മീര ടീച്ചറായി
Meera Teacheraayi | Author : Shyam Nair
[ആദ്യ ശ്രമം ആണ്. കമ്പിയില്ലെന്ന് തോന്നും. പതിയെ കമ്പിയായിക്കോളും]
ദൈനംദിന വീട്ടു ചെലവിനും പിള്ളേരുടെ സ്കൂൾ ഫീസിനും പ്രതിമാസ തിരിച്ചടവുകൾക്കുമെല്ലാമായി എന്റെ ശമ്പളം തികയുന്നില്ലെന്നു വന്നപ്പോഴാണ് ഇനിയൊരിക്കലും വേണ്ടെന്നു വച്ച സ്കൂൾ ടീച്ചർ ജോലി മീര വീണ്ടും തേടിപ്പിടിച്ചത്.
ഒപ്പം പകൽ മുഴുവൻ അമ്മായിയമ്മയുടെ (എന്റെ അമ്മ) കുത്തുവാക്കുകളിൽ നിന്നൊരു മോചനവും ആകുമല്ലോ എന്നു കരുതി. ലീവ് വേക്കൻസിയിലേക്കുള്ള താൽക്കാലിക ജോലി ആയിരുന്നു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ടീച്ചറായാണ് താൽക്കാലിക നിയമനം. ഒരിടവേളയ്ക്ക് ശേഷമായിരുന്നതുകൊണ്ട് ആദ്യം അവൾക്ക് അല്പ്പം പരിഭ്രമം തോന്നിയിരുന്നെങ്കിലും സ്കൂളിലെ സഹപ്രവർത്തകരുടെ സഹകരണവും ഒപ്പം സ്കൂൾ മാനേജർ ജോർജ്ജ് സാർ നൽകിയ കോൺഫിഡൻസും ആ പരിഭ്രമത്തെ ഇല്ലാതാക്കാൻ പോന്നതായിരുന്നു.
ജോർജ്ജ് സാർ അവൾക്കു കൊടുത്ത പരിഗണന കണ്ട് അവൾക്കു തന്നെ അത്ഭുതം തോന്നി. ആദ്യദിനം ക്ലാസ്സിലേക്കു പോകും മുമ്പ് സാറിന്റെ മുറിയിൽ കയറി അനുഗ്രഹം വാങ്ങിയാണ് പോയത്. ജോർജ്ജ് സാർ തലയിൽ കൈ വച്ച് അനുഗ്രഹിച്ച് ചുമലിൽ തട്ടി ക്ലാസ്സിലേക്ക് യാത്രയാക്കി.
ഒരു മകളോടുള്ള വാത്സല്യം പോലെ തോന്നി. ക്ലാസ്സുകൾ നന്നായി കൈകാര്യം ചെയ്യാൻ അവൾക്ക് കഴിഞ്ഞു. കുട്ടികളുമായും നല്ല ബന്ധം പുലർത്തി. ആൺകുട്ടികളിൽ ചിലർ അൽപം വിളവന്മാരായിരുന്നെങ്കിലും തികഞ്ഞ സൌഹൃദത്തോടെ അവരോട് ഇടപെട്ട് ക്ലാസ്സുകൾ സ്മൂത്തായി കൈകാര്യം ചെയ്തു.
മീരയുടെ ശരീരപ്രകൃതം ആരെയും രണ്ടാമതൊന്ന് നോക്കാൻ പ്രേരിപ്പിക്കുന്നതാകയാൽ ചില കുട്ടികൾ അല്ലറ ചില്ലറ കുസൃതി നോട്ടവും കമന്റും ഒക്കെയുണ്ടായിരുന്നു. പ്രായത്തിന്റെ വികൃതിയായി കണ്ട് അതൊക്കെ തമാശയായി എടുത്തു. പിള്ളേരുടെ ഇടയിലും അംഗീകാരം നേടി. ദിവസവും ജോലിക്ക് ഇറങ്ങുന്നതുകൊണ്ട് വീട്ടിലും നാട്ടിലും ഉള്ള അംഗീകാരം വേറെ.
അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് മീര ജോലിക്ക് കയറിയ ലീവ് വേക്കൻസി സ്ഥിരം ഒഴിവ് ആകാൻ പോകുന്നു എന്ന വിവരം ലഭിച്ചത്. ലീവെടുത്ത് യു.എസിൽ പോയ ടീച്ചർ തിരികെ വന്ന് റെസിഗ്നേഷൻ സമർപ്പിച്ചു പോയത്രേ.
മീരയുടെ മനസിൽ ഒരു ലഡു പൊട്ടി. താൽക്കാലിക ജോലി ചെയ്തുവന്നിരുന്ന ഒഴിവ് സ്ഥിരം വേക്കൻസിയായിരിക്കുന്നു. അതിൽ നിയമനം ലഭിച്ചാൽ കുടുംബം രക്ഷപെട്ടു. എയിഡഡ് സ്കൂളാണ്. സർക്കാർ ശമ്പളം ലഭിക്കും.
ഇനിയങ്ങോട്ട് കുടുംബത്തിലും സമൂഹത്തിലും തന്റെ അന്തസ്സ് വർദ്ധിക്കും. ഇതൊക്കെ ചിന്തിച്ചാണ് മീര തിരികെ വീട്ടിലോട്ടുള്ള ബസിൽ ഇരുന്നത്. എന്തായാലും നാളെ വന്ന് വിശദ വിവരം തിരക്കി അറിയാമെന്നു വിചാരിച്ചു.
മീര വീട്ടിലെത്തി വൈകിട്ട് എന്നോട് വിവരം പറഞ്ഞു. എനിക്കും ഒരു ഉത്സാഹം തോന്നി. ഈ ജോലി അവൾക്ക് ലഭിച്ചാൽ അധികം താമസിയാതെ കടങ്ങൾ തീർക്കാനും കുറച്ച് കാശ് സമ്പാദിക്കാനും കഴിയും.
സഹോദരങ്ങളുടെ ഇടയിൽ ഞാൻ മാത്രമാണ് ഇത്തിരി താഴ്ന്ന നിലയിലുള്ളത്. ഇതോടെ അതിനൊരു പരിഹാരമാകുമെന്ന് ഞാനും കരുതി. വീട്ടു ജോലിക്കിടയിലും സ്കൂളിലെ ജോലി സ്ഥിരപ്പെടുന്നതിനെപ്പറ്റിയുള്ള ചിന്തയായിരുന്നു മീരയുടെ മനസ്സ് മുഴുവൻ. എന്റെയും. ക്ഷമയും ആകാംക്ഷയും അടക്കാൻ വയ്യാതെ അവൾ സ്കൂളിൽ ഏറ്റവും അടുപ്പമുള്ള ലില്ലി ടീച്ചറെ വിളിച്ചു.
ലില്ലി ടീച്ചർ പങ്കുവച്ച വിവരം ഞങ്ങളുടെ എല്ലാ സന്തോഷവും ഇല്ലാതാക്കി. സ്കൂൾ മാനേജരുടെ സഭയിൽ പെട്ട ആരോ ആ പോസ്റ്റിലേക്ക് അപേക്ഷിച്ചിട്ടുണ്ടത്രേ. സഭാംഗമാണെന്നു മാത്രമല്ല, വലിയ തുക നൽകാനും അവർ തയ്യാറാണെന്ന വിവരവും അറിഞ്ഞു. കണ്ടുതുടങ്ങിയ സ്വപ്നം തുടക്കത്തിലേ ഉപേക്ഷിച്ച് മീര തുണിയലക്കുന്ന ജോലി തുടർന്നു. ഞാനും നിരാശനായി.
പിന്നീട് ജോലി കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് ഫോൺ നോക്കുന്നത്. ലില്ലി ടീച്ചറിന്റെ മിസ്ഡ് കോൾ കിടക്കുന്നു. എന്തിനാകും വിളിക്കുന്നത്. പത്തര കഴിഞ്ഞെങ്കിലും ആകാംക്ഷയടക്കാൻ കഴിയാതെ മീര ലില്ലി ടീച്ചറെ വിളിച്ചു. ബെൽ കട്ടാകുന്നതിനു തൊട്ടു മുമ്പാണ് ഫോണെടുത്തത്. മിസ്ഡ് കോൾ കണ്ടാണ് വിളിച്ചതെന്നു പറഞ്ഞപ്പോൾ ഒരു അത്യാവശ്യ കാര്യം പറയാനാണ് വിളിക്കുന്നതെന്ന് ലില്ലി ടീച്ചർ മറുപടി പറഞ്ഞു.
