എന്തോ പ്രശ്നമുണ്ടെന്നെനിക്കും മനസ്സിലായി. വൈകിട്ട് കിടക്കുമ്പോൾ സംസാരിക്കാമെന്നു കരുതി ഞാനും വിഷയം തൽക്കാലം വിട്ടു. രാത്രി പതിനൊന്നു മണിവരെയുള്ള കാര്യങ്ങൾ എല്ലാം പതിവു പോലെ. സീരിയൽ.. വാർത്ത…. പിള്ളേരെ പഠിപ്പീര്, അത്താഴം ഒടുവിൽ കിടക്കയിലേക്ക്.
അവിടെനിന്നൊളിച്ചോടാൻ വേറെ സ്ഥലമില്ലല്ലോ ഞങ്ങൾ രണ്ടു പേർക്കും. സ്കൂളിൽ നടന്നതെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നെനിക്ക്. അവൾ വന്നു കിടന്നപ്പോൾ തന്നെ ഞാൻ ചോദിച്ചു. ആദ്യം പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് പറഞ്ഞു തുടങ്ങി. എന്നിൽ നിന്നൊന്നും മറച്ചുവയ്ക്കാൻ അവൾക്ക് കഴിയില്ലെന്നെനിക്കറിയാം. സ്കൂളിൽ നടന്ന കാര്യങ്ങൾ അവൾ വിവരിച്ചു.
രാവിലെ ജോർജ്ജ് സാറിനെ കാണേണ്ടതുകൊണ്ട് ഇത്തിരി നേരത്തെ അവൾ ഇറങ്ങിയിരുന്നു. രാവിലെ തന്നെ ചെന്ന് സാറിനെ കണ്ടു. കാര്യം അവതരിപ്പിച്ചു. ആദ്യം അദ്ദേഹം ഒന്നും പറഞ്ഞില്ല. പിന്നീട് ഒട്ടേറെ ആവശ്യക്കാർ ഈ പോസ്റ്റിലേക്ക് സമീപിച്ചിട്ടുണ്ട് എന്നും സഭയുടെ സമ്മർദ്ദം ഉണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷെ മീരയോട് എനിക്കും താല്പര്യമുണ്ട്. എന്തു ചെയ്യാം ഞാൻ നിസ്സഹായനാണ്.
സഭയുടെ സമ്മർദ്ദം അതിജീവിച്ചാൽ തന്നെ പണം വാങ്ങാതെ നിയമനം നൽകാൻ കഴിയില്ല. ഇത്രയും വലിയ തുക നൽകാൻ മീരയ്ക്ക് കഴിവുണ്ടോ എന്ന് ചോദിച്ചു. കഴിയില്ലെന്ന് നിസ്സഹായത പ്രകടിപ്പിച്ച് വിഷമിച്ച് തല താഴ്ത്തിയിരുന്ന മീരയുടെ തോളിൽ കൈ വെച്ച് ജോർജ്ജ് സാർ പറഞ്ഞു.
ഒരു പക്ഷെ എനിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും. പക്ഷെ അതിന് മീരയുടെ സഹകരണം വേണ്ടിവരും. മീരയ്ക്ക് മനസ്സിലായില്ല. ജോർജ്ജ് സാർ തുടർന്നു. ഞാനിപ്പോൾ സഭയുടെ സമ്മർദ്ദം ഒക്കെ മാനേജ് ചെയ്തോളാം. അപ്പോഴും സഭയ്ക്ക് നൽകേണ്ട തുക നൽകാതിരിക്കാൻ കഴിയില്ല.
കാശ് നൽകാൻ തയ്യാറായി അപേക്ഷകർ വേറെയുണ്ട്. മീരയ്ക്കാണെൻകിൽ തുക നൽകാനുള്ള അവസ്ഥയിലുമല്ല. ഒരു കാര്യം ചെയ്യ്. സഭയ്ക്ക് നൽകാനുള്ള തുക ഞാൻ നൽകിക്കൊള്ളാം. മീര നൽ കുന്ന തുകയാണെന്ന് പറഞ്ഞ് ഞാൻ ആ തുക എടുത്തുകൊള്ളാം. അത്രയും വലിയ തുക ഞാനെടുക്കുന്നത് എന്റെ ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടിയാണ്.
മീര ടീച്ചർ ഒരു ദിവസം എന്റെ കൂടെ കിടക്കുമോ. ഒരേയൊരു തവണ. ഒന്നും പറയാനാകാതെ മീര ടീച്ചർ ജോർജ്ജ് സാറിന്റെ മുറി വിട്ടിറങ്ങി. നമുക്ക് ഈ ജോലി വേണ്ട ചേട്ടാ എന്നു പറഞ്ഞവളെന്നെ മുറുക്കി കെട്ടിപ്പിടിച്ചു. ഞാൻ ഒന്നും പറയാതെ കുറെ ആലോചിച്ചു.
മീര ഒരു തവണ ഒന്ന് വഴങ്ങിക്കൊടുത്താൽ ലഭിക്കാൻ പോകുന്നത് സർക്കാർ ശമ്പളം ലഭിക്കുന്ന എയിഡഡ് സ്കൂളിലെ സ്ഥിര നിയമനമാണ്. അതും ഹയർ സെക്കൻഡറിയിൽ. കുടുംബത്തിന്റെ ജീവിത നിലവാരം തന്നെ മാറും. സാമ്പത്തിക നില മെച്ചപ്പെടും. പിള്ളേരുടെ പഠനം നടക്കും.
കടമൊക്കെ തീർക്കാം. ചിന്ത അങ്ങനെയൊക്കെ മുന്നോട്ടു പോയി. കാര്യം മീരയോട് അവതരിപ്പിച്ചു. കരണത്ത് അടി കിട്ടിയില്ല എന്നേയുള്ളൂ. എന്നിട്ട് ഒരൊറ്റ കരച്ചിലായിരുന്നു. ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറെനേരം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല. ഈ ജോലി ലഭിക്കാത്തതിൽ ചേട്ടനു വിഷമമുണ്ട് അല്ലേ എന്ന മീരയുടെ ചോദ്യത്തിനു മുന്നിൽ ഞാൻ നിശബ്ദനായിരുന്നതേയുള്ളൂ.
കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ പറഞ്ഞു ചേട്ടന്റെ താല്പര്യം അങ്ങനെയാണെങ്കിൽ നമുക്ക് മുന്നൊട്ട് പോകാം. പക്ഷെ മുന്നോട്ടുള്ള ജീവിതത്തിൽ ഇതൊരു പ്രശ്നമാകില്ല എന്നതിന് എന്താണുറപ്പ്. ജോലി കിട്ടുന്നതിനു വേണ്ടി മാനേജർക്ക് വഴങ്ങിക്കൊടുത്തവൾ എന്ന നിലയ്ക്കല്ലേ ചേട്ടൻ എന്നെ പിന്നീട് കാണൂ എന്ന ചോദ്യത്തിനും ഞാനാദ്യം ഒന്നും പറഞ്ഞില്ല.
ഞാനവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. ഒരിക്കലുമില്ല. എനിക്ക് നിന്നോടുള്ള സ്നേഹം വർദ്ധിക്കുകയേ ഉള്ളൂ. ഒരു കാര്യം ചെയ്യ്. നമുക്ക് ഒരുമിച്ച് പോകാം. ഒരവധി ദിവസം ജോർജ്ജ് സാറിന്റെ ക്വാർട്ടേഴ്സിൽ പൊകാം. പുള്ളി അവിടെ തന്നെയാണല്ലോ. നമുക്ക് ഒരുമിച്ച് അദ്ദേഹത്തോട് സംസാരിക്കാം. ഈ ജോലിക്കു വേണ്ടി നമ്മൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് കാര്യം പറയാം.
