മണിമലയാർ – 2അടിപൊളി  

റോയിയെ ഇതൊന്നും അറിയിക്കരുതെന്നു ശോഭന മക്കളോട് പറഞ്ഞിരുന്നു എങ്കിലും അവരുടെ മുഖ ഭാവത്തിൽ നിന്നും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവന് മനസിലായി…

നിർബന്ധിച്ചു ചോദിച്ചപ്പോൾ ആറ്റു കടവിൽ നടന്നത് മുഴുവൻ ലില്ലി ആണ് അവനോട് പറഞ്ഞത്…

ശോഭന അതിന് ലില്ലിയെ വഴക്കു പറയുകയും ചെയ്തു..

അവൻ എല്ലാം അറിഞ്ഞിട്ടും കൂടുതൽ ഒന്നും പ്രതികരിക്കാത്തത് കണ്ട് ശോഭനക്കും സോഫിയക്കും ആശ്വാസം തോന്നി..

പിറ്റേദിവസം ഞായറാഴ്ച.. രാവിലെ ചായ കുടി കഴിഞ്ഞപ്പോൾ റോയി പറഞ്ഞു.. “മൂന്നുപേരും ഡ്രസ്സ് ഒക്കെ മാറിക്കെ.. നമുക്ക് ഒരിടം വരെ പോകണം…”

” എവിടെ പോകാൻ ” ശോഭന ചോദിച്ചു..

ഡ്രസ്സ് ചെയ്ഞ്ചു ചെയ്തിട്ടുവാ.. എന്നിട്ട് പറയാം..”

അവൻ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയോടെ മൂന്നു പേരും ഡ്രസ്സ് മാറ്റി വന്ന് അവന്റെ മുഖത്തേക്ക് നോക്കി നിന്നു…

” ആന്റി.. എന്റെ കല്യാണത്തെപറ്റി ആന്റി പറഞ്ഞില്ലേ.. എനിക്കറിയാം സോഫിയെ ഉദ്ദേച്ചാണ് പറഞ്ഞത് എന്ന്.. അവൾക്കും ഇഷ്ടമാണ്.. അതുകൊണ്ട് ഞാൻ അതങ്ങു തീരുമാനിച്ചു… അടുത്ത തിങ്കളാഴ്ച നാളെയല്ല അതിനടുത്ത തിങ്കൾ.. ”

സോഫിയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് ലില്ലി കണ്ടു പിടിച്ചു.. “ദേ അമ്മേ ചേച്ചി ഇപ്പോൾ കരയും..”

“അവൾ സന്തോഷം കൊണ്ടു കരയുന്നതാടീ.. “. ശോഭന പറഞ്ഞു

“എന്നാലും റോയിച്ചാ ഇത്ര പെട്ടന്ന്…”

നമുക്ക് ആരോടും പറയാനില്ലല്ലോ ആന്റി.. പള്ളിയും അമ്പലമൊന്നും വേണ്ട രജിസ്റ്റർ ഓഫീസിൽ വെച്ചു നടത്താം.. എന്റെ യൂണിറ്റിലെ കുറച്ചു ഫ്രണ്ട്സ് ഉണ്ടാവും.. ആന്റിക് ഇവിടെ ആരോടെങ്കിലും പറയാനുണ്ടങ്കിൽ പറഞ്ഞോ..”

അതിന് ഇപ്പോൾ നമ്മൾ എവിടെ പോകാനാണ്.. ”

“കല്യാണം വിളിക്കാൻ.. ഇവിടെ ഏറ്റവും വേണ്ടപ്പെട്ട രണ്ടു വീട്ടിൽ പോയി പറയണം..”

“വേണ്ടപ്പെട്ട വീടോ.. ഞാൻ അറിയാത്ത ഏത് വീടാണ്…”

അവിടെ ചെല്ലുമ്പോൾ മനസിലാകും നിങ്ങൾ ഇറങ്ങ്.. നമ്മൾക്ക് പെട്ടന്ന് തിരികെ വരാം… ”

ഒരു കിലോ മീറ്ററോളം അകലെയാണ് തോപ്പിൽ തറവാട്.. പാപ്പൻ മാപ്പിളയും എലിയമ്മച്ചിയും മരിച്ച ശേഷം പഴയ തറവാട് പൊളിച്ചു കളഞ്ഞിട്ട് അവിടെ അടുത്തടുത്തായി രണ്ട് ഇരുനില വീടുകൾ പണിതു.. ഒന്ന് ലുയിസിനും ഒന്ന് ആന്റപ്പനും.. ഒരേ കോബൗണ്ട് ഒരേ ഗെയ്റ്റ്…

ആ ഗെയ്റ്റിലേക്ക് തിരിഞ്ഞപ്പോഴാണ് ശോഭനക്ക് റോയി പറഞ്ഞ വേണ്ടപ്പെട്ടവർ ആരാണ് എന്ന് മനസിലായത്..

അവളുടെ മനസൊന്നു കിടു കിടുത്തു.. മൈക്കിൾ ഓടിക്കളിച്ചു വളർന്ന മണ്ണ്

താൻ മരുമകൾ ആയി കയറി വരേണ്ടിയിരുന്ന മുറ്റം…

അവൾ റോയിയുടെ കൈയിൽ പിടിച്ചു.. ” വേണ്ടടാ നമുക്ക് തിരിച്ചു പോകാം.. ”

” ആന്റി വാ.. പേടിക്കേണ്ട ഞാനില്ലേ കൂടെ… ”

രാവിലെ ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന കുറേ ആളുകൾ റോഡിൽ ഉണ്ട്..

ശോഭനയും മക്കളും പതിവില്ലാതെ തൊപ്പിലെ ഗെയ്റ്റ് കടന്ന് പോകുന്നത് കണ്ട് എന്താ സംഭവം എന്നറിയാൻ കുറേ പേരൊക്കെ അവിടെ നിന്നു…

രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന ലുയിസ് ഗെയ്റ്റ് തള്ളി തുറന്നുകൊണ്ടുള്ള റോയി യുടെ വരവ് കണ്ട് ഉള്ളിൽ ഒരു പിടച്ചിൽ തോന്നി..

കൂടെ ശോഭനയും മക്കളും.. ഇന്നലെ വെള്ളപ്പുറത്ത് അവളോട് എന്താ പറഞ്ഞത് എന്നുപോലും ഇപ്പോൾ ശരിക്ക് ഓർക്കുന്നില്ല…

ഒരു ധൈര്യത്തിന് അപ്പുറത്തെ വീട്ടിലേക്ക് നോക്കി ലുയിസ് വിളിച്ചു..

എടാ.. ആന്റോ.. ആന്റോ.. ഇങ്ങോട്ട് വന്നേ.. ദേണ്ടെ നമ്മുടെ ചേട്ടത്തിയമ്മയും മക്കളും കാണാൻ വന്നേക്കുന്നു…

ലുയിസിന്റെ ശബ്ദം കേട്ടുകൊണ്ട് അയാളുടെ ഭാര്യയും മക്കളും അകത്തുനിന്നും ഇറങ്ങി വന്നു..

രണ്ട് ആൺ മക്കളും ഒരു മകളുമാണ് അയാൾക്ക്..

അപ്പുറത്തെ വീട്ടിൽ നിന്നും അന്റോയും അയാളുടെ ഭാര്യയും രണ്ടു മക്കളും ലുയിസിന്റെ വീട്ടിലേക്ക് വന്ന് കയറി…

ആന്റോ ലുയിസിനെ ചാച്ചാ എന്നാണ് വിളിക്കുന്നത്‌..

” ഇവൾ എന്താ ചാച്ചാ രാവിലെ പട്ടാളത്തെയും കൂട്ടിക്കൊണ്ട് ഇങ്ങോട്ട് വന്നത്..”

“അതേടോ.. ഞാൻ പട്ടാളക്കാരനാണ് നീയൊക്കെ കുടിച്ചു വെളിവില്ലാതെ കോണാത്തിൽ കൈയും ചുരുട്ടി വെച്ച് ഉറങ്ങുന്നത് എന്നെ പോലെയുള്ളവന്റെ നെഞ്ചുറപ്പിന്റെ ബലത്തിലാണ്.. അതുകൊണ്ട് പട്ടാളക്കാരൻ എന്ന് പറഞ്ഞു പുച്ഛിക്കുകയൊന്നും വേണ്ട.. ആ നെഞ്ചുറപ്പ് തന്റെ ചേട്ടൻ ഉണ്ടല്ലോ ഈ നിക്കുന്ന ചെറ്റ നേരിൽ കണ്ടിട്ടുണ്ട്…”

പിന്നെ ലുയിസിനെ നോക്കി..

