ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 12

മലയാളം കമ്പികഥ – ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 12

കണ്ണുകള്‍ തുറക്കുമ്പോള്‍ ഒരപ്പൂപ്പന്‍താടി പോലെ ഞാന്‍ പറന്നു നടക്കുന്നു. ഇരുട്ടും വെളിച്ചവും മാറി മാറി കണ്ണില്‍ പതിക്കുന്നുവോ. എനിക്ക് ശരീരം ഇല്ലെന്ന തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

കണ്ണുകള്‍ വീണ്ടും അടയുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

…………………………………………………………………………………………………………..

പിന്നീട് ഞാന്‍ കണ്ടത് ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.

പതിയെ അതില്‍ കൊത്തി വച്ചിരുന്ന അക്ഷരങ്ങളും.

KIRAN KAUR

എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി.

………………………………………………………………………………………………………………..

ഞാന്‍ എവിടെയാണ്.? സ്വര്‍ഗത്തിലോ നരകത്തിലോ? കണ്ണുകളിലേക്കു മഞ്ഞയും ചുവപ്പും പ്രകാശങ്ങള്‍ അടിച്ചു കയറുന്നു.

………………………………………………………………………………………………………………………….

ഞാന്‍ എവിടെയാണ്? സ്വര്‍ഗത്തിലാണോ? ചുറ്റും വെളുത്ത പുക…അവയ്ക്കിടയില്‍ മയിലുകള്‍ നൃത്തം ചെയ്യുന്നുവോ?

……………………………………………………………………………………………………………………………

ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.

……………………………………………………………………………………………………………………………………………

ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍……എവിടെയാണ്? ചുറ്റും ഇരുട്ടാണല്ലോ ഈശ്വരാ….എനിക്കെന്താ ഭാരമില്ലാത്തത്? എന്ത് നിശബ്ധമാണിവിടം?

ഞാനുറക്കെ വിളിച്ചു.

പെട്ടെന്ന് വിദൂരതയില്‍ ഒരു പ്രകാശം, ആദ്യം നേര്‍ത്ത ഒരു വര പോലെ. പിന്നെ ഇരു വശത്തേക്കും അത് വലുതായി. അതിനിടയില്‍ നിന്നും ഒരു നിഴല്‍ അടുത്ത് വരുന്നു. ഏതോ പെണ്‍കുട്ടിയാണ്.

……………………………………………………………………………………………………………………….

ഇപ്പോള്‍ എനിക്ക് ചുറ്റും തലപ്പാവണിഞ്ഞ കുറെ ആള്‍ക്കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. വെളുത്ത താടിയുള്ള ഒരു മനുഷ്യന്‍ എന്തൊക്കെയോ എന്‍റെ കണ്ണില്‍ നോക്കി ചോദിക്കുന്നു. ഇയാള്‍ എന്തിനാണ് ഒച്ചയില്ലാതെ സംസാരിക്കുന്നത്?
എവിടെ നിന്നാണ് ഈ സുഗന്ധം? ഇത്രയും സ്വര്‍ഗീയ സുഗന്ധം ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ എവിടെയോ കിടക്കുകയാണ്. എന്‍റെ മുന്നില്‍ നീലയും പച്ചയും ചുവപ്പും നിറമുള്ള ചില്ലുകള്‍ കൊണ്ട് അലങ്കരിച്ച ജനാല. ഏതോ കൊട്ടാരത്തില്‍ ആണെന്ന് തോന്നുന്നു.

പക്ഷെ എന്തിനാണ് എന്നെ ബന്ധിച്ചിരിക്കുന്നത്? ഈ കൊട്ടാരത്തിനുള്ളില്‍ തളച്ചിടാന്‍ തക്ക എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത്?

എനിക്ക് അനങ്ങാന്‍ ആകുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം.

…………………………………………………………………………………………………………………………………….

ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.

………………………………………………………………………………………………………………………………………

ആരാണ് എന്‍റെ ചെവിക്കരികില്‍ ഇത്ര ഉച്ചത്തില്‍ ഊത്ത് ഊതുന്നത്? ചെവി പൊട്ടി പൊളിയുന്നു.. ഏയ് ആരെങ്കിലും അതൊന്നു എടുത്തു മാറ്റുമോ? ഞാന്‍ ഉറക്കെ അലറി.

……………………………………………………………………………………………………………………………………..

ആരാണ് ഞാന്‍? എത്ര നാളായി ഈ മുറിയില്‍? എനിക്ക് അനങ്ങാന്‍ പറ്റാത്തത് പോലെ തന്നെ എന്‍റെ ചിന്തകള്‍ക്കും ചലിക്കാന്‍ ആകാത്തത് എന്ത് കൊണ്ടാണ്?

………………………………………………………………………………………………………………………………….

ആരാണീ ഹൂറി? എന്തിനിവള്‍ എന്നെ പരിചരിക്കുന്നു? ഈ മുഖം എവിടെയോ കണ്ടു മറന്ന പോലെ?

അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി എന്തോ ചോദിച്ചു. ഞാന്‍ വ്യക്തമായി കേട്ടു. പക്ഷെ എന്ത് ഭാഷയാണ് അത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഞാന്‍ അവളോട് നീയെന്താ സംസാരിക്കുന്നത് എന്ന് ചോദിച്ചു.

അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഓടിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വന്നു. ആ വെളുത്ത താടിയുള്ള, തലപ്പാവണിഞ്ഞ മനുഷ്യന്‍. അയാള്‍ എന്‍റെ കണ്ണുകളില്‍ പിടിച്ചുവോ? എന്തൊക്കെയോ ചോദിക്കുന്നു. എന്ത് ഭാഷയാ ഇത്? എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ചോദിച്ചു.

അയാള്‍ താടി തടവി മുകളിലേക്ക് ഉയര്‍ന്നു. ആരുടെയോ കൈകള്‍ പിടിച്ചു നോക്കി. ആ പെണ്‍കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു. കരഞ്ഞു കൊണ്ട് അവള്‍ എല്ലാം കേട്ടു.

എപ്പോഴൊക്കെയോ ആരൊക്കെയോ വന്നു. എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്നാല്‍ ആ താടിക്കാരന് അപ്പൂപ്പനെയും ആ പെണ്‍കുട്ടിയെയും മാത്രം മിക്കവാറും കാണും.
ഇതിനിടയില്‍ ഞാന്‍ മനസ്സിലാക്കി. എനിക്ക് ഒരു ശരീരം ഉണ്ടെന്നും അത് എനിക്കറിയാന്‍ പറ്റാത്ത വിധം തളര്‍ന്നു കിടക്കുകയാണെന്നും….

……………………………………………………………………………………………………………..

എന്‍റെ നെറ്റിയില്‍ ചൂടുള്ള എന്തോ വീഴുന്ന പോലെ. തലയ്ക്കുള്ളില്‍ ഒരു പെരുപ്പ്. എവിടെയൊക്കെയോ തണുപ്പ് മാറി ചൂടുള്ള എന്തോ ഒലിച്ചു കയറുന്ന പോലെ. ഞാന്‍ മേലേക്ക് നോക്കി. ഒന്നും ഇല്ല. പക്ഷെ ഞാന്‍ ഇരിക്കുകയാണ്. അല്ല ആരോ എന്നെ താങ്ങി ഇരുത്തിയിരിക്കുകയാണ്. ആ സുഗന്ധം. അതെവിടുന്നാണ്? എന്‍റെ ചെവിയില്‍ ചൂട് കാറ്റ് പതിക്കുന്നുണ്ടോ?

കണ്ണുകള്‍ മങ്ങുന്നു…ചെവികളില്‍ കാറ്റ് ശക്തിയായി വീശുന്നു. ഒരു ട്രെയിന്‍റെ ഒച്ച എവിടെയോ കേള്‍ക്കുന്നു. അല്ല ഞാന്‍ ട്രെയിനില്‍ ആണ്. ആരുടെയോ മടിയില്‍ ഞാനിരിക്കുകയാണ്. അമ്മയുടെ മടിയില്‍ ആണോ? ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?

ആരോ എന്നെ ഇറുകി പുണരുന്നുണ്ടോ? അമ്മയല്ല. അമ്മയുടെ മുഖം പോലും എനിക്കോര്‍മ്മ വരുന്നില്ല. ആരാണ് എന്നെ ഇങ്ങനെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്.

ആരുടെയോ ഹൃദയ താളം എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ? എന്താണ് ട്രെയിന്‍റെ ശബ്ദം കേള്‍ക്കാത്തത്.? ശില്‍പ അവള്‍ എവിടെ പോയി?

“ശി……ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍……ശില്‍…..പ………..”

പെട്ടെന്നൊരു തേങ്ങല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

എന്നെ ആരാണ് പിടി വിട്ടു താഴേക്കിട്ടത്? ഞാന്‍ ആഴത്തിലേക്ക് വീഴുകയാണോ? അങ്ങകലെ ഒരു മുഖം…..ആ പെണ്‍കുട്ടിയുടെ. അവള്‍ അകന്നന്നകന്നു പോകുന്നതായി എനിക്ക് തോന്നി.

“ശില്‍പ……….”

കണ്ണുകളില്‍ ഇരുട്ട് കയറിയോ?

………………………………………………………………………………………………………

ആ താടിക്കാരന്‍ അപ്പൂപ്പന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എന്തൊക്കെയോ എനിക്ക് മനസ്സിലാകുന്നുമുണ്ട്. പക്ഷെ അയാള്‍ എന്താണ് ചോദിക്കുന്നത്? അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *