ഞാൻ വൈകിട്ട് ആറര വരെ കിടന്നുറങ്ങി.സന്തോഷം അലയടിച്ചിരുന്ന എന്റെ വീട്
ശ്മശാനമൂകതയിലാണ്.ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.അവിടെ
എല്ലാവരുമുണ്ട്..അചനും
, ഏട്ടന്മാരും, ഏട്ടത്തിയമ്മമാരും,അചനും,അമ്മായിയുമൊക്കെ..എല്ലാവരുടെ മുഖത്തും
അവസാനപ്രതീക്ഷ കൈവിട്ടതിന്റെ നിരാശ നിഴലിക്കുന്നുണ്ടായിരുന്നു.
ഞാൻ നേരേ അങ്ങോട്ട് ചെന്നു,എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.’ഞാൻ കാരണം
ആരും ജയിലില്‍ പോവുകയൊന്നും വേണ്ട…നിങ്ങള്‍ നിശ്ചയിച വിവാഹത്തിന് എനിക്ക്
സമ്മതമാണ്.” എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ ആയിരം പൂത്തിരികള്‍ ഒരുമിച്ചു
കത്തി.
വീണ്ടും സന്തോഷം വീട്ടിലേക്ക് വിരുന്നു വന്നു..നല്ല ഒര്‍മ്മകള്‍ എനിക്ക് സമ്മാനിച
നാളുകള്‍..ഞാൻ ഞങ്ങളുടെ കുടുംബത്തിലെ ഒരു ഹീറോയായി മാറി..എന്റെ ആവശ്യം
അതേതായാലും നിറവേറ്റിത്തരാന്‍ ബന്ധുക്കള്‍ തമ്മില്‍ മത്‌സരമായി..അങ്ങനെ
ഹീറോയായ ഞാൻ ഉടനെ സീറോയായി മാറുമെന്നു ആരറിഞ്ഞു…മാറ്റമില്ലാത്തത് മാറ്റം
എന്ന വാക്കിനു മാത്രമാണെന്ന മാര്‍ക്‌സിയന്‍ ചിന്താഗതി എത്ര നേരാണെന്ന് എനിക്ക്
പിന്നീട് മനസ്സിലായി.
ദിവസങ്ങള്‍ കടക്കുന്നു.എന്റെ ഉള്ളിലും വിവാഹസ്വപ്നങ്ങള്‍
ഉടലെടുത്തു.അഞ്ജലി..ഞാൻ ആ പേരു മനസ്സില്‍ പലതവണ ഉരുവിട്ടു.അറേഞ്ച്ഡ്
മാരിയേജിന്റെ ഒരു ത്രില്ല് ഇതാണ്..യാതൊരു പരിചയവുമില്ലാത്ത ഒരു പെണ്‍കുട്ടിയേ
വിവാഹം കഴിക്കാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന…ടെന്‍ഷന്‍,അല്ല ഒരു തരം
ജിജ്ഞാസ..പ്രേമവിവാഹത്തില്‍ ഇതൊന്നുമില്ലാലൊ.നമുക്ക് നല്ല പോലെ അറിയുന്ന
ആളാരിക്കും..പിന്നെ നേരത്തെ പണ്ണിയിട്ടുണ്ടെങ്കില്‍ അതിന്റെ രസവും പോയി..
ഏതായാലും പിന്നീടുള്ള രാത്രികളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല..ഒരു ഫോട്ടോ വാങ്ങി
സൂക്ഷിക്കാന്‍ തോന്നാതിരുന്ന ഏട്ടന്റെ ബുദ്ധിശൂന്യതയെ മനസ്സാ പഴിച്ചു കൊണ്ട് ഞാൻ
കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..പെണ്ണുകാണല്‍ ദിവസം
വരാന്‍ ഞാൻ കാത്തിരുന്നു…
അങ്ങനെ ആ ദിവസം വന്നെത്തി. ഞങ്ങള്‍ ഫ്‌ളയിറ്റില്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു.ഞങ്ങള്‍ എന്നു
പറഞ്ഞാല്‍.ഞാൻ, അചന്‍,മൂത്ത ഏട്ടത്തിയമ്മ,ഡോക്ടര്‍ ഏട്ടത്തിയമ്മ എന്നിവര്‍. ഏട്ടന്മാര്‍
രണ്ട് പേരും വന്നില്ല,എന്തൊക്കെയൊ ഔദ്യോഗിക കാരണങ്ങള്‍ കാരണം.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റിറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍
മേനോനചന്റെ(ഞാനദ്ദേഹത്തെ അങ്ങനെയാണു വിളികുന്നത്) ഡ്രൈവര്‍ കാത്ത്
നില്‍പ്പുണ്ടായിരുന്നു…
‘നമസ്‌കാരം സാര്‍”…അയാള്‍ എന്റെ അചന്റെ അടുത്ത് വന്നു ചോദിച്ചു..’നിങ്ങള്‍
കൊച്ചിയില്‍ നിന്നും വരുന്ന മേനോന്‍സാറിന്റെ അതിഥികളല്ലെ
അചന്‍ ചിരിച്ച് കൊണ്ട് തല കുലുക്കി..
”വരൂ സര്‍,കാറിലേക്ക് ഇരിക്കാം’ഞങ്ങളുടെ ലഗ്ഗേജസ് കാറിലേക്ക് കയറ്റിക്കൊണ്ട് അയാള്‍
പറഞ്ഞു..”സര്‍,അല്‍പം മുന്‍പ് വരെ മേനോന്‍ സാര്‍ നിങ്ങളെ സ്വീകരിക്കാന്‍ ഇവിടെ
നില്‍പ്പുണ്ടായിരുന്നു.ഒരു പത്തു മിനിറ്റ് മുന്‍പ് മോള്‍ കമ്പനിയില്‍ നിന്നും വിളിച്ചു..അപ്പ
തന്നെ എന്നെ ഏര്‍പ്പാടാക്കിയിട്ട് സാര്‍ പോയി..വൈകിയാ മോള്‍ക്ക് ദേഷ്യം വരും”..
ആ ഡ്രൈവര്‍ ഒരു വായാടിയാണെന്നു എനിക്ക് തോന്നി..ഞാൻ വരുന്നെന്നറിഞ്ഞിട്ടും
എന്റെ ഭാവിഭാര്യ ആകാന്‍ പോകുന്ന അഞ്ജലി എന്നെ കാത്ത് നില്‍ക്കാതെ
കമ്പനിയില്‍ പോയത് ഒരല്‍പ്പം അമര്‍ഷം എന്നില്‍ ഉളവാക്കി…
ഞങ്ങള്‍ എല്ലാവരും ആ കൊറോള ആള്‍ട്ടിസില്‍ കയറി.ഞാൻ മുന്‍പിലും ബാക്കിയുള്ളവര്‍
പിറകിലുമാണു കയറിയത്.
കാര്‍ പാഞ്ഞു പോയി.
കൂട്ടത്തില്‍ ഡോക്ടര്‍ ഏട്ടത്തിയമ്മ നല്ല സ്മാര്‍ടാണ്,കൂടുതല്‍ കാര്യഗൗരവമുള്ളതും
അവര്‍ക്കാണ്.അവര്‍ ഡ്രൈവറോട് വളരെ നയത്തില്‍ അഞ്ജലിയേപ്പറ്റി അന്വേഷിച്ചു..
‘അയ്യോ കൊചമ്മേ,ഇത്രേം നല്ല സ്വഭാവമുള്ള കുട്ടി ഈ നഗരത്തില്‍ വേറേയില്ല
കേട്ടോ..ഒരു മാതിരി ഇവിടുത്തേ പെണ്‍പിള്ളേരുടെ കൂട്ട് പാര്‍ട്ടികളില്‍ പോയി കെട്ടി
മറിയുക,അടിച്ച് കോണ്‍ തിരിഞ്ഞ് കണ്ടവന്മാരുടെ തോളേക്കേറിനടക്കുക ഈ വക
സ്വഭാവദൂഷ്യമൊന്നും അഞ്ജലിക്കുഞ്ഞിനില്ല.പിന്നെ ഒരു കുഴപ്പം” ഡ്രൈവര്‍ തെല്ലിട
നിര്‍ത്തി..
‘എന്ത് കുഴപ്പം…പറയ്,എന്താ കുഴപ്പം?” ഏട്ടത്തി വിടുന്ന മട്ടില്ല.ഞാനും ജിജ്ഞാസുവായി.
‘വല്ലാത്ത ദേഷ്യമാണ് കുഞ്ഞിന്..പറയുന്നത് കേട്ട് അതുപോലെ അനുസരിച്ചില്ലെങ്കില്‍,
അത് ഡ്രൈവറായ ഞാനാണെങ്കിലും ശരി,മേനോന്‍ സാറാണെങ്കിലും ശരി, അഞ്ജു
മോള്‍ ചൂടാവും..പിന്നെ എങ്ങനെ പ്രതികരിക്കുമെന്നൊന്നും
പറയാനാവില്ല.പണ്ടിങ്ങനൊന്നും കുഴപ്പമില്ലാരുന്നു..തങ്കപ്പെട്ട സ്വഭാവമായിരുന്നു
സാറേ,പിന്നെ മോള്‍ടെ ഒരു കൂട്ടുകാരി മരിചപ്പൊ മൊതലാ മോള്‍ക്ക് ഇങ്ങനത്തെ
ദേഷ്യോം ദുശ്ശാഠ്യോമൊക്കെ തുടങ്ങിയത്.ഡോക്ടര്‍ പറഞ്ഞു വിവാഹം കഴിചാല്‍ ദേഷ്യം
കുറയുമെന്ന്..അതുകൊണ്ടാ ഇപ്പ ഉടനേ വിവാഹം നടത്തുന്നേ”ഡ്രൈവര്‍ വാതോരാതെ
പറഞ്ഞുകൊണ്ടേയിരുന്നു.
അപ്പോള്‍,ഞാൻ വെറും പണയവസ്തു മാത്രമല്ല,ഒരു പരീക്ഷണവസ്തു കൂടിയാണ്..ഒരു ഗിനി പിഗ്..ഞാൻ അചനേ തറപ്പിച്ചൊന്നു നോക്കി..അചന്‍ മുഖം കുനിച്ചു.
നഗരത്തിന്റെ തിരക്കുകള്‍ അവസാനിക്കുന്നിടത്തായിരുന്നു മേനോന്റെ വീട്.വലിയ ഒരു വീട് ആയിരുന്നു അത്..ടെറാക്കോട്ട ചെയ്ത മുറ്റത്തുകൂടി കാര്‍ പാഞ്ഞു ചെന്നു പോര്‍ച്ചില്‍
നിന്നു..അവിടെ മറ്റൊരു വിലകൂടിയ കാര്‍ കിടപ്പുണ്ടായിരുന്നു…വല്യ ടീം തന്നെ,
ഞാനോര്‍ത്തു.
വാതില്‍ തുറന്നത് ഒരു സ്ത്രീയായിരുന്നു..ഒരു നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കും..നല്ല
സ്ത്രീത്വമുള്ള ഒരു സ്ത്രീ ..സെറ്റ് സാരിയും ബ്ലൗസുമാണ് വേഷം.കണ്ടാല്‍ തന്നെ നമുക്ക്
ഒരിഷ്ടവും ബഹുമാനവുമൊക്കെ തോന്നുന്ന ചില ആളുകളുണ്ടല്ലോ..അങ്ങനെയൊരു സ്ത്രീ………ആയിരുന്നു അവര്‍.
അവര്‍ ഞങ്ങളോട് കുശലപ്രശ്‌നങ്ങള്‍ നടത്തി.മാന്യവും സൗഹാര്‍ദപരവുമായ
പെരുമാറ്റം.അവരുടെ പേര് രേഖാമേനോന്‍..ഞാൻ കെട്ടാന്‍ പോകുന്ന അഞ്ജലിയുടെ അപ്പച്ചി..അതായത് മേനോന്‍ സാറിന്റെ ഇളയ അനുജത്തി..ഞങ്ങള്‍ പരസ്പരം കുടുംബക്കാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു. ഏട്ടത്തിയമ്മമാര്‍ ഉണ്ടായിരുന്നത് കൊണ്ട് വാചകമടിക്ക് കുറവൊന്നും ഇല്ലായിരുന്നു.അചന്‍ എല്ലാം കേട്ട്
ചിരിച്ചുകൊണ്ടിരിക്കുന്നു..ഞാനാകെ ടെന്‍ഷനടിച്ച് ചാവാറായി ഇരുന്നു..
ഒറ്റപ്പാലത്തെ പ്രശസ്തമായ അക്കിനേഴത്ത് തറവാട്ടിലെ അനന്തരാവകാശികളാണു
മേനോന്‍സാറും സഹോദരങ്ങളും.മേനോന്‍ സാറിനു മൂന്നു സഹോദരങ്ങള്‍.മൂത്ത
സഹോദരന്‍ തറവാട്ടിലുണ്ട്,തൊട്ടിളയ സഹോദരി സ്വിറ്റ്‌സര്‍ലാണ്ടിലാണ്. ഏറ്റവും ഇളയ
സഹോദരിയാണ് ഇവര്‍.ഇവര്‍ ഭര്‍ത്താവ് രാജന്‍ മേനോനുമൊത്ത് ബോംബെയില്‍
സെറ്റില്‍ഡാണ്.മേനോന്‍സാറിന്റെ ഭാര്യ,അതായത് അഞ്ജലിയുടെ അമ്മ പത്ത്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയി.അതിനു ശേഷം അഞ്ജലിയുടെ അമ്മയുടെ
സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ നടത്തുന്നത് ഇവരാണ്.മാസത്തില്‍ ഒരാഴ്ച അവര്‍ ഇവിടെ
ബാംഗ്ലൂരില്‍ വന്നു തങ്ങും.
ഞങ്ങള്‍ ചായയൊക്കെ കുടിച്ച് അങ്ങനെ സൊറ പറഞ്ഞിരിക്കുമ്പോള്‍ മേനോന്‍സാറിന്റെ
കാര്‍ വന്നു നിന്നു..’അഞ്ജലി വന്നല്ലോ” രേഖാന്റി പറഞ്ഞു..എന്റെ കയ്യിലിരുന്ന
ചായക്കപ്പ് വിറച്ച് ചായ അതില്‍ നിന്നു തുളുമ്പി..പെണ്ണു കാണാന്‍
പോയിട്ടുള്ളവര്‍ക്കറിയാം ആ ടെന്‍ഷന്‍.
മേനോന്‍സാര്‍ ആദ്യം കയറിവന്നു..സ്യൂട്ടും കോട്ടും ധരിച ഒരു ദീര്‍ ഘകായന്‍.വളരെ
ഹാര്‍ദവമായി ഞങ്ങളെ സ്വാഗതം ചെയ്ത്‌കൊണ്ട് അദ്ദേഹം അകത്തേക്ക് വന്നു.
വളരെനാളത്തെ പരിചയമുള്ളവരെ പോലെ അദ്ദേഹം എന്റെ അചനെ കെട്ടിപ്പിടിച്ച്
കുശലാന്വേഷണങ്ങള്‍ തുടങ്ങി.
അപ്പോള്‍….അവള്‍……..കടന്നുവന്നു………………..
അഞ്ജലി…അതെ എന്റെ ഭാര്യയാകാന്‍പോകുന്ന അഞ്ജലി…അവളെ കണ്ടപ്പോള്‍ തന്നെ
എന്റെ ശരീരത്തില്‍ ഒരു പ്രകമ്പനം സംഭവിച്ചു…പൂര്‍വ്വജന്മങ്ങളിലെന്നോ കണ്ട
മുഖം…നഷ്ടസ്മ്രിതികളുടെ കൂമ്പാരത്തിലേക്ക് മനസ്സ് പാഞ്ഞുതുടങ്ങി… ഈ ജന്മത്തില്‍
ഞാൻ ആദ്യമായിട്ടാണ് അവളേക്കാണുന്നത്…പക്ഷെ ഇവള്‍ എനിക്ക് ചിരപരിചിതയാണ്..
അഞ്ജലി…ഹോ സുന്ദരമായ പേര്..അതുപോലെ തന്നെ സുന്ദരമായിരുന്നു
അവള്‍…കവിഭാവനകള്‍ എനിക്കറിയില്ല,പക്ഷേ…സുന്ദരമായ വെളുത്ത മുഖം…അഞ്ജനം ചാലിച പോലെ എന്നു പറയുന്ന മാതിരിയുള്ള കണ്ണുകള്‍.ഒരു പനിനീര്‍പുഷ്പത്തിന്റെ നൈര്‍മല്യം ചൊരിക്കുന്ന ചുണ്ടുകള്‍..സിനിമാനടി അസിനെ അറിയാമല്ലോ, ഏതാണ്ട് അത്‌പോലെയിരിക്കും..പക്ഷെ ഈ സൗന്ദര്യത്തിനു മുന്‍പില്‍ അസിനും തോല്‍ക്കും..
അവള്‍ മുടി കെട്ടാതെ വാരിവലിച്ചിട്ടിരുന്നു.കുറേ മുഖത്തേക്കും വീണുകിടക്കുന്നു.ഒരു
കണ്ണടയും വെച്ചിരുന്നു,ഒരു അനാകര്‍ഷകമായ ബിസിനസ്സ് സ്യൂട് ആയിരുന്നു
വേഷം..വെള്ള നിറത്തിലുള്ള ഷര്‍ട്ടും ചാര നിരമുള്ള പാന്റും,അവളുടെ സ്തനങ്ങള്‍ ഷേപ്പൊത്തതായിരുന്നു,പിറകുവശവും സൂപ്പര്‍.. ഏറ്റവും മനോഹരമായത് അവളുടെ അരക്കെട്ടായിരുന്നു,ഒതുങ്ങിയ മനോഹരമായ അണിവയര്‍.ചമയങ്ങളൊന്നുമില്ല അവളുടെ ശരീരത്തില്‍..ഒരാഭരണം പോലും അവള്‍ ധരിച്ചിരുന്നില്ല..ജീവിതം വെറുത്ത ഒരു പെണ്‍കുട്ടിയേപോലെ തോന്നിച്ചു അവള്‍… അവള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ അകത്തേ മുറിയിലേക്ക് പോവാന്‍ തുടങ്ങി.ഇടക്ക്
എന്നെ ഒന്നു പാളിനോക്കിയോ എന്നൊരു സംശയം..’അഞ്ജലീ,ഇവര്‍ നിന്നെ കാണാന്‍ വന്നതാ”മേനോന്‍സാര്‍ അവളേ വിളിച്ചു..’മ്മ്ഉം..” അവള്‍ മൂളി…അപ്പോള്‍ എന്റെ
ഏട്ടത്തിയമ്മമാര്‍ എഴുന്നേറ്റ് ചെന്ന് അവളുടെ കയ്യില്‍ പിടിച്ചു..’അഞ്ജലീന്നാണല്ലേ
പേര്..ഞങ്ങള്‍ വിജുവിന്റെ ഏട്ടത്തിയമ്മമാരാണ്”..’മ്മ്ഉം..”,വീണ്ടും മൂളി എന്നിട്ട് അവരോട്
പറഞ്ഞു’ഞാൻ വല്ലാതെ ടയേഡാണ്.പ്ലീസ് ,മറ്റൊരവസരത്തില്‍ പരിചയപ്പെടാം”..അവള്‍
സ്‌റ്റെപ്പ് കയറി അവളുടെ മുറിയിലേക്ക് പോയി..എന്റെ ഏട്ടത്തിയമ്മമാര്‍ ആകെ ചമ്മി നാണംകെട്ടു,അന്നേരം അവരുടെ മുഖഭാവം കണ്ട് എനിക്ക് പോലും ചിരിപൊട്ടി..അചനും
വല്ലാതെ അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു..ഭാവി മരുമകള്‍ ഇത്രക്കും നല്ല കുട്ടിയാണെന്ന് അദ്ദേഹം വിചാരിച്ച് കാണില്ല.
ഞങ്ങള്‍ കുറച്ച് നേരം കൂടി അവിടിരുന്നു..രേഖാന്റിയുടേയും മേനോന്‍സാറിന്റേയും
ഹ്രിദ്യമായ പെരുമാറ്റത്തില്‍ ഞങ്ങള്‍ അഞ്ജലി ഉണ്ടാക്കിയ വിഷമം
മറന്നു…വിവാഹത്തിന്റെ ഡേറ്റ് ഫിക്‌സ് ചെയ്തു ,,അതിനുശേഷം ഞങ്ങള്‍ അവിടെനിന്നും
ഇറങ്ങി.അപ്പോഴും അഞ്ജലി ഇറങ്ങി വന്നില്ല.ഞങ്ങള്‍ കാറില്‍ കയറി,ആരും യാത്രാമദ്ധ്യേ
ഒന്നും മിണ്ടിയില്ല.ഡ്രൈവര്‍ മാത്രം അയാളുടെ വാക്‌ദ്ധോരണി തുടര്‍ന്നുകൊണ്ടിരുന്നു..
ഞങ്ങള്‍ തിരിച്ച് നാട്ടിലെത്തി…വീട്ടില്‍ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി……..
വിവാഹദിവസം ഒടിയെത്തുന്നു..ഒറ്റപ്പാലത്ത് അവരുടെ തറവാട്ടില്‍ വെചാണ് വിവാഹം
തീരുമാനിച്ചിരിക്കുന്നത്..വളരെ പുരാതനമായ തറവാടാണ് അക്കിനേഴത്ത് തറവാട്.പെണ്ണുകാണലിനു ശേഷം എനിക്ക് വിവാഹം കഴിക്കാനുള്ള താത്പര്യം കുറഞ്ഞ് വരികയായിരുന്നു.അഞ്ജലിയുടെ സ്വഭാവം തന്നെ കാരണം..ഇടക്ക് രണ്ട് തവണ ഞാൻ
ഒരു നാട്ടുനടപ്പെന്ന രീതിയില്‍ അഞ്ജലിയെ ഫോണില്‍ വിളിച്ചെങ്കിലും ‘മാഡത്തിന്
തിരക്കാണ്,മാഡത്തിനു സംസാരിക്കാന്‍ താത്പര്യമില്ല” തുടങ്ങിയ മറുപടികളാണ്
അവളുടെ സെക്രട്ടറി നല്‍കിയത്…പിന്നെ ഞാൻ വിളിക്കാനൊന്നും പോയില്ല..
വിവാഹദിവസം വന്നെത്തി..തലേന്നു തന്നെ ഞങ്ങളും എന്റെ ബന്ധുക്കളും കൂട്ടുകാരും
എല്ലാം പാലക്കാട്ടെത്തിയിരുന്നു..ഞങ്ങള്‍ക്കെല്ലാവര്‍ക്കും മേനോന്‍സാര്‍ ടൗണിലെ
രണ്ട്മൂന്നു വലിയ ഹോട്ടലുകളിലായി താമസസൗകര്യം ഏര്‍പ്പെടുത്തി..വിവാഹത്തലേന്നു
ജോളിയായി അടിച്ചുപൊളിച്ചു..ഞാൻ ഫ്രണ്ട്‌സിന്റെകൂടെയായിരുന്നു.. ഏട്ടന്മാരും
കുടുംബവും അചനും മറ്റു ബന്ധുക്കളുമെല്ലാം വേറെ ഹോട്ടലിലും..വെള്ളമടി,പാട്ട്,ഡാന്‍സ്
തുടങ്ങിയ കാര്യപരിപാടികളുമായി ആ രാത്രി സന്തോഷപൂര്‍വം അവസാനിച്ചു…