മണിപ്പാലിലെ രാത്രികൾ – 1

മണിപ്പാലിലെ രാത്രികൾ – 1

ഇതെൻ്റെ തന്നെ അനുഭവ കഥയാണ്. വർഷങ്ങൾക്ക് മുമ്പ് 19 വയസുള്ളപ്പോൾ നടന്ന കഥയാണ്. ഇതൊരു gay sex കഥ കൂടിയാണ്. അതിനാൽ താല്പര്യമുള്ളവർ മാത്രം തുടർന്ന് വായിക്കുക.

മലബാറിലെ ഒരു സാധാരണ മുസ്ലിം കുടുംബമാണ് എൻ്റെ ഉമ്മയുടേത്. ഉമ്മാക്ക് മൂന്ന് സഹോദരിമാരും രണ്ട് സഹോദരൻമാരുമാണ്. അതിൽ മൂത്ത സഹോദരൻ ചെറുപ്പത്തിലേ കുടുംബത്തിൻ്റെ സാമ്പത്തിക ഭാരം ഏറ്റെടുത്ത് കടൽ കടന്നത് കൊണ്ട് എൻ്റെ ഉമ്മയടക്കമുള്ളവർക്ക് നല്ല ഒരു കുടുംബ ജീവിതം ഉണ്ടായി.

പക്ഷെ മാമൻ്റെ കാര്യം അങ്ങനെയായിരുന്നില്ല. മാമിയുമായി വഴക്കും പിണക്കവും ഒക്കെയായി അങ്ങനെ പോവുകയായിരുന്നു. അവർക്ക് മക്കളില്ല എന്നതു തന്നെയാവണം പ്രധാന കാരണം. മാമിയുമായി ഒരു പ്രശ്നമുണ്ടാവുമ്പോഴേക്ക് അമ്മയും സഹോദരിമാരും മാമൻ്റെ ഭാഗം കൂടി എരിതീയിൽ എണ്ണയൊഴിക്കുന്ന സ്വഭാവം കാണിക്കുന്നതിനാൽ അവർക്കിടയിൽ എന്നും പ്രശ്നങ്ങൾ നിലനിന്നു.

ഗൽഫിലായിരിക്കുന്ന സമയത്താണ് മാമൻ്റെ അസുഖം കണ്ടുപിടിക്കുന്നത്. കാൻസർ ആയിരിക്കാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ മികച്ച ചികിത്സക്കായി നാട്ടിലേക്ക് പോരാൻ തീരുമാനിച്ചു. പല ഹോസ്പിറ്റലുകളെ കുറിച്ചു ചർച്ച വന്നെങ്കിലും അവസാനം കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിലാണ് നല്ല ചികിത്സ കിട്ടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

അങ്ങനെ അവിടേക്ക് പോവാൻ തീരുമാനിച്ചു. ടെസ്റ്റുകളൊക്കെ കഴിച്ചു രോഗം അതുതന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ കഴിഞ്ഞതെല്ലാം മറന്ന് സഹായത്തിന് മാമി വരാമെന്ന് പറഞ്ഞെങ്കിലും കുശുമ്പ് കാരണം ആരും അതിനു സമ്മതിച്ചില്ല. അതോടെ കീമോ അടക്കമുള്ള ചികിത്സക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റാവുമ്പോൾ കൂടെ ആര് നിൽക്കും എന്നത് ഒരു വിഷയം തന്നെയായിരുന്നു. മാമിയെ അടുപ്പിക്കില്ലെന്ന വാശി കാരണം ആ ഉത്തരവാദിത്തം സഹോദരിമാർ ഏറ്റെടുത്തു.

രണ്ടു മാസത്തോളം ഹോസ്‌പിറ്റലിൽ കഴിയേണ്ടതിനാൽ ഓരോ സഹോദരിമാരും പത്തു ദിവസം വീതം ഹോസ്പിറ്റലിൽ നിൽക്കണമെന്ന് തീരുമാനിച്ചു. ആദ്യത്തെ പത്തു ദിവസം ചെറിയ മാമനും മാമിയും നിൽക്കും പിന്നെ സഹോദരിമാർ ഓരോരുത്തരായി പത്തു ദിവസം വീതം നിൽക്കണം. കോളേജ് വെക്കേഷൻ സമയമായതിനാൽ ആർക്കും അസൗകര്യം ഇല്ലായിരുന്നു.

പക്ഷെ പണി കിട്ടാൻ പോവുന്നത് എനിക്കും, എൻ്റെ ഇക്ക മുർഷിദിനും, കസിൻ (മൂത്തുമ്മയുടെ മകൻ) ജംഷാദിനും ആയിരുന്നു. പരീക്ഷ കഴിഞ്ഞു നിൽക്കുന്ന എനിക്കും മുർഷിദ്ക്കക്കും ജംഷാദ്ക്കക്കും നല്ല ഒരടിപൊളി വെക്കേഷൻ ഹോസ്പിറ്റലിൽ കഴിയേണ്ടി വരും. കാരണം ഹോസ്പിറ്റലിൽ ആരു കൂടെ നിന്നാലും പുറത്തു നിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ ഞങ്ങൾ മൂന്നിൽ ഒരാൾ സഹായത്തിന് കൂടെ നിൽക്കേണ്ടി വരും. ബാക്കി രണ്ടു സഹോദരിമാർക്കും പെണ്കുട്ടികൾ മാത്രമാണുള്ളത്.

അങ്ങനെ കുഞ്ഞമ്മാമനും മാമിയും വലിയ മാമാനേയും കൊണ്ട് കീമോ തുടങ്ങാനായി ഹോസ്പിറ്റലിൽ പോയി. പത്തു ദിവസം കഴിഞ്ഞു മാമനും മാമിക്കും തിരിച്ചു വരാൻ വേണ്ടി ഓരോരുത്തരുടെയും ഊഴമനുസരിച്ചു പത്തു ദിവസങ്ങൾ ആദ്യം ഉമ്മയും മുർഷിദ്ക്കയും ശേഷം മൂത്തുമ്മയും ജംഷാദ്ക്കയും ഹോസ്പിറ്റലിൽ കഴിച്ചു.

അടുത്തത് എൻ്റെയും ഇളയയുമ്മയുടെയും ഊഴമാണ്. ട്രയിൻ കയറി ആദ്യം മംഗലാപുരം പിന്നെ അവിടുന്ന് ബസിന് മണിപ്പാൽ. ഞങ്ങളെ സ്വീകരിക്കാൻ അവിടെ മൂത്തുമ്മയും ജംഷാദ്ക്കയും ഉണ്ടായിരുന്നു. ട്രെയിൻ യാത്രയും കർണ്ണാടകയിലെ ഒഴിഞ്ഞ ആളനക്കം പോലുമില്ലാത്ത മരുഭൂമി പോലുള്ള സ്ഥലങ്ങളിലൂടെ ഒക്കെയുള്ള യാത്രകൾ എനിക്ക് പുതിയ അനുഭവമായിരുന്നു.

മണിപ്പാലിൽ ബസിറങ്ങിയപ്പോൾ എന്നെ വരവേറ്റത് കണ്ണിന് കുളിർമ്മ നൽകുന്ന അടിപൊളി കാഴ്ചകളാണ്. നല്ല ടൈറ്റ് ജീൻസും ടീഷർട്ടും ധരിച്ച നോർത്തിന്ത്യൻ ചരക്കുകൾ കുണ്ടിയും മുലയും കുലുക്കി ചെത്തു പയ്യന്മാരുടെ കൂടെ ബൈക്കിലും മറ്റുമായി നടക്കുന്നു. എല്ലാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സ്റ്റുഡന്റ്‌സ് ആണ്. പഠിക്കുകയാണെങ്കിൽ ഇതുപോലോത്തെ കോളേജിൽ പഠിക്കണം. ചരക്കുകളൊക്കെ എന്തൊരു സഹകരണമാണ് കൂടെയുള്ള പയ്യന്മാരോട് കാണിക്കുന്നത്. അവരുടെ യോഗം അല്ലാതെന്തു പറയാൻ.

വെറുതെയല്ല ഇക്കയും ജംഷാദ്ക്കയുമൊന്നും ഒരു മുഷിപ്പും കൂടാതെ പത്തുദിവസം ഇവിടെ കഴിച്ചു കൂട്ടിയത്. അത്രക്ക് നല്ല കാഴ്ചകളാണ് പുറത്തിറങ്ങിയാൽ.

ജംഷാദ്ക്ക എൻ്റെ നോട്ടം ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഞാൻ നോട്ടം നിർത്തി. ഏതായാലും ഇനിയുള്ള ദിവസങ്ങൾ തനിച്ചായത് നന്നായി. ആരെയും പേടിക്കാതെ വായിൽ നോക്കി നടക്കാലോ. ഞാൻ മനസ്സിൽ വിചാരിച്ചു. മൂത്തുമ്മയും ജംഷാദ്ക്കയും അടുത്ത ദിവസം രാവിലെ തിരിക്കും. അതിനു മുമ്പ് ഹോസ്പിറ്റലിലെ ദിനചര്യകൾ ഒക്കെ മനസ്സിലാക്കണം.

അന്ന് പകൽ മുഴുവൻ ജംഷാദ്ക്കയുടെ കൂടെ നടന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി. മാമൻ കിടക്കുന്നത് സെമി വാർഡിലാണ്. ആദ്യം ജനറൽ വാർഡിലായിരുന്നു. അവിടുത്ത കാര്യങ്ങൾ വൻ ശോകം തന്നെയായിരുന്നു. നിറയെ രോഗികളും പരിമിതമായ ടോയ്ലറ്റ് സൗകര്യവും അതിനു മുന്നിലെ ക്യുവും എല്ലാം കൂടി മടുത്തപ്പോൾ ഒരു റൂം നോക്കി. റൂമിനാണെങ്കിൽ വൻ ഡിമാന്റും താങ്ങാനാവാത്ത ചാർജും.

അങ്ങനെയാണ് സെമിവാർഡ്‌ എടുക്കുന്നത്. അവിടെ മൂന്ന് രോഗികൾക്ക് ഒരു ബാത്രൂം എന്ന നിലയിൽ ഉള്ളത് കൊണ്ട് അൽപ്പം ആശ്വാസമുണ്ടാവുമെന്നാലും അലക്കാനും വിരിക്കാനുമൊന്നും സൗകര്യം ഇല്ലായിരുന്നു. രാത്രി ഒമ്പത് മണിയായാൽ പിന്നെ സന്ദർശകരെ അനുവദിക്കില്ല. പാസ്സുള്ളവരേ മാത്രമേ അകത്തേക്ക് വിടൂ. അത്പോലെ ഒരു രോഗിയുടെ കൂടെ ഒരാൾക്ക് മാത്രമേ വാർഡിൽ നിൽക്കാൻ പറ്റൂ. ബാക്കിയുള്ളവർ കൊതുകിൻ്റെ കടിയും കൊണ്ട് പുറത്തു കിടക്കണം.

ഇങ്ങനെയൊക്കെയുള്ള അസൗകര്യങ്ങൾ ഉള്ളത് കൊണ്ട് കുഞ്ഞമ്മാവൻ ആദ്യം തന്നെ ഹോസ്പിറ്റലിൻ്റെ പുറത്ത് അഞ്ചു മിനുട്ട് നടന്നാൽ എത്തുന്ന അകലത്തിൽ ചെറിയ വാടകക്ക് ഒരു കോട്ടേജ് എടുത്തിരുന്നു. അതോടെ കൊതുകിൻ്റെ ശല്യമില്ലാതെ ഉറങ്ങാനും അലക്കി വിരിക്കാനും ഒക്കെ സൗകര്യമായി.

മാമൻ്റെ തൊട്ടടുത്ത കട്ടിലിൽ കിടക്കുന്നത് കാസർഗോഡ് നിന്നുള്ള ഒരു ഫാമിലി ആണ്. പ്രായമായ ഒരാൾ. കൂടെ മകനും മരുമകളും ഉണ്ട്. മകന് ഒരു 30 വയസ്സ് പ്രായം തോന്നും. പേര് ആസിഫ്. സ്കൂൾ അധ്യാപകനാണ്. അവരും ഞങ്ങളും അല്ലാതെ ആ ഹോസ്പിറ്റലിൽ വേറെ മലയാളികൾ ഉണ്ടോ എന്നു തന്നെ സംശയമാണ്.

എൻ്റെ ഉമ്മയും ഇക്കയും ഉള്ള സമയത്താണ് അവർ അവിടെ വരുന്നത്. അതുവരെ മിണ്ടാനും പറയാനും ആരും കൂട്ടില്ലായിരുന്ന ഉമ്മാക്ക് അവരെ കണ്ടപ്പോൾ സ്വന്തം ബന്ധുക്കളെ കണ്ട സന്തോഷമായിരുന്നു. അവർക്കും അങ്ങനെത്തന്നെയായിരുന്നു. ആസിഫിക്ക ജംഷാദ്ക്കയെ ഒരനിയനെയെന്ന പോലെ കെയർ ചെയ്യുന്നുണ്ടായിരുന്നു. മുമ്പ് ഇക്കയുണ്ടായിരുന്നപ്പോഴും ആസിഫിക്ക അങ്ങനെത്തന്നെയായിരുന്നു എന്നാണ് മൂത്തുമ്മ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *