മരുപ്പച്ച – 1 8അടിപൊളി  

ബാലചന്ദ്രനും ഏറെ നാളുകള്‍ ലീവില്‍ ആയിരുന്നു….. പിന്നെയും ലീവ് നീട്ടി എടുക്കാന്‍ പറ്റാത്തതിനാല്‍, അയാള്‍ ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കി.

വീട്ടു ജോലിക്ക്, മുന്‍പ് മുതല്‍ അവിടെ വന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു…. ശാരദ. അവര്‍, രാവിലെ വന്നു ജോലികളെല്ലാം തീര്‍ത്ത് വൈകുന്നേരം പോകും. അതായിരുന്നു പതിവ്…. അങ്ങനെ ഹോം നേഴ്സ് വന്നതിനു ശേഷം, ബാലചന്ദ്രന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി…. രണ്ടു മൂന്നു മാസം പ്രശ്നമില്ലാതെ പോയി. മൂന്നു മാസം കഴിഞ്ഞപ്പോള്‍, അവരെ ആ എജന്‍സിക്കാര്‍ തിരികെ വിളിച്ചിട്ട്, പകരം മറ്റൊരു സ്ത്രീയെ വിട്ടുകൊടുത്തു.

അവര്‍, അങ്ങനെ മൂന്നു മാസം കൂടുമ്പോള്‍, ആളെ മാറ്റിക്കൊണ്ടിരുന്നു. ഒരാളെ തന്നെ അവര്‍ സ്ഥിരമായി കൊടുക്കാറില്ല. അത് പോലെ തന്നെ, അവരുടെ വ്യവസ്ഥ പ്രകാരം, എല്ലാ മാസവും അവര്‍ക്ക് രണ്ടു ദിവസം അവധി നല്കണമായിരുന്നു. അതും അയാള്‍ക്ക് പ്രശ്നമായിരുന്നു. കാരണം, ആ ദിവസങ്ങളില്‍, അയാള്‍ക്ക് ഓഫിസില്‍ പോകാന്‍ പറ്റില്ലായിരുന്നു..

അങ്ങനെയിരിക്കെ, ബാലചന്ദ്രന് വില്ലേജ് ഓഫീസറായി കുറച്ചു ദൂരെ ഒരു ഓഫീസിലേക്ക് നിയമനം കിട്ടി. അയാള്‍, തഹസീല്‍ദാരെയും, കലക്ടറെയുമൊക്കെ കണ്ടു അയാളുടെ വീട്ടിലെ സാഹചര്യം പറഞ്ഞ് അടുത്തേക്ക് ഒരു മാറ്റത്തിന് അപേക്ഷിച്ചു. ഒടുവില്‍, വീട്ടില്‍നിന്നും ദിവസവും പോയി വരത്തക്കവിധം കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് മാറ്റി കിട്ടി. എങ്കിലും, അയാള്‍ക്ക് ആ ഓഫീസില്‍ എത്താന്‍ ഏതാണ്ട് മുപ്പതു കിലോമീറ്ററിലധികം യാത്ര ചെയ്യണമായിരുന്നു. എങ്കിലും പോയിവരുന്നതിനു ബസ്സ്‌ സൗകര്യം ഉള്ളതുകൊണ്ട് അയാള്‍ ആ ഓഫീസില്‍ ജോലിക്ക് ജോയിന്‍ ചെയ്തു.

മകളുടെ മരണത്തിനു ശേഷം, ആ സ്കൂട്ടര്‍ പിന്നെ അയാള്‍ എടുത്തില്ല. അത് ഇപ്പോഴും പോലീസ് സ്റ്റേഷനില്‍ കിടപ്പുണ്ട്….. അയാള്‍ക്ക്, ആ സ്കൂട്ടര്‍ കൂടാതെ ഒരു കാറും ഉണ്ട് പക്ഷേ, അത് അയാള്‍ സാധാരണയായി ഉപയോഗിക്കാറില്ല. അവധി ദിവസങ്ങളില്‍ എന്തെങ്കിലും സാധനങ്ങളൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ മാത്രമേ അത് എടുത്തിരുന്നുള്ളൂ…

അങ്ങനെ, അയാള്‍ ദിവസവും ജോലിക്ക് പോയി വന്നു. പക്ഷേ, ഹോം നെഴ്സുമാരെ കൊടുക്കുന്ന ഏജന്‍സി മൂന്നു മാസം കൂടുമ്പോള്‍ ആളെ മാറ്റുന്നത് ഒരു ബുദ്ധിമുട്ട് ആയി. കാരണം, പുതിയ ഒരാള്‍ വന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നത് വരെ അയാളുടെ സാന്നിദ്ധ്യം ആവശ്യമായി വരുന്നു. അത് മൂലം, ആ ദിവസങ്ങളില്‍ അയാള്‍ക്ക് ഓഫീസില്‍ പോകാന്‍ പറ്റുന്നില്ല. ആ ഒരു ബുദ്ധിമുട്ട് ഏജന്‍സിയില്‍ പറഞ്ഞെങ്കിലും അവര്‍ സ്ഥിരമായി ആളെ തരില്ല എന്ന് പറഞ്ഞു.

അങ്ങനെ അത് പോലെ തന്നെ അഡ്ജസ്റ്റ് ചെയ്തു പോയി. ഈ ബുദ്ധിമുട്ട്, അയാള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. പിന്നെയും ഒരാഴ്ച കടന്നുപോയി. അപ്പോഴാണ്‌, കൂടെ ജോലിചെയ്യുന്ന ഒരാള്‍, ഒരു അഭിപ്രായം പറഞ്ഞു. അയാളുടെ വീടിനടുത്ത് ഒരു ഫാമിലി ഉണ്ട്. വളരെ പാവപ്പെട്ട കുടുംബമാണ്, അച്ഛന്‍ ഇല്ല….. അമ്മയും മൂന്നു പെണ്മക്കളുമാണ് ഉള്ളത്.

മൂത്ത കുട്ടി, കുറച്ചുനാള്‍ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ നേഴ്സിംഗ് പഠിക്കാനായി പോയിട്ടുണ്ട്. പക്ഷേ, അവര്‍ ആവശ്യപ്പെട്ട ഫീസ്‌ കൊടുക്കാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ പഠിത്തം ഉപേക്ഷിച്ചതാണ്. ഇളയ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്മ അടുത്തുള്ള വീടുകളില്‍ ജോലിയെടുത്താണ് കുടുംബം കഴിയുന്നത്‌. അവരോടു ചോദിച്ചാല്‍ ഒരു പക്ഷേ ആളെ ശരിയാക്കാമെന്നു പറഞ്ഞു. അങ്ങനെ, അയാള്‍ അവരെ ഒരു ദിവസം ഓഫീസിലേക്ക് വിളിച്ചു വരുത്തി. അയാള്‍ അവരുമായി സംസാരിച്ചു. മാസം വലിയ ഒരു തുക കൊടുക്കാമെന്നു പറഞ്ഞപ്പോള്‍, അവര്‍ അത് സമ്മതിച്ചു.

വാസ്തവത്തില്‍, അത് വലിയ തുക ഒന്നും അല്ലായിരുന്നു…… നിലവില്‍ ഹോം നേഴ്സിനു നല്‍കുന്ന തുക തന്നെയാണ് അയാള്‍ ഓഫര്‍ ചെയ്തത്. അങ്ങനെ അത് ശരിയായി. അടുത്ത ദിവസം അമ്മയും മോളും കൂടി ഓഫീസില്‍ വന്നു. മോള്‍ക്ക്‌ ഇരുപത്തി അഞ്ച് വയസ്സ് ഉണ്ട്. ഇളയ കുട്ടികള്‍, പതിനെട്ടും, പതിനഞ്ചും വയസ്സ്. അവര്‍, പ്ലസ് ടൂവിലും, പത്തിലും പഠിക്കുന്നു. അവര്‍ ഒരു സങ്കടം പറഞ്ഞു……. അവള്‍ക്കു ഇട്ടുകൊണ്ട്‌ വരാന്‍ ഒരു നല്ല വേഷം പോലും ഇല്ല എന്ന്. അങ്ങനെ, അയാള്‍ അവര്‍ക്ക് ഒരു രണ്ടായിരം രൂപ കൊടുത്തിട്ട്, അത്യാവശ്യമായി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയിട്ട്, അടുത്ത ദിവസം പോകാനായി തയ്യാറായി വരാന്‍ പറഞ്ഞു പിരിഞ്ഞു.