ചതി,കൊടും ചതി…എന്റെ ബന്ധുക്കള്‍ എന്നെ ഇങ്ങനെ വഞ്ചിക്കുമെന്ന് ഞാൻ
സ്വപ്‌നേവി കരുതിയില്ല..എല്ലാമറിഞ്ഞുകൊണ്ട് അറവുമ്രിഗത്തെ മാതിരി എന്നെ
വിറ്റുകാശാക്കി…ബന്ധുക്കള്‍ ശത്രുക്കള്‍ എന്നു പറയുന്നത് എത്ര നേര്..ഇനിയിവളോട്
സംസാരിച്ചിട്ട് കാര്യമില്ല..വെറുതേയെന്തിനാ നാണം കെടുന്നത്..കെടന്നൊറങ്ങാം..ഞാൻ
കട്ടിലിലേക്ക് കിടക്കാന്‍ തുടങ്ങി..
‘മ്മ്,ഹല്ലോ,അതെന്റെ കട്ടിലാണ്,അതില്‍ ഞാൻ കിടക്കും,നിങ്ങള്‍ക്ക് താഴെ
കിടക്കാം,എനിക്കാരും അടുത്ത് കിടക്കുന്നതിഷ്ടമല്ല” അവള്‍ ഒരു പരിഹാസച്ചിരിയോടെ
പറഞ്ഞു..
താഴെയെങ്കില്‍ താഴെ,ഞാൻ നീണ്ട്‌നിവര്‍ന്നു കിടന്നുറങ്ങി..പുരുഷ വര്‍ഗ്ഗത്തിനുമേല്‍
നേടിയ വിജയത്തില്‍ സംത്രിപ്തയായി അവള്‍ മുകളിലും..
രാവിലേ ഞാൻ താമസിചാണ് എഴുന്നേറ്റത്..അപ്പോഴേക്കും എന്റെ ബന്ധുക്കള്‍ സ്ഥലം
വിട്ടിരുന്നു..അക്കിനേഴത്ത്‌നിന്നും രാവിലേ പ്രാതല്‍ കഴിചതിനു ശേഷം
ഞാനും,മേനോന്‍സാറും, അഞ്ജലിയും എറണാകുളത്തേക്ക് പുറപ്പെട്ടു..അവിടെ നിന്നു
ഫ്‌ളയിറ്റില്‍ ബാംഗ്ലൂരിലേക്കും..
ബാംഗ്ലൂരിലും എന്റെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല.ഒരു തരം ജയില്‍
വാസം.ആരും വലുതായി മിണ്ടില്ല..സമ്പൂര്‍ണ്ണ നിശബ്ദ്ധത ആ വീട്ടില്‍
കളിയാടിയിരുന്നു. ഏതാണ്ട് മിലിട്ടറി ക്യാമ്പ് മാതിരി..വീടായാല്‍ ഒരനക്കമൊക്കെ
വേണ്ടേ.പിന്നെ എനിക്ക് താഴെ കിടക്കേണ്ട അവസ്ഥയില്ല.കിടപ്പു മുറിയില്‍ ഒരു
സെറ്റിയുണ്ട്,ഞാൻ അതില്‍ വളഞ്ഞ് കൂടി കിടന്നുറങ്ങും.ചിലപ്പോള്‍ തൊട്ടപ്പുറത്ത് കട്ടിലില്‍
കിടന്നുറങ്ങുന്ന അഞ്ജലിയുടെ അപാരമായ സ്ട്രക്ചര്‍ ആസ്വദിച്ച് കിടന്ന് ഒരോ വാണം
പാസ്സാക്കും.നല്ല ഹൈദരാബാദി ബിരിയാണി മുന്നില്‍ വെച്ചിട്ട് വെറുതെ മണം പിടിക്കാന്‍
മാത്രം പറ്റിയാല്‍ എന്ത് ചെയ്യും.. ഏതാണ്ട് ആ അവസ്ഥയായിരുന്നു എനിക്ക്.പിന്നെ
ഭക്ഷണമാണെങ്കില്‍ ഒരു കന്നഡ ജോലിക്കാരിയായിരുന്നു ഉണ്ടാക്കിയിരുന്നത്..അവളെ
കണ്ടാല്‍ തന്നെ കഴിക്കാന്‍ തോന്നില്ല,അത്രക്ക് വ്രിത്തികെട്ട രൂപം.ഞാൻ വരുന്നതിനു
മുന്‍പുള്ള ജോലിക്കാരി ഒരു ആറ്റന്‍ ചരക്കായിരുന്നു..എന്നെ നല്ല വിശ്വാസമായിരുന്നത്
കൊണ്ട് അഞ്ജലി അവളെ മാറ്റി ഈ കൂശ്മാണ്ഡത്തെ വെച്ചു.
അങ്ങനെ ഇരിക്കുമ്പോളാണു രേഖാന്റി ബോംബെയില്‍ നിന്നും വന്നത്..രേഖാന്റിയും
ഭര്‍ത്താവും മക്കളും ബോംബെയിലാണു.അഞ്ജലിയെ ചെറുപ്പത്തില്‍ വളര്‍ത്തിയതൊക്കെ
ഇവരാണൂ..അവരെ കണ്ടാല്‍ തന്നെ നമുക്ക് ഒരു ഊർജ്ജം ലഭിക്കും..ചിരിച
മുഖം..കുലീനത്വമുള്ള പെരുമാറ്റം..ബോംബെയില്‍ ജീവിച്ചിട്ടും തനി കേരളീയമായ
സംസാരശൈലി..അന്തസ്സായ വസ്ര്തധാരണം..
ഞാൻ ഇവരെ പെണ്ണ്കാണലിനു വന്നപ്പോഴാണു ആദ്യം കണ്ടത്.പിന്നെ വിവാഹത്തിനു
ഇവരുടെ ഭര്‍ത്താവിനെയും മക്കളെയും പരിചയപ്പെട്ടു…നല്ല ഒരു സ്ര്തീ .എനിക്ക് വളരെ
ബഹുമാനമായിരുന്നു അവരോട്..
രേഖാന്റി വന്നതോടെ എനിക്ക് മിണ്ടാനും പറയാനുമൊക്കെ ഒരാളായി.തന്നെയുമല്ല
കന്നഡ ജോലിക്കാരി ഉണ്ടാക്കുന്ന മോഡേണ്‍ കൂതറ ഫുഡ് അപ്രത്യക്ഷമായി,പകരം
എന്റെ പ്രിയപ്പെട്ട വിഭവങ്ങളായ ദോശ,ഇഡ്ഡലി,പുട്ട്,ഉഴുന്നുചട്‌നി,സാമ്പാര്‍ എന്നു വേണ്ട
എല്ലാം അവര്‍ എനിക്ക് ഉണ്ടാക്കി തന്നു..ആ വീട്ടിലും എന്നോട് സ്‌നേഹമുള്ള ഒരാള്‍
ഉണ്ടല്ലോ എന്നു ഞാൻ സമാധാനിച്ചു.
ഫ്രണ്ട്ഷിപ്പ് എന്നാല്‍ ജീവനുതുല്യം എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ..ആദ്യമൊക്കെ
എന്റെ ഫ്രണ്ട്‌സ് എന്റെ സുഖ വിവരങ്ങള്‍ അന്വേഷിക്കാന്‍ വീട്ടില്‍ വന്നിരുന്നു..പക്ഷെ
അഞ്ജലിയുടെ നിസ്സഹകരണപൂര്‍വ്വമായ പെരുമാറ്റം കാരണം ആരും ഇപ്പോള്‍
വരാറില്ല.അവരൊക്കെ സഹതാപതോടെയായിരുന്നു അന്നെന്നോട്
സംസാരിചത്.വീട്ടിലിരിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത ഒരേര്‍പ്പാടാണു.അങ്ങനെ
കറങ്ങിനടക്കുന്നതാണ് എനിക്കിഷ്ടം..പക്ഷേ വിവാഹത്തിനു ശേഷം ഞാൻ വീട്ടിനു
വെളിയിലിറങ്ങാതെയായി.ഇഷ്ടമില്ലാഞ്ഞിട്ടല്ല,ആദ്യമൊക്കെ ഞാൻ കാറെടുത്ത് ബാംഗ്ലൂര്‍
ടൗണില്‍ ചുറ്റാന്‍ പോകുമായിരുന്നു.പക്ഷെ അതെല്ലാം അഞ്ജലി അറിയും.അന്നത്തെ
ദിവസം പിന്നെ ദേഷ്യമാണു(അല്ലെങ്കിലും ദേഷ്യമാണ്)..തൊടുന്നതിനും പിടിക്കുന്നതിനും
ഒക്കെ ഒച വെക്കും,എന്നെ കൊള്ളരുതാത്തവന്‍,തെണ്ടി,അട്ടിപ്പേറു കിടക്കുന്നവന്‍ എന്ന
അര്‍ത്ഥങ്ങള്‍ വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് പ്രശംസിക്കും..അന്നു ചിലപ്പോള്‍ ഞാൻ
സെറ്റിയിലായിരിക്കില്ല കിടക്കുക..
റൂമിനു വെളിയിലെ കോറിഡോറില്‍ വെറും
നിലത്തായിരിക്കും.. ഏതായാലും രേഖാന്റി വന്നതോടു കൂടി അഞ്ജലിക്ക് ഒരയവു
വന്നു.എന്നോട് പരസ്യമായി ദേഷ്യം പ്രകടിപ്പിക്കുന്നത് കുറഞ്ഞു.ഇഷ്ടം
പ്രകടിപ്പിച്ചില്ല,സ്വതവേ ഉള്ള ഗൗരവസ്വഭാവത്തില്‍ മാറ്റവും വന്നില്ല.പക്ഷെ എന്നെ
അവഹേളിച്ചു സംസാരിക്കുന്നത് കുറഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ധൈര്യം സംഭരിച്ച് അവളുടെ അടുക്കല്‍
ചെന്നു.അവളപ്പോള്‍ ലാപ്‌ടോപ്പില്‍ കണക്കുകള്‍ പരിശോധിക്കുകയായിരുന്നു…
‘അഞ്ജലി”ഞാൻ വിളിച്ചു.അവള്‍ വിളികേട്ടില്ല…ഒചയുയര്‍ത്തി ഞാൻ വിളിച്ചു’അഞ്ജലീ”..
അവള്‍ ലാപ്പ് അടച്ച് ഈര്‍ഷ്യയോടെ എന്നോട് ചോദിച്ചു..’എന്തിനാ ഇങ്ങനെ
കാറുന്നത്..എന്ത് വേണം?”
‘നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായി…ഒര്‍മ്മയുണ്ടോ നിനക്ക്?”ഞാൻ അല്‍പ്പം
വേദനയോടെ ചോദിച്ചു..
‘ഒഹോ,അതിനു…ഇപ്പോള്‍ എന്താ..പത്രത്തില്‍ കൊടുക്കണോ?”പരിഹാസച്ചുവയോടെ
അവളുടെ ചോദ്യം.
‘ഇത്ര നാളായി,ഒരിക്കല്‍പോലും എന്നെ നീ നിന്റെ ഭര്‍ത്താവിന്റെ സ്ഥാനത്ത്
കണ്ടിട്ടില്ല,എന്നെ സ്‌നേഹിച്ചിട്ടില്ല..ഒരു ജോലിക്കാരനുകൊടുക്കുന്ന മര്യാദ പോലും
എനിക്ക് നീ തന്നിട്ടില്ല.എന്താ ഇതിന്റെയൊക്കെ അര്‍ത്ഥമെന്ന് അറിഞ്ഞാല്‍
കൊള്ളാം?”ഞാൻ അല്‍പം വികാരാധീനനായി.
‘ഞാൻ ഇതൊക്കെ ഫസ്റ്റ് നൈറ്റിലേ വ്യക്തമാക്കിയതാണ്.എനിക്ക് പേരിനൊരു
ഭര്‍ത്താവിനെയാണ് ആവശ്യം,അല്ലാതെ ഒരു ദാമ്പത്യബന്ധം നയിക്കാന്‍ ഒന്നും എനിക്ക്
താല്‍പര്യമില്ല.എന്റെ മനസ്സ് നിറച്ചും ബിസിനസ്സാണ്..എന്നെ സംബന്ധിച്ച് നിങ്ങള്‍ ഒരു
ആജീവനാന്ത പണയവസ്തുവാണു.നിങ്ങളുടെ അചനും ഏട്ടനും എന്റെ അച്ഛന്റെ
കയ്യില്‍ നിന്നും വല്യ ഒരു തുക വാങ്ങി.അതിനുള്ള ഒരു ജാമ്യം,അത്രയെ നിങ്ങള്‍
ഉള്ളൂ.’അവള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു.
”എനിക്ക് ഇങ്ങനെ ജീവിക്കാന്‍ താല്‍പര്യമില്ല,പേരിനൊരു ഭര്‍ത്താവായിട്ട് നീ ഒരു
പാവയെ പണിയിച്ച് വെക്ക്’ഞാനും കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞു.
”ഇങ്ങനെ ജീവിച്ചെ പറ്റൂ,മിസ്റ്റര്‍ വിജയ്,നിങ്ങള്‍ക്ക് രക്ഷപെട്ടുപോണമെങ്കില്‍
പൊക്കോളു..ബട്ട് ഒരു കാര്യം ഒര്‍ക്കണം,നിങ്ങളുടെ അചന്‍ ഒപ്പിട്ട പ്രോമിസറി
നോട്ട്..അത് എന്റെ കയ്യിലുണ്ട്,അങ്ങനെയെങ്ങാനും സംഭവിചാല്‍ ഒണ്‍ ദ നെക്‌സ്റ്റ്
മിനുട്ട്…നിങ്ങളുടെ അചനും ഏട്ടനും വണ്ടിചെക്ക് കേസില്‍ അഴിയെണ്ണും..’അവള്‍
നേര്‍ത്ത,ക്രൂരമായ ഒരു ചിരിയോടെ പറഞ്ഞു.
ഞാൻ നിരായുധനായി..ഇനിയെന്ത് പറയാന്‍,ഇവള്‍ അതിനും മടിക്കുന്നവളല്ല..എന്റെ
അചന്റെ ദേഹത്ത് ഒരു മുള്ളുകൊള്ളുന്നത് ഞാൻ സഹിക്കില്ല..പിന്നെയാണു ജയില്‍
വാസം.
ആജീവനാന്തം ഈ കുരിശിനെ ചുമക്കുക തന്നെ…
”നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു..എന്തിനാ നീയെന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്
അഞ്ജലീ’ഞാൻ നേരീയ ഒരു ഗദ്ഗദത്തോടെ ചോദിച്ചു.
”ഫസ്റ്റ് യൂ ഗെറ്റൗട്ടഫ് ഹിയര്‍…യൂ ലൂസര്‍’തലയണ എന്റെ നേരെ
വലിച്ചെറിഞ്ഞ്‌കൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു.
ഞാൻ അത്യന്തം വിഷമത്തോടെ തലയാണയുമായി കോറിഡോറില്‍ പോയി
നീണ്ടുനിവര്‍ന്നു കിടന്നു.അവള്‍ കതക് അകത്തുനിന്നും വലിചടച്ചു.
ഞാൻ കിടന്നുറങ്ങാന്‍ ശ്രമിച്ചു..ഹൊ,ഒടുക്കത്തെ തണുപ്പ്.അകത്ത് ആ സെറ്റിയില്‍
മൂടിപ്പുതച്ചു കിടന്ന് സുഖമായി ഉറങ്ങാമായിരുന്നു.ചുമ്മാ ഉടക്കുണ്ടാക്കി…മണ്ടന്‍..ഞാൻ
എന്നെ തന്നെ കളിയാക്കി.
പയ്യെ ഞാൻ ഉറങ്ങി,നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്..രാവിലെ ഞാൻ
എഴുന്നേറ്റു. ഏതാണ്ട് ഒന്‍പതായി സമയമപ്പോള്‍.എന്റെ ദേഹത്ത് നല്ല ഒരു