താൻ എന്താ പറഞ്ഞത് ചേട്ടത്തിയമ്മ വന്നു എന്നോ.. അതാടാ ഇത് നിന്റെ ചേട്ടത്തി അമ്മ തന്നെയാ.. ഈ വീട്ടിലെ മൂത്ത മരുമോള്… അത് അംഗീകരിച്ച് നിന്റെ യൊക്കെ അപ്പൻ തോപ്പിൽ പാപ്പൻ മാപ്പിള കൊടുത്ത സർട്ടിഫിക്കറ്റാണ് നിനക്കൊക്കെ തന്ന അതേ അളവിൽ ഇവരുടെ ചാച്ചൻ മൈക്കിളിനു കൊടുത്ത മൂന്നെക്കാർ.. അങ്ങേരു മാത്രമല്ല മൈക്കിൾ അച്ചായന്റെ അമ്മച്ചിയും ഇവരെ മരുമകളായി അംഗീകരിച്ചിട്ടുണ്ട്.. ഇല്ലങ്കിൽ ബാങ്കിൽ കിടന്ന ലക്ഷക്കണക്കിന് രൂപ മൈക്കിൾ അച്ചായന് അമ്മച്ചി കൊടുക്കുമായിരുന്നോ…

അത് കേട്ട് അന്റോയും ലൂയിസും പെണ്ണുമ്പിള്ളമാരും ഒരു പോലെ ഞെട്ടി.. അമ്മച്ചി മരിക്കുമ്പോൾ പതിനായിരം രൂപ തികച്ചില്ലായിരുന്നു അക്കൗണ്ടിൽ..അന്നേ അക്കാര്യത്തിൽ രണ്ടു പേർക്കും സംശയം ഉണ്ടായിരുന്നു…

റോയി തുടർന്നു..

അതുകൊണ്ട് നിന്റെ ഒന്നും അംഗീകാരം ഇവർക്ക് വേണ്ട.. അംഗീകരിക്കേണ്ടവർ അംഗീകരിച്ചിട്ടുണ്ട്.. അത് മതി.. ചേട്ടത്തിയമ്മ എന്നാൽ എന്താണെന്ന് നിന്നെ പോലെയുള്ള മൃഗത്തിന് മനസിലാവില്ല.. അതിന് നെഞ്ചിനുള്ളിൽ മനുഷ്യത്വം വേണം..

അന്റോയുടെയും ലുയിസിന്റെയും ഭാര്യമാരെ നോക്കി..

നിങ്ങൾക്ക് അറിയാമോ സ്വന്തം ചേട്ടൻ മരിച്ചതിന്റെ ചൂട് മാറുന്നതിനു മുൻപ് നിങ്ങളുടെ പുന്നാര ഭർത്താക്കന്മാർ ചേട്ടത്തിയമ്മക്ക് കൊടുത്ത ഓഫർ..

ആ വീട്ടിൽ നിന്നും ഇറക്കി വിടാതിരിക്കണമെങ്കിൽ ഇവന്മാർ ചെല്ലുമ്പോൾ വാതിൽ തുറന്നു കൊടുക്കണമെന്ന്.. വെറുതെയല്ല കേട്ടോ..ചേട്ടത്തിയമ്മയുടെയും മക്കളുടെയും ചിലവ് നടത്തി കോളാം എന്ന്.. നല്ല ഓഫറല്ലേ…..

ഭാര്യമാരുടെയും മക്കളുടെയും മുൻപിൽ നിന്ന് ഉരുക്കുകയായിരുന്നു ചേട്ടനും അനുജനും..

മായാവിയെ പോലെ അപ്രത്യക്ഷൻ ആകാൻ കഴിഞ്ഞെങ്കിൽ എന്ന് ഓർത്തുപോയി അവർ… റോയി നിർത്തുന്നില്ല…

എന്നിട്ട് അവൻ ലുയിസിന്റെ മകളെ നോക്കി പറഞ്ഞു മോളേ നീയും ഇവനെ സൂക്ഷിച്ചോ നിന്റെ അടുത്തും ഈ ചെറ്റ ഓഫറുമായി വരും.. അത്രക്ക് നീചനാണ് നിന്റെ ഈ തന്ത…

ആന്റോ ഇറങ്ങിപ്പോടാ മുറ്റത്ത് നിന്ന്.. ” എന്ന് പറഞ്ഞു കൊണ്ട് മുൻപോട്ടു വന്നു…

ഞാൻ സംസാരിച്ചിട്ട് ഇവിടുന്നു പോകുന്നതുവരെ അനങ്ങി പോകരുത്.. പെണ്ണുങ്ങളുടെ കുളി കടവിൽ നിന്ന് വീരസ്യം പറയുന്ന നിന്റെ ചേട്ടനല്ല ഞാൻ… ഒറ്റ ഇടിക്കു പൊഴിഞ്ഞു വീഴുന്ന പല്ലുകൾ നിന്റെ മക്കളെ കൊണ്ടു പെറുക്കിക്കണ്ടതായി വരും..