിലും ഇന്ന് അവിടെനിന്ന് ചോറ് തിന്നാമെന്ന് ഏറ്റുപോയി. അതോണ്ട് പിന്നൊരിക്കലാവാം …
ഹും.. ലേഖ അല്പം സങ്കടത്തോടെ മൂളി. ..
മോളേ വിളിക്കണോ ? ലേഖ ചോദിച്ചു
വേണ്ട അവൾ കളിച്ചോട്ടേ … ചേച്ചി പറഞ്ഞാ മതി
അരുൺ സോഫയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു പിന്നാലേ ലേഖയും ..
അപ്പോ അടുത്ത ഞായറാഴ്ച്ച,… അരുൺ കാറിൽ കയറുന്നതിനിടെ പറഞ്ഞു.
ലേഖ സംശയത്തോടെ അവനെ നോക്കി..
തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയോട് കാമം തോന്നുന്നത് സ്വാഭാവികം, പക്ഷേ പ്രണയം !! ചിലപ്പോൾ വളരെ വിരളമായ ഒരു കാര്യമായിരിക്കാമത് പക്ഷേ ലേഖ ജീവിക്കുന്നതല്ല ഇതിനുമപ്പുറം അവർക്കായി ഒരു ജീവിതമുണ്ടെന്നും അതിൽ അവരുടെതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും അത് അവർക്കു നല്കണമെന്നുമുള്ള ഒരു മനസ്സിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ ആ അസ്വാഭാവികത പോലും ഒരു വിലങ്ങുതടിയായിരുന്നില്ല…