മീര ടീച്ചറായി 55

അവൾ ഫോണുമായി ഹാളിലേക്ക് പോയി. ഞാൻ അക്ഷമനായി കട്ടിലിൽ കിടക്കുകയാണ്. പിള്ളെരാണെങ്കിൽ ഉറങ്ങി. സ്വപ്നം കണ്ട ജോലിയോ പോയി. എന്നാൽ പിന്നെ വൈകിട്ട് മീരയെ കെട്ടിപ്പിടിച്ച് ശരിക്കൊന്നുറങ്ങാമെന്നു കരുതി അവളെ കാത്തിരിക്കുകയാണ്.

എതാണ്ട് അരമണിക്കൂറിലധികം എടുത്തെന്നു തോന്നുന്നു അവരുടെ ഫോൺ സംസാരം. മീരയുടെ മുഖം മ്ലാനമായിരിക്കുന്നു. ലൈറ്റെല്ലാം അണച്ച് അവൾ വന്നു കിടന്നു. ലില്ലി ടീച്ചർ എന്തു പറഞ്ഞെന്നു ചോദിച്ചപ്പോൾ ഓ എന്ന് അലക്ഷ്യമായി ശബ്ദിക്കുക മാത്രമാണ് അവൾ ചെയ്തത്. നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു ആ ജോലി കിട്ടാൻ പോകുന്നില്ല എന്ന്.

അത് മുമ്പെ തന്നെ ലില്ലി ടീച്ചർ പറഞ്ഞിരുന്നതാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ വെറുതെ ഒന്നു മൂളി. മറ്റെന്തോ വിവരം ഉണ്ടെന്ന് എനിക്കു തോന്നി. അവൾ അത് എന്നോട് പറയാൻ ആഗ്രഹിക്കുന്നില്ല എന്നും തോന്നി.

ഞാൻ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ പതിയെ പറയാൻ തുടങ്ങി. ഇപ്പോഴുണ്ടായിരിക്കുന്ന സ്ഥിരം ഒഴിവിലേക്കുള്ള നിയമനം ലഭിക്കുന്നതിന് ലില്ലി ടീച്ചർ പറഞ്ഞുകൊടുത്ത ഒരു വഴിയാണ്. പറഞ്ഞതിങ്ങനെയാണ്. നിയമനം സംബന്ധിച്ച് അവസാന വാക്ക് സ്കൂൾ മാനേജരായ ജോർജ്ജ് സാറിന്റേതാണ്. ജോർജ്ജ് സാറിന് പ്രായം 76 കഴിഞ്ഞെങ്കിലും ആൾ സ്ത്രീ വിഷയത്തിൽ തല്പരനാണത്രേ.

ചില ടീച്ചർ മാരെ ട്രൈ ചെയ്തിട്ടുള്ളതായും പറഞ്ഞു. മീരയ്ക്ക് ജോലി ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗം ജോർജ്ജ് സാറിനെ നേരിട്ട് കണ്ട് അഭ്യർത്ഥിക്കുക മാത്രമാണ്. ലഭിക്കുമെന്ന് ഉറപ്പൊന്നുമില്ല. അവശേഷിക്കുന്ന ഒരേയൊരു മാർഗ്ഗം എന്ന നിലയ്ക്ക് പറഞ്ഞതാണ്.

മീര ടീച്ചറിനെ ശരിക്ക് കിട്ടിയാൽ ചിലപ്പോൾ ജോർജ്ജ് സാർ ജോലി മറ്റാർക്കും കൊടുക്കില്ല എന്ന് തമാശയുടെ സ്വരത്തിൽ പറഞ്ഞാണ് ലില്ലി ടീച്ചർ ഫോൺ വച്ചത്. മീരയുടെ മനസ്സിൽ ദേഷ്യം തോന്നിയെങ്കിലും അത് പുറത്തുകാട്ടാതെയാണ് അവൾ ഫോൺ വച്ചത്. ഞങ്ങൾ കിടന്നു. കിടക്കുമ്പോൾ എനിക്കൊരു പതിവ് ഉണ്ട്.

ഞാൻ ചരിഞ്ഞു കിടന്ന് കൈയ്യെടുത്ത് അവളുടെ മാറത്ത് വച്ച് പതിയെ തലോടിക്കൊണ്ടിരിക്കും. കാര്യങ്ങൾ സംസാരിച്ചുകിടക്കുമ്പോഴും കൈ അതിന്റെ പണി തുടർന്നുകൊണ്ടേയിരിക്കും. ലില്ലി ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. എന്തായാലും നാളെ ജോർജ്ജ് സാറിനെ ചെന്നു കാണാൻ ഞാൻ പറഞ്ഞു. അവൾ വലിയ താല്പര്യം കാണിച്ചില്ല.

ഈ ജോലി നമുക്ക് അത്യാവശ്യമാണെന്നും അതിനായി നമ്മൾ മുൻകൈ എടുക്കണമെന്നും പറഞ്ഞ് അവളെ ബോധ്യപ്പെടുത്തി ഒടുവിൽ അവൾ നാളെ ജോർജ്ജ് സാറിനെ കാണാമെന്ന് സമ്മതിച്ചു. അതിനിടെ എന്റെ കൈയ്യ് മാറത്ത് നിന്നിഴഞ്ഞ് അവളുടെ താഴ്‌വരകളിൽ പരതാൻ തുടങ്ങിയിരുന്നു. സ്കൂളിലെ കാര്യങ്ങളോർത്തുള്ള ടെൻഷനുള്ളതുകൊണ്ടാകണം, മീര വലിയ താല്പര്യം കാണിച്ചില്ല.

എന്നെ പിണക്കേണ്ട എന്നു കരുതി ചരിഞ്ഞു കിടന്നു തന്നു. കലണ്ടറിലെ ചുവന്ന തീയതികളിൽ ചെയ്യാറുള്ളതുപോലെ മീരയുടെ വിരിഞ്ഞ പിന്നാമ്പുറത്ത് ഞാൻ ആശ്വാസം കണ്ടെത്തി. അല്ലെങ്കിലും മീരയുടെ പിൻവശം ആരെയും ആകർഷിക്കുന്നതാണ്. ശ്രീവിദ്യയുടേതുപോലെയുണ്ടെന്ന് ഞാനിടയ്ക്ക് പറയും.

ഞാനാണ് അതങ്ങനെയാക്കിയതെന്ന് അവളും പറയും. എന്തായാലും അവിടം എന്റെ വിശ്രമ വേളകൾ ആനന്ദകരമാക്കി തരുന്ന ഒരു പറുദീസയാണ്. ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി.

 

പിറ്റെ ദിവസം വെളുപ്പിന് ഉണർന്നു. എല്ലാം പതിവ് പോലെ. അവളും പിള്ളേരും സ്കൂളിലേക്കും ഞാൻ ഓഫീസിലേക്കും. ഓഫീസിലെ തിരക്കുകൾക്കിടയിൽ മീരയുടെ ജോലിക്കാര്യവും തലേദിവസം ലില്ലി ടീച്ചർ പറഞ്ഞ കാര്യവുമൊക്കെ ഞാൻ മറന്നിരുന്നു.

ശരിക്കും പറഞ്ഞാൽ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് അക്കാര്യം ഓർമ്മയിൽ വന്നതുതന്നെ. മീരയാകട്ടെ ഇടയ്ക്കൊന്നും ഫോൺ വിളിച്ചതുമില്ല. എന്തായി കാര്യം, ജോർജ്ജ് സാറിനെ കണ്ടോ, സാറെന്തു പറഞ്ഞെന്ന് ഞാൻ മീരയോട് ചോദിച്ചു. നമുക്കിത് വിട്ടേക്കാം ചേട്ടാ..

നടക്കുന്ന കാര്യമല്ല. ജോലി ആർക്കെങ്കിലും കൊടുത്തോട്ടേ… നമുക്കിങ്ങനെയങ്ങ് പോയാൽ മതി എന്നവൾ പാതി പരിഭവത്തോടെ പറഞ്ഞു. സ്കൂളിൽ ഇന്നെന്തോ സംഭവിച്ചിട്ടൂണ്ടെന്നെനിക്കു തോന്നി. ജോർജ്ജ് സാർ ആളു ശരിയല്ല എന്ന ഒറ്റ വാക്കിൽ അവൾ മറുപടിയൊതുക്കി വീട്ടുജോലികളിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *