“എഴുന്നേൽക്കരുത്…”
അവൾ പറഞ്ഞു.
പിന്നെ നെഞ്ചിലേക്ക് അവൾ മുഖമടുപ്പിച്ചു.
“ശിവാനീ…”
അവന്റെ ശബ്ദം മൃദുവായിരുന്നു. മർമ്മരം. യൗവ്വനത്തിന്റെ ഭ്രാന്തൻ ആസക്തികളൊന്നും ആ സ്വരത്തിലില്ലായിരുന്നു.
അപ്പോൾ ശിവാനിയുടെ ചൂടുള്ള ചുണ്ടുകൾ അവന്റെ നെഞ്ചിൽ പതിഞ്ഞു. പനിനീർപുഷ്പ്പത്തിന്റെ ഒരു ദളം കാറ്റിലൂടെ ഹൃദയത്തിലേക്ക് വീണത് പോലെ അവനു തോന്നി.
അവന്റെ മുലക്കണ്ണുകളിൽ അവളുടെ ചൂടുള്ള നാവ് തൊട്ടു.
“ശിവാനീ…”
രവി പിന്നെയും വിളിച്ചു. കാതങ്ങൾക്കപ്പുറം ഹണസംഗുണിയുടെ മടക്കുകൾക്കുമപ്പുറം, കുടക് മലകളിൽ നിന്ന് ഖണ്ഡവാഹന യക്ഷൻ തുള്ളുമ്പോൾ ദുൻഗ്രിയകളും ഭാഗലിയകളും തോറ്റം പാടുന്നത് അവൻ കേൾക്കാതെ കേട്ടു.
“വേണ്ട ശിവാനി…”
മുലക്കണ്ണുകളിൽ നിന്ന് അവളുടെ നാവ് താഴെക്കിഴഞ്ഞപ്പോൾ രവി ദുർബലമായി പ്രതിഷേധിച്ചു.
“അപ്പോൾ ചന്ദനശിലയിൽ തൊടേണ്ട രവിയ്ക്ക്?”
ചുടുനിശ്വാസം അവന്റെ കണ്ണുകളിലേക്കയച്ഛ് ശിവാനി ചോദിച്ചു.
“ചന്ദനശിലയിൽ തൊട്ടില്ലെങ്കിൽ രവിയ്ക്കെങ്ങനെ പൂജാരിയുടെ തളത്തിൽ കയറാൻ പറ്റും? പോകണ്ടേ അവിടെ?”
“പോകണം, ശിവാനി..”
അവൻ അനക്കമറ്റ് മലർന്ന് കിടന്നു. ശിവാനിയുടെ ചുണ്ടുകളും നാവും അവന്റെ പൊക്കിൾക്കൊടിയെ സ്പർശിച്ചു. അവന്റെ പൊക്കിൾ അവൾ ചുണ്ടുകൾകൊണ്ട് അടർത്തിയെടുക്കാൻ നോക്കി. സുഖകരമായ ഒരു നോവിൽ രവി ചുണ്ടുകൾ പിളർത്തി. അപ്പോൾ ശിവാനി കയ്യെത്തിച്ച് അവന്റെ ചുണ്ടുകളുടെ നൈർമ്മല്യത്തെ തൊട്ടു.
രവിയുടെ ചുണ്ടുകൾ കടന്ന്, പല്ലുകൾ കടന്ന് അവളുടെ ഭംഗിയുള്ള വിരൽ അവന്റെ നാവിനെ തൊട്ടു.
അപ്പോൾ ശിവാനിയുടെ പല്ലുകളും വലത് കൈവിരലുകളും അവന്റെ ജീൻസിന്റെ കൊളുത്തുകൾ അടർത്തി മാറ്റുകയായിരുന്നു.
താമരപ്പൂവിനെ താങ്ങിയുയർത്തുന്ന തണ്ടിന്റെ ദൃഢതപോലെ അവൻ്റെ ലിംഗത്തിൻമേൽ അവളുടെ ചുണ്ടുകൾ തൊട്ടു. ആകാശം നിറയെ നക്ഷത്രങ്ങളോടൊപ്പം ദുങ്കു മല്ലികയും സെവന്തിഗേപ്പൂക്കളും ഒഴുകിയകലുന്നത് അവൻ കണ്ടു. ശിവാനിയുടെ ചുണ്ടുകളിലേക്ക്, അവളുടെ ചൂടുമിനീരിലേക്ക് വിധേയത്വത്തോടെ, അനുസരണയോടെ അവന്റെ കാമായുധം പ്രണയപ്രവേശം നടത്തി. ശിവാനിയുടെ ഉമിനീർച്ചൂടേറ്റ് അത് കടലാനയോളം വളർന്നു. ശിവാനിയതിനെ ലാളിച്ചു. അതിന്റെ പിളർപ്പ് ചുണ്ടിൽ നിന്ന് കൊഴുത്ത ഉപ്പു രസനിക ഒഴുകി അവളുടെ ചുണ്ടുകൾക്ക് തിളക്കം കൊടുത്തു….
പിന്നെയവൾ അവനു മേലെ കിടന്നു.
“കൊടുംപാലയെകാക്കുന്ന ഖണ്ഡവാഹന യക്ഷാ…”
അവന്റെ ദേഹത്ത് കിടന്ന് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ പ്രാർത്ഥിച്ചു.
“….ബസവേശ്വരൻറെ അരൂപി…ദേഹം സമർപ്പിക്കുന്നു, ചാരിത്ര്യം സമർപ്പിക്കുന്നു, വിശുദ്ധി സമർപ്പിക്കുന്നു…”
എന്റെ വിവാഹമാണിന്ന്. ഗാന്ധർവ്വനിയമങ്ങൾ എല്ലാം പാലിച്ചുകൊണ്ടുള്ള വിവാഹം.
കാതിൽ പൂ തോടയുണ്ട്. പാദങ്ങളിൽ വെള്ളികൊലുസ്സും. താരിളം കാറ്റിലലിയുന്ന ചന്ദനമണിഞ്ഞ് ദേഹം. ഗുലമാജിപ്പൂക്കൾ കത്തിച്ച് കരിയെഴുതിയ മിഴികൾ. കാശിരത്നപ്പൂക്കളുടെ ചിത്രങ്ങൾ നിറഞ്ഞ മഞ്ഞ ബ്ലൗസ്. കുടക് മലകളെ ചേതോഹരമാക്കുന്ന മരതകപ്പച്ചയുടെ വർണ്ണത്തിൽ പാവാട.
ഗാന്ധർവ്വ വിവാഹത്തിന് വേണ്ട ആടയാഭരണങ്ങളൊക്കെയാണിത്.
അനാദിയായ രാജ സങ്കൽപ്പത്തിൽ നിന്ന് ശ്യാമശില്പം പോലെ എന്നിലേക്ക് പറന്നുവന്നവനാണിവൻ. വെറും ശിലയായിരുന്ന എന്നെ പ്രണയ സിന്ധുരാഗങ്ങൾ മീട്ടി ഗോപുരത്തിന്റെ ഉന്നതിയോളമുയർത്താൻ
സായന്തനത്തിൽ ബസവേശ്വരന് കൂവളവും നാളികേരവും നേദിച്ചിരുന്നു…
നിലാവ് ഭൂമിയുടെ പച്ചയെ കുതിർക്കുന്ന ഈ രാത്രിയിൽ രവിയിലൂടെ താൻ ഉർവ്വരയാകുമ്പോൾ തന്റെ ഗോത്ര നിയമങ്ങളെ മുഴുവൻ താൻ ലംഘിച്ചിരിക്കും.
എല്ലാ പുരുഷ ദേഹങ്ങളെയും നിബന്ധനയേതുമില്ലാതെ ഓരോ ബലിഗപ്പെൺകുട്ടിയും സ്വീകരിക്കണമെന്ന നിയമം.
പക്ഷെ ഗന്ധർവ്വദൂത് ഇനിയുമെത്തിയിട്ടില്ല.
കുടക് മലകളിൽ നിന്നും പാതിരാപ്പുള്ളുകൾ ഗന്ധർവ്വദൂതുമായി വരണം. അതിന് മുമ്പ് രവി തന്റെ ചാരിത്ര്യം ഭേദിക്കുവാൻ പാടില്ല.
“രവീ…”
രവിയുടെ വിരലുകൾ പാവാടച്ചരടിൽ കൊരുത്ത് തരിച്ചപ്പോൾ ചൂടുള്ള സ്വരത്തിൽ, മോഹാവേശം തുളുമ്പുന്ന ഈണത്തിൽ ശിവാനി വിളിച്ചു.
