മഴപെയ്തനേരം – 2 56

“ദേ… ചേച്ചിപ്പെണ്ണേ… നോക്ക്… എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാ പോര… എന്നേ ഞാനാക്കിയ ന്റെ അറബാബ്… എവിടെയാണെന്ന് പോലുമറിയില്ല… അദ്ദേഹത്തെ കണ്ടെത്തണം… എന്നെപ്പോലെ ആ കമ്പനിയിൽ ജോലിചെയ്യുന്നവരെയെല്ലാം സുരക്ഷിതരാക്കണം… എല്ലാം ശരിയാക്കണം… എന്നിട്ട് ഞാൻ വരും… സത്യം… ന്റെ നിളക്കുട്ടിയാണെ സത്യം… നമ്മുടെ കണ്ണനാണെ സത്യം…”

അവൻ അവളോട് പറഞ്ഞു, അവൾ അവനെ മുഖമുയർയത്തി നോക്കി,

“എനിക്ക് പേടിയാടാ… എന്റെ തലയിൽ കൈവച്ച് സത്യം ചെയ്യ്… അവിടെ യാതൊരു പ്രശ്നവുമില്ലെന്ന്… നീ ഒരു കൊഴപ്പോം ഇല്ലാതെ തിരിച്ചും വരൂന്ന്…”

അവൾ ഒരു കൊച്ച് കുട്ടിയെപ്പോലെ അവനോട് പറഞ്ഞു, അവളുടെ ഭാവം അവന് അവളോട് വല്ലാത്ത സ്നേഹം നിറച്ചു

“ഏയ്‌… അതിന്റെ ആവശ്യമൊന്നുമില്ല… ഞാൻ വരും ഒരു കൊഴപ്പോമില്ലാതെ… പോരേ…”

അവൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു

“നിനക്കെപ്പോഴാ ഫ്ലൈറ്റ്…?”

അവൾ ചോദിച്ചു

“രാത്രീല്… ഞാനൊരു ആറ് മണിക്ക് ഇവിടുന്ന് ഇറങ്ങും…”

അവൻ അവന്റെ മുഖം അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു, അവൾ ഒന്ന് മൂളിക്കൊണ്ട് അവനെവിട്ട് വാതിലിനരികിലേക്ക് നടന്നു പിന്നീട് തിരിഞ്ഞു നിന്നു

“ടാ… കൊഴപ്പൊന്നുമില്ലല്ലോ…?”

അവൾ വീണ്ടും ചോദിച്ചു

അവൻ ചിരിച്ചുകൊണ്ട് ഇല്ലന്ന് തലയാട്ടി, അവൾ പുറത്തേക്ക് നടന്നു,

അപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു നന്ദനയായിരുന്നു,

“ഹലോ…”

അവൻ ചിരിച്ചുകൊണ്ട് ഫോൺ എടുത്തു

“അനന്തു… എന്താ അവിടെ പ്രശ്നം…?”

“ഏയ്‌… കമ്പനിയിൽ ചെറിയ പ്രശ്നം… അതൊന്ന് സോൾവ് ചെയ്യണം… പിന്നേ ഞാൻ ഓടിയെത്തും…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“കമ്പനിയിലെന്തോ പ്രശ്നം നടക്കുന്നു, കമ്പനി പൂട്ടിപ്പോകുമെന്ന് ആരോ അച്ഛനോട് പറഞ്ഞുകൊടുത്തു… അതാ ഞാൻ വിളിച്ചത്… അനന്തൂന്റെ പണമെല്ലാം നഷ്ടപ്പെടുമെന്ന് പറയുന്നു, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ, പണമെല്ലാം അച്ഛനെ ഏൽപ്പിക്ക്, അച്ഛൻ നോക്കിക്കോളാം എന്ന് പറഞ്ഞു അച്ഛൻ,”

അവൾ പറഞ്ഞു

അത് കേട്ട് അപ്പുവിന് എന്തോപോലെ തോന്നി

“അതെന്താ… എന്റെ പണം പോയാൽ വീണ്ടും സമ്പാദിച്ചുകൂടെ… അല്ലങ്കിലും ഇതെല്ലാം പോയാലും കൂലിപ്പണി ചെയ്തായാലും നിന്നെ ഞാൻ പട്ടിണിക്കിടാതെ നോക്കിക്കോളാം… അത് പോരേ…?”

അവൻ അവളോട് ചോദിച്ചു

“അച്ഛനത് പറഞ്ഞത് നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയല്ലേ…? അനന്തൂന്റേൽ പണമൊന്നുമില്ലെങ്കിൽ… അച്ഛൻ പിന്നേ നമ്മുടെ കാര്യം സമ്മതിക്കില്ല…”

അവൾ പറഞ്ഞു

“ഓ… അങ്ങനെ സംഭവിച്ചാൽ ഞാൻ വിളിക്കും നിന്നെ, നീയെന്റൊപ്പം ഇറങ്ങി വന്നേക്കണം…”

അവൻ ഗൗരവത്തിൽ പറഞ്ഞു

കുറച്ച് നിമിഷം നന്ദന നിശബ്ദത പാലിച്ചു

“അനന്തു എപ്പഴാ പോണേ…?”

അവൾ വിഷയം മാറ്റി

“സന്ധ്യയ്ക്ക് ഇവിടുന്നിറങ്ങും ഞാൻ”

അവൻ പറഞ്ഞു

“ഇറങ്ങുമ്പോൾ വിളിക്കണേ… പിന്നേ കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നും നഷ്ടപ്പെടാതെ നോക്കണേ…?”

അവൾ ഓർമിപ്പിച്ചു, അത് കേട്ട് അപ്പുവിന് അരിശമാണ് വന്നത്, അവനൊന്നും മിണ്ടാതെ കാൾ കട്ട്‌ ചെയ്തു,

🪶

പോകാനിറങ്ങുമ്പോൾ അപ്പു ശോഭയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു, ശോഭ ഒരു കൊച്ച് കുട്ടിയെപ്പോലെ അവനെ ചേർന്ന് നടന്നു

അവൻ ശോഭയ്ക്ക് പുഞ്ചിരിയോടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, ശോഭ തിരിച്ചും

അവൻ എല്ലാവരെയും നോക്കി യാത്രപറഞ്ഞു, പക്ഷേ അവൻ കാണാൻ കൊതിച്ച ഒരു മുഖം അവിടെയില്ലാത്തതിനാൽ അവന് വല്ലാത്ത വിഷമം തോന്നി, അപ്പു നിറക്കണ്ണുകളോടെ കാറിലേക്ക് കയറി, എയർപോർട്ടിൽ ആക്കാൻ ചന്തു മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ട് മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല,

കാറിന്റെ വേഗത കുറയുന്നത് കണ്ടാണ് അപ്പു മൊബൈലിൽ നിന്നും കണ്ണുകൾ എടുത്ത് മുന്നിലേക്ക് നോക്കിയത്, തങ്ങളെ കാത്തെന്നപോലെ അമ്പലത്തിനടുത്തായുള്ള റോഡിൽ നിള നിൽക്കുന്നു, അപ്പുവിന്റെ കണ്ണുകൾ വികസിച്ചു, അവന്റെ ചൊടികളിൽ ഭംഗിയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു.

🪶

കണ്ണന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന നിളയെ അപ്പു നോക്കി നിന്നു, അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു അതിൽ ഒരു വേദനയുടെ ലാഞ്ജന കണ്ണൻ മാത്രം കണ്ടു,

എന്നോ എപ്പോഴോ മനസ്സിൽ കൂട് കൂട്ടിയവളാണ്, സഹോദരിയായി.. കൂട്ടുകാരിയായി.. അമ്മയായി.. ഓരോ വേഷപകർച്ച നടത്തിയവളാണ്… അറിയില്ല എന്നോ എപ്പോഴോ ആ ഭാവങ്ങൾക്കെല്ലാം അപ്പുറം, അവളോടുള്ള തന്റെ ഭാവം പ്രണയമായി മാറിയിരുന്നു, അവൾക്കും അങ്ങനെയൊരു വികാരം തന്നിലുണ്ടെന്ന് തോന്നിയിരുന്നു…

എപ്പോഴായിരുന്നു തനിക്ക് അങ്ങനെ തോന്നിത്തുടങ്ങിയത്…? അറിയില്ല…

അന്നൊരിക്കൽ ഇടവപ്പാതിയിൽ നനഞ്ഞ് അവളോടോട്ടി ഒരു കുടക്കീഴിൽ വന്നപ്പോഴോ…? അറിയില്ല…

അന്ന് അവളുടെ ശരീരത്തിലെ ചൂടും, എന്നും എന്നെ കൊതിപ്പിക്കുന്ന അവളുടെ ഗന്ധവുമാണോ…? അറിയില്ല…

അന്നൊരിക്കൽ അമ്പലക്കുളത്തിൽ നിന്നും താമരമൊട്ട് പൊട്ടിച്ച് തിരിച്ചുകയറുമ്പോൾ പടിക്കെട്ടിലിരുത്തി അവളുടെ ദവാണിത്തുമ്പുകൊണ്ട് തലതോർത്തി തരുമ്പോൾ, അന്ന് ആദ്യമായി താൻ കണ്ട അവളുടെ മനോഹരമായ പൊക്കിൾചുഴി ആണോ…? അറിയില്ല…

അന്ന് ആ പാൽനിറമുള്ള വയറിൽ കവിൾ ചേർത്ത് ഇരിക്കുമ്പോൾ അവളുടെ രോമങ്ങൾ വിറച്ചുകൊണ്ട് എഴുന്നേറ്റത് കണ്ടിട്ടാണോ…? അറിയില്ല… അവളുടെ ശരീരത്തിന്റെ മൃദുലത എപ്പോഴെക്കെയോ തന്നിൽ പുളകം കൊള്ളിച്ചത് കൊണ്ടാണോ… അറിയില്ല…

ഒരമ്മയേപ്പോലെ അവളുടെ ജീവനെപ്പോലെ തന്നെ ചേർത്ത് നിർത്തുമ്പോഴാണോ…? അറിയില്ല…

ഒന്നറിയാം ഇവളെന്റെ പ്രാണനാണ്..

അവളെനിക്കേകുന്ന ഓരോ പുഞ്ചിരിയിലും ഞാൻ ലോകം തീർത്തിരുന്നു, അവളുടെ സാമീപ്യം അത്രകണ്ട് കൊതിച്ചിരുന്നു, പക്ഷേ… പാടില്ല…

എന്നോ ഒരിക്കൽ അമ്മ പറയുന്നത് കേട്ടു, മാഷും നിളേച്ചിയും ദൈവത്തിന് തുല്യരാണെന്ന്… അവരെ വിഷമിപ്പിക്കുന്ന ഓരോ പ്രവർത്തിയും ഈശ്വരനുമുന്നിൽ തെറ്റാണെന്ന്… ഒരിക്കൽ മാഷ് തന്നോട് പറഞ്ഞു, നിളേച്ചിയുടെ മുഖത്ത് സന്തോഷം നിറയുന്നതിൽ ഒരു കാര്യം, ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവളുടെ കുഞ്ഞനുജനായി താനുള്ളത് കൊണ്ടാണെന്ന്, അപ്പൊ നിളേച്ചിയും തന്നെ ഒരു സഹോദരനായാണോ കാണുന്നത്…? താൻ അവളെ തെറ്റിദ്ധരിക്കുകയായിരുന്നോ…?

ഒരുപാട് ചിന്തിച്ചു… പിന്നീട് ഒരു തീരുമാനമെടുത്തു… പാടില്ല, എന്റെ ജീവിതത്തിൽ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നവരെ ചതിക്കാൻ പാടില്ല… നെഞ്ച് പറിച്ചെടുക്കുന്ന വേദനയോടെ തന്റെ പ്രണയത്തിനു മുകളിൽ ഒരു കമ്പളം പുതച്ചു… ഇപ്പോഴും ആണ് കമ്പളത്തിനുള്ളിൽനിന്നും പുറത്തേക്ക് ചാടുവാൻ ആണ് പ്രണയം വെമ്പൽ കൊള്ളുന്നത് താനറിയുന്നുണ്ട്, പക്ഷേ ഇന്നോളം കഴിഞ്ഞിട്ടില്ല അവളെ മറ്റൊരു ഭാവത്തിൽ കാണാൻ… തന്റെ പ്രണയം അത് അവൾ തന്നെയാണ് തന്റെ നിളേച്ചി…

ആ ഭാവത്തിൽ നിന്നും പുറത്തേക്ക് വരാൻ കണ്ടുപിടിച്ച മാർഗമായിരുന്നു നന്ദന… അടുത്തേക്ക് ചെന്നപ്പോളെല്ലാം പണത്തിന്റെ പേര് പറഞ്ഞ് ആട്ടിപ്പായിച്ചു… പിന്നീട് അതൊരു വാശിയായി… പണമുണ്ടാക്കി, അന്ന് ആട്ടിപ്പായിച്ച അവളെ തന്റെ പാതിയാക്കാനുള്ള അവസ്ഥയിലെത്തി… എങ്കിലും നിളേച്ചി ഇപ്പോഴും നെഞ്ചിൽ തന്റെ പ്രണയമായി നിറഞ്ഞു കത്തുന്നു,

Leave a Reply

Your email address will not be published. Required fields are marked